ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കവർന്നത് അഞ്ച് ലക്ഷം രൂപ; ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും ഒന്നര ലക്ഷം രൂപയും; 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം; യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയും: പൊലീസിന്റെ യൂണിഫോമും തോക്കും ജീപ്പും വരെ സംഘടിപ്പിച്ച് ഐപിഎസ് വേഷം കെട്ടി തട്ടിപ്പു നടത്തി പോന്ന കള്ളന്റെ കഥ കേട്ട് ഞെട്ടി പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഐപിഎസ്സുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പത്താം ക്ലാസ്സുകാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ. 21 വയസ്സിനുള്ളിൽ പൊലീസ് യൂണിഫോമിൽ നിരവധി തട്ടിപ്പുകൾ നടത്തിപ്പോന്ന ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുൻ (21) കുടങ്ങിയത് ഡിഐജിയുടെ വേഷം കെട്ടി തട്ടിപ്പ് നടത്തിയതോടെ. തൃശ്ശൂരിൽ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു പകരം സ്ഥലംമാറിയെത്തിയ ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് 5 ലക്ഷം രൂപ കവർന്നതോടെയാണ് മിഥുൻ പിടിയിലാകുന്നത്.
ബസ് കണ്ടക്ടറായിരുന്ന ഇയാൾ 17-ാം വയസ്സു മുതലാണ് പൊലീസ് വേഷം കെട്ടി തുടങ്ങിയത്. മിഥുൻ 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം കഴിക്കുകയും ചെയ്തു. ഒടുവിൽ രണ്ടാം ഭാര്യയുടെ അച്ഛനും മിഥുനെതിരെ പരാതിയുമായി രംഗത്തെത്തി. പൊലീസിൽ ജോലിനൽകാമെന്നു പറഞ്ഞ് രണ്ടാം ഭാര്യയുടെ സഹോദരനിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങി. ഇയാൾക്ക് സിവിൽ പൊലീസ് യൂണിഫോം തയ്പിച്ചു നൽകി. സർക്കാർ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നൽകി. ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് താളിക്കുണ്ട് സ്വദേശിനിയെ രണ്ടാം വിവാഹം ചെയ്തത്. റിട്ട. ട്രഷറി ഓഫിസറായ മുളങ്കുന്നത്തുകാവ് തിരുത്തിപ്പറമ്പ് മാളിയേക്കൽ മുഹമ്മദുകുട്ടിയെ പറ്റിച്ച് ഇയാൾ ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും 1.5 ലക്ഷം രൂപയും തട്ടിയതായി പൊലീസ് കണ്ടെത്തി. ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി പൊലീസ് വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഐജി എം.ആർ.അജിത്കുമാർ ശബരിമല ഡ്യൂട്ടി ഏറ്റെടുക്കാൻ പോയതിനാൽ പകരം സ്ഥലംമാറി എത്തിയ ഡിഐജി ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം സ്ഥിരീകരിക്കാൻ സർക്കാർ മുദ്രവച്ച വ്യാജ ഉത്തരവും മിഥുൻ സ്വന്തമായി ഉണ്ടാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് മുഹമ്മദുകുട്ടിയെയും പറ്റിച്ചതായി വിവരം ലഭിച്ചത്.
തനിക്ക് ഐപിഎസ് ലഭിച്ചുവെന്നും സർക്കാർ വാഹനം ലഭിക്കുന്നതുവരെ താൽക്കാലികമായി സഞ്ചരിക്കാൻ ജീപ്പ് വേണമെന്നും മുഹമ്മദുകുട്ടിയെ ധരിപ്പിച്ചു. 3.5 ലക്ഷം രൂപയ്ക്കു മുഹമ്മദുകുട്ടി ജീപ്പ് വാങ്ങിനൽകി. ഔദ്യോഗിക തോക്ക് ലഭിക്കുന്നതുവരെ താൽക്കാലികമായി ഉപയോഗിക്കാൻ പിസ്റ്റൾ വാങ്ങണമെന്നും ഇതിനായി 1.5 ലക്ഷം രൂപ വേണമെന്നും മിഥുൻ പറഞ്ഞപ്പോൾ അതും നൽകി. പുത്തൻ ലാപ്ടോപ്പും വാങ്ങിക്കൊടുത്തു. മിഥുൻ അറസ്റ്റിലായെന്നറിഞ്ഞപ്പോഴാണ് മുഹമ്മദുകുട്ടി സത്യം അറിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മിഥുനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യഥാർത്ഥ പൊലീസ് ആണെന്ന് തോന്നിക്കും വിധം സർവ്വ രേഖകളും ഉണ്ടാക്കിയായിരുന്നു മിഥുന്റെ തട്ടിപ്പ്. നാട്ടുകാരെ പറ്റിക്കാൻ മിഥുൻ അണിഞ്ഞിരുന്ന യൂണിഫോം യഥാർത്ഥ പൊലീസിന്റേത് പോലെ തന്നെ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ യൂണിഫോമിൽ പതിച്ചിരിക്കുന്നു. യൂണിഫോം മൊത്തത്തിൽ യഥാർഥ ഐപിഎസ് ഓഫിസർമാരുടെതിനു സമം. ആർ. ഭാനുകൃഷ്ണ ഐപിഎസ് എന്ന നെയിം ബോർഡും യൂണിഫോമിൽ പതിച്ചിരുന്നു.
എയർ പിസ്റ്റൾ യഥാർഥ പൊലീസ് തോക്കിന്റെ അതേപതിപ്പ് തന്നെ. ജീപ്പിനുള്ളിൽ വയർലെസ് സെറ്റ് ഘടിപ്പിച്ചിരുന്നു. വയർലെസിന്റെ ആന്റിന ജീപ്പിന്റെ മുന്നിൽ ഇരുവശത്തും ഘടിപ്പിച്ചു. ഹോൺ പോലും പൊലീസ് ജീപ്പിന്റെതിനു സമാനം. മുകളിൽ നീല ബീക്കൺലൈറ്റും. ജീപ്പിൽ ലാത്തിയുമുണ്ടായിരുന്നു. കണ്ടാൽ പൊലീസുകാർക്ക് പോലും ഒർജിനലെന്നേ തോന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മിഥുൻ ഇതെല്ലാം എങ്ങനെ സംഘടിപ്പിച്ചു എന്ന് ചിന്തിച്ച പൊലീസും കുഴങ്ങി.
ഞങ്ങളാക്കെ നാടകക്കാരാ സാറേ..
ഡിഐജിയെന്ന പേരിൽ തട്ടിപ്പുകാരൻ വിലസുന്നതറിഞ്ഞ് മണ്ണുത്തി താളിക്കുണ്ടിലെ വീട്ടിൽ അന്വേഷിക്കാനെത്തിയ പൊലീസ് സംഘം കണ്ടതു മുറ്റത്തു പാർക്ക് ചെയ്തിരുന്ന 'പൊലീസ് ജീപ്പ്'. വണ്ടിക്കുള്ളിൽ ഹാങ്ങറിൽ ഒരുജോടി യൂണിഫോം ഇസ്തിരിയിട്ടു തൂക്കിയിരുന്നു. ഇതെന്താ സംഭവമെന്നാരാഞ്ഞ ഒറിജിനൽ പൊലീസിനോടു വ്യാജ ഡിഐജി പറഞ്ഞു: 'ഞങ്ങൾ നാടകക്കാരാ സാറേ, വണ്ടിക്കുള്ളിൽ കിടക്കുന്ന യൂണിഫോം ഞങ്ങളുടെ കോസ്റ്റ്യൂംസിൽപെട്ടതാണ്.' അപ്പോൾ ജീപ്പിൽ ഒട്ടിച്ചിരിക്കുന്ന പൊലീസ് എന്ന സ്റ്റിക്കർ എന്തിനാണെന്ന ചോദ്യത്തിനു മുന്നിൽ തട്ടിപ്പുകാരൻ കുടുങ്ങി.
ഡിഐജി മിഥുൻ പത്താം ക്ലാസും ഗുസ്തിയും
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിങ്ങൾ എന്തിന് ഐപിഎസ് വേഷംകെട്ടുന്നു എന്നു ചോദിച്ച പൊലീസ് സംഘത്തോട് മിഥുൻ പറഞ്ഞ മറുപടി വിചിത്രം. പൊലീസിൽ ചേരണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നായിരുന്നു മിഥുന്റെ മറുപടി. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ പൊലീസ് വേഷം കെട്ടുന്നു എന്നും പറഞ്ഞു.
തട്ടിപ്പിന് വർഷങ്ങളുടെ പഴക്കം
പൊലീസ് രേഖകൾ പ്രകാരം മിഥുൻ പൊലീസ് വേഷത്തിൽ തട്ടിപ്പു തുടങ്ങിയത് 17 വയസ്സു മുതൽ. ചേർപ്പിൽ സ്ഥലംമാറിയെത്തിയ എസ്ഐ ആണെന്ന പേരിൽ ഒരാൾക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടാൻ ഇയാൾ ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അന്നു പിടിയിലായെങ്കിലും 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യത്തിൽ ജയിൽവാസത്തിൽനിന്നു രക്ഷപ്പെട്ടു.
വയസ്സ് 21,ഭാര്യമാർ രണ്ട്
20 -ാം വയസിൽ ഇയാൾ പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെങ്കിലും വിവാഹത്തിനു നിയമപരമായി അംഗീകാരമില്ല. പിന്നീടാണ് മണ്ണുത്തി വലക്കാവിനടുത്ത് താളിക്കുണ്ട് പ്രദേശത്തു താമസിക്കുന്ന യുവതിയെ പരിചയപ്പെടുന്നത്. ചിയ്ാരത്തെ യഒരു സുഹൃത്തുമായി ബന്ധം സ്ഥാപിച്ചാണ് അവിടെ സന്ദർശകനായത്.
ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പിന്നീട് താളിക്കുണ്ട് സ്വദേശിനിയെയും വിവാഹം കഴിച്ചത്. താൻ ഡി.ഐ.ജിയാണെന്നും ചെറിയ കുരുക്കിൽ പെട്ട് സസ്പെൻഷനിലാണെന്നും പെൺകുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാൽ സഹോദരനെ പൊലീസിലെടുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇയാൾക്ക് സിവിൽ പൊലീസ് യൂണിഫോം തയ്പിച്ചു നൽകി. സർക്കാർ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നൽകി.ഇതിനിടെ സഹോദരിയുമൊന്നിച്ച് യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവൻ സ്വർണവും അടിച്ചെടുത്തു.
മുൻപ് മെഡിക്കൽ കോളജിനടുത്തു ലോഡ്ജിൽ താമസിച്ചപ്പോൾ കെട്ടിട ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങൾതട്ടിയ കേസിലും ഇയാൾ പ്രതിയാണ് പൊലീസ് ഉദ്യോഗസ്ഥനായി സെലക്ഷൻ ലഭിച്ചെന്നു പറഞ്ഞ മിഥുൻ ഐ.പി.എസ്. പരിശീലനത്തിനു പോകണമെന്നു പറഞ്ഞാണ് പണം ചോദിച്ചത്. തിരുവനന്തപുരത്ത് പരിശീലനത്തിനു ജീപ്പും ലാപ്ടോപ്പും തോക്കും വാങ്ങാനെന്ന പേരിൽ അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി. ലോഡ്ജ് ഉടമയോടു തനിക്ക് ഐ.പി.എസ്. സെലക്ഷൻ ശരിയായി എന്നറിയിച്ച മിഥുൻ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു ഭക്ഷണവും കഴിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പിടിയിലാകുന്നത്.
ക്രൈംബ്രാഞ്ച് സംഘം പുതിയ ഡി.ഐ.ജിയെ തേടിയെത്തിയപ്പോൾ നായകൻ പ്രതിനായകനായി. തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെ വാക്കുകൾക്കു വേണ്ടി പരതി. ശാരീരികമായി തളർന്നുവീഴുമെന്ന ഘട്ടത്തിൽ മെഡി.കോളജ് ആശുപത്രിയിലാക്കി. ചെന്നൈയിൽ നിന്നാണ് പൊലീസ് വേഷം വാങ്ങിയതെന്നാണ് മിഥുൻ മൊഴിനൽകിയത്. സിറ്റിപൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശമനുസരിച്ച് മണ്ണുത്തി എസ്ഐ: പി.എം.രതീഷിന്റെയും ഷാഡോ പൊലീസ് എസ്ഐ: ഗ്ളാഡ്സ്റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
താൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞാണ് മെഡിക്കൽ കോളജിനടുത്ത ലോഡ്ജ് ഉടമയെ മിഥുൻ ആദ്യം സമീപിച്ചത്. അലിവു തോന്നി മിഥുനു താമസിക്കാൻ എല്ലാ സൗകര്യവും നൽകി. താൻ താമസിപ്പിച്ച പാവപ്പെട്ട യുവാവ് സ്വന്തം നാട്ടിൽ ഐ.ജിയായി എന്നു വിശ്വസിച്ച ലോഡ്ജ് ഉടമ മിഥുന് നല്ല ട്രീറ്റും നൽകി. ലോഡ്ജ് ഉടമയുടെ വീട്ടിലെ സൽക്കാരത്തിനു രണ്ടു ഭാര്യമാരെയും ഇയാൾ കൊണ്ടുവന്നു. 21 വയസാകുമ്പോഴേക്കും രണ്ടു പെണ്ണുകെട്ടിയ മിഥുൻ നിഷ്കളങ്കമായാണ് ഇടപെട്ടിരുന്നതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു.
ലോഡ്ജ് ഉടമ വാങ്ങി നൽകിയ ജീപ്പിലായിരുന്നു കറക്കം. യൂണിഫോമിലും അല്ലാതെയും സഞ്ചരിച്ചു. ഒരു ഐ.ജി. അനധികൃതമായി കറങ്ങുന്നുണ്ടെന്ന വിവരമറിഞ്ഞ് പൊലീസ് കമ്മിഷണർ ഉടനെ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ.തോമസിനോടു അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എഎസ്ഐ: സുവ്രതകുമാർ, റാഫി, സിനോജ്, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ ലിജേഷ്, വിപിൻദാസ്, പഴനിസാമി, ഗീവർ, ബിനോജ്, ഗോപാലകൃഷ്ണൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Stories you may Like
- ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- ബിഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന ആവശ്യവുമായി അനിയൻ മിഥുൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്