കർക്കിടകത്തിലെ പോലെ കൊടുംചൂടിലും കണ്ണൂരിലെ സ്പാ, മസാജ് പാർലറുകളിൽ വൻതിരക്ക്; നേപ്പാൾ, അസം സംസ്ഥാനങ്ങളിൽ നിന്ന് വനിതാ തെറാപ്പിസ്റ്റുകളെന്ന വ്യാജേന യുവതികളെ കൊണ്ടുവന്ന് പെൺവാണിഭം; ഇന്റർവ്യൂവിന് രഹസ്യഭാഗങ്ങളിൽ തിരുമ്മാൻ ആവശ്യപ്പെടുന്ന ഉടമകൾ; ഉടമകളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന ഗൂണ്ടാ സംഘങ്ങളും
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മസാജ് സെന്ററുകളിലും സ്പാകളിലും ലൈംഗികവ്യാപാരം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെ ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഗുണ്ടാസംഘങ്ങളും സജീവമാകുന്നു. മംഗ്ളൂര്, ബാംഗ്ളൂര്‍ മോദിൽ സ്പാകളാണ് കണ്ണൂർ നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നത്. മലയോരത്തെ ചില ആയുർവേദ റിസോർട്ടുകളുടെ മറവിലും മാംസവ്യാപാരം നടക്കുന്നുണ്ടെന്നാണ് ആരോപണം.
പരമ്പരാഗതമായ തിരുമ്മലും പിഴിച്ചിലും കിഴിവയ്ക്കലും എണ്ണപാത്തിയുമൊക്കെയുണ്ടെന്ന് പറഞ്ഞ് ഓൺ ലൈനിൽ പരസ്യം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളിൽ പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്നും അസമിൽ നിന്നുമൊക്കെ തെറാപ്പിസ്റ്റുകളെന്ന വ്യാജേനെ കൊണ്ടു വരുന്ന 18നും 26-നും മധ്യേയുള്ള യുവതികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം സ്പാകളിൽ സുഖചികിത്സ തേടുന്നതിനായി പ്രമുഖരും സമ്പന്നരുമായ ആളുകളാണ് എത്തിച്ചേരുന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ചിലരും ഇത്തരം സ്പാകളിലെ നിത്യസന്ദർശകരാണ്.
പൊതുവെ കർക്കിടകമാസമാണ് കേരളത്തിൽ ആയുർവേദചികിത്സ നടക്കാറുള്ളതെങ്കിലും അത്യൂഷ്ണകാലമായ മാർച്ചിൽ അസാധ്യമായ തിരക്കാണ് പല സ്പാ, മസാജ് സെന്ററുകളിലും അനുഭവപ്പെടുന്നത്. കണ്ണൂരിലെ ചില സ്പാകളിൽ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന ആരോപണം അവിടെ മുൻകാലങ്ങളിൽ ജോലി ചെയ്തവർ തന്നെ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ പരാതി നൽകിയിട്ടും പൊലിസ് ഇത്തരം സ്പാ ഉടമകൾക്കെതിരെ കേസെടുക്കാൻ തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ ആരോപണം. തിരുവിതാംകൂറിൽ നിന്നും ജോലി ഒഴിവുണ്ടെന്നു പരസ്യം കണ്ടതിനെ തുടർന്ന് കണ്ണൂരിലെത്തിയ ഒരു വനിതാ തെറാപ്പിസ്റ്റിനോട് ഇന്റർവ്യൂവിന്റെ ഭാഗമായി ഉടമ രഹസ്യഭാഗങ്ങളിൽ തിരുമ്മാൻ ആവശ്യപ്പെട്ടതു വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഇവർ പൊലിസിൽ പരാതി പറഞ്ഞുവെങ്കിലും നടപടിയെടുത്തില്ലെന്നു ആരോപണമുണ്ട്. ഇതിനിടെ സ്പാകളെയും മസാജ് സെന്ററുകളെയും കേന്ദ്രീകരിച്ചു ഗുണ്ടാ, ക്വട്ടേഷൻ സംഘവും വളർന്നിട്ടുണ്ട്. സംരക്ഷണം നൽകുന്നതിനോടൊപ്പം പണപ്പിരിവും കൊള്ളയടിയും നടത്തുന്ന സംഘങ്ങളാണ് മിക്കതും.
കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ചു കൊള്ള നടത്തിയതിന് പരിയാരം പൊലിസ് അറസ്റ്റു ചെയ്ത രണ്ടുപേർ കണ്ണൂർ സ്വദേശികളാണ്. പരിയാരം പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി മംഗ്ളൂരിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തളിപറമ്പ് ഇരിങ്ങൽ സ്വദേശി നിസാമാണ് പരിയാരം പൊലിസിനെ വെട്ടിച്ചു അയൽസംസ്ഥാനത്തേക്ക് കടന്നത്. കൊച്ചിയിൽ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ.
കൊച്ചിയിലെ വൻക്വട്ടേഷൻ സംഘത്തില പ്രധാനിയാണ് നിസാം. ബുധനാഴ്ച്ച പുലർച്ചെയാണ് പരിയാരത്തു നിന്നും നിസാമും കൂട്ടാളികളുമായ ശ്രീസ്ഥയിൽ താമസിക്കുന്ന കൊളങ്ങരത്ത് ഷിജിൽ(32) സി പൊയിൽ താമസിക്കുന്ന അബ്ദുവിനെയും പരിയാരം എസ്. ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുലർച്ചയോടെ പൊലിസിനെ വെട്ടിച്ചു പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പകുതി വഴിയിൽ വെച്ചു ഷിജിലിനെയും അബ്ദുവിനെയും പൊലിസ് പിടികൂടുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ കണ്ണികളായ ഇവർ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്നത് പതിവാണെന്ന് പൊലിസ് പറഞ്ഞു.
കൊച്ചി കടവന്ത്ര പൊലിസ് തെരച്ചിൽ തുടങ്ങിയതോടെയാണ് ഇവർ നാട്ടിലെത്തി ഒളിച്ചു താമസിച്ചത്. കണ്ണൂർ റൂറൽ കമ്മിഷണർ ഹേമലതയ്ക്കു ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിയാരം പൊലിസ് ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ബുധനാഴ്ച്ച പുലർച്ചെ ഇവരുടെ താമസസ്ഥലത്ത് പിടികൂടാനെത്തിയത്. ഇതിനിടെ ബൈക്കുകളിൽ രക്ഷപ്പെടാൻ ശ്രമിച്ച ഷിജിത്തും അബ്ദുവും പിടിയിലാവുകയായിരുന്നു. ഒരുമണിക്കൂറോളം പിൻതുടർന്നാണ് പരിയാരം പ്രിൻസിപ്പൽ എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അതിസാഹസികമായി പിടികൂടിയത്.
ഇതിനിടെയിൽ മറ്റൊരു ബൈക്കിൽ നിസാം മംഗളൂര് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ നിസാമിനെ രക്ഷപ്പെടാൻ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പരിയാരം പൊലിസ് പറഞ്ഞു. എ. എസ്. ഐ വനജ, സീനിയർ സി.പി.ഒ മാരായ നൗഫൽ, അഷ്റഫ്, സോജി അഗസ്റ്റിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ അബ്ദുവിനെയും ഷിജിലിനെയു കടവന്ത്ര എസ്. ഐ മിഥുനിന് കൈമാറി ഇവരെ കൊച്ചിയിലേക്ക് കൊണ്ടു പോയി. സംസ്ഥാനത്തെ കൊച്ചിയുൾപ്പെടെയുള്ള വൻനഗരങ്ങളിൽ മസാജ്, സ്പാ സെന്ററുകൾ നടത്തിവരികയായിരുന്നവരെ ഭീഷണിപ്പെടുന്ന പണം വാങ്ങുകയാണ് ഇവരുടെ രീതിയെന്നു പൊലിസ്പറഞ്ഞു. ഇവരുടെ കൊള്ളയ്ക്ക് പലരും ഇരയായിട്ടുണ്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍