Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയ്യന്തോൾ ഫ്‌ലാറ്റ് കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കീഴടങ്ങി; റഷീദ് കീഴടങ്ങിയത് രക്ഷകനായ കോൺഗ്രസ് നേതാവിനെ പൊലീസ് പൊക്കിയതോടെ; രണ്ടാഴ്‌ച്ച റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ കെപിസിസി മുൻ സെക്രട്ടറിയുടെ ബോധം പോയി

അയ്യന്തോൾ ഫ്‌ലാറ്റ് കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കീഴടങ്ങി; റഷീദ് കീഴടങ്ങിയത് രക്ഷകനായ കോൺഗ്രസ് നേതാവിനെ പൊലീസ് പൊക്കിയതോടെ; രണ്ടാഴ്‌ച്ച റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ കെപിസിസി മുൻ സെക്രട്ടറിയുടെ ബോധം പോയി

തൃശൂർ: അയ്യന്തോൾ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ ഷൊർണ്ണൂർ സ്വദേശി സതീശനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിൽ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റായ റഷീദാണ് കീഴടങ്ങിയത്. ഇയാളുടെ സംരക്ഷകനായിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം ളിവിലായിരുന്നു റഷീദ്. ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി മുൻ സെക്രട്ടറി രാമദാസ് അറസ്റ്റിലായത്. റഷീദിനെയും കാമുകി ശാശ്വതിയെയും രക്ഷപെടാൻ സഹായം ചെയത് കുറ്റത്തിനായിരുന്നു രാമദാസിനെ അറസ്റ്റു ചെയ്തത്.

അതിനിടെ ഇന്നലെ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. രാവിലെ തൃശൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ രാമദാസിനെ രണ്ടാഴ്ചത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. വിധി കേട്ടയുടൻ രാമദാസ് കോടതിയിൽ കുഴഞ്ഞു വീണു. തുടർന്ന് ഉടൻ തന്നെ രാമദാസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില മെച്ചപ്പെട്ടാൽ ജയിലിലടയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസിൽ ഒളിവിൽ പോയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റഷീദിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് രാമദാസാണെന്ന്‌പൊലീസ് കണ്ടെത്തി. റഷീദിന്റെ കാമുകി ശാശ്വതിയുടെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ശാശ്വതി, കൃഷ്ണപ്രസാദ്, തിരുകൊച്ചി ബാങ്ക് പ്രസിഡന്റ് സുനിൽ തുടങ്ങിയവർ അടക്കം ആറുപേർ റിമാൻഡിലാണ്.

റഷീദിന്റെ ഒളിത്താവളങ്ങളും സങ്കേതങ്ങളും രാമദാസിന് അറിയാമായിരുന്നു. കൊലക്കേസ് പ്രതികൽക്ക് ഒത്താശ ചെയ്തതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതി റിമാൻഡ് ചെയ്‌തെങ്കിലും രാമദാസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

രാംദാസിനെ ഇന്നലെ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയും യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനെ കേസിൽനിന്നും രക്ഷപ്പെടുത്താൻ രാംദാസ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൊർണൂർ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലുള്ള ഫ്‌ലാറ്റിൽവച്ച് കൊലചെയ്യപ്പെട്ടത്. മാർച്ച് രണ്ടിനായിരുന്നു കൊലപാതകം. സതീശനും സുഹൃത്ത് റഷീദിനും ശാശ്വതി എന്ന യുവതിയുമായി ഉണ്ടായിരുന്ന ബന്ധത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോൺഗ്രസ് പുതുക്കാട് മുൻ മണ്ഡലം പ്രസിഡന്റായ റഷീദ് രാംദാസിന്റെ അടുത്ത അനുയായിയാണ്. കേസിൽ റഷീദിന്റെ കൂട്ടാളികൾ ഉൾപ്പെടെ അഞ്ചു പേർ നേരത്തേ പൊലീസ് പിടിയിലായിരുന്നു. രാമദാസിന്റെ അറസ്റ്റ് കേസിൽ വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോളിലെ റഷീദിന്റെ ഫ്‌ലാറ്റിൽ നടന്ന മർദ്ദനത്തെത്തുടർന്ന് മാർച്ച് മൂന്നിനാണ് ഷൊറണൂർ ലതാ നിവാസിൽ സതീശൻ മരിച്ചത്.

കൊല്ലപ്പെട്ട ഷൊർണ്ണൂർ സ്വദേശി സതീഷിനെ കഠിനമായി മർദ്ദിച്ചതെന്ന് വെറുതേയല്ല ഭാര്യ മുൻ മത്സരാർത്ഥി കൂടിയായ ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു മർദ്ദിച്ചതെന്നും യുവതി പറഞ്ഞിരുന്നു. സതീഷിനെ കൊല്ലുന്നതിനു മുമ്പ് കെട്ടിയിട്ടിരിക്കുന്ന സമയത്താണ് രാംദാസ് വന്നതെന്ന് വ്യക്തമായിരുന്നു. ശാശ്വതിയുമായി രാംദാസിനുള്ള ബന്ധവമെന്താണെന്നുിം പോലസ് അന്വേഷിക്കുന്നുണ്ട്.

ശാശ്വതി പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഈ നേതാവിനെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. പെൺ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലർത്തി.

എന്നാൽ, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോൾ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്‌ളാറ്റിൽ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്‌ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്നാണ് ചോര വാർന്ന് സതീഷ് മരിച്ചത്. കേസിൽ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP