രണ്ട് കാമുകന്മാർക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു; എല്ലാം മറയ്ക്കാൻ സമർത്ഥമായി നാടകവും കളിച്ചു; പോസ്റ്റ്മോർട്ടത്തിലെ വെളിപ്പെടുത്തൽ വിനയായി; കടയ്ക്കാവൂരിൽ എട്ട് മാസമുള്ള കുഞ്ഞിനെ കൊന്നവർ കുടുങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മയും കാമുകന്മാരും ചേർന്ന് പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. കുഞ്ഞിനെ ഉപേക്ഷിച്ചശേഷം വന്നാൽ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാർ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകം. ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം പ്രായമായ സുപ്രിയയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കികൊലപ്പെടുത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വഴിത്തിരിവിലേക്ക് എത്തുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതോടെ കള്ളത്തരം പൊളിഞ്ഞു. ക്രൂരതകാട്ടിയ അമ്മ അറസ്റ്റിലാവുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലിൽ കാമുകൻ വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്.
വിതുര സ്വദേശി സനലിന്റെ കുട്ടിയാണ് സുപ്രിയ. എന്നാൽ ഇക്കാര്യത്തിൽ സനലിന് ചില സംശയങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകം. സനലിന്റെ സഹായി അയിലം സ്വദേശി അജിതുമായി സുപ്രിയയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു സനലിന്റെ സംശയം. ഈ സംങ്ങളാണ് കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കടയ്ക്കാവൂരിൽ കീഴാറ്റിങ്ങലിലാണ് മെയ് എട്ടിന് കൊടുംക്രൂരത നടന്നത്. കുട്ടിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയത്. എന്നാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് അമിതമായി വെള്ളംകുടിച്ചാണ് കുട്ടിമരിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. പ്രേരണക്കുറ്റത്തിനാണ് മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കീഴാറ്റിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാർത്തികയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
കുഞ്ഞില്ലെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് കാമുകൻ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇവർക്ക് രണ്ട് പേരുമായി ഒരേസമയം പ്രണയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഒരു കാമുകന്റേതാണ് കുട്ടി. കുഞ്ഞിനെ സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ല. കുഞ്ഞില്ലെങ്കിൽ, സ്വീകരിക്കാമെന്ന് വിദേശത്ത് ജോലിയുള്ള മറ്റേ കാമുകൻ അറിയിച്ചു. തുടർന്നാണ് ഇവർ കൊല നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. അതിരാവിലെ കുഞ്ഞിനെ ടെറസിലേക്ക് കൊണ്ടുപോയി ടാങ്കിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ചന്ദ്രപ്രഭ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിനു ശേഷം, ഇവർ കുഞ്ഞ് അബദ്ധത്തിൽ വീണ് മരിച്ചതായും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും പറഞ്ഞ് പൊലീസിനെ വിളിച്ചു. തുടർന്ന് പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടുപോയി. യുവതി പറയുന്നത് സത്യമാണെന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. അതിനിടെ, ചന്ദ്രപ്രഭ മാനസികാസ്വസ്ഥ്യത്തിന് ചികിൽസയിൽ ആയിരുന്നതായി പിതാവ് പൊലീസിന് മൊഴി നൽകി.
കുട്ടിയുടെ മരണ വിവരം പൊലീസിനെ അറിയിച്ചത് അമ്മയായിരുന്നു. വെള്ളത്തിൽ കുട്ടി വീണു മരിച്ചുവെന്നായിരുന്നു വിശദീകരണം. ഇതിൽ പൊലീസിന് അസ്വാഭാവികത തോന്നി. അത് തന്നെയാണ് കേസിന്റെ ഗതി മാറ്റി മറിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ച ശേഷം ഉറങ്ങിക്കിടന്നിരുന്ന താൻ ഒപ്പം കിടന്നിരുന്ന കുഞ്ഞിന്റെ പുറത്തേക്ക് മറിഞ്ഞു വീണുവെന്നും ഇതിനു ശേഷം കുഞ്ഞിന് അനക്കമില്ലെന്നും ചന്ദ്രപ്രഭ തന്നെയാണ് വെള്ളിയാഴ്ച രാവിലെ കടയ്ക്കാവൂർ പൊലീസിൽ അറിയിച്ചത്. തുടർന്ന് കുഞ്ഞിനെയും അമ്മയെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നുവെന്ന് പരിശോധനയിൽ മനസിലായി. ശ്വാസകോശത്തിൽ വെള്ളംകയറിയാണ് കുഞ്ഞ് മരിച്ചതെന്നും വ്യക്തമായി.
സംഭവത്തിനുശേഷം തിരുവനന്തപുരം വനിതാമന്ദിരത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന ചന്ദ്രപ്രഭ. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അംശം കണ്ടെത്തിയതോടെ കുട്ടിയെ മുക്കി കൊന്നതാണെന്ന് പൊലീസ് ഉറപ്പിച്ചു. ചന്ദ്രപ്രഭ കിടന്നുറങ്ങി എന്നു പറഞ്ഞ സമയവും കുഞ്ഞ് മരിച്ചതായി ഡോക്ടർ പറഞ്ഞ സമയവും തമ്മിലുള്ള പൊരുത്തക്കേടും വിനയായി. ഇതോടെ എല്ലാം തുറന്ന് സമ്മതിക്കേണ്ടി വന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് ചന്ദ്രപ്രഭ കുഞ്ഞിനെ വീട്ടിലെ വാട്ടർടാങ്കിൽ മുക്കിപ്പിടിച്ചു. ഇതിനു ശേഷം ശരീരത്ത് ശക്തിയായി അമർത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് കുഞ്ഞ് മരിച്ചത്. ഈ കുഞ്ഞുമായി രാത്രിയിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രപ്രഭ. അടുത്ത ദിവസം രാവിലെ 7 മണിയോടെ മരിച്ചു വിറങ്ങലിച്ച കുഞ്ഞിനെ തോളിലേറ്റി പുതിയ കഥ അവതരിപ്പിച്ചു. മുറ്റത്ത് കുഞ്ഞുമായി കരഞ്ഞുനിൽക്കുന്ന ഇവരെക്കണ്ട അയൽവാസി കാരണം ചോദിച്ചപ്പോൾകുഞ്ഞ് അനങ്ങുന്നില്ലയെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്. ഇതെല്ലാം കൊലപാതകം മറയ്ക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു
മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് എല്ലം നടപ്പാക്കിയത്. ഒന്നര വർഷത്തോളമായി ചന്ദ്രപ്രഭ ഈ വാടക വീട്ടിൽ താമസമാക്കിയിട്ട്. എന്നിട്ടും അയൽക്കാരുമായിപ്പോലും യാതൊരുവിധ അടുപ്പവും ഇവർക്കുണ്ടായിരുന്നില്ല. ബന്ധുക്കളും വരാറില്ലായിരുന്നു. ഗൾഫിൽ ജോലിയുണ്ടായിരുന്ന ഒരാളാണ് ചന്ദ്രപ്രഭയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ആ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. തുടർന്ന് ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഒരു വീട്ടിൽ ഇവർ താമസമാക്കി. ഈ സമയത്താണ് ഗൾഫുകാരനായ സനലുമായി പരിചയപ്പെടുന്നത്. ഭാര്യയും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇയാൾ ചന്ദ്രപ്രഭയുടെ സംരക്ഷണം ഏറ്റെടുത്തു. ചന്ദ്രപ്രഭയ്ക്ക് കാറും ഓട്ടോയും ഇയാൾ വാങ്ങിക്കൊടുത്തു. അവനവഞ്ചേരിയിലെതന്നെ അയൽക്കാരനായ ആൾ ഓട്ടോയിൽ ഡ്രൈവറായെത്തി്. ഇതിനിടെയാണ് കേസിൽ പിടിയിലായ ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം തുടങ്ങുന്നത്.
ഇയാളുമായി ചന്ദ്രപ്രഭയ്ക്ക് ബന്ധമുണ്ടെന്ന് ഗൾഫുകാരന് സംശയമുണ്ടായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റിങ്ങലിലെ വാടക വീട്ടിലെത്തുന്നത്. ചന്ദ്രപ്രഭയ്ക്ക് കുട്ടി ജനിച്ചതോടെ പിന്നെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചന്ദ്രപ്രഭയും സനലും തമ്മിൽ തർക്കമായി. കുഞ്ഞ് ഒരു പ്രശ്നമാകുമോ എന്നു കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കാമുകന്മാരുടെ നിർദ്ദേശമനുസരിച്ച് കാര്യങ്ങൾ ഒറ്റയ്ക്ക് നടപ്പാക്കി. കാമുകന്മാരുമൊത്ത് സുഖ ജീവിതമായിരുന്നു ലക്ഷ്യം.ചന്ദ്രപ്രഭയുമായി അടുപ്പമുണ്ടായിരുന്ന സനൽ അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയശേഷം പൽിങ് ജോലികൾക്കായി പോവുകയായിരുന്നു. ഇതിനിടെ ഇയാൾ തന്നെ പീഡിപ്പിക്കുന്നതായി കാട്ടി കുഞ്ഞിന്റെ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ചന്ദ്രപ്രഭ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇങ്ങനെയൊരു പരാതി എന്തിനാണ് നൽകിയതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അതിന് ശേഷമാകാം കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് സൂചന. കുട്ടിയെ ഒഴിവാക്കിയാൽ ചന്ദ്രപ്രഭയെ സ്വീകരിക്കാമെന്ന് അജേഷ് പറഞ്ഞിരുന്നത്രേ. ഇത് തുടർന്നാണ് കൊല. എന്നാൽ സനലിനും ഇതേക്കുറിച്ച് വിവരം ഉണ്ടായിരുന്നു.
മാനസികാസ്വാസ്ഥ്യം ഉള്ള രീതിയിലാണ് ചന്ദ്രപ്രഭ പെരുമാറുന്നത്. ഇത് അഭിനയമാകാമെന്നാണ് പൊലീസിന്റെ സംശയം. വാടക കുടിശ്ശികയുടെ പേരിൽ വീട്ടിൽ നിന്നിറങ്ങണമെന്ന് വീട്ടുടമ പറഞ്ഞപ്പോഴും ഇവർ മാനസികാസ്ഥ്യമുള്ള രീതിയിൽ പെരുമാറിയിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന ശേഷവും മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചുവെന്നും പൊലീസിന് ചന്ദ്രപ്രഭ മൊഴി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്