അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിച്ചെടുക്കാൻ മുട്ടിൽ മരം മുറിക്ക് ബദലായി അവതരിപ്പിച്ചത് മണിക്കുന്ന് മലയിലെ മരംവെട്ട്; ദീപക് ധർമ്മടത്തിന്റെ കൂട്ടുകാരനായി നിന്നത് ചന്ദനത്തൈല ഫാക്ടറിക്ക് പിന്തുണ നൽകിയ സാജൻ; പിണറായിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞ് ശശീന്ദ്രനേയും പറ്റിച്ചു; എല്ലാം അന്വേഷിക്കാൻ സർക്കാർ; എഡിജിപി ശ്രീജിത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ കൂട്ടു പിടിച്ച ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജന് നേരത്തെയും സമാനമായ കേസിൽ പങ്കുള്ളതായി വിജിലൻസ് റിപ്പോർട്ട്. ധർമ്മടം സ്വദേശിയാണ് സാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ എന്ന നിലയിലായിരുന്നു ഇയാളുടെ പ്രവർത്തനം. 24 ന്യൂസിലെ റിപ്പോർട്ടർ ദീപക് ധർമ്മടമാണ് ഇയാളെ അഗസ്റ്റിൻ സഹോദരങ്ങളുമായി അടുപ്പിച്ചത്. എഡിജിപിയും ക്രൈംബ്രാഞ്ച് മേധാവിയുമായ ശ്രീജിത്താണ് ഈ കേസ് അന്വേഷിക്കുന്നത്. ശ്രീജിത്തിന്റെ കണ്ടെത്തലുകൾ ഇനി നിർണ്ണായകമാകും.
മുട്ടിൽ മരം മുറിയിൽ സാജനെ മുന്നിൽ നിർത്തി സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാനായിരുന്നു ശ്രമം. ഇതിന് വേണ്ടി മണിക്കുന്ന് മലയിൽ മരംവെട്ട് നടന്നുവെന്ന കഥപോലും ഉണ്ടാക്കി. ഇത് വാർത്തയായി നൽകി. ഇതൊന്നും 24 ന്യൂസിലെ ഉന്നതരുടെ അറിവും സമ്മതവും ഇല്ലാതെയായിരുന്നു. സാധാരണ വാർത്തകളായി നൽകി വനംകൊള്ള താൻ ചർച്ചയാക്കിയെന്ന് വരുത്താനായിരുന്നു ദീപക്കിന്റെ ശ്രമം. എന്നാൽ ഇത് വനം വകുപ്പിലെ ഉന്നതർ തിരിച്ചറിഞ്ഞു. തെറ്റ് മനസ്സിലാക്കി 24 ന്യൂസ് ഈ വാർത്തകൾ യു ട്യൂബിൽ നിന്നുൾപ്പെടെ മാറ്റുകയും ചെയ്തു. ദീപക്കിനേയും ചുമതലകളിൽ നിന്ന് 24 ന്യൂസ് മാറ്റി നിർത്തി. ഇതിന് പിന്നാലെയാണ് സാജനെതിരെയുള്ള മുൻ ആരോപണവും ചർച്ചയാകുന്നത്.
2001ൽ കാസർകോട് റേഞ്ച് ഓഫീസർ ആയിരിക്കെ നടന്ന വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് എൻ.ടി.സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികൾക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോർട്ട് കാസർകോട് യൂണിറ്റാണ് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് സാജനെതിരായ പഴയ അഴിമതിയും ചർച്ചയാകുന്നത്. മുട്ടിൽ മരം മുറിയിൽ സാജനെതിരെ ഇനിയും നടപടികൾ എടുത്തിട്ടില്ല.
റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിലായിരുന്നു മുട്ടിലിലെ മരം മുറി. ഇത് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ സാജൻ ശ്രമിച്ചു. ഇതിന് വേണ്ടി കരുക്കൾ നീക്കിയത് ദീപക് ധർമ്മടമാണ്. 2001ൽ കാസർകോട്ടെ ഏഴ് അനധികൃത ചന്ദനത്തൈല ഫാക്ടറികൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിൽ എൻ.ടി.സാജന്റേയും പേരുണ്ട്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് റിപ്പോർട്ടിന് ശേഷം നടന്ന വകുപ്പുതല അന്വേഷണവും നടന്നിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല.
15 കോടി രൂപയുടെ ഈട്ടിത്തടി കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എൻ.ടി.സാജൻ. കേസിലെ പ്രതികളെ സാജൻ സഹായിച്ചെന്നാണ് ആക്ഷേപം. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജനെ ഫോറസ്റ്റ് വിജിലൻസ് ഉത്തരമേഖലാ കൺസർവേറ്ററാക്കാൻ നേരത്തെ നീക്കമുണ്ടായിരുന്നു. ദീപക് ധർമ്മടമായിരുന്നു ഇതിന് വേണ്ടി ശ്രമം നടത്തിയത്. തുടക്കത്തിൽ വനംമന്ത്രി എകെ ശശീന്ദ്രനും ഇതിനെ പിന്തുണച്ചു. എന്നാൽ വിവാദമായതോടെ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട് ഇത് തടഞ്ഞിരുന്നു.
മുട്ടിൽ മരംമുറിക്കൽ കേസ് അട്ടിമറിക്കാൻ സോഷ്യൽ ഫോറസ്ട്രി വിഭാഗം കൺസർവേറ്റർ ശ്രമിക്കുന്നുവെന്ന് ഉത്തരമേഖലാ സി.സി.എഫ് റിപ്പോർട്ട് നൽകിയതോടെയാണ് എൻ.ടി. സാജൻ പ്രതിക്കൂട്ടിലാവുന്നത്. മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികളെ രക്ഷിക്കാൻ സാജൻ മണിക്കുന്ന് മലയിലെ കർഷകരെ ബലിയാടാക്കുകയാണെന്ന് സി.സി.എഫിന്റെ റിപ്പോർട്ടിലുണ്ട്.വനഭൂമിയാക്കിയാൽ സർവേ നമ്പർ 216ലെ 2000 ത്തോളം കുടുംബങ്ങളെ ബാധിക്കും. വിവാദമായ മരം മുറിക്കൽ നടന്ന മുട്ടിൽ പ്രദേശത്തെപ്പോലെ അസൈൻഡ് ഭൂമിയല്ല ഇത്. 1975ൽ 405 ഹെക്ടർ ഭൂമിയാണ് ഉണ്ടായിരുന്നത്. അതിൽ 283 ഹെക്ടർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി. മലയടിവാരത്തെ കർഷകരും ആദിവാസികളും ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്.
അതിനിടെ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന 2020 ഒക്ടോബറിലെ വിവാദ ഉത്തരവിന്റെ മറവിൽ അരുതാത്ത കാര്യങ്ങൾ നടക്കുന്നതായി കലക്ടർമാർ അന്നു തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നതായി ശശീന്ദ്രൻ വെളിപ്പെടുത്തി കഴിഞ്ഞു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 2 ന് ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ മരംകൊള്ള അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ മാറ്റാൻ നടത്തിയ ശ്രമങ്ങളിലുള്ള അതൃപ്തിയും മന്ത്രി വ്യക്തമാക്കി.
'അന്വേഷണച്ചുമതലയിൽ നിന്നു സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റുന്ന സംഭവമുണ്ടായി എന്നതു നേരാണ്. പക്ഷേ വൈകാതെ അതു റദ്ദാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റു ചെയ്താൽ നിലനിൽക്കില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് ആ ഇടപെടൽ. വനം വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്മാരല്ല. തെറ്റു ചെയ്യുന്നത് എത്ര ഉന്നതനായാലും സർക്കാർ സംരക്ഷിക്കില്ല. സദുദ്ദേശ്യത്തോടെയാണു സർക്കാർ മരം മുറിക്ക് അനുമതി നൽകുന്ന ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ മുൻ റവന്യു, വനം മന്ത്രിമാർക്കു വീഴ്ച വന്നിട്ടില്ല. പക്ഷേ ഉത്തരവിന്റെ അന്തഃസത്ത പാലിച്ചായിരുന്നില്ല നടപടികൾ. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചിട്ടുണ്ടാവാം-മന്ത്രി പറയുന്നു.
സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസിൽ കുടുക്കി അപകീർത്തിപ്പെടുത്താൻ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജൻ ശ്രമിച്ചെന്ന കണ്ടെത്തലുൾപ്പെടെ പ്രത്യേക അന്വേഷണത്തിന്റെ പരിധിയിൽ വരും. വനം വകുപ്പു സംഘം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വിശ്വസനീയമല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കും.' ശശീന്ദ്രൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍