Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ സംഭവം; ഒരു വർഷം പിന്നിട്ടിട്ടും പ്രതികളാരെന്നോ കൊല ചെയ്യപ്പെട്ടതാരെന്നൊ കണ്ടെത്താനാവാതെ ലോക്കൽ പൊലീസ്: 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലിൽ കെട്ടി പെരിയാറിൽ താഴ്‌ത്തിയിട്ടും മരക്കുറ്റിയിൽ കുരുങ്ങിക്കിടന്നതിനാൽ പുറം ലോകം അറിഞ്ഞ ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇനി ക്രൈംബ്രാഞ്ച് എത്തും

യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ സംഭവം; ഒരു വർഷം പിന്നിട്ടിട്ടും പ്രതികളാരെന്നോ കൊല ചെയ്യപ്പെട്ടതാരെന്നൊ കണ്ടെത്താനാവാതെ ലോക്കൽ പൊലീസ്:  40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലിൽ കെട്ടി പെരിയാറിൽ താഴ്‌ത്തിയിട്ടും മരക്കുറ്റിയിൽ കുരുങ്ങിക്കിടന്നതിനാൽ പുറം ലോകം അറിഞ്ഞ ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇനി ക്രൈംബ്രാഞ്ച് എത്തും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കരിങ്കല്ലിൽ കെട്ടി പെരിയാറിൽ താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസിന്റെ 20 അംഗ സ്‌ക്വാഡ് ഒരു വർഷം അന്വേഷിച്ചിട്ടും തെളിയാത്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. 2019 ഫെബ്രുവരി 11നാണ് നാലു ദിവസം പഴക്കമുള്ള മൃതദേഹം പുഴയിൽ കെട്ടി താഴ്‌ത്തിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും കൊല ചെയ്യപ്പെട്ടത് ആരെന്നോ കൊന്നതാരെന്നൊ? എന്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നോ ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പാതി വഴിയിുൽ അന്വേഷണം നിലച്ചു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ റൂറൽ എസ്‌പി ശുപാർശ ചെയ്യുകയായിരുന്നു.

കൊലചെയ്യപ്പെട്ടത് അനസംസ്ഥാനക്കാരിയെന്നാണ് ലോക്കൽ പൊലീസിന്റെ നിഗമനം. യുസി കോളജിനു താഴെ കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവൻ കടവിൽ, പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയർ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്‌ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ടു പുഴയിൽ കുളിക്കാനെത്തിയ വൈദിക വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയിൽ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളിൽ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തിൽ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളിൽ വായു രൂപപ്പെട്ടതിനാൽ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോയില്ല. വെള്ളത്തിൽ പൊങ്ങിക്കിടന്നു. അതുകൊണ്ടു മാത്രമാണ് അരുംകൊല പുറംലോകം അറിഞ്ഞത്.

ഇളംപച്ച ത്രീഫോർത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാർ ബോട്ടം വായിൽ തിരുകിവച്ചിരുന്നു. കൊല്ലപ്പെട്ടതു വടക്കുകിഴക്കൻ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പ്രത്യേകതകൾ, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്‌മോർട്ടം ചിത്രങ്ങൾ വച്ച് യുവതിയുടെ രേഖാചിത്രം തയാറാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. അതുകണ്ട് ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.

മധ്യവയസ്‌കരായ സ്ത്രീയും പുരുഷനുമാണ് സംഭവത്തിനു പിന്നിലെന്നു രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ 2 കടകളിൽ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാർ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നൽകിയ വിവരങ്ങളുമാണ് കട കണ്ടെത്താൻ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP