മൂന്നാറിൽ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊലപ്പെടുത്തിയത് ഏറ്റവും അടുത്ത ബന്ധുവായ കൗമാരക്കാരൻ; കൊലപാതകം ആഡംബരത്തിന് പണം നൽകാത്തതിലുള്ള വിരോധം കാരണം; കുട്ടിക്കുറ്റവാളിയെ ചോദ്യം ചെയ്യുന്നതിനുള്ള തടസങ്ങൾ പൊലീസിനെ വലക്കുന്നു; നുണപരിശോധക്ക് അനുമതി തേടാൻ ഒരുങ്ങുന്നു
ഇടുക്കി: മൂന്നാറിനടുത്ത് ഗുണ്ടുമലയിൽ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊലപ്പെടുത്തി 12 പവന്റെ സ്വർണം കവർന്ന കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെക്ക്. പ്രതി ഏറ്റവുമടുത്ത ബന്ധുവായ കൗമാരക്കാരനാണെന്നു വ്യക്തമായ സൂചന പൊലിസിനു ലഭിച്ചു. എന്നാൽ കൊലപാതകത്തിനുപയോഗിച്ച ആയുധവും അപഹരിക്കപ്പെട്ട സ്വർണാഭരണവും കണ്ടെത്താനാകാത്തതും കുറ്റവാളിയെന്നു സംശയിക്കുന്ന കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനുള്ള നിയമതടസവും പൊലിസിനെ കുഴയ്ക്കുകയാണ്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ കുടുക്കാനാകാതെ വന്നതോടെ സമ്മർദത്തിലായ പൊലിസ് വൈകാതെ അറസ്റ്റ് നടത്താൻ പഴുതുകളില്ലാത്ത നടപടിക്ക് ഒരുങ്ങുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 14ന് ഉച്ചയോടെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ വക ഗുണ്ടുമല ക്രെഷിലെ ആയയായ സമീപവാസി രാജുഗുരു(41)വാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. മൂന്നാർ ടൗണിലെ ടൂറിസ്റ്റ് ഗൈഡ് മണികുമാറിന്റെ ഭാര്യയാണ്. കഴുത്തിലും കവിളിലും തലയിലും വെട്ടേറ്റു കമഴ്ന്നു കിടക്കുന്ന നിലയിൽ ശിശുപരിചരണ കേന്ദ്രത്തിലെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനെത്തിയ തോട്ടം തൊഴിലാളികളായ മാതാക്കളാണ് ജഡം കണ്ടത്. ഈ സമയം മൂന്നു വയസിൽ താഴെയുള്ള നാലു കുട്ടികൾ മാത്രമാണ് ക്രെഷിൽ ഉണ്ടായിരുന്നത്. സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികൾ പിന്നീട് രാജഗുരുവിനെ ആശുപത്രിയിലെക്ക് കൊണ്ടുപോയെങ്കിലും നേരത്തെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മൂന്നാർ ടൗണിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് സംഭവസ്ഥലം. മൂന്നാർ സി. ഐ: സാം ജോസിന്റെ നേതൃത്വത്തിൽ പൊലിസ് എത്തി പ്രതിക്കായി ഊർജിതാന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എസ്റ്റേറ്റ് മേഖലയ്ക്ക് പുറത്തുനിന്ന് ആരെങ്കിലും എത്തി കൃത്യം നടത്താനുള്ള സാധ്യതയില്ലെന്ന് ആദ്യഘട്ടത്തിൽതന്നെ പൊലിസ് വിലയിരുത്തിയിരുന്നു. എറണാകുളം റേഞ്ച് ഐ. ജി: പി വിജയൻ, ജില്ലാ പൊലിസ് മേധാവി കെ. ബി വേണുഗോപാൽ എന്നിവരും മൂന്നാറിലെത്തി അന്വേഷണത്തിന് നേരിട്ടു നേതൃത്വം നൽകുകയും ഗുണ്ടുമലയിൽ പ്രത്യേക അന്വേഷണ ഓഫീസ് തുറക്കുകയും 22 അംഗ സ്പെഷൽ സ്ക്വാഡിനെ നിയോഗിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവർ കൃത്യത്തിലുൾപ്പെട്ടിട്ടില്ലെന്നു ബോധ്യമായതോടെയാണ് പ്രദേശത്തുള്ളവരും ബന്ധുക്കൾ അടക്കമുള്ളവരുമായവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മൂന്നാർ സി. ഐ: സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.
ഏറ്റവുമടുത്ത ബന്ധുവാണ് പ്രതിയെന്നു സ്ഥിരീകരിക്കുന്ന ഒട്ടേറെ തെളിവുകൾ പൊലിസിനു ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ ബി. എസ്. എൻ. എൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജഗുരുവുമായി പ്രതി നടത്തിയ മൊബൈൽ കോളുകൾ നിർണായകമാണ്. ലഹരി പതിവായി ഉപയോഗിക്കുന്ന കൗമാരക്കാരൻ ആഡംബരാവശ്യത്തിന് പണത്തിനുവേണ്ടി രാജഗുരുവുമായി വഴക്കിട്ടിരുന്നതായും ഇവരോട് പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും തെളിവുണ്ട്. സൃഹൃത്തുക്കളുമൊത്ത് സംഭവദിവസം കുട്ടിക്കുറ്റവാളി ലഹരി ഉപയോഗിക്കുന്നതിനിടെ രാജഗുരുവുമായി ഫോണിൽ സംസാരിക്കുകയും രാജഗുരുവിനെക്കുറിച്ച് അസഭ്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി കൂട്ടുകാരിൽനിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
രാജഗുരു മരിച്ചു കിടക്കുന്ന വിവരം തൊഴിലാളികൾ അറിയിച്ച സമയം നിസംഗതയോടെ നിന്ന പ്രതി കാണാൻ കൂട്ടാക്കാതെ വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. പിന്നീട് ക്രെഷിലെത്തി ജഡം കണ്ടശേഷം രാജഗുരുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് കൊലപാതക വാർത്ത അറിയിച്ചു, സ്വർണം അപഹരിക്കപ്പെട്ടതായും പറഞ്ഞു. എന്നാൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കാണപ്പെട്ട ശരീരത്തിൽനിന്ന് സ്വർണം മോഷണം പോയെന്ന് കുറ്റാരോപിതൻ ഒഴികെ മറ്റുള്ളവരാരും അറിഞ്ഞിരുന്നില്ലെന്നത് ഇയാളിലേക്ക് ആദ്യംതന്നെ സംശയമുന നീളുവാൻ കാരണമായി.
വാക്കത്തിയോ, ഉളിയോ പോലെ മൂർച്ചയുള്ള ആയുധം കൊണ്ടാണ് രാജുഗുരുവിന്റെ കഴുത്തിലും കവിളിലും മുറിവേറ്റിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിൽ ഇംഗ്ലീഷിലെ ടി എന്ന അക്ഷരത്തിന്റെ രൂപത്തിൽ കാണപ്പെട്ട ആഴത്തിലുള്ള മുറിവ് മാരകമായിരുന്നു. വെട്ടേറ്റ് പിന്നിലേക്ക് വീണപ്പോൾ അടുക്കളയുടെ സ്ലാബിൽ ഇടിച്ചുണ്ടായ മുറിവാണതെന്നാണ് നിഗമനം. സാധാരണ മോഷ്ടാക്കൾ കവർച്ച നടത്താൻ വേണ്ടിയുള്ള തരത്തിൽ അക്രമിക്കുമെങ്കിലും രാജഗുരുവിനെ ആക്രമിച്ചതിൽ വൈരാഗ്യബുദ്ധിയോടെയുള്ള ആക്രമണമുണ്ടായതെന്ന സൂചനയും ലഭിക്കുന്നു. കൗമാരക്കാരനായ ബന്ധുവിന് ആഡംബര ജീവിതത്തിനും അനാവശ്യങ്ങൾക്കും രാജഗുരു പണം നൽകാതിരുന്നതും സഹോദരന് ആവശ്യങ്ങൾക്ക് പണം നൽകിയതും കൗമാരക്കാരനിൽ പക വളർത്തിയിരുന്നതായും സൂചനകൾ ലഭിച്ചു.
സാഹചര്യത്തെളിവുകൾ അടുത്ത ബന്ധുവായ കൗമാരക്കാരനിലേക്ക് നീണ്ടതോടെ ഇയാൾ പൊലിസ് നിരീക്ഷത്തിലാണ്. മരണവിവരമറിഞ്ഞിട്ടും സംഭവസ്ഥലത്തേക്ക് പോകാൻ വൈകിയതെന്തെന്ന് പൊലിസ് ചോദിച്ചപ്പോൾ ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ സംഭവം അറിയിച്ചത് ഹിന്ദിയിലായതിനാൽ മനസിലായില്ലെന്നായിരുന്നു ആദ്യ മറുപടി. തൊഴിലാളികൾ തമിഴിലാണ് വിവരം അറിയിച്ചതെന്നു മനസിലാക്കിയ പൊലിസ് ഇക്കാര്യം വീണ്ടും ചോദിച്ചപ്പോൾ താൻ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവച്ചുകൊണ്ടിരുന്നതിനാൽ വ്യക്തമായി കേട്ടില്ല എന്നു മറുപടി പറഞ്ഞൊഴിയുകയായിരുന്നു.
പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ സംഭവസമയത്ത് കൗമാരക്കാരനല്ലാതെ മറ്റാരും ക്രഷിൽ എത്തിയിട്ടില്ലെന്നാണ് വിവരം കിട്ടിയത്. അന്വേഷണം കുട്ടിക്കുറ്റവാളിയിൽ കേന്ദ്രീകരിക്കുന്നുവെന്നു വ്യക്തമായതോടെ പ്രതിയെ സംരക്ഷിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നതായും വ്യക്തമായി. പൊലീസിനു മുമ്പിൽ ഒറ്റയ്ക്ക് എത്തപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളെന്നു ആരോപണമുയർന്നു. സ്വർണവും ആയുധവും കിട്ടാത്ത സാഹചര്യത്തിൽ കൗമാരക്കാരനെയും പിതാവിനെയും നുണപരിശോധനയക്കു വിധേയനാക്കാനാണ് പൊലിസ് നീക്കം. ഇതു ഫലം കാണുമെന്നും ഇതുവഴി പ്രതിയെ കുടുക്കാമെന്നുമാണ് പൊലിസ് വിലയിരുത്തൽ. നുണപരിശോധനയ്ക്ക് സമ്മതപത്രം വാങ്ങിക്കഴിഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിനു കേസുണ്ടാകുമെന്ന മുന്നറിയിപ്പും ബന്ധുക്കൾക്ക് തലവേദനയായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍