മുനമ്പത്തു നിന്നും ഓസ്ട്രേലിയക്കും ന്യൂസിലാൻഡിലേക്കും ആളെ കയറ്റിവിടാൻ തുടങ്ങിയിട്ടു വർഷങ്ങളായി; ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്നാട്ടുകാരും; ഇടപാടുകൾ ഉറപ്പിക്കുന്നത് കേരളത്തിൽ; ഇടത്താവളം ഇന്തോനേഷ്യൻ ദ്വീപുകൾ; അഭയം തേടുന്നത് റോഹിങ്ക്യൻ അഭയാർത്ഥികളായും ഹിന്ദു ഭീകരരുടെ ആക്രമണം ഭയന്നോടുന്ന ഇന്ത്യൻ അഭയാർത്ഥികളും വേഷം കെട്ടി; കേരളാ പൊലീസ് പൊക്കിയതോടെ ഒടുവിൽ പോയ ബോട്ടു ഇടക്കുവെച്ചു യാത്ര നിർത്തിയേക്കും; അറസ്റ്റിനൊരുങ്ങി രണ്ടു രാജ്യത്തെയും ബോർഡർ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രതീക്ഷയുടെ മറുകരതേടി ദുബായിലേക്ക് യാത്രപോയിരുന്ന മലയാളികൾ ഏറെയാണ്. എഴുപതുകളിൽ ലോഞ്ചുകളിലും ബോട്ടുകളിലുമായി ദുബായ് തീരം തേടി പോയവരാണ് ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയത്. അന്ന് അനധികൃതമായാണ് പലരും ഗൾഫ് നാടുകളിൽ എത്തിയത്. പുതിയൊരു ജീവിതം തേടിയുള്ള യാത്രയായിരുന്നു അത്. ഈ യാത്രയിൽ പാതിവഴിയിൽ ജീവൻ പൊലിഞ്ഞവർ ഏറെയാണ്. മറുകരപറ്റിയവർക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സാധിച്ചു. അവരുടെ മക്കൾക്കും പിൽക്കാലത്ത് നല്ല വീടുകളും ജീവിതവും ഉണ്ടായി. ഇന്ന് ഗൾഫ് നാടുകളിൽ അവസരം കുറഞ്ഞു ഓസ്ട്രേലിയയും ന്യൂസിലാൻഡുമൊക്കെയാണ് പുതിയ തൊഴിൽ അവസരങ്ങൾ നൽകുന്നത്.
ആ നാടുകളിലേക്ക് മറ്റൊരു കൂട്ടർപുതിയ ജീവിത പ്രതീക്ഷകളുമായി പ്രയാണം തുടങ്ങി. ശ്രീലങ്കക്കാരും തമിഴന്മാരും അടങ്ങുന്നവരാണ് അനധികൃതമായി ഈ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ പരിശ്രമിക്കുന്നത്. മാധ്യമങ്ങൾ മനുഷ്യക്കടത്ത് എന്നു പേരുചൊല്ലി വിളിക്കുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ്. ഒരുകാലത്ത് മലയാളികൾ ഗൾഫിലേക്ക് പോയതു പോലെ പുതിയൊരു ജീവിതം തേടിയുള്ള യാത്രയാണ് ഇന്ന് തമിഴരും ശ്രീലങ്കക്കാരും ന്യൂസിലാൻഡിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നത്. മുനമ്പത്ത് മാധ്യമങ്ങൾ മനുഷ്യക്കടത്തെന്ന് വിളിച്ചതും ഇവരുടെ പുതു ജീവിതയാത്രയെ തന്നെയാണ്.
രാജ്യാന്തര അഭയാർഥിക്കുടിയേറ്റ വിഷയമായി ഈ വിഷയം മറിയിട്ടുണ്ട്. മുനമ്പത്തു നിന്നും ഓസ്ട്രേലിയക്കും ന്യൂസിലാൻഡിലേക്കും ആളെ കയറ്റിവിടാൻ തുടങ്ങിയിട്ടു വർഷങ്ങളായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇടപാടുകാരിൽ ഏറെയും ശ്രീലങ്കക്കാരും തമിഴ്നാട്ടുകാരുമാണ്. ഏജന്റുമാർ മുഖേന പണം നൽകി ഉറപ്പിച്ചാണ് ബോട്ടുകളിൽ ഇവർ യാത്ര നടത്തുന്നത്. ഇടപാടുകൾ ഉറപ്പിക്കുന്നത് കേരളത്തിൽ വച്ചാണെന്നതും വ്യക്തമായിട്ടുണ്ട്. തുടർ യാത്രകളിൽ ഇടത്താവളമായി ഇന്തോനേഷ്യൻ ദ്വീപുകൾ മാറുന്നു. ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലുമൊക്കെ ഇക്കൂട്ടർ അഭയം തേടുന്നത് പല കാരണങ്ങൾ പറഞ്ഞു കൊണ്ടാണ്. അഭയം തേടുന്നത് റോഹിങ്ക്യൻ അഭയാർത്ഥികളായും ഹിന്ദു ഭീകരരുടെ ആക്രമണം ഭയന്നോടുന്ന ഇന്ത്യൻ അഭയാർത്ഥികളും വേഷം കെട്ടിയാണ്. ഇതോടെ അവർക്ക് അഭയാർത്ഥി പദവി ലഭിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായി തന്നെ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരമുണ്ട്.
ഈമാസം 12നു മുനമ്പത്തു നിന്നു ബോട്ടിൽ തിരിച്ച സംഘത്തിന്റെ ലഭ്യമായ വിവരങ്ങൾ ഇന്ത്യ അനൗദ്യോഗികമായി ഓസ്ട്രേലിയൻ സർക്കാർ ഏജൻസിക്കു കൈമാറിയതോടെ ഇവിടെ നിന്നും യാത്രതിരിച്ചവർ ആശങ്കയിലാണ്. ഇവർ ഇന്തേനേഷ്യൽ തീരത്തുണ്ടെന്നാണ് വിലയിരുത്തൽ. ശ്രീലങ്കൻ അഭയാർഥികളും ഇന്ത്യക്കാരുമായി മുനമ്പത്തുനിന്നു തിരിച്ച ദയാമാതാ ബോട്ടു കണ്ടെത്താൻ ഓസ്ട്രേലിയയുടെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഡിപ്പാർട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (ഡിഐബിപി) അതിർത്തി സുരക്ഷാ സേനയ്ക്ക് (ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ്) നിർദ്ദേശം നൽകിയതായി വിവരം ലഭിച്ചു. 2 മാസം മുൻപും മുനമ്പത്തു നിന്നു മനുഷ്യക്കടത്തു നടന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 75 പേരടങ്ങുന്ന സംഘമാണ് അന്നു പോയത്.
കേരള പൊലീസിന്റെ കസ്റ്റഡിയിലുള്ള മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി പ്രഭു ദണ്ഡവാണിയുടെ മൊഴിയനുസരിച്ച് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇടത്താവളം ഇന്തൊനീഷ്യയിലെ ജാവയാണ്. ജാവയ്ക്കു സമീപം ചെറുദ്വീപുകളിലാണു മനുഷ്യക്കടത്തുകാരുടെ ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കുക. കടൽ കടന്നെത്തുന്ന ശ്രീലങ്കൻ അഭയാർഥികളെ അവരുടെതന്നെ യാത്രാരേഖകളിലും ബംഗ്ലാദേശ്, റോഹിൻഗ്യൻ അഭയാർഥികളെ വ്യാജ മലേഷ്യൻ പാസ്പോർട്ടിലുമാണു ജാവയിൽനിന്നു ചെറുസംഘങ്ങളായി ചരക്കുകപ്പലുകളിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ എത്തിക്കുന്നത്. ഡ്രൈവിങ് ലൈസൻസുള്ള ശ്രീലങ്കൻ അഭയാർഥികൾക്കും ആപ്പിൾത്തോട്ടം, ഡെയറി ഫാം എന്നിവിടങ്ങളിൽ പണിയെടുക്കാൻ താൽപര്യമുള്ളവർക്കും എളുപ്പം താൽക്കാലിക ജോലി ലഭിക്കും.
പിടിക്കപ്പെട്ടാൽ അഭയാർത്ഥികളായി ജയിൽജീവിതം
അനധികൃത കുടിയേറ്റത്തിനായി ബോട്ടുകളിൽ എത്തുന്ന അഭയാർഥികൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ പിടിയിൽ അകപ്പെട്ടാൽ ജീവിതം തുറന്ന ജയിലിനു തുല്യമായ പുനരധിവാസ ക്യാംപുകളിൽ തീരും. പപുവാ ന്യൂഗിനിയിലെ മേനസ് ദ്വീപ്, സ്വതന്ത്ര ഭരണാധികാരമുള്ള നാഉുറു ദ്വീപ് എന്നിവിടങ്ങളിലാണ് ഓസ്ട്രേലിയൻ സർക്കാർ അഭയാർഥി പുനരധിവാസ കേന്ദ്രങ്ങൾ നടത്തുന്നത്. സ്വന്തം രാജ്യത്തേക്കു മടങ്ങാൻ ഇവർ തയാറാകുന്നതുവരെ പുനരധിവാസ ക്യാംപുകളിൽ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവ ലഭിക്കും. സ്വയം തൊഴിൽ കണ്ടെത്താനോ ദ്വീപിനു പുറത്തേക്കു സ്വതന്ത്രമായി സഞ്ചരിക്കാനോ അവകാശമില്ല. കേരളത്തിൽ നിന്നും പുറപ്പെട്ടവർക്ക് ഈ അവസ്ഥ വരുമോ എന്ന ആശങ്കയും ഉയയരുന്നുണ്ട്.
പലപ്പോഴും പകർച്ചവ്യാധികൾ പിടിപെട്ട് ഇത്തരം ക്യാംപുകളിൽ കൂട്ടമരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അതിന്റെ റിപ്പോർട്ടുകൾ പുറത്തുവരാറില്ല. ഐക്യരാഷ്ട്ര സംഘടനയും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതിനുശേഷം വിദേശരാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അഭയാർഥി പുനരധിവാസ ക്യാംപുകൾ സന്ദർശിക്കാൻ നിയന്ത്രിത അനുമതി നൽകുന്നുണ്ട്. പക്ഷേ, അതിനായി 8000 യുഎസ് ഡോളർ( 5.70 ലക്ഷം രൂപ) കെട്ടിവയ്ക്കണം. 2011 ഡിസംബറിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടു മുങ്ങി 250 പേരെ കാണാതായ സംഭവത്തിനു ശേഷമാണ് ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെട്ടത്. 2012 ജൂണിൽ ബോട്ടു മുങ്ങി 200 അഭയാർഥികളെയും കാണാതായിരുന്നു.
അന്വേഷണത്തിന് രാജ്യാന്തര അന്വേഷണ ഏജൻസികളും
കേരള പൊലീസിന് പുറമെ മനുഷ്യക്കടത്തിന്റെ വിവരങ്ങൾ തേടി ഐ ബിയും തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്. രാജ്യാന്തര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയിൽ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന്‍ കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലായ പ്രഭുവിനെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.
നടക്കുന്നത് കോടികളുടെ ഇടപാട്
മുനമ്പം മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നുവെന്ന് വിവരം. പിടിയിലായവവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം പുറത്തുവരുന്നത്. മുനമ്പത്തുനിന്ന് ബോട്ടിൽ കയറാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഡൽഹി അംബേദ്കർ കോളനിയിലേക്ക് ദീപക്കും പ്രഭുവും തിരികെ പോയിരുന്നു. മുനമ്പം, കൊടുങ്ങല്ലൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടന്ന മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടു നടന്നെന്നാണ് ചോദ്യം ചെയ്യലിൽനിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. പോകാൻ തയ്യാറായ ആളുകളിൽനിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായാണ് വിവരം. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ആളുകൾ ബോട്ടിൽകയറി പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ ഓരോരുത്തരിൽനിന്നും ഒന്നരലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നുവെന്നാണ് സൂചന. പലസ്ഥലങ്ങളിൽനിന്നുള്ള ആളുകൾ വ്യത്യസ്തയിടങ്ങളിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചതാണ് പോയ ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള വ്യക്തതക്കുറവിനു കാരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍