നിസാമിന്റെ ബംഗളുരു യാത്ര സ്വത്ത് സംരക്ഷിക്കാനോ? 5000 കോടിയുടെ സമ്പത്ത് നഷ്ടമാക്കില്ലെന്ന് ഉറപ്പിച്ചതു 'നിഗൂഢ സുഹൃത്തുക്കളുടെ' സഹായത്തോടെ; ഭീഷണി തുറന്നുകാട്ടി സഹോദരങ്ങൾ പേടിച്ച് പിന്മാറിയതിന്റെ കാരണങ്ങൾ അവ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 5000 കോടിയുടെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സഹോദരന്മാരുടെ നീക്കം നിസാം പൊളിച്ചത് അധോലോക സംഘത്തിന്റെ സൗഹൃദ കരുത്തിലാണോ? നിസാമിനെതിരെ ഫോൺ ഭീഷണി ആരോപണം സഹോദരന്മാർ ഉന്നയിച്ചത് നിസാമിന്റെ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനാണെന്ന് വിലയിരുത്തലുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നിസാം പുറത്തിറങ്ങരുത് എന്ന ആഗ്രഹത്തോടെയാണ് ജയിലിലെ ഫോൺവിളിയെ കുറിച്ച് സഹോദരങ്ങൾ പൊലീസിൽ പരാതി നൽകിയതെന്നായിരുന്നു പുറത്തുവന്ന വിലയിരുത്തലുകൾ. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധോലോക രാജാവ് രവി പൂജാരി ഭീഷണിപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നിസാമിനെതിരെ അതിരൂക്ഷമായ നിലപാട് എടുത്ത സഹോദരന്മാർ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞത്.
സഹോദരന്മാർ കേസ് പിൻവലിച്ചാലും നിസാമിനെതിരായ ഫോൺ വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പെട്ടന്നുള്ള വികാരത്തിൽ പൊലീസിൽ പരാതി നൽകിയെന്നാണ് സഹോദരങ്ങളുടെ വിശദീകരണം. എന്നാൽ, ഈ വിശദീകരണത്തിലും കാര്യങ്ങൾ നിൽക്കുന്നില്ല. നിസാം അതിക്രൂരമായി കൊന്ന ചന്ദ്രബോസിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നിസാമിന്റെ സഹോദരർ പരാതി പിൻവലിച്ചുവെന്നതാണ് ബീഡി വ്യവസായത്തിലെ കുലപതിയുടെ അധോലോക ബന്ധങ്ങളുടെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്.
ബംഗ്ലുരുവിൽ വലിയ ബന്ധങ്ങളുള്ള വ്യവസായിയിരുന്നു നിസാം. ഇവിടെയായിരുന്നു പ്രധാന പ്രവർത്തനം. എങ്ങനെ 5000 കോടിയുടെ സ്വത്തിന് ഉടമയായ വ്യവസായി ആയി നിസാം മാറിയെന്നത് ഇനിയും ആർക്കും അറിയില്ല. അധോലോക ബന്ധങ്ങളുടെ കരുത്തിലാണെന്ന് മാത്രമേ അറിയാവൂ. ഇതിന് പുതിയ തലം നൽകുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. നിസാം പൊലീസ് കസ്റ്റഡിയിലിരിക്കേ വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരന്മാർ പിൻവലിച്ചത് അധോലോക ഇടപെടൽ കാരണമാണെന്ന് പൊലീസും പറയുന്നു. സഹോദരന്മാരായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരാണ് നിസാമിനെതിരായ പരാതി പിൻവലിക്കുകയാണെന്ന് കാട്ടി റൂറൽ എസ്പി ആർ. നിശാന്തിനിക്ക് കത്തുനൽകിയത് അന്വേഷണത്തിൽ നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടയപ്പോഴാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് നിസാമിനെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും ആ പരാതി പിൻവലിക്കുകയാണെന്നുമാണ് ഇരുവരും കത്തിൽ പറഞ്ഞിരിക്കുന്നത്.
ബിസിനസ്സ് സ്ഥാപനങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിസാം തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും പരാതിയുമായി രംഗത്തെത്തിയിരുന്നത്. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിൽ സഹോദരന്മാർ പിടിമുറുക്കുകയാണെന്നും തനിക്കും കുടുംബത്തിനും അനുഭവിക്കാനുള്ള സ്വത്തുക്കൾ തട്ടിയെടുക്കാനാണ് സഹോദരങ്ങളുടെ ശ്രമമെന്നും ആയിരുന്നു സംഭവത്തിൽ നിസാമിന്റെ വിശദീകരണം. ഇതിൽ സത്യവുമുണ്ടായിരുന്നു. ഇതോടെ 5000 കോടിയുടെ സ്വത്തുകൾ കൈവിട്ടു പോകാതിരിക്കാൻ ചില നീക്കങ്ങൾ നടന്നു. നിസാമിന്റെ ചില അടുത്ത ബന്ധുക്കളുടെ മധ്യസ്ഥതയിലായിരുന്നു ഇടപെടൽ. അതിനിടെയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി അധോലോക നായകൻ രവി പൂജാരിയുടെ ഫോൺ വിളിയും സന്ദേശവുമെത്തി. ഇതോടെയാണ് നിസാമിന്റെ പിന്നിലെ ശക്തി അധോലോകമെന്ന സംശയം ബലപ്പെടുന്നത്.
ബംഗളുരു കേന്ദ്രീകരിച്ച് നിസാമിന് ദുരൂഹ ബന്ധങ്ങളുണ്ടെന്ന സംശയവും സജീവമാകുന്നു. രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം ശരിയായ ദിശയിൽ പോയാൽ ഇതെല്ലാം പുറത്തുവരും. കണ്ണൂർ ജയിലിൽ നിന്ന് നിസാം വിദേശത്തേക്ക് ഫോൺ ചെയ്തിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. ഈ ദിശയിലേക്ക് അന്വേഷണം പോകാതിരിക്കാൻ ഗുഡനീക്കവും തുടങ്ങിയിട്ടുണ്ട്. ഈ കേസിൽ കണ്ണൂർ ജയിൽ അധികൃതർ നിസാമിന് അനുകൂമായി മാത്രമേ നിലപാട് എടുക്കൂ. ഇത് മനസ്സിലാക്കിയാണ് സഹോദരരെ കൊണ്ട് കേസ് പിൻവലിപ്പിച്ച്ത. ഇനി നിസാം അറിയാതെ കമ്പനിക്കാര്യങ്ങളിൽ തീരുമാനം എടുത്താൽ പണി കിട്ടുമെന്ന സന്ദേശവും സഹോദർക്ക് നിസാം നൽകി കഴിഞ്ഞു. ഇതോടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കവും അവർ ഉപേക്ഷിക്കുകയാണ്.
70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്റോയ്സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പൽസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.
തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. നാൽപതുകൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്. കളി മനസ്സിലായതോടെ തന്റെ ബന്ധങ്ങളെല്ലാം നിസാം ഉപയോഗിച്ചു. ജയിലിൽ കിടന്ന് കരുക്കൾ നീക്കിയതോടെ അധോലോക നായകന്റെ ഇടപെടൽ എത്തി. സ്വത്ത് വേണ്ട ജീവൻ മതിയെന്ന അവസ്ഥയിലേക്ക് മറ്റുള്ളവരും എത്തി.
കമ്പനിയിൽ സഹോരന്മാരുടെ ഇടപെടൽ ശക്തമാകുന്നത് ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കിയിരുന്നു. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. പൊലീസ് അകമ്പടിയോടെ ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമാക്കുന്നു. സഹോദരരെ നിസാം വിളിച്ചത്. ജീവനക്കാർക്കു ശമ്പളം കൂട്ടിയതിനാണ് നിസാം സഹോദരങ്ങളെ തെറി വിളിക്കുന്നത്. അശ്ലീലം സഹിക്കാനാകാതെ ഒരു സഹോദരൻ, നിസാമിന്റെ സഹോദരനായി ജനിച്ചതിൽ ലജ്ജിക്കുന്നുവെന്നും തല തല്ലി ചാകാൻ തോന്നുന്നുണ്ടെന്നും പറയുന്നു. ഒരു സഹോദരന്റെ വ്യക്തിജീവിതത്തെക്കുറിച്ചു നിസാം പറയുമ്പോൾ സഹോദരൻ തിരിച്ചു കൊലപാതകി എന്നു വിളിക്കുന്നുണ്ട്. താനാണു മാനേജിങ് ഡയറക്ടർ എന്നു പലതവണ നിസാം ഓർമിപ്പിക്കുന്നുണ്ട്.
യാത്രയ്ക്കിടയിൽ ഫോൺ ചെയ്യുന്നതിനോ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിനോ ജയിൽ നിയമം അനുവദിക്കുന്നില്ല. നിസാമിന്റെ ഫോൺ വിളി ബെംഗളൂരു യാത്രയ്ക്കിടെയെന്നു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസിന്റെ വിചാരണയ്ക്കായി 20നു വൈകിട്ടു കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു രാത്രി ഏഴിനു പുറപ്പെടുന്ന ബസിലാണ് ബെംഗളൂരുവിലേക്കു കൊണ്ടുപോയത്. ഇന്നലെ രാവിലെ 6.30നു ജയിലിൽ തിരികെയെത്തിച്ചു. ഈ യാത്രയ്ക്കിടെ പല ബിസിൻസ് ഡീലുകളും നിസാം നടത്തിയെന്നാണ് സൂചന.
ബംഗളുരുവിൽ കാണേണ്ടവരെ കണ്ട് സഹോദരന്മാരുടെ ഇടപെടൽ അറിയിച്ചു. ഇതൊന്നും അറിയാതെയായിരുന്നു സഹോദരന്മാരുടെ പരാതി നൽകൽ എന്നാണ് സൂചന. ബംഗ്ലുരുവിലേക്കുള്ള ബസ് യാത്രയിൽ നിസാമിന്റെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിസാമിനും മാനേജർക്കും സഹായിക്കും വേണ്ടി നിസാമിന്റെ ഓഫിസിൽനിന്നു ബസ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖയും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം ബിസിനസ് ചർച്ചകൾക്ക് വേണ്ടിയായിരുന്നുവെന്ന വിലയിരുത്തലും എത്തുന്നു.
അതിനിടെ നിഷാമിനെ സഹായിച്ചതിന്റെ പേരിൽ ഇതുവരെ ഒൻപത് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വഴിവിട്ട സഹായത്തിന്റ പേരിൽ ആദ്യമായിട്ടാണ് ഇത്രയും പേർക്കെതിരെ നടപടിയുണ്ടാകുന്നത്. ചന്ദ്രബോസ് വധക്കേസ് അന്വേഷണം നടക്കുന്നതിനിടെ നിഷാമും അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറുമായിരുന്ന ജേക്കബ് ജോബും തമ്മിൽ നടത്തിയ രഹസ്യ ചർച്ച വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രാലയം വകുപ്പുതല അന്വേഷണം നടത്തി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പിന്നീട് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ആഡംബര ഹോട്ടലിൽ നിഷാമിനെ കയറ്റി ബന്ധുക്കളെ കാണിച്ചതിനെതുടർന്ന് എസ്ഐ ഉൾപ്പടെ അഞ്ച് പേർക്ക് സസ്പെൻഷൻ ലഭിച്ചു. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വഴി അവിഹിത ഇടപെടലുകൾ നടത്തിയതിനും നിയമവിരുദ്ധമായി സൗകര്യങ്ങൾ ഒരുക്കിയതിനും മൂന്ന് പൊലീസുകാരെ കൂടി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതോടെ നിഷാമിനെ സഹായിച്ചതിന്റെ പേരിൽ സസ്പെൻഷൻ ലഭിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം നിഷാമിന് ജയിലിലും വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇവർക്കെതിരെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്നു തന്നെ പരാതികൾ ഉയരുന്നുണ്ട്.
Stories you may Like
- ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ചന്ദ്രബോസ് വധക്കേസ്: ഭയാനകമായ കേസെന്ന് സുപ്രീംകോടതി
- ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം പറഞ്ഞ് അഭിഭാഷകൻ
- ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നം?
- ടിപി വധക്കേസ് പ്രതി രജീഷ് തോക്കുകടത്തിയത് ഭരണത്തണലിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്