ബാറിൽ ജിഷ്ണുവിന് ഒരു ഗോഡ് ഫാദർ ഉണ്ടായിരുന്നു, അയാൾ നിയന്ത്രിച്ചിരുന്നതായി ബന്ധുക്കൾ; കാണാതായ ദിവസം രാത്രിയിൽ പിതാവിന്റെ ഫോണിലേക്ക് വിളിയെത്തിത് ബാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലും; എവിടെയുണ്ടെങ്കിലും മകനെ കണ്ടെത്തുമെന്ന് വാക്കു നൽകി; ജിഷ്ണു വീട്ടിലെത്തിയോ എന്ന് തിരക്കി വീട്ടിലെത്തിയത് ബാറിലെ ജീവനക്കാരും; ഡി.എൻ.എ ഫലം വൈകുന്നതും സൈബർ സെൽ ഫോൺ രേഖകൾ പരിശോധിക്കാത്തതും ഒത്തുകളി; ജിഷ്ണു ഹരിദാസ് തിരോധാനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ
എം എസ് ശംഭു
കോട്ടയം: ജിഷ്ണു ഹരിദാസ് തിരോധാനത്തിൽ അങ്ങുമെത്താതെ അന്വേഷണം. ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള നീക്കങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് ഉറപ്പ് നൽകുമ്പോഴും ഒന്നരമാസം കഴിഞ്ഞിട്ടും കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. നാട്ടകത്ത് നിന്ന് ജിഷ്ണുവിന്റെ മൃതദേഹ അവശിഷ്ടങ്ങളും മൊബൈൽ ഫോണും വസ്ത്രങ്ങളും അടക്കം കണ്ടെത്തിയിരുന്നെങ്കിലും മൃതദേഹം ജിഷ്ണുവിന്റേത് എന്ന് പൂർണമായി ഉറപ്പിക്കാൻ കഴിയാതെയാണ് അന്വേഷണ സംഘം വഴി മുട്ടിയത്.
ഇതോടെയാണ് ജിഷ്ണുവിന്റെ ബന്ധുക്കൾ ഡി.എൻ.എ ടെസ്റ്റിനായി സമീപിച്ചത്. എന്നാൽ ഡി.എൻ.എ ടെസ്റ്റിനായി അയച്ച് രണ്ട് മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ജിഷ്ണുവിന്റെ പിതൃസഹോദരൻ ശശിധരൻ മറുനാടനോട് പ്രതികരിച്ചത്. മൃതദേഹത്തിന് അവകാശവാദവുമായി നാല് കുടുംബങ്ങൾ നാട്ടകം പൊലീസിൽ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ആശയക്കുഴപ്പം എത്തിയത്. എന്നാൽ മൃതദേഹത്തിന് സമീപമായി കിട്ടിയ രണ്ട് മൊബൈൽ ഫോണുകളും വസ്ത്രങ്ങളും പരിശോധിച്ചപ്പോൾ ഇത് ജിഷ്ണുവിന്റേത് എന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളും ഫോണും ജിഷ്ണുവിന്റ്ത് എന്ന് ഉറപ്പിച്ചെങ്കിലും മൃതദേഹം മകന്റേത് എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പിതാവ് ആവർത്തിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്കായി മൃതദേഹം അയച്ചു.
ഫോൺ രേഖകകൾ സംബന്ധിച്ച് വിശദമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോഴും എല്ലാ രീതിയിലുമുള്ള അന്വേഷണവുമായി മുന്നോട്ട് പോയിട്ടുള്ളതായിട്ടാണ് വൈക്കം എസ്ഐ മറുനാടനോട് പ്രതികരിച്ചത്. ഫോൺകോളുകൾ പ്രാധമിക പരിശോധന നടത്തുകയും, അധികം കോളുകൾ ജിഷ്ണുവിന്റെ ഫോണിൽ നിന്ന് പോയിട്ടില്ലാത്തതായി ചിങ്ങവനം പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ വിവരങ്ങൾ വൈക്കം സ്റ്റേഷനിൽ ധരിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ വാട്സ് ആപ്പ് കേന്ദ്രീകരിച്ച അന്വേഷണങ്ങളിലും വ്യക്തത വരാനുണ്ടെന്ന് പൊലീസ് ഭാഷ്യം. വോയിസ് റെക്കോർഡുകൾ അടക്കം സൈബർ സെല്ലിന്റെ അന്വേഷണ പരിധിയിലാണ്. മൃതദേഹം ജിഷ്ണുവിന്റേത് തന്നെയെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നതെന്നാണ് വൈക്കം എസ്ഐയുടെ പ്രതികരണം. അതേ സമയം ബന്ധുക്കൾ ഉയർത്തുന്നത് അന്വേഷണത്തിലെ പാളിച്ചകളും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ജിഷ്ണുവിന്റെ ഫോണിലേക്ക് അവസാനമായി എത്തിയത് ബാറിലെ തന്നെ മറ്റൊരു ജീവനക്കാരന്റെ കോളായിരുന്നു. നീ എവിടെ എത്തിയെന്നായിന്നു ഫോൺ സംഭാഷണം എന്ന് ബാർ ജീവനക്കാരനായ യുവാവ് മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം ജിഷ്ണുവിനെ കാണാതായ ദിവസം ബാറിലെ ജീവനക്കാർ അടക്കം നാലുപേർ ജിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതും ജിഷ്ണു വീട്ടിലെത്തിയിട്ടില്ലെ എന്ന് ചോദിച്ചതും സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. ജിഷ്ണുവിനെ കാണാതായ ദിവസം ബാർ അസോസിയേഷൻ സെക്രട്ടറിയാണ് താൻ എന്ന പേരിൽ പിതാവ് ഹരിദാസിന് ഫോൺ കോൾ എത്തിയിരുന്നു. കേരളം മുഴുവനുള്ള ശൃംഖലയാണ് ഞങ്ങളെന്നും മകൻ എവിടെയുണ്ടെങ്കിലും തങ്ങൾ കണ്ടെത്തി നൽകുമെന്നും പിതാവിനോട് ഫോണിൽ ഉറപ്പു നൽകിയുമാണ് ഇയാൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. അതേ സമയം ബാറുകളിലെ ചില ജീവനക്കാർക്കെതിരേയും ബന്ധുക്കളുടെ സംശയം നിഴലിക്കുന്നുണ്ട്. ബാറിലെ ജി.എസ്.ടി കാര്യങ്ങൾ നോക്കി നടത്തുന്ന യുവാവായിരുന്നു ജിഷ്ണുവിന് അവിടെ ഗോഡ് ഫാദർ്. ജി.എസ്.ടി. തിരിമറിയിൽ അടക്കം ഈ യുവാവ് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. ഇവരേയും ജിഷ്ണുവിന്റെ കുടുംബം സംശയ നിഴലിൽ നിർത്തുകയാണ്. മകന് ആരുമായും വ്യക്തിവിരോധമോ ശത്രുക്കളോ ഇല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നെ ആരാണ് എന്തിനാണ് മകനെ ഇല്ലാഴ്മ ചെയ്തെന്ന ആരോപണവും ബന്ധുക്കൾ ഉയർത്തുന്നു.
കഴിഞ്ഞ ജൂൺ 3 മുതലാണ് 23കാരനായ ജിഷ്ണുവിനെ കണാതാകുന്നത്. കുമരകത്തെ പ്രമുഖ ബാറിലെ ബില്ലിങ് സെക്ഷനിൽ ജോലി നോക്കിയിരുന്ന ജിഷ്ണുവിന്റൈ തിരോധാനത്തിന് പിന്നാലെ പിതാവ് കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസ് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ വൈക്കം പൊലീസ് അന്വേഷണത്തിലും ജിഷ്ണുവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല.
രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ജിഷ്ണു സൈക്കിളിൽ ശാസ്തകുളത്ത് വച്ച ശേഷം ബസിലാണ് കുമരകത്തെ ബാറിലേക്ക് യാത്ര തിരിച്ചത്. 8: 45 ന് ജോലി കുരകത്തെ ജോലി ചെയ്യുന്ന ബാർ പരിധിയിൽ വച്ചും ജിഷ്ണുവിന്റെ ഫോൺ സിഗ്നൽ അവസാനമായി തെളിഞ്ഞതെന്ന് ചിങ്ങവനം പൊലലീസിന്റെ അന്വേണത്തിൽ കണ്ടെത്തിയത്. പിന്നീട് ഫോൺ സൈബർ സെല്ലിന് കൈമാറി. ജിഷ്ണുവിന്റെ തിരോധാനത്തിന് പിന്നാലെ 23 ദിവസങ്ങൾക്ക് ശേഷമാണ് നാട്ടകത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ജിഷ്ണുവിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തുന്നത്. കെട്ടിടനിർമ്മാണത്തിനായി ഒഴിഞ്ഞ പറമ്പ് കുഴിക്കുന്നതിനിടയിലാണ് അസ്തീകൂടവും കണ്ടെത്തിയത്. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടയിലാണ് ഈ മൃതദേഹം കുമരകത്ത് നിന്ന് കാണാതായ ജിഷ്ണുവിന്റേത് എന്ന് പൊലീ്സ് പ്രാധമിക നിഗമനത്തിൽ എത്തിയതും.
ഫോറൻസിക് പരിശോധനയിലെ ആശയക്കുഴപ്പം
രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രം, ചെരുപ്പ് എന്നിവ പരിശോധിച്ചാണ് മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. എസ്പിസിഎസ് വക ഭൂമിയിൽ എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. പോറൻസിക് പരിശോധനയിൽ മൃതദേഹത്തിന്റെ പഴക്കവും പ്രായവും കണ്ടത്തൊൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിനെ കുഴപ്പിച്ചത്. എന്നാൽ കണ്ടെത്തിയ അസ്തികൂടം പുരുഷന്റേതാണ് എന്ന് ഫോറൻസിക് സംഘം ഉറപ്പിക്കുകയും ചെയ്തു.
വസ്ത്രങ്ങളും ഫോണും ജിഷ്ണുവിന്റേത് എന്ന് ഉറപ്പിച്ചതോടെ മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ഉറപ്പിക്കാനാണ് ഫോറൻസിക് പരിശോധന. കൊറോണ സാഹചര്യം കണക്കിലെടുത്താണ് പരിശോധനാ ഫലം വൈകുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ വൈക്കം എസ്ഐ മറുനാടനോട് പ്രതികരിച്ചത്. ജിഷ്ണുവിന്റെ തിരോധാനത്തിൽ ഡി.എൻ.എ ഫലം വൈകുന്നതും അന്വേഷണത്തിലെ അലംഭാവവും ചൂണ്ടിക്കാട്ടി ബന്ധുക്കൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയേയും കുടുംബം സമീപിച്ചു. ജോലി ചെയ്ത ബാർ അടക്കം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും ഇവിടുത്തെ ഒരു ജീവനക്കാരിനിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപണം ഉയർത്തുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിലേക്ക് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പ്രതികരിച്ചത്.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- ഇരട്ടപ്പാത വന്നിട്ടും കോട്ടയം വഴിയുള്ള യാത്രാദുരിതത്തിന് മാറ്റമില്ല
- കലഞ്ഞൂർ മധുവുമായി ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്