Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശല്യം സഹിക്കാതെ ആദ്യ ഭാര്യയുടെ ആത്മഹത്യ; മകളെ കൊണ്ടു നടന്ന് പൊന്നരിച്ചിട്ടും കാട്ടിയത് ക്രൂരത; പൊലീസ് ഉദ്യോഗസ്ഥയുമായുള്ള രണ്ടാം വിവാഹ ശ്രമം പൊളിഞ്ഞത് മാനസിക നില തകർത്തു; അമ്മയുടെ വീട്ടിൽ പോകണമെന്ന കുട്ടിയുടെ ശാഠ്യം പൊട്ടിത്തെറിയായി; ശ്രീമഹേഷിന്റെ ക്രൂരതയിൽ ഞെട്ടി പുന്നമൂട്; നക്ഷത്ര നൊമ്പരപ്പെടുത്തുന്ന ഓർമ്മ

ശല്യം സഹിക്കാതെ ആദ്യ ഭാര്യയുടെ ആത്മഹത്യ; മകളെ കൊണ്ടു നടന്ന് പൊന്നരിച്ചിട്ടും കാട്ടിയത് ക്രൂരത; പൊലീസ് ഉദ്യോഗസ്ഥയുമായുള്ള രണ്ടാം വിവാഹ ശ്രമം പൊളിഞ്ഞത് മാനസിക നില തകർത്തു; അമ്മയുടെ വീട്ടിൽ പോകണമെന്ന കുട്ടിയുടെ ശാഠ്യം പൊട്ടിത്തെറിയായി; ശ്രീമഹേഷിന്റെ ക്രൂരതയിൽ ഞെട്ടി പുന്നമൂട്; നക്ഷത്ര നൊമ്പരപ്പെടുത്തുന്ന ഓർമ്മ

സി ആർ ശ്യാം

മാവേലിക്കര: ഈ വീട്ടുമുറ്റത്ത് കളിച്ചു നടക്കേണ്ട പൊന്നോമനയാണ് സ്വന്തം പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ആറുവയസുകാരി നക്ഷത്ര ഇനി നീറുന്ന ഓർമ്മ. നാട്ടുകാരുടെയും കൂട്ടുകാരുടെയും ഏറെ പ്രിയപെട്ടവളായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുന്നത് പോലെ കുഞ്ഞിന്റെ മൃതദ്ദേഹം കിടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകൾ വഴി കണ്ടവർക്കെല്ലാം തന്നെ സങ്കടം അടക്കാനായില്ല. എല്ലാവരും ശ്രീമഹേഷ് (മഹേഷ്) എന്ന കൊലയാളിയെ ശപിച്ചു.

തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രധിഷേധമായി നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. വൻ പൊലീസ് സന്നിധ്യത്തിൽ ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് നടത്തി മടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെ വീട്ടിൽ എത്തിച്ച പ്രതിയെ ഒരുമണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തിനാണ് കൊലപാതകം നടത്തിയതെന്നു മാത്രം അയാൾ പൊലീസിനോട് പറഞ്ഞിട്ടില്ല. മാവേലിക്കര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യും.

മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിയാണ് കൊല നടത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ മാതാവ് സുനന്ദ ഒടി വന്നെങ്കിലും ഇവരെയും തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് വർഷം മുൻപ് ട്രെയിൻ തട്ടിയാണ് മുൻ സൈനികനായ മഹേഷിന്റെ പിതാവ് മരിച്ചത്. ഇയാളുടെ ഭാര്യ ശ്രീവിദ്യ രണ്ടു വർഷം മുൻപ് വീട്ടിനുള്ളിൽ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. മഹേഷിന്റെ പീഡനം മൂലമാണ് ശ്രീ വിദ്യ ആത്മഹത്യ ചെയ്തതത്രെ.

അടുത്തിടെ മഹേഷ് വിവാഹത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇയാളുടെ സ്വഭാവ ദൂഷ്യം അറിഞ്ഞ പെൺ വീട്ടുകാർ ഇതിൽ നിന്നും പിന്മാറി. മകളെ വിട്ടുകിട്ടുന്നതിനായി ശ്രീവിദ്യയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് ദാരുണമായ സംഭവം. കൊലപാതകം നടക്കുന്ന ഇന്നലെയും മകളെ സ്‌കൂളിൽ നിന്നും വിളിച്ച് കൊണ്ടുവരും വഴി ഐസ് ക്രീമും പലഹാരങ്ങളും വാങ്ങി നൽകിയിരുന്നു.

അമ്മയില്ലാതെ ജീവിച്ചിരുന്ന കുഞ്ഞുമായി എപ്പോഴും നടന്നിരുന്ന മഹേഷ് ക്രൂരമായാണ് മകളോട് പെരുമാറിയത്. സിറ്റൗട്ടിൽ ടാബിൽ ഗെയിം കണ്ട് കിടന്ന കുഞ്ഞിനെയാണ് ഇയാൾ വീട്ടികൊലപ്പെടുത്തിയത്. അവളുടെ ബാഗും പുസ്തകങ്ങളും വർണ്ണകുടയും ചെരുപ്പുകളുമെല്ലാം നൊമ്പര കാഴ്ചയായി ഇപ്പോൾ അവശേഷിക്കുകയാണ്. ആ പൊന്നുമോളുടെ മുഖം മറക്കാനാവുന്നില്ല പലർക്കും. ഇനി അവൾ അമ്മയ്ക്ക് അരികിലേയ്ക്ക്. നക്ഷത്രയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച പത്തിയൂരുള്ള അമ്മയുടെ വീട്ടിൽ നടക്കും.

ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളംകേട്ട് ഓടിച്ചെല്ലുമ്പോൾ സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറഞ്ഞു.

ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP