Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം

മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം

മറുനാടൻ മലയാളി ബ്യൂറോ

ഹൊസൂർ: ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിന്റെ ബ്രാഞ്ച് കൊള്ളയടിച്ചതിന് പിന്നിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22 കാരനായ കോളേജ് വിദ്യാർത്ഥി. കൊള്ളയടിക്കപ്പെട്ട ബ്രാഞ്ചിന്റെ പ്രവത്തന രീതിയും അവിടേക്കുള്ള വഴികളുൾപ്പടെ എല്ലാം കൃത്യമായി പഠിച്ച് മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കിയാണ് ഓപ്പറേഷൻ നടത്തിയത്. പ്ലാൻ ചെയ്തപോലെ എല്ലാം നടന്നു. വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കിയപ്പോൾ സംഘത്തിന്റെ കൈയിൽ എത്തിയത് ഇരുപത്തിയഞ്ചര കിലോ സ്വർണം.

ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു ആസൂത്രണവും കൊള്ളയും രക്ഷപ്പെടലുമൊക്കെ. കേസിൽ ഇതുവരെ ഏഴുപേരെയാണ് പിടികൂടിയത്.രണ്ടുപേർക്കുവേണ്ടി തിരച്ചിലാരംഭിച്ചു. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

വെള്ളിയാഴ്ച രാവിലെയാണ് ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ തോക്കിന്മുനയിൽ നിർത്തി സംഘം ബ്രാഞ്ച് കൊള്ളയടിച്ചത്. മധ്യപ്രദേശ് ജബൽപുർ സ്വദേശിയും വിദ്യാർത്ഥിയുമായ ഇരുപത്തിരണ്ടുകാരൻ രൂപ് സിങ് ഭാഗലിന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നത്. സംഘത്തിൽപെട്ട സഹോദരൻ ശങ്കർ സിങ് ഭാഗൽ, ജാർഖണ്ഡ് റാഞ്ചി സ്വദേശികളായ പവൻകുമാർ, ബുബേന്ദർ മാഞ്ചി, വിവേക് മണ്ഡൽ, മീററ്റ് സ്വദേശികളായ തെക്ക്‌റാം, രാജീവ് കുമാർ എന്നിവരെയാണ് സൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

രൂപ് സിങ് ഭാഗൽ ബംഗളുരുവിൽ താമസിച്ചാണു കൊള്ളയ്ക്കായി ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസ് തിരഞ്ഞെടുത്തത്. കൊള്ളയടിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നത് ഇയാളായിരുന്നു.വൻ കൊള്ളയ്ക്ക് ഏറ്റവും യോജിച്ച സ്ഥലം കണ്ടെത്താനായി ബംഗളൂരിലെത്തിയ രൂപ് സിങ് മൂന്നുമാസമാണ് ഇവിടെ തങ്ങിയത്. ഇതിനിടയിലാണ് കൊള്ളയ്ക്കായി ഹെസൂരിലെ മുത്തൂറ്റ് ശാഖ തിരഞ്ഞെടുത്തത്. ഈ ശാഖതന്നെ തിരഞ്ഞെടുക്കാൻ രൂപ് സിംഗിനെ പ്രേരിപ്പിച്ചതിനുപിന്നിലെ കാരണം എന്താണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശാഖയിലെത്തിയ രൂപ് സിങ് അവിടത്തെ സ്ഥിതിഗതികളൊക്കെ വ്യക്തമായി പഠിച്ചു. തുടർന്ന് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. റൂട്ട മാപ്പ് തയ്യാറാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഓപ്പറേഷൻ പരാജയപ്പെടാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കി. ചെറിയ പഴുതുകൾ പോലും അടച്ചു ഒടുവിൽ കൊള്ളയടി നടത്താനുള്ള ദിവസമെത്തി.

മുൻ നിശ്ചയിച്ച പ്രകാരം മൂന്നു ബൈക്കുകളിലായി ആറു പേരാണ് കൊള്ളയ്ക്കായി ബാങ്കിൽ എത്തിയത്. ഇതിൽ രണ്ടുപേർക്ക് കാവൽ ഡ്യൂട്ടിയായിരുന്നു. നിറതോക്കുമായി ഇവർ പുറത്ത് കാവൽ നിന്നു.. നാലുപേർ ആയുധങ്ങളുമായി ബാങ്കിനുള്ളിൽ കയറി. പിന്നെയെല്ലാം ഞൊടിയിടയ്ക്കുള്ളിലായിരുന്നു. രണ്ടുപേർ ആയുധം കാട്ടി ജീവനക്കാരെ ബന്ദികളാക്കി. ശേഷിച്ചവർ മാനേജറെകൊണ്ട് ലോക്കർ തുറപ്പിച്ചു. എതിർത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയോടെ മാനേജർ എല്ലാം അനുസരിച്ചു മിനിട്ടുകൾക്കുള്ളിൽ സ്വർണവും പണവും വാരിക്കൂട്ടി സംഘം വന്ന ബൈക്കുകളിൽ തന്നെ മടങ്ങി.

ഇതിനെല്ലാത്തിനും കൂടി വേണ്ടിവന്നത് വെറു 15 മിനിട്ടുമാത്രം.കൊള്ളമുതലുമായി ബൈക്കിൽ സഞ്ചരിക്കുന്നത് പിടിക്കപ്പെടാൻ എളുപ്പമായതിനാൽ തമിഴ്‌നാട് കർണാടക അതിർത്തിയിൽ ബൈക്കുകൾ ഉപേക്ഷിച്ചു. ഇവിടെ ഒരു ലോറിയും സുമോയും നേരത്തെ തന്നെ തയാറാക്കി നിറുത്തിയിരുന്നു. ലോറിയുടെ രഹസ്യ അറയിലേക്കു സ്വർണം മാറ്റി. ലോറിയും സുമോയും നേരെ ഝാർഖണ്ഡിലേക്ക് പാഞ്ഞു.

സ്വർണം അടങ്ങിയ ബാഗുകളിലുണ്ടായിരുന്ന ജി പി എസ് സംവിധാനമാണ് കൊള്ളസംഘത്തിനെ കുടുക്കിയത്. ഇതിൽ നിന്ന് ഹൈദരാബാദ് ഭാഗത്തേക്കാണ് കൊള്ളക്കാർ പോകുന്നതെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇവരെ പിടികൂടാനുള്ള ഊർജിത നടപടികൾ പൊലീസ് ആരംഭിച്ചു. ടോൾ പ്ലാസകളിൽ നിന്ന് ലോറിയുടെയും സുമോയുടെയും നമ്പറുകൾ കണ്ടെത്തി. അതോടെ പിടികൂടാനുള്ള നടപടികൾ കൂടുതൽ എളുപ്പമായി.

വിവരം ഉടൻതന്നെ ഹൈദരാബാദ് പൊലീസിന് കൈമാറി. സൈദരാബാദ് കമ്മിഷണർ വി സി.സജ്ജനാരുടെ നേതൃത്വത്തിൽ ഇരൂന്നൂറിലേറെ സായുധ പൊലീസുകാരെ അണിനിരത്തിയാണു കൊള്ളക്കാരെ പിടിച്ചത്. ഷംസാദ്ബാദിനടുത്തുള്ള തൊണ്ടപ്പള്ളി ടോൾ ഗേറ്റിൽ എസ്‌യുവിയിൽ സഞ്ചരിച്ചിരുന്ന അഞ്ചു പേരെയും പിടികൂടി. മറ്റൊരു ടോൾ പ്ലാസയിൽനിന്നു ലോറിയും കസ്റ്റഡിയിലെടുത്തു. 25.5 കിലോ സ്വർണവും ഏഴു തോക്കുകളും 86 തിരകളും പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP