വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് വന്ന കാറിൽ ഗ്യാസ് സിലണ്ടറുകൾ കയറ്റിയ ലോറി കൊണ്ടിടിപ്പിച്ചതോ? വെളുപ്പാൻകാലത്തുണ്ടായ അപകടത്തിൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് കാരാട്ട് അബ്ദുൾ ഗഫൂർ; കൊടുവള്ളി എംഎൽഎ കാരാട്ട് സഹോദരന്റെ രണ്ടുവർഷം മുമ്പത്തെ മരണം അപകടമരണമോ കൊലപാതകമോ? സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഗഫൂറിന്റെ ജീവനെടുത്തത്? അപകടത്തിലേക്ക് നയിച്ച സംഭവം എൻഐഎ അന്വേഷിക്കുമ്പോൾ കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണം അപകടമരണമാണോ കൊലപാതകമോ? കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൽ ഗഫൂറിന്റെ (46) മരണത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു എന്ന സൂചനകൾ വന്നതോടെയാണ് അപകടമരണം കൊലപാതകമോ എന്ന സംശയം ഉയരുന്നത്. ഈ ദിശയിൽ എൻഐഎ അന്വേഷണം തുടങ്ങിയതോടെയാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കാരാട്ട് അബ്ദുൽഗഫൂർ ഇരയാവുകയായിരുന്നോ എന്ന സംശയം ഇപ്പോൾ ഉയരുന്നത്.
രണ്ടു വർഷം മുൻപ് താമരശ്ശേരി ചുങ്കത്ത് നടന്ന വാഹനാപകടത്തിലാണ് കാരാട്ട് അബ്ദുൽഗഫൂർ മരണമടയുന്നത്. വയനാട് ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന അബ്ദുൽഗഫൂർ സഞ്ചരിച്ച കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഈ അപകടത്തിലാണ് കാരാട്ട് സഹോദരന്റെ മരണം സംഭവിച്ചത്. കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ അടിവേരുകൾ തിരയുന്ന എൻഐഎ സംഘം ഈ മരണത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതായി വാർത്തകൾ വന്നതോടെയാണ് രണ്ടു വർഷം മുൻപ് നടന്ന വാഹനാപകടം സംശയാസ്പദമായ നിലയിലേക്ക് മാറുന്നത്.
അബ്ദുൾഗഫൂറിന്റെ മരണം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ ചലനം സൃഷ്ടിച്ചു എന്ന വിവരമാണ് എൻഐഎയ്ക്ക് ലഭിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് നിർവീര്യമായി മാറി. ഈ ഗ്രൂപ്പിലുള്ളവർ മറ്റൊരു ഗ്രൂപ്പിലേക്ക് മാറി. ഭരണമുന്നണിയിലെ പ്രമുഖനാണ് ദുർബലമായ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താൻ രംഗത്തിറങ്ങിയത്. സ്വപ്നയും സരിത്തും സന്ദീപുമെല്ലാം ഒരേ ചേരിയുടെ ഭാഗമായി മാറിയത് അബ്ദുൽഗഫൂറിന്റെ മരണത്തിനു ശേഷമാണ്. അതുകൊണ്ടാണ് അബ്ദുൽ ഗഫൂറിന്റെ മരണം സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ എന്ന കാര്യത്തിലുള്ള അന്വേഷണം നടക്കുന്നത്.
സ്വർണ്ണക്കടത്ത് സംഘങ്ങളുമായി നിലനിർത്തിയ സജീവ ബന്ധം കാരണം ഭരണമുന്നണിയിലെ ഈ പ്രമുഖൻ ഇപ്പോൾ എൻഐഎയുടെ നോട്ടപ്പുള്ളിയാണ്. അന്വേഷണം മുന്നോട്ടു നീങ്ങണമെങ്കിൽ ഈ പ്രമുഖനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് എൻഐഎ. ഈ ചോദ്യം ചെയ്യൽ ഇടത് ഭരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ ചോദ്യം ചെയ്യൽ നീണ്ടു പോവുകയാണ്. അതേസമയം തന്റെ സഹോദരന്റെ മരണത്തിൽ നിലവിൽ സംശയങ്ങൾ ഇല്ലെന്നാണ് കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്. ഒന്നാമത് സഹോദരന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല. ഏതെങ്കിലും വിധത്തിൽ ആരെങ്കിലും സഹോദരനെ കൊന്നതാണ് എന്ന സൂചനയുണ്ടെങ്കിൽ അത് എൻഐഎ അന്വേഷിക്കട്ടെ. അതൊരു കൊലപാതകം ആണെങ്കിൽ ആരാണ് പ്രതി എന്ന് അറിയാമല്ലോ? എൻഐഎ അന്വേഷിക്കുമെങ്കിൽ കൃത്യമായ വിവരം ലഭിക്കുമല്ലോ? എന്തായാലും എൻഐഎയ്ക്ക് പരാതി ആരും നൽകിയിട്ടില്ല.
ഏതെങ്കിലും കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അവർക്ക് ഈ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കുന്നതുകൊണ്ട് വിരോധമില്ല. അങ്ങനെ ആരെങ്കിലും കൊല നടത്തിയതായി ഞങ്ങൾ സംശയിക്കുന്നില്ല. അങ്ങനെ ഒരു എൻഐഎ റിപ്പോർട്ട് വരുകയാണെങ്കിൽ അത് വരട്ടെ. ഞങ്ങൾക്കും കാര്യങ്ങൾ അറിയാൻ കഴിയും. അതൊരു അപകടമരണമാണെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ഞാൻ അന്ന് വിദേശത്തായിരുന്നു. മരണവിവരം അറിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. കൃത്യമായ കാര്യങ്ങൾ എനിക്ക് അറിയില്ല. നേർക്ക് നേർ കൂട്ടിയിടിയാണോ തുടങ്ങിയ അപകടത്തിന്റെ ഒരു വിശദാംശങ്ങളും എനിക്ക് അറിയില്ല.
സംഭവ സ്ഥലത്ത് ഞങ്ങൾ ആരും ഉണ്ടായിരുന്നുമില്ല. അതിരാവിലെയാണ് അപകടം നടന്നത്. ഗ്യാസ് ലോറിയുമായാണ് സഹോദരന്റെ കാർ കൂട്ടിയിടിച്ചത്. ഡ്രൈവിങ് സീറ്റിൽ സഹോദരനായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്യാസ് ലോറിയാണ് ഇടിച്ചത് എന്നതിനാൽ സംശയിക്കേണ്ട ആവശ്യം തോന്നിയില്ല. വയനാട് പോവുകയായിരുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. ഇത് ദൈവത്തിന്റെ വിധിയായാണ് ഞങ്ങൾ കരുതുന്നത്. ആ മരണം എൻഐഎ അന്വേഷിക്കുന്നു എന്ന വിവരമൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല. പക്ഷെ എൻഐഎ അന്വേഷിക്കുന്നു എങ്കിൽ അത് സ്വാഗതാർഹമായ കാര്യമാണ്. ആ മരണത്തിൽ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടോ എന്ന് തങ്ങൾക്കും അറിയാൻ കഴിയും-കാരാട്ട് റസാഖ് പറഞ്ഞു.
കാരാട്ട് അബ്ദുൽഗഫൂറിന്റെ മരണത്തോടെ സ്വർണ്ണക്കടത്തിന്റെ മലബാർ ബെൽട്ടിൽ കാര്യമായ മാറ്റങ്ങൾ വന്നു എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. ഗഫൂറിന്റെ ഗ്രൂപ്പ് നിർവീര്യമായപ്പോൾ മറു ചേരി ശക്തമായി മാറി. ഈ മറു ചേരിക്ക് ഭരണമുന്നണിയിലെ ഒരു പ്രമുഖന്റെ ഒത്താശ ലഭിച്ചു. മലബാർ ലോബിയും തിരുവനന്തപുരം ലോബിയും സ്വർണ്ണക്കടത്തിൽ ശക്തമായ ബന്ധങ്ങൾ വരുന്നത് അബ്ദുൽ ഗഫൂറിന്റെ മരണശേഷമാണ്. ഗഫൂറിന്റെ ഒപ്പമുണ്ടായിരുന്നവർ മറുചേരിയിലേക്ക് കൂറുമാറി. എതിർഗ്രൂപ്പ് ഇതോടെ ശക്തമായി മാറി. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ വിശദാംശങ്ങൾ തിരഞ്ഞതോടെയാണ് കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണവും എൻഐഎയ്ക്ക് മുന്നിൽ വരുന്നത്. ഇതോടെയാണ് ഈ മരണവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ശേഖരിക്കാൻ തുടങ്ങിയത്.
എൻഐഎ അന്വേഷണം പലതും മറനീക്കിക്കാണിക്കും എന്ന സൂചനയാണ് ശക്തമാകുന്നത്. മാഹിയോടു ചേർന്നുള്ള ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പദ്ധതി മുടങ്ങിയത് വരെ എൻഐഎ അന്വേഷണ പരിധിയിലുണ്ട് എന്ന വാർത്ത ഇന്നലെ മറുനാടൻ നൽകിയിരുന്നു. ടിപി വധത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ശക്തമായിരുന്നു എന്ന് ടിപി വധം നടന്നതിനു ശേഷം ആർഎംപി ആരോപിക്കുന്നുണ്ട്. തിരുത്തിയിലെ 200 കോടിയുടെ ടൂറിസം പ്രോജക്റ്റ് മുടക്കിയതിനു പിന്നിൽ അന്ന് ഏറാമല പഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന എൻ.വേണുവിനും ടി.പി.ചന്ദ്രശേഖരനും ശക്തമായ പങ്കുണ്ടായിരുന്നു.
സ്വർണ്ണക്കടത്ത് മാഫിയായിരുന്നു ഈ ടൂറിസം പ്രോജക്ടിന് പിന്നിൽ അദൃശ്യസാന്നിധ്യമായി നിന്നത്. അന്ന് സിപിഎമ്മിലുണ്ടായിരുന്ന ടിപിയും എൻ.വേണുവും താമസം വിനാ പുറത്തായി. പുറത്തായ ടിപിയും വേണുവും ആർഎംപി രൂപീകരിച്ചു. ഒടുവിൽ അത് ടിപി വധത്തിൽ കലാശിക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിന്റെ സ്വർണ്ണക്കടത്തിന്റെ അടിവേരുകൾ സമഗ്രമായി അന്വേഷണ വിധേയമാക്കുന്ന എൻഐഎ ടിപി വധത്തിനു പിന്നിലെ സ്വർണ്ണക്കടത്ത് ബന്ധം കൂടി അന്വേഷിക്കുമെന്ന സൂചനകൾ ശക്തമാണ്.
അതേസമയം സ്വർണ്ണക്കടത്ത് അന്വേഷണം മുറുകുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയത്തിലെ പല പ്രമുഖർക്കും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. നിരവധി ഉന്നതർക്കും കേസിലെ മുഖ്യസൂത്രധാരകരിൽ ഒരാളായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നതാണ് ഈ നെഞ്ചിടിപ്പ് വർദ്ധിക്കാൻ കാരണം. കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഉന്നത ബന്ധമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ പതിന്നാലുവരെ കസ്റ്റഡിയിൽ നൽകിയത്.
നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു.
ആ സാഹചര്യം തന്നെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിലുള്ളതും. കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
- റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു.
- എസ്ഡിപിഐ പ്രവർത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ നൽകുന്നത് എന്തിനാണ്?
- നിങ്ങൾ രണ്ടുവോട്ടു മാത്രമെന്ന് ലോക്കൽ സെക്രട്ടറി പരിഹസിച്ചെന്ന് റസാഖിന്റെ ഭാര്യ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്