റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
ആർ പീയൂഷ്
ആലപ്പുഴ: വയോധികനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അന്വേഷണമികവിനെ തുടർന്ന് കണ്ടെത്തി. ഹരിപ്പാട് മുട്ടം കൊച്ചു മഠത്തിൽ ചന്ദ്രശേഖരമേനോ(75)നെ ഇടിച്ചിട്ട് കടന്നു കളഞ്ഞ ടാറ്റാ ടിഗർ വാഹനമാണ് കായംകുളം ജോ.ആർ.ടി ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജു കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്നും ലഭിച്ച വാഹനത്തിന്റെ സൈഡ് മിറർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. ചേരാവള്ളി സ്വദേശിയുടെ താൽക്കാലിക രജിസ്ട്രേഷനായിരുന്ന കാർ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.
ഫെബ്രുവരി ഒന്നിനാണ് ചന്ദ്രശേഖരമേനോനെ കാർ ഇടിച്ചു തെറിപ്പിക്കുന്നത്. മൂത്തമകൻ ജയ്ശങ്കറിനൊപ്പം പള്ളിപ്പാട്ടെ ഫെഡറൽ ബാങ്കിലേക്ക് പോകുകയായിരുന്നു. മകൻ ടൂവീലർ നന്നാക്കാനായി വർക്ക്ഷോപ്പിൽ കയറിയ സമയം റോഡിനപ്പുറമുള്ള ബാങ്കിലേക്ക് പോകാനായി വശത്ത് നിൽക്കുകയായിരുന്നു. ഈ സമയം അമിത വേഗതയിലെത്തിയ കാറിന്റെ ഇടതുവശത്തെ മിറർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചന്ദ്രശേഖരമേനോൻ റോഡിൽ തലയിടിച്ചു വീണു. അപകട സ്ഥലത്ത് നിന്നും കുറച്ചു മുന്നോട്ട് മാറി കാർ നിർത്തിയെങ്കിലും പിന്നീട് ഓടിച്ചു പോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമായുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഇതോടെ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
അപകടത്തിന് ശേഷം ബന്ധുക്കൾ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീലക്കളറിലുള്ള ടാറ്റാ ടിഗർ കാർ കടന്നു പോകുന്നതായുള്ള ദൃശ്യം ലഭിച്ചു. താൽക്കാലിക രജിസ്ട്രേഷൻ വാഹനമായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ അപകടത്തിൽപെട്ടയാളുടെ മകന്റ ഭാര്യ അഡ്വ. എൻ.ജി ശരണ്യയും ഭർത്യസഹോദരനും കൂടി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ വാഹനം മുട്ടം കുളത്തിന് സമീപത്ത് നിന്നും ഇടറോഡിലേക്ക് കയറുന്നതായുള്ള ദൃശ്യം കണ്ടെത്തി. എന്നിട്ടും നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടാൻ ഇവർ തീരുമാനിച്ചത്. കായംകുളം ജോ.ആർ.ടി.ഒ ശ്രീ പ്രകാശിനെ നേരിൽകണ്ട് വിവരങ്ങൾ പറഞ്ഞു. ജോ.ആർ.ടി.ഒ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ടി.എസ്.പ്രജുവിനെ കേസ് ഏൽപ്പിക്കുകയായിരുന്നു.
പ്രജു പരാതിക്കാരിയുമായി സംസാരിച്ചപ്പോൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഇടിച്ചിട്ട വാഹനത്തിന്റെ അടർന്നു വീണ സൈഡ് മിറർ പൊലീസ് സ്റ്റേഷനിൽ കൊടുത്തിട്ടുണ്ട് എന്ന് അറിഞ്ഞു. സ്റ്റേഷനിലെത്തി മിറർ വിശദമായി പരിശോധിച്ചപ്പോൾ 28-12 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കർ കണ്ടെത്തി. ഇതോടെ ആ സമയത്ത് ടാറ്റാ ഷോറൂമുകളിൽ വിൽപ്പന നടത്തിയ ടിഗർ കാറുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന് സമീപത്തെ എല്ലാ സർവ്വീസ് സെന്ററുകളിലേക്കും നീലക്കളറുള്ള വാഹനം മിറർ ശരിയാക്കാനായി എത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് നിർദ്ദേശം നൽകി. വിൽപ്പന നടത്തിയ വാഹനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ അന്ന് തന്നെ കായംകുളത്തെ ജനതാ ഗ്യാരേജ് എന്ന സർവ്വീസ് സെന്ററിൽ നിന്നും മിറർ ശരിയാക്കാനായി താൽക്കാലിക രജിസ്ട്രേഷനിലുള്ള വാഹനം എത്തിയതായി വിവരം ലഭിച്ചു. എ.എം വിഐ ഉടൻ തന്നെ അവിടെയെത്തി വിവരങ്ങൾ ചോദിച്ചു. നീലക്കളറിലുള്ള വാഹനമല്ല ഗ്രേ കളറിലുള്ള കാറാണ് എത്തിയതെന്ന് വർക്കഷോപ്പ് ഉടമ പറഞ്ഞു. എങ്കിലും സംശയം തീർക്കാനായി വാഹന ഉടമയുടെ വിവരങ്ങൾ ശേഖരിച്ചു.
ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിലും അതിൽ വിളിക്കാതെ താൽക്കാലിക രജിസ്ട്രേഷൻ നമ്പറിൽ നിന്നും വിലാസം എടുത്ത് നേരിട്ടന്വേഷിക്കാനായി പോയി. ഫോണിൽ വിളിച്ചാൽ തെളിവുകൾ നശിപ്പിക്കുകയോ ചോദ്യങ്ങൾക്കുള്ള മറുപടികൾ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുകയോ ചെയ്യും. അതിനാലാണ് ഫോണിൽ വിളിക്കാതെ ഇരുന്നത്. പത്തിയൂരിലുള്ള മോഹനൻ എന്നയാളുടെ മകളുടെ പേരിലെടുത്ത വാഹനമായിരുന്നു.
വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മകൾക്ക് വിവാഹ സമ്മാനം നൽകിയതാണ് എന്ന് അറിഞ്ഞു. ഇതോടെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ച ചേരാവള്ളിയിലെ വീട്ടിലെത്തി. അപകടത്തിന്റെ കാര്യങ്ങൾ സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് അവർ ഉദ്യോഗസ്ഥനോട് തറപ്പിച്ച് പറഞ്ഞു. മിറർ ശരിയാക്കാൻ പോയ വിവരം ചോദിച്ചപ്പോൾ വീട്ടിലെ തന്നെ ഗേറ്റിൽ തട്ടി കേടുപാട് വന്നതാണെന്ന് പറഞ്ഞു.മടങ്ങിപ്പോയ ഉദ്യോഗസ്ഥൻ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ നീലക്കളർ അല്ല എന്ന് മനസ്സിലായി. സംശയത്തിന്റെ പേരിൽ പരിശോധിച്ച ഗ്രേ കളറിലുള്ള വാഹനത്തിന്റെ അത് നിറമുള്ള ഒരു കാർ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ക്യാമറയുടെ മുന്നിലെത്തിച്ച് വീണ്ടും പരിശോധന നടത്തി. അപ്പോൾ കാർ നീല നിറത്തിലാണ് കാണപ്പെട്ടത്. ഇതോടെ അപകടം നടത്തിയ കാർ പത്തിയൂരിലേതെന്ന് തന്നെ ഉറപ്പിച്ചു.
അന്വേഷണ റിപ്പോർട്ട് ജോ.ആർ.ടി.ഒയെ അറിയിച്ച ശേഷം വാഹനം പിടിച്ചെടുക്കാൻ തീരുമാനിച്ചു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കാൻ എത്തുന്നു എന്നറിഞ്ഞ് അപകടം ഉണ്ടാക്കിയ കാർ കരീലക്കുളങ്ങര സ്റ്റേഷനിൽ ഉടമ ഹാജരാക്കി. സ്റ്റേഷനിൽ അപകടം നടന്നു എന്ന് സമ്മതിച്ചു. എന്നാൽ അവിടെയുണ്ടായിരുന്ന നാട്ടുകാർ കുഴപ്പമില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. കാറുടമയായ പെൺകുട്ടിയുടെ ഭർത്താവാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ഉടമയെ വീണ്ടും വിളിച്ചു വരുത്തി മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കരീലക്കുളങ്ങര പൊലീസ് അറിയിച്ചു.
അതേസമയം അപകടത്തിൽപ്പെട്ട ചന്ദ്രശേഖരമേനോൻ 5 ദിവസം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇപ്പോൾ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ആശുപത്രി വിട്ടിട്ടില്ല. കാർ കണ്ടെത്താൻ സഹായിച്ച അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ്. പ്രജുവിന് കുടുംബം നന്ദി പറഞ്ഞു.
വാഹനം ഏതാണെന്ന് അറിഞ്ഞാൽ മാത്രമേ ഇൻഷുറൻസ് തുക ലഭ്യമാകൂ. അല്ലെങ്കിലും ഭീമമായ തുക അപകടത്തിൽപെട്ടയാളുടെ കുടുംബത്തിന് കണ്ടെത്താൻ ഒരു പക്ഷേ കഴിയില്ല. അതിനാൽ അപകടമുണ്ടായാൽ അക്കാര്യം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് വേണ്ടത്.
Stories you may Like
- ക്വട്ടേഷൻ നൽകിയത് യുവതി; മൂന്നുപേർ പിടിയിൽ
- പണമുണ്ടേൽ എച്ച് ഉം, എട്ടും വേണ്ട, ലൈസൻസ് റെഡി
- 'ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവോളം കയ്യിലുണ്ട്'
- ഏരീസ് ഗ്രൂപ്പിന് കേരളാ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിന്റെ പുരസ്കാരം
- എംവിഡിയെ ബസ് കയറ്റി കൊല്ലുമെന്ന് സ്വകാര്യ ബസ് ഉടമയുടെ ഭീഷണി
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്