അസാലുമ അലൈക്കും... സക്കീർ ഭായി സുഖമാണോ.... ഞാൻ വിളിച്ചത്..; നമ്മളൊക്കെ പടച്ചോനെ വിശ്വസിക്കുന്നവരാണ്. നാലഞ്ച് ഉമ്ര ചെയ്തവരല്ലെ...; കണ്ണീർകഥ കേട്ടിട്ടും സക്കീർ ഭായിക്ക് മിണ്ടാട്ടമില്ല! പൊലീസിനെതിരായ ഫോൺ വിളി ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള മിമിക്രിക്കാരുടെ ചെപ്പടി വിദ്യ; കള്ളമൊഴി നൽകാൻ പ്രേരിപ്പിക്കുന്നുവെന്ന നാദിർഷായുടെ സംഭാഷണം ഫാൻസുകാരുടെ വ്യാജസൃഷ്ടിയോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓഡിയോ മിമിക്രി സൃഷ്ടിയെന്ന് പൊലീസ്. സക്കീർ എന്നയാളോട് നാദിർഷാ ഫോൺലിൽ വിളിച്ച് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തായത്. ഈ ഓഡിയോയിൽ നാദിർഷായുടെ ശബ്ദം വ്യക്തമാണ്. ആരേയോ ഫോണിൽ വിളിച്ച് സുഖമാണോ എന്ന് ചോദിച്ച് നാദിർഷാ സംസാരിക്കുകയാണ്. തന്റെ അനുജൻ സമദിനെ പൊലീസ് വിളിപ്പിച്ചെന്നും ചേട്ടനോട് ദിലീപിനെതിരെ മൊഴികൊടുക്കാൻ പറയണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഫോൺ സംഭാഷണം. ഈ സംഭാഷണത്തിൽ ഒരിടത്തും മറുവശത്തുള്ള സക്കീർ ഭായിയുടെ ശബ്ദമില്ല. അസാലുമ അലൈക്കും... സക്കീർ ഭായി സുഖമാണോ.... ഞാൻ വിളിച്ചത് എന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഇതിലൊരിടത്തും സക്കീർ ഭായി തിരിച്ചു പ്രതികരിക്കുന്നില്ല.
അതായത് നാദിർഷായോ മറ്റാരെങ്കിലുമോ വെറുതെ റിക്കോർഡ് ചെയ്ത സംഭാഷണമാണ് ഇത്. പൊലീസിനെ കരിവാരി തേയ്ക്കുകയും ദിലീപിന് അനുകൂല തരംഗം ഉണ്ടാക്കാനുമുള്ള ബോധപൂർവ്വമായ ശ്രമം. നാദിർഷായെ ചോദ്യം ചെയ്യുമ്പോൾ ഈ സംഭാഷണത്തെ കുറിച്ചും ചോദിക്കും. സംഭാഷണം തന്റേതെന്ന് നാദിർഷാ സമ്മതിച്ചാൽ ആരെയായിരുന്നു ഫോൺ ചെയത്തെന്നും ഏത് നമ്പരിലേക്കാണ് വിളിച്ചതെന്നും ചോദിക്കും. ആരാണ് സക്കീർ ഭായി എന്ന് കണ്ടെത്തുകയും ചെയ്യും. തന്റേതല്ല ശബ്ദമെന്ന് നാദിർഷാ പറഞ്ഞാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തും. നാദിർഷാ പറയുന്നതാണ് ശരിയെന്ന് തെളിഞ്ഞാൽ സോഷ്യൽ മീഡിയയിൽ നാദിർഷായുടേതിന് സമാനമായ ശബ്ദം പ്രചരിപ്പിച്ച വിരുതനെ കണ്ടെത്താനും പൊലീസ് ശ്രമിക്കും.
അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി അതിനപ്പുറത്തേക്ക് ദിലീപിനെ പറ്റി പറയണമെങ്കിൽ നുണ പറയണം. അങ്ങനെ കൂട്ടുകാരനെ കുടുക്കുന്നതിനേക്കാൾ നല്ലത് അവന് വിഷം കൊടുക്കുകയാണ് നല്ലത്. എന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞേനേ. ഇങ്ങനെയുള്ള കാര്യത്തിന് ഞാൻ ഒരിക്കലും കൂട്ടുനിൽക്കില്ല. നമുക്ക് രണ്ട് പെൺമക്കളുള്ളതല്ലേ. എനിക്ക് രക്ഷപ്പെടാനായി അതു ചെയ്തു ഇതു ചെയ്തുവെന്ന് പറില്ല. ഇങ്ങനെയുള്ള കാര്യത്തിന് ഏത് ദേവേന്ദ്രനാണെങ്കിലും കൂട്ടുനിൽക്കില്ല. അവൻ നിരപരാധിയാണ്. അതുകൊണ്ട് തന്നെ എന്നെ തൂക്കി കൊന്നാലും ഇടിച്ചാലും നുണപറഞ്ഞ് രക്ഷപ്പെടില്ല-ഇതാണ് വിവാദ ഫോൺ സംഭാഷണം.
ഇത് തന്റെ സഹാദരനെ അറിയിച്ചു. പൊലീസിനോട് പോയി ഇത് പറാനും പറഞ്ഞു. ഇക്കാക്കയെ തൂക്കി കൊന്നാലും നുണപറയില്ലെന്ന് പറയാനും പറഞ്ഞു. നമ്മളൊക്കെ പടച്ചോനെ വിശ്വസിക്കുന്നവരാണ്. നാലഞ്ച് ഉമ്ര ചെയ്തവരല്ലെ...ഇങ്ങനെ പോകുന്നു ഫോൺ സംഭാഷണം. ഒറ്റനോട്ടത്തിൽ ഇത് നാദിർഷായുടെ ശബ്ദമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ദിലീപ് അനുകൂല തരംഗം ഉണ്ടാക്കാൻ എന്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് പ്രധാനമായും അടുത്ത ചോദ്യം ചെയ്യലിൽ നാദിർഷായോട് തിരക്കുക.
നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ നാദിർഷാ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മുൻകൂർ ജാമ്യഹർജിയിൽ നാദിർഷാ ആരോപിച്ചു. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. എന്നാൽ കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണം ജാമ്യഹർജിയിൽ നാദിർഷാ ആവശ്യപ്പെട്ടു. ഈ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യ ഹർജി സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് ഭീഷണിപ്പെടുത്തുവെന്ന തരത്തിൽ സക്കീർ ഭായിയോട് നാദിർഷാ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിർഷായുടെ പേരും ഉയർന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പിടികൂടിയ പൾസർ സുനിയെന്ന സുനിൽകുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്. കേസിന്റെ ആദ്യഘട്ടത്തിൽ നടൻ ദിലീപിനൊപ്പം നാദിർഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിർഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്. കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാൻ നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കാനും ഇടയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തിൽ നാദിർഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഇതു തള്ളിയിരുന്നു.
അതിനിടെ ദിലീപിനെതിരെ ഒക്ടോബർ ആദ്യവാരം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഒക്ടോബർ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂർത്തിയാവുന്നത്. ആ കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പൊലീസിന്റെ ശ്രമം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂർത്തിയായതിനാൽ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക. ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹർജിയാണ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹർജി തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ തന്നെയാവും ദിലീപിന്റെ പുതിയ ജാമ്യഹർജിയും പരിഗണനയ്ക്ക് വരിക.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- നാദിർഷ - റാഫി ടീമിന്റെ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' പൂർത്തിയായി
- തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
- 'വോയിസ് ഓഫ് സത്യനാഥൻ' നാളെ തീയറ്ററുകളിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍