Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാത്സംഗം ചെയ്യുന്നവരും'; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും നിന്നും കൈയിൽ അടിവാങ്ങിയ വിവാദ യൂടൂബർക്കെതിരെ പരാതിയുമായി സൈനികരുടെ സംഘടന; 'കേരളത്തിലെ ഫെമിനിസ്റ്റുകൾ ജെട്ടി ധരിക്കാറില്ല' എന്ന വിവാദ വീഡിയോ ഇറക്കിയ ചാനൽ അടക്കം നീക്കം ചെയ്ത് യു ട്യൂബ്; 'സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം', 'രതി മൂർച്ഛ നൽകിയ മകൻ' തുടങ്ങിയ ഞരമ്പ് വീഡിയോകൾ എല്ലാം പോയി; വിജയ് പി നായർക്ക് കുരുക്ക് മറുകുമ്പോൾ

'പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാത്സംഗം ചെയ്യുന്നവരും'; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും നിന്നും കൈയിൽ അടിവാങ്ങിയ വിവാദ യൂടൂബർക്കെതിരെ പരാതിയുമായി സൈനികരുടെ സംഘടന; 'കേരളത്തിലെ ഫെമിനിസ്റ്റുകൾ ജെട്ടി ധരിക്കാറില്ല' എന്ന വിവാദ  വീഡിയോ ഇറക്കിയ ചാനൽ അടക്കം നീക്കം ചെയ്ത് യു ട്യൂബ്; 'സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം', 'രതി മൂർച്ഛ നൽകിയ മകൻ' തുടങ്ങിയ ഞരമ്പ് വീഡിയോകൾ എല്ലാം പോയി; വിജയ് പി നായർക്ക് കുരുക്ക് മറുകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും കൈയിനിന്ന് അടിമേടിച്ച വിജയ്. പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.യൂട്യൂബ് ചാനലിലൂടെ ഇയാൾ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയിൽ വിജയ്. പി നായർ പറയുന്നെന്നാണ് പരാതിയിലുള്ളത്.

സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ ഇതിനിടെ യൂട്യൂബ് നീക്കം ചെയ്തിരുന്നു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഇക്കാര്യത്തിനായി മെയിൽ അയച്ചിരുന്നെങ്കിലും യുട്യൂബ് നടപടിയെടുത്തിരുന്നില്ല. അപ്പോഴേക്കും വിവാദ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. ഇന്ന് പ്രതിയെ കൊണ്ടുതന്നെ വീഡിയോകൾ ഡിലീറ്റ് ചെയ്യിക്കാം എന്ന് പൊലീസ് തീരുമാനിച്ചപ്പോഴാണ് യുട്യൂബ് തന്നെ നടപടിയെടുത്തത്.

കേട്ടാൽ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമർശങ്ങളുമാണ് വിജയ് നായർ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്ത് പുറത്തുവിട്ടിരുന്നത് vitirix sceneഎന്ന് പേരിട്ടിരിക്കുന്ന ചാനലിൽ ആദ്യമാദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാർക്കറ്റിങ് സംബന്ധിച്ചുമായിരുന്നു വീഡിയോകൾ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേർത്ത് വീഡിയോകൾ ഇയാൾ തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു.

അതേസമയം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോയിൽ വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തുമണിയോടെ ഇയാൾ വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൈയേറ്റ പരാതിയിൽ പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മൊഴിയെടുത്തു. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ ഐ.ടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്.

'ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകൾ സ്ഥിരമായി ജെട്ടി ധരിക്കാറില്ല' സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂർച്ഛ നൽകിയ മകൻ, തുടങ്ങി കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാൾ വീഡിയോ അവതരിപ്പിച്ചിരുന്നത്.

ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ കവയിത്രി സുഗതകുമാരി, ഡബിങ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാൾ വീഡിയോകൾ ചെയ്തിരുന്നത്.തുടർന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ അടക്കമുള്ള സ്ത്രീകൾ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP