പ്രൊഫസർ കള്ളൻ; ഇയാൾ പതിവായി ഫോക്കസ് മാളിൽ വന്ന് മോഷ്ടിക്കുന്നു'; ബ്ലാക്ക്മെയിൽ നടത്തിയ ജീവനക്കാരെ ന്യായീകരിച്ച് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ്; പരാതിക്കാരനെതിരേ സിറ്റിപൊലീസ് കമ്മീഷണർക്ക് വ്യാജപരാതി; കണ്ണിൽ പൊടിയിടാൻ രണ്ടു ജീവനക്കാരെ പുറത്താക്കി; 35 സിസിടിവി ഹൈപ്പർമാർക്കറ്റിലുണ്ടായിട്ടും ഒന്നുപോലും പരിശോധിക്കുന്നില്ല; ഫോക്കസ് മാൾ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം
കെ വി നിരഞ്ജൻ
കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ കോഴിക്കോട്ടെ ഫോക്കസ് മാളിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് എൻഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി പരാതിക്കാരനായ പ്രൊഫസർക്കെതിരേ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയെന്ന് പരാതി നൽകുകയും പൊലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്തതിന് മൂന്നു ദിവസം കഴിഞ്ഞാണ് സ്ഥാപന ഉടമകൾ പ്രൊഫസർക്കെതിരേ പൊലീസിൽ വ്യാജപരാതി നൽകിയത്. പരാതി സ്വീകരിക്കുന്നതിൽ കമ്മീഷണർക്കുമേലും സമ്മർദ്ദമുണ്ടായതായാണറിയുന്നത്.
എൻഐടി പ്രൊഫസർ നേരത്തെയും മോഷണം നടത്തിയിട്ടുണ്ടെന്നാണ് ഫോക്കസ്മാൾ ഹൈപ്പർ മാർക്കറ്റ് ഉടമകൾ ഇപ്പോൾ നിരത്തുന്ന വാദം. പരാതിക്കാരനെ തേജോവധം ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്കെതിരേ പരസ്യമായി വരുന്നവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിലാണ് വ്യാജപരാതി നൽകിയത്. നേരത്തെയും പണം നൽകാതെ വില കൂടിയ സാധനങ്ങളുമായി പ്രൊഫസർ സ്ഥലംവിട്ടിരുന്നതായാണ് സ്ഥാപനത്തിന്റെ മാനേജ്മെന്റ് പരാതിയിൽ പറയുന്നത്. ഇതുവ്യക്തമാക്കികൊണ്ടുള്ള വിശദീകരണ കുറിപ്പും ഇവർ പുറത്തിറിക്കി. പ്രൊഫസറിൽ നിന്ന് കൂടുതൽ തുക ഈടാക്കിയെന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിലും അവർ തന്നെ സമ്മതിക്കുന്നത്. 35 സിസിടിവിയാണ് ഹൈപ്പർമാർക്കറ്റിലുള്ളത്. ഇവിടെ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിച്ചിട്ടും പ്രൊഫസർക്കെതിരേ കഴിഞ്ഞ ദിവസം വരേയും പൊലീസിൽ പരാതി നൽകിയിരുന്നില്ല. പരാതി നൽകാതിരുന്നതും സിസിടിവി ദൃശ്യങ്ങൾ നൽകാതിരുന്നതും സംഭവം നടന്നിട്ടില്ലെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈപ്പർമാർക്കറ്റിലെ തട്ടിപ്പിനെ കുറിച്ച് രേഖാമൂലം പ്രൊഫസർ പൊലീസിൽ പരാതി നൽകുകയും ഇത് പൊതുസമൂഹത്തിൽ വൻ ചർച്ചയാവുകയും യുവജന സംഘടനകൾ സ്ഥാപനത്തിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ പരാതിക്കാരനെതിരേ ഗൂഢനീക്കം നടത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഇതിനു പിന്നിൽ ഉന്നതബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. പ്രൊഫസറെ വലിച്ചിഴച്ച് ഇടിമുറിയിലേക്ക് കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം യുവജന സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയതായി മാനേജ്മെന്റ് അറിയിച്ചു. പ്രൊഫസറുമായുണ്ടായ പ്രശ്നം ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തു തീർപ്പാക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വികരിച്ചതിനുമാണ് യഹിയ, കമൽരൂപ് എന്നീ രണ്ടു ജീവനക്കാരുടെ പേരിൽ നടപടി സ്വികരിച്ചതെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഫോക്കസ് ഹെപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവർച്ചയ്ക്ക് കൂട്ടുനിന്ന ഇൻവന്ററി മാനേജർ കമാൽ, സ്ഥാപന ഉടമ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇവർ മുൻകൂർ ജ്യാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ അറിയുന്നന്.
ഇതേ സമയം ഇവരെ രണ്ടുപേരെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി മാനേജ്മെന്റ് അറിയിക്കുമ്പോഴും അവ്യക്തതകൾ ബാക്കിയാണ്. എന്നാൽ പ്രൊഫസറെ അക്രമിച്ചതിനും കൊള്ളയടിച്ചതിനുമല്ല മോഷണം നടത്തിയതിന് പിടിയിലായ യു പി സ്വദേശിയെ യഥാസമയം പൊലീസിൽ ഏൽപ്പിക്കാതിരുന്നതിനാണ് ജീവനക്കാരെ പുറത്താക്കിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം. എൻ ഐ ടി പ്രൊഫസർ കള്ളനാണ് എന്നതാണ് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റിന്റെ നിലപാട്. ഖോരക്പൂർ എൻ ഐ ടിയിൽ ടെക്നിക്കൽ ജീവനക്കാരനായ പ്രശാന്ത് ഗുപ്ത ഹൈപ്പർ മാർക്കറ്റിലെ വിലകൂടിയ കോസ്മെറ്റിക് സാധനങ്ങളുമായി കടന്നുകളയുമ്പോൾ ജീവനക്കാർ പിടികൂടുകയായിരുന്നെന്നാണ് അവർ ആവർത്തിക്കുന്നത്.. ഇതിന് മുമ്പും ഇയാൾ ഇതേ പോലെ വില കൂടിയ സാധനങ്ങളുമായി പണം നൽകാതെ സ്ഥലം വിട്ടിരുന്നതിനാൽ ജീവനക്കാർ പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഇതുകൊണ്ടാണ് ഇയാളെ ജീവനക്കാർ പിടികൂടിയത്. തുടർന്ന് അതിന് മുമ്പെടുത്ത സാധനങ്ങളുടെ വിലയടക്കം സ്വൈപ്പിങ്ങ് മെഷീൻ സ്വയം കയ്യിലെടുത്ത് പല കാർഡുകൾ സ്വൈപ് ചെയ്ത് പണം നൽകുകയായിരുന്നു. പൊലീസിൽ അറിയിക്കരുതെന്ന നിബന്ധനയോടെ പഴ്സും ഫോണും വാച്ചുമെല്ലാം ഗ്യാരണ്ടിയായി വെച്ചുകൊള്ളാൻ ഇയാൾ പറഞ്ഞു. എടുത്ത സാധനങ്ങളുടെ അടക്കം കണക്കുകൾ പിറ്റേ ദിവസം എത്തി ക്ലിയർ ചെയ്യാമെന്ന ധാരണയിൽ പിരിഞ്ഞ ഗുപ്ത പിന്നീട് മറ്റാരുടെയോ സമ്മർദ്ദപ്രകാരം തന്നെ കൈയേറ്റം ചെയ്തതായും പണവും ഫോണും പിടിച്ചുവാങ്ങിയതായും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതേ സമയം മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയതിന് സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈപ്പർ മാർക്കറ്റ് ഫ്ളോർ മാനേജർ പരാതി നൽകിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്ഥാപന അധികൃതർ വ്യക്തമാക്കി.
ഇതേ വ്യക്തി പല തവണ ഹൈപ്പർ മാർക്കറ്റിൽ വന്നതായും മോഷണം നടത്തിയാതും തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് വക്താവ് അറിയിച്ചു. പണം നൽകാതെ സാധനങ്ങളുമായി പോയത് സംബന്ധിച്ച് ചോദിച്ചപ്പോൾ വിവിധ പോക്കറ്റുകളിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത് മേശപ്പുറത്തേക്കിടുകയും ചാത്തമംഗലം എൻ ഐ ടി പ്രൊഫസറാണ് താനെന്ന് പറയുകയും ചെയ്തു. എന്നാൽ ഇയാൾ ഇയാൾ എൻ ഐ ടി പ്രൊഫസർ അല്ലെന്നും ഗോരക് പൂരിലെ എൻ ഐടി യിലെ ടെക്നിക്കൽ വകുപ്പിലെ ഒരു ജീവനക്കാരൻ ആണെന്നും അയാളുടെ ഐഡി കാർഡിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മാർക്കറ്റ് അധികൃതർ അറിയിച്ചു.
സംഭവം നടന്ന ഉടനെ പൊലീസിൽ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി ഒത്തുതീർപ്പാർക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വീകരിച്ചതിനുമാണ് യാഹിയ, കമൽരൂപ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് മാനേജ്മെന്റ് വിശദീകരണം. ഗുപ്ത സ്വമേധയാ സ്വൈപ് ചെയ്ത് ആണെങ്കിലും അത് തടഞ്ഞ് പൊലീസിൽ അറിയിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാരണത്താലാണ് ജീവനക്കാരുടെ പേരിൽ നടപടി എടുത്തത്. നിരവധി ചാരിറ്റ് സംരംഭവങ്ങളും മനുഷ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഫോക്കസ് ഹൈപ്പർ മാർക്കറ്റ് എക്സിക്യൂട്ടീവ് ഡയരക്ടർ കെ അബ്ദുൾനാസർ അറിയിച്ചു. തങ്ങളുടെ കുറ്റങ്ങളെല്ലാം മറച്ചുവെച്ച് പ്രൊഫസറെ കള്ളനാക്കി മുന്നോട്ട് പോകാനാണ് ഹൈപ്പർ മാർക്കറ്റ് അധികൃതരുടെ ശ്രമം. ഇതേ സമയം മുഖ്യആസൂത്രകർ പിടിയിലായാൽ മാത്രമെ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളു. സംഭവം പുറത്തുവന്നതോടെ നിരവധി പേർ തങ്ങൾക്കുണ്ടായ അനുഭവം പൊലീസിനെ അറിയിക്കുന്നുണ്ട്.
കസബ എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിലായിരുന്നു നഗരമധ്യത്തിലെ മാളിൽ നടന്ന വൻ കൊള്ളകളുടെ ചുരുളഴിയുന്നത്. ഖരഖ്പൂർ എൻഐടിയിലെ ഇക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയെയാണ് മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. സാധനങ്ങൾ പർച്ചേഴ്സ് ചെയ്യുന്നതിനിടെ, ഇദ്ദേഹം നാട്ടിലുള്ള ഭാര്യയ്ക്കായി മൂന്നു ലിപ്സ്റ്റിക്കുകൾ കൈയിലെടുത്തിരുന്നു. ഈ സമയം ഫോൺ വന്നതുമൂലം മാളിന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയും മർദിക്കുകയുമായിരുന്നു. ഷോപ്പിങ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തോട് ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് മർദിക്കുകയും കൂടുതൽ തുകയുടെ സാധനങ്ങൾ കൈക്കലാക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമായിരുന്നു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്