കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം ...ളീ എന്ന് പറഞ്ഞ്ചുറ്റിക കൊണ്ടുള്ള മർദ്ദനം; നിലത്ത് വീണപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം; ആശുപത്രിയിൽ എത്തിച്ചപ്പോൾ മൊഴി എടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് ശാസ്താംകോട്ട പൊലീസും; ചെക്ക് കേസ് പ്രതി നജീബിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ആവശ്യം; മൈനാഗപ്പള്ളിയിലെ അരവിന്ദാക്ഷൻ പിള്ളയുടെ മരണം വിവാദത്തിൽ
എം മനോജ് കുമാർ
മൈനാഗപ്പള്ളി: ചെക്ക് കേസിലെ പ്രതിയുടെ മർദ്ദനമേറ്റതിനെ തുടർന്നുള്ള അരവിന്ദാക്ഷൻ പിള്ള (72) യുടെ മരണം വിവാദമാകുന്നു. ചെക്ക് കേസിലെ പ്രതിയായ നജീബാണ് പണം തിരികെ നൽകാനുള്ള കോടതി വിധി വന്നതിൽ ക്ഷുഭിതനായി മൈനാഗപ്പള്ളി ടൗണിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ച അരവിന്ദാക്ഷൻ പിള്ളയെ മർദ്ദിച്ചത്. നജീബിന്റെ മർദ്ദനമെറ്റതിനെ തുടർന്ന് അവശനിലയിലായ പിള്ളയെ മൈനാഗപ്പള്ളിയിലെ നാട്ടുകാരാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിറ്റേന്ന് ശാസ്താംകോട്ട പൊലീസ് എത്തി മൊഴിയെടുക്കുന്നതിന്നിടെയാണ് പിള്ളയ്ക്ക് അസ്വാസ്ഥ്യം കൂടുകയും ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിന്നിടെ മരണം സംഭവിക്കുകയുമായിരുന്നു.
ആംബുലൻസിൽ വെച്ച് അസ്വാസ്ഥ്യം കൂടിയപ്പോൾ പിള്ളയെ പത്മാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ എത്തുന്നതിനു പത്തു മിനിട്ട് മുൻപ് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ പിള്ളയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ തന്നെ എത്തിക്കുകയും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിച്ച് സംസ്ക്കാരവും നടത്തി. പിള്ളയ്ക്ക് പണം നൽകാനുണ്ടായിരുന്ന നജീബിന്റെ മർദ്ദനമേറ്റതിനെ തുടർന്നാണ് പിള്ളയുടെ മരണം. മാനസിക രോഗിയായി ചിത്രീകരിച്ച് പ്രതിയായ നജീബിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.
മരണം ഹൃദയാഘാതം ആണെങ്കിലും അതിനു കാരണം നജീബിന്റെ മർദ്ദനമാണ്. ഒരു കുഴപ്പവും ഇല്ലാത്ത പിള്ളയ്ക്ക് മർദ്ദനമേറ്റപ്പോൾ വയ്യാതായി. ഈ മർദ്ദനത്തിന്റെ ആഘാതത്തിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം പിള്ളയെ റാഞ്ചുന്നത്. ഇതാണ് ബന്ധുക്കളുടെ ആക്ഷേപം. പിള്ള മർദ്ദിക്കപ്പെട്ടപ്പോൾ ശാസ്താംകോട്ട പൊലീസ് സത്വര നടപടികൾ സ്വീകരിക്കുകയോ പ്രതിയായ നജീബിന്റെ പേരിൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. മൊഴിയെടുക്കാൻ എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാരന്റെ പെരുമാറ്റവും വയോധികനായ പിള്ളയെ അസ്വസ്ഥനാക്കി. തനിക്ക് പണം നൽകാനുണ്ടായിരുന്ന ആൾ തന്നെ പൊതുസ്ഥലത്ത് വെച്ച് മർദ്ദിച്ചതിൽ പിള്ളയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നു.
തള്ളി വീഴ്ത്തി ചുറ്റിക കൊണ്ട് തലയ്ക്ക് നജീബ് അടിച്ചപ്പോൾ നിലത്ത് വീണ പിള്ള കൈകൊണ്ടു തടഞ്ഞു. അതിനാലാണ് പിള്ളയ്ക്ക് തലക്ക് അടിയേൽക്കാതെ ആ അടി കഴുത്തിനേറ്റത്. പക്ഷെ ഇത്ര പ്രായമുള്ള ആൾക്ക് ഈ രീതിയിലുള്ള മർദനം താങ്ങാൻ കഴിയില്ല. ഈ കടുത്ത മർദ്ദനവും കേസുണ്ടാക്കാനല്ലേ ആശുപത്രിയിൽ കഴിയുന്നത് എന്ന മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരന്റെ കമന്റും പിള്ളയെ വിഷമിപ്പിച്ചു. പൊലീസ് ആണെകിൽ ഈ കേസ് ഗൗരവത്തോടെ കണ്ടതുമില്ല. നജീബിന്റെ മർദ്ദനവും പൊലീസിന്റെ അലംഭാവവും പിള്ളയെ വിഷമിപ്പിച്ചു. ഇതാണ് പിള്ളയുടെ മരണകാരണം. നജീബ് ഇതുവരെ അറസ്റ്റിലുമായിട്ടില്ല. നജീബിനെതിരെ കൊലപാതകത്തിനു കേസ് എടുക്കണം-പിള്ളയുടെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.
രണ്ടു ലക്ഷത്തിലധികം രൂപ പിള്ളയ്ക്ക് നജീബ് നല്കാനുണ്ടായിരുന്നു. ഈ പണം നൽകിയില്ല തുടർന്ന് പിള്ള ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിൽ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ നജീബ് ഈ തുക പിള്ളയ്ക്ക് തിരികെ നൽകണമെന്ന് കോടതി വിധി വന്നു. എന്നാൽ പണം തിരികെ നൽകാതെ കൊല്ലം ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയാണ് നജീബ് ചെയ്തത്. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന പിള്ളയെ മൈനാഗപ്പള്ളി ടൗണിൽ വെച്ച് തിരികെ വിളിച്ച് നജീബ് മർദ്ദിക്കുന്നത്. ഒരു വർക്ക്ഷോപ്പിനു പുറത്ത് വെച്ചുള്ള മർദ്ദനത്തിൽ പിള്ള അവശനായിരുന്നു. ആശുപത്രിയിൽ കഴിയവേയാണ് കഴിഞ്ഞ പതിനഞ്ചിന് പിള്ള മരിക്കുന്നത്. മരണം നജീബിന്റെ മർദ്ദനം കാരണമാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മർദ്ദനവുമായി ബന്ധപ്പെട്ടു ശാസ്താംകോട്ട പൊലീസിൽ മകൻ നൽകിയ പരാതി
അരവിന്ദാക്ഷൻ പിള്ള വാദിയായും നജീബ് പ്രതിയായും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ എസ്ടി-106/2016 നമ്പർ കേസുണ്ട്. രണ്ടു ലക്ഷം രൂപ കടമായി നൽകിയ ചെക്ക് കേസ് ആണിത്. ഈ കേസിൽ എതിർ കക്ഷിയെ തടവിനു ശിക്ഷിച്ച് വിധി വന്നിട്ടുണ്ട്. വിധി വന്നപ്പോൾ എതിർ കക്ഷി ഹാജരാകാതിരുന്നതിനാൽ എതിർ കക്ഷിക്ക് എതിരെ നോൺ ബെയിലബിൾ വാറണ്ട് എക്സിക്യൂട്ട് ചെയ്യുന്നതിനായി ശാസ്താംകോട്ട പൊലീസ് സ്റ്റെഷനിലേക്ക് അയച്ചിട്ടുണ്ട്.
ജാമ്യം എടുക്കാതെ എതിർകക്ഷി കൊല്ലം ജില്ലാ കോടതി മുൻപാകെ അപ്പീൽ ഹർജിയും കാലതാമസം ഉണ്ടായതിൽ അതിന്റെ ഹർജിയും ബോധിപ്പിച്ചതിനാൽ ടി കേസ് കൊല്ലം സെഷൻസ് കോടതിയിൽ 16-3-2020ൽ അവധിക്ക് വെച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ കേസ് കൊടുത്ത് ശിക്ഷിക്കാൻ ഇടയായ്തിൽ ഉള്ള വിരോധത്തിൽ പതിനാലിന് രാവിലെ പതിനൊന്നു മണി സമയത്ത് മൈനാഗപ്പള്ളി ജംഗ്ഷനിൽവെച്ച് വാദിയായ അരവിന്ദാക്ഷൻ പിള്ളയെ അന്യായ തടസം സൃഷ്ടിച്ച് പുറത്തും കവിളത്തും നെഞ്ചത്തും ചുറ്റിക വെച്ച് മർദ്ദിച്ച ശേഷം കഴുത്തിനു പിടിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനായി മൂന്നു മിനിട്ട് നേരം മുറുകെ പിടിച്ചു.
മർദ്ദനം കാരണം കൈക്ക് പരുക്കും കവിളത്ത് ചതവും ചുറ്റിക വെച്ച് മർദ്ദിച്ചതിനാൽ ഇടത് തോളത്ത് ചതവും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനാൽ മരണഭയവും സംഭവിച്ചിട്ടുണ്ട്. അച്ഛനെ ഉപദ്രവിക്കുന്ന സമയത്ത് നിനക്ക് തരാനുള്ള പൈസ തിങ്കളാഴ്ച ആക്കേണ്ട ഇന്നേ തരാം ....ളീ....എന്ന് അസഭ്യം വിളിച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ മേൽ നടപടികൾ സ്വീകരിച്ച് കേസ് എടുക്കുന്നതിലേക്ക് ശാസ്താംകോട്ട ഗവ.ആശുപത്രിയിൽ അഡ്മിറ്റായ എന്റെ പിതാവിന്റെ മൊഴിയെടുത്ത് എന്റയും പിതാവിന്റെയും സങ്കടത്തിനു പരിഹാരമുണ്ടാക്കണം-പരാതിയിൽ മകനായ അനീഷ് പറയുന്നു.
ഈ പരാതി നൽകിയതിന് പിറ്റേന്ന് തന്നെ മാനസിക വിഷമവും മർദ്ദനം ഏൽപ്പിച്ച ആഘാതവും നിമിത്തം പിള്ള മരിച്ചു. പിള്ള മരിച്ചതോടെ പ്രതിയായ നജീബിനെ രക്ഷിക്കാൻ പ്രതിയുടെ കുടുംബം ശ്രമം തുടങ്ങിയതായും പിള്ളയുടെ കുടുംബം പറയുന്നു.
മരണം നജീബിന്റെ മർദ്ദനത്തെതുടർന്ന്; പൊലീസ് അലംഭാവവും ശക്തം: അനീഷ്
പൊതു ഇടത്തിൽ നിന്നും മർദ്ദനമേറ്റതും മൊഴി എടുക്കുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് കാണിച്ച അലംഭാവവും അച്ഛനെ വിഷമിപ്പിച്ചിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് വന്ന ശാരീരിക അവശതയും മാനസിക സമ്മർദ്ദവും അച്ഛന് താങ്ങാനായില്ല- ഇത് അച്ചന്റെ മരണത്തിനു കാരണമായി-മകൻ അനീഷ് മറുനാടനോട് പറഞ്ഞു.
പതിനാലാം തീയതി ഉച്ചയ്ക്ക് മൈനാഗപ്പള്ളിയിലെ ഒരു വർക്ക് ഷോപ്പിനടുത്ത്വെച്ച് ആരോ അരവിന്ദാക്ഷൻ പിള്ളയെ വിളിച്ചു. ടൂ വീലറിൽ വരികയായിരുന്ന അച്ഛൻ ഇറങ്ങി നോക്കിയപ്പോൾ അത് നജീബായിരുന്നു. അപ്പോൾ വണ്ടിയുടെ ടയർ മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇയാൾക്ക് അല്ലേ പൈസ വേണ്ടത് എന്നാണ് ചോദിച്ചത്. പൈസ വേണ്ടാഞ്ഞിട്ടാണോ കോടതിയിൽ അപ്പീൽ നൽകിയത് എന്ന് തിരിച്ചു ചോദിച്ചു. കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം എന്ന് പറഞ്ഞപ്പോൾ നീ നിന്റെ വഴി നോക്ക് ഞാൻ പൈസ വാങ്ങിച്ചോളാം എന്ന് പറഞ്ഞു തിരികെ നടന്നപ്പോൾ പുറകിൽ നിന്നും വന്നു നജീബ് അടിച്ചു.
പ്രതീക്ഷിക്കാത്ത അടിയായതിനാൽ അച്ഛൻ മറിഞ്ഞുവീണു. പിന്നെ ഒരു ചുറ്റിക എടുത്ത് അടിച്ചു. തലയ്ക്ക് അടിക്കാനാണ് നോക്കിയത്. പക്ഷെ ഉരുണ്ടു മാറിയപ്പോൾ അടി കൊണ്ടത് ഇടത് തോളിനും. പെട്ടെന്നുള്ള അടിയായതിനാൽ എന്താണ് സംഭവം എന്ന് ആർക്കും സംഭവം മനസിലായില്ല. ആളുകൾ ഓടിവന്നപ്പോൾ നജീബ് ഓടി മാറി. ആളുകൾ നജീബിനെ പിടിച്ചു നിർത്തി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാൻ നാട്ടുകാർ എന്നോടു പറഞ്ഞു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കാണിച്ചു.
മുറിവുകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഇടത് തോളിനു ചുറ്റിക കൊണ്ടുള്ള അടിയേറ്റതിനാൽ കൈ പൊക്കാൻ പ്രയാസമായി. ആശുപത്രി കാഷ്വാലിറ്റിയിൽ കാണിച്ചു. ഡോക്ടർ എക്സ്റേ എടുക്കാൻ പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എസ്ഐയ്ക്ക് പരാതി നൽകി. അഭിഭാഷകൻ വന്നു പെറ്റീഷൻ തയ്യാറാക്കിയിരുന്നു.
Stories you may Like
- വരുമാനം ഓണറേറിയം, പി ആർ അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം
- കരുവന്നൂരിൽ കള്ളപ്പണ വെളുപ്പിക്കൽ യന്ത്രമായത് സിപിഎം നേതാവോ?
- ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മയല്ല
- കരുവന്നൂരിൽ ഇഡിയുടേത് ചതിയോ? കേന്ദ്ര ഏജൻസിയുടെ അടുത്ത ലക്ഷ്യം ആര്?
- അരവിന്ദാക്ഷനും ജിൽസും അഴിക്കുള്ളിൽ കഴിയണം; കരുവന്നൂരിൽ നിർണ്ണായക വിധി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്