അതിരാവിലെ കെഎസ്ആർടിസി ബസിൽ ഉറക്കത്തിനിടെ മാറിടത്തിൽ കയറിപ്പിടിച്ചപ്പോൾ ഞെട്ടി ഉണർന്ന യുവതി ചാടിയെണീറ്റ് രണ്ടെണ്ണം പൊട്ടിച്ചു; മൂന്നാമത്തേത് പൊട്ടിക്കാൻ കൈ ഉയർത്തിയപ്പോൾ ഞാൻ ഒന്നുതൊട്ടതേയുള്ളുവെന്ന് ന്യായം; ഒന്നുതോണ്ടിയതിന് എന്ത് പരാതി എന്ന് കണ്ടക്ടർ; രണ്ടുമാസം മുമ്പത്തെ പീഡനത്തിൽ മുപ്പയിനാട് പഞ്ചായത്ത് ക്ലാർക്ക് പിടിയിൽ; പീഡനവീരനെ ന്യായീകരിച്ച കണ്ടക്ടറും പ്രതി
എം മനോജ് കുമാർ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ നിന്നും സർക്കാർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വയനാട് മുപ്പയിനാട് പഞ്ചായത്തിലെ ക്ലർക്കായ വിജയനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. തുടർന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഫെബ്രുവരി 27 നു കെഎസ്എസ്ആർടിസി ബസിൽ നടന്ന ലൈംഗിക പീഡനത്തിലാണ് വിജയൻ അറസ്റ്റിലായത്. കോഴിക്കോട് നിന്നും അതിരാവിലെ വയനാടിലേക്ക് തിരിച്ച കെഎസ്ആർടിസി ബസിലാണ് സർക്കാർ ജീവനക്കാരിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ഇയാളെ സംരക്ഷിക്കാൻ ശ്രമം നടത്തിയ കെഎസ്ആർആർടിസി കണ്ടകടറും കേസിൽ പ്രതിയായിരുന്നു.
ബസ് താമരശ്ശേരി ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോഴാണ് ഇയാൾ സ്ത്രീയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയത്. ഇവർ പരാതിപ്പെട്ടിട്ടും കണ്ടക്ടർ നടപടിയെടുക്കാൻ തയ്യാറായില്ല. തുടർന്നു ഇവർ വയനാട് എസ്പി ഇളങ്കോയെ ഫോൺ വഴി ബന്ധപ്പെടുകയും എസ്പി വൈത്തിരി സിഐയ്ക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്നു വൈത്തിരി പൊലീസാണ് ബസ് തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. പക്ഷെ പ്രതിയായ വിജയനെ കണ്ടക്ടർ സുരക്ഷിതമായി ഇറക്കിവിട്ടിരുന്നു. ലൈംഗിക പീഡനം നടക്കുമ്പൊഴുള്ള നടപടി ക്രമങ്ങൾ തെറ്റിക്കുകയും പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കണ്ടക്ടറെ പ്രതിയാക്കി പൊലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. കണ്ടക്ടർക്ക് എതിരായി സ്ത്രീ കെഎസ്ആർടിസി എംഡിക്കും പരാതി നൽകിയിരുന്നു. വൈത്തിരിയിൽ പൊലീസ് ബസ് തടഞ്ഞു പ്രതിയെ തിരഞ്ഞപ്പോൾ ലൈംഗിക പീഡനം നടത്തിയയാൾ ബസിലുണ്ടായിരുന്നില്ല. മനഃപൂർവം കണ്ടകടർ പ്രതിയെ രക്ഷപ്പെടുത്തി എന്ന് മനസിലാക്കിയാണ് പൊലീസ് ലൈംഗിക പീഡനം നടത്തിയയാളെ ഒന്നാം പ്രതിയായും ബസ് കണ്ടക്ടറെ രണ്ടാം പ്രതിയാക്കിയും കേസ് ചാർജ് ചെയ്തത്.
അതിരാവിലെയുള്ള ബസിൽ കയറിയപ്പോൾ യുവതി ഉറക്കമായിരുന്നു. വനിതകൾക്കായുള്ള പിൻസീറ്റിലാണ് യുവതി ഇരുന്നത്. ഇതേ സീറ്റിൽ തന്നെ വിജയനും കയറി ഇരിക്കുകയായിരുന്നു. യുവതി ഉറക്കമാണെന്ന് മനസിലാക്കിയാണ് ഇയാൾ മാറിടത്തിൽ കയറിപ്പിടിച്ചത്. പിടി മുറുകിയപ്പോൾ ഞെട്ടിത്തരിച്ച് സീറ്റിൽ നിന്നും ചാടിയെണീറ്റ ജീവനക്കാരി നോക്കുമ്പോൾ വിജയന്റെ കൈ മാറിടത്തിൽ അമർന്നിരിക്കുകയായിരുന്നു. രണ്ടെണ്ണം മുഖത്ത് ജീവനക്കാരി അപ്പോൾ തന്നെ പൊട്ടിച്ചിരുന്നു. മൂന്നാമതും അടി വീഴുമെന്നായപ്പോൾ ഞാൻ ഒന്ന് തൊട്ടതെയുള്ളൂ എന്നായിരുന്നു പ്രതികരണം. ശക്തിയായുള്ള അമർത്തലിലുള്ള വേദനകൊണ്ടാണ് ഇവർ പിടഞ്ഞെഴുന്നേറ്റത്. മാറിടത്തിൽ അമർന്നിരിക്കുന്ന കൈകണ്ടതോടെയാണ് തുടർച്ചയായി രണ്ടെണ്ണം പൊട്ടിച്ചത്. ഞാൻ ഒന്ന് തൊട്ടതേയുള്ള എന്ന പ്രതികരണം കണ്ടപ്പോൾ നല്ല തെറിയും യുവതി പറഞ്ഞു. ബഹളം കേട്ടാണ് കണ്ടക്ടർ ഓടിയെത്തിയത്. സംഭവം മനസിലാക്കിയ കണ്ടക്ടർ ഇയാളെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഒന്ന് തോണ്ടിയതിന് പൊലീസ് സ്റ്റേഷൻ കയറേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. ഔദ്യോഗിക യാത്രയായതിനാൽ ജീവനക്കാരി മേലുദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നു. ഇവർ പരാതി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് എസ്പിയെ വിളിച്ച് വിവരം പറഞ്ഞത്.
എസ്പിയുടെ വിളി വന്നതോടെയാണ് വൈത്തിരി പൊലീസ് വണ്ടി തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ വഴിയിൽ ഇറങ്ങി എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. കണ്ടക്ടറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയുടെ പേരിൽ പൊലീസ് ഉടൻ തന്നെ കേസെടുത്തു. ഒന്നാം പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സാന്നിധ്യത്തിലാണ് പൊലീസ് കണ്ടെത്തിയത്. ഇയാൾ സർക്കാർ ജീവനക്കാരനാണെന്നും മുപ്പയിനാട് പഞ്ചായത്ത് ഓഫീസിലെ ക്ലാർക്കാണ് എന്നും പൊലീസിന് മനസിലായി. കേസിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഇയാൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്നു ഇയാൾ ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിച്ചു. പൊലീസിൽ ഹാജരാകാനും പ്രതിക്ക് ജാമ്യം നൽകാനും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾക്ക് ജാമ്യം നൽകിയത്. സർക്കാർ ജീവനക്കാരനായതിനാൽ ഇയാൾക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടു സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയതായി താമരശ്ശേരി എസ്ഐ സനൽരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസിൽ ഹാജരാകാനുള്ള ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു-എസ്ഐ പറഞ്ഞു. സർക്കാർ ജീവനക്കാരിയായ എന്നെ ഞെട്ടിച്ച സംഭവമാണ് ബസിൽ നടന്നത് എന്നാണ് ജീവനക്കാരി സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. യുവതിയുടെ പ്രതികരണം ഇങ്ങനെ:
പ്രതിയെ കണ്ടക്ടർ സുരക്ഷിതമായി ഇറക്കി വിട്ടു; എനിക്ക് കഴിഞ്ഞത് മുഖത്ത് രണ്ടെണ്ണം പൊട്ടിക്കാൻ: ജീവനക്കാരി
എനിക്ക് നേരെ കെഎസ്ആർടിസി ബസിൽ വെച്ച് നടന്ന പീഡനത്തെതുടർന്നുള്ള പരാതിയെ തുടർന്നു പൊലീസ് അന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഔദ്യോഗിക യാത്രായിരുന്നു വയനാടിലേക്ക്. അതിരാവിലെയും. ഫെബ്രുവരി ഇരുപത്തിയേഴിനാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിയശേഷം കെഎസ്ആർടിസി ബസിലാണ് വയനാടെയ്ക്ക് കയറിയത്. മൂന്നു പേർക്ക് ഇരിക്കാനുള്ള സീറ്റിൽ രണ്ടുപേർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാൻ നല്ല ഉറക്കമായിരുന്നു. സ്ത്രീകളുടെ സീറ്റിലാണ് എന്ന വിശ്വാസത്തിലാണ് മയങ്ങിയത്. ബസ് താമരശ്ശേരിയോ മറ്റോ എത്തിയിട്ടുണ്ടാകും. മാറിടത്തിൽ ആരോ പിടിച്ച മാതിരി തോന്നി. പിടി മുറുകുന്നതും അറിഞ്ഞു. ചാടിയെഴുന്നെറ്റപ്പോൾ ഇയാളുടെ കൈ മാറിൽ അമർന്നിരിക്കുകയായിരുന്നു. ഞാൻ ഉടൻ തന്നെ മുഖത്ത് രണ്ടെണ്ണം പൊടിച്ചു. അയാൾ അനങ്ങിയില്ല. മൂന്നാമതും കിട്ടും എന്ന് കണ്ടപ്പോൾ ഉടൻ പ്രതികരണം വന്നു. ഞാൻ ഒന്ന് തൊട്ടാതെയുള്ളൂവെന്ന്.
എനിക്ക് മാറിൽ ശക്തിയായി വേദനിച്ചിരുന്നു. കണ്ടക്ടർ ബഹളം കേട്ട് ഓടിവന്നു. ഞാൻ ഒന്ന് തൊട്ടാതെയുള്ളൂവെന്ന് അയാൾ കണ്ടക്ടറോടും പറഞ്ഞു. ഒന്ന് തോണ്ടിയതിനു എന്ത് പരാതി നൽകാൻ എന്നാണ് കണ്ടക്ടർ ചോദിച്ചത്. എനിക്ക് പരാതിയുണ്ടെന്നു പറഞ്ഞപ്പോഴും സ്റ്റെഷനിലേക്ക് വണ്ടി വിട്ടില്ല. താമരശ്ശേരി കഴിഞു വൈത്തിരിയിലേക്ക് എത്ര ദൂരം കഴിയണം. താമരശെരി കഴിഞ്ഞു ചുരം കഴിഞ്ഞ ശേഷമാണ് വൈത്തിരി. വൈത്തിരി തന്നെ പൊലീസ് തടഞ്ഞശേഷമാണ് വണ്ടി നിർത്തിയത്. ബസിലെ യാത്രക്കാർ എല്ലാവരും നിശബ്ദരായിരുന്നു. ഒന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാ എന്ന രീതിയിലാണ് അവർ നിന്നത്. എന്നോടു ആരും ഒന്നും ഉരിയാടിയില്ല. ഇടപെട്ടുമില്ല. ഇതെല്ലാമാണ് കണ്ടക്ടർക്കും ബലം പകർന്നത്. പക്ഷെ പ്രതികരിക്കേണ്ടതുപോലെ പ്രതികരിച്ചതുകൊണ്ട് പ്രതിക്ക് രണ്ടു പൊട്ടിക്കാനും കണ്ടക്ടറെ വരെ പ്രതിയാക്കി കേസ് എടുപ്പിക്കാനും എനിക്ക് കഴിഞ്ഞു. പ്രതി ഇന്നു അറസ്റ്റിലാവുകയും ചെയ്തു. പീഡനം നടന്നപ്പോൾ എത്രപേർ നിശബ്ദരായി ഇരുന്നിട്ടുണ്ടാകണം. ഇതെല്ലാം പീഡനവീരന്മാർക്ക് ബലം പകർന്നിട്ടുണ്ടാകും. എനിക്ക് ഔദ്യോഗിക യാത്രയാണ് എന്ന ധൈര്യമുണ്ടായിരുന്നു. മേൽ ജീവനക്കാർ ഒപ്പമുണ്ടാകും എന്ന ഉറപ്പുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എസ്പിയെ വിളിച്ച് ആ ഘട്ടത്തിൽ പരാതി പറയാൻ എനിക്ക് കഴിഞ്ഞത്. ഇപ്പോൾ അയാൾ അറസ്റ്റിലായി. ജാമ്യം ഹൈക്കോടതി നൽകി. പക്ഷെ കേസ് അയാൾക്ക് നേരിടണ്ടി വരും-ജീവനക്കാരി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്