Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അന്ന് സ്‌നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു'; വിദേശ വനിത നൽകിയ പരാതിയിലെ വാചകം വൈദികന് പിടിവള്ളിയായേക്കും; ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 വയസുള്ള മകനുണ്ടെന്നും കൂടെയുള്ള സിംബാബ്‌വെക്കാരൻ സുഹൃത്ത് മാത്രമെന്നും വെളിപ്പെടുത്തൽ; വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരായ പീഡനക്കേസിൽ ദുരൂഹത തുടരുന്നു

'അന്ന്  സ്‌നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു'; വിദേശ വനിത നൽകിയ പരാതിയിലെ വാചകം വൈദികന് പിടിവള്ളിയായേക്കും; ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 വയസുള്ള മകനുണ്ടെന്നും കൂടെയുള്ള സിംബാബ്‌വെക്കാരൻ സുഹൃത്ത് മാത്രമെന്നും വെളിപ്പെടുത്തൽ; വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരായ പീഡനക്കേസിൽ ദുരൂഹത തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പാലാ രൂപതയ്ക്ക് കീഴിലുള്ള മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിൽ പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച 42 കാരിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 കാരനായ മകനുണ്ട്. സഹായിയായി കൂടെയുള്ള സിംമ്പാവെക്കാരൻ ഭർത്താവല്ല സുഹൃത്താണെന്നും വ്യക്തമായി.പരാതിയെക്കുറിച്ചുയർന്ന ആരോപണങ്ങളുടെ ചുരുളഴിക്കാൻ പൊലീസ് നീക്കം ഊർജ്ജിതമാക്കി.

വൈദികനെ യുവതി പീഡനക്കേസിൽ കുടുക്കിയതാണെന്ന വാർത്തകൾ പരന്നതോടെയാണ് കേസിന് ആധാരമായ പരാതിയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരിൽ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദികൻ ബലാൽസംഗം ചെയ്‌തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തിൽ പരാതി നൽകിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു. തുടർന്നും വൈദികൻ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. 'അന്ന് സ്‌നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു' ഇതാണ് നേരത്തെ പരാതി നൽകാതിരുന്നതിന് യുവതി കടുത്തുരുത്തി പൊലീസിൽ നൽകിയ വിശദീകരണം.

വൈദികനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുന്നതോടെ കേസിലെ നിർണ്ണായക വിവരങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇന്ന് രാവിലെയാണ് വൈദീകൻ വൈക്കം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയുടെ പരാതിയിലാണ് വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെ കടുത്തുരുത്തി പൊലീസ് ഇന്നലെ കേസെടുത്തത്. അനുമതിയില്ലാതെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിദേശ വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്.

കേസ് ചാർജ്ജ് ചെയ്യപ്പെട്ട സാഹചര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുമെങ്കിലും പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന വസ്തുതകൾ അനുകൂലമാവുകയും ഇത് കോടതിയിൽ എത്തുകയും ചെയ്താൽ വൈദികന് കേസിൽ നിന്ന് തലയൂരാനാവുമെന്നാണ് നിയമ വിദഗ്ധരുടെ നിഗമനം.
തനിക്ക് 20 വയസുള്ള മകനുണ്ടെന്നും ബ്രട്ടനിലാണ് ഇയാൾ ഇപ്പോൾ കഴിയുന്നതെന്നും യുവതി പൊലീസിൽ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിൽ യുവതി വിവാഹിതയായിരിക്കാമെന്നുള്ള സംശയവും പൊലീസിനുണ്ട്.ഇത് സംമ്പന്ധിച്ച് ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരുന്നതായിട്ടാണ് ലഭ്യമായ വിവരം.

യുവതിക്കൊപ്പം സിംമ്പാവെക്കാരൻ ഉണ്ടെന്ന് വൈദികൻ രജിസ്‌ട്രേഡായി അയച്ച പരാതിയിൽ സൂചിപ്പിരുന്നു.ഈ സാഹചര്യത്തിലാണ ഇയാളെക്കുറിച്ച് പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. തന്റെ സുഹൃത്താണെന്നും അടുത്ത ദിവസം ഇയാൾ കേരളത്തിലെത്തുമെന്നുമാണ് യുവതി വെളിപ്പെടുത്തിയിട്ടുള്ളതെന്ന് കടുത്തുരുത്തി എസ് ഐ അറിയിച്ചു.

കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നൽകിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ രണ്ട് വകുപ്പുകളും അച്ചനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

മുമ്പ് കേരളത്തിലെ സ്വാമിക്കെതിരെയും വിദേശ വനിത സമാന പീഡന പരാതി നൽകിയിരുന്നു. എന്നാൽ കേസ് എങ്ങുമെത്തിയില്ല. അതുപോലെ മാത്രം കാണേണ്ട കേസാണിതെന്നും വിശ്വാസികളിൽ ഒരു വിഭാഗം പറയുന്നുണ്ടായിരുന്നു. സ്വാമിക്കെതിരായ പരാതിയിൽ ആശ്രമം നിയമയുദ്ധം നടത്തി. സുപ്രീംകോടതി കേസെല്ലാം റദ്ദാക്കുകയും ചെയ്തു. സമാനമായ നിയമപോരാട്ടം കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കും തടത്തിലും നടത്തണമെന്നായിരുന്നു ഉയർന്ന നിർദ്ദേശം. എന്നാൽ പേരു ദോഷമുണ്ടാക്കാൻ ഇല്ലെന്ന നിലപാട് പാലാ രൂപതയെടുത്തു. ഇതോടെ ഫാദർ കീഴടങ്ങുകയായിരുന്നു

ഒരു വർഷം നീണ്ടുനിന്ന ഫെയ്‌സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ കേരളത്തിലെത്തിയതെന്നും യുവതി മൊഴിൽ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയിൽ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങൾ കൂടെ താമസിച്ചപ്പോഴും മുൻ അനുഭവം ആവർത്തിച്ചെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പരാതി നൽകാൻ എത്തിയതെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. സ്‌നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തിൽ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകാൻ തയ്യാറായതെന്നുമാണ് യുവതി മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP