Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

16ാം വയസ്സിൽ കല്യാണം; മൂന്നാം മാസം അബോർഷന് ഭർത്താവ് നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; കുട്ടിയുടെ പിതൃത്വത്തിൽ സംശയമുള്ള ഭർത്താവ് ഭാര്യയെ ഒഴിവാക്കി; ബാധ്യത ഒഴിവാക്കാൻ സ്വന്തം സുഹൃത്തിനോട് 5000 രൂപ വാങ്ങി മകളെ കെട്ടിച്ച് പിതാവും; ആ വേലിയും ചാടി ഇലക്ട്രീഷ്യനൊപ്പം ജീവിതം തുടങ്ങി മഞ്ജു; പ്രതികാരം തീർക്കാൻ മകൾ നീങ്ങിയും അതേവഴിയിൽ; കാമുകനുമായി അടുത്തുവെന്ന സംശയത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഗർഭാവസ്ഥയിൽ കുരുതി കൊടുക്കാത്ത മകളെ; നെടുമങ്ങാട്ടെ നടുക്കിയ കഥ ഇങ്ങനെ

16ാം വയസ്സിൽ കല്യാണം; മൂന്നാം മാസം അബോർഷന് ഭർത്താവ് നിർബന്ധിച്ചിട്ടും വഴങ്ങിയില്ല; കുട്ടിയുടെ പിതൃത്വത്തിൽ സംശയമുള്ള ഭർത്താവ് ഭാര്യയെ ഒഴിവാക്കി; ബാധ്യത ഒഴിവാക്കാൻ സ്വന്തം സുഹൃത്തിനോട് 5000 രൂപ വാങ്ങി മകളെ കെട്ടിച്ച് പിതാവും; ആ വേലിയും ചാടി ഇലക്ട്രീഷ്യനൊപ്പം ജീവിതം തുടങ്ങി മഞ്ജു; പ്രതികാരം തീർക്കാൻ മകൾ നീങ്ങിയും അതേവഴിയിൽ; കാമുകനുമായി അടുത്തുവെന്ന സംശയത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഗർഭാവസ്ഥയിൽ കുരുതി കൊടുക്കാത്ത മകളെ; നെടുമങ്ങാട്ടെ നടുക്കിയ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: ഹൈസ്‌കൂൾ വിദ്യാർത്ഥി മീരയുടെ കൊലപാതകത്തിൽ പ്രതികളായ നെടുമങ്ങാട് പറങ്ങോട് കുന്നുംപുറത്ത് മഞ്ജുവും (39) കാമുകൻ ഇടമല കാരാന്തല കുരിശടിയിൽ അനീഷും (32) പൊലീസ് കസ്റ്റഡിയിൽ തുടരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനായി മിനിഞ്ഞാന്ന് വൈകീട്ടാണ് നെടുമങ്ങാട് പൊലീസ് കുട്ടിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം കാമുകനുമായുള്ള അവിഹിതം കണ്ടതിനെ തുടർന്ന് കാമുകനും താനും കൂടി മീരയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു എന്ന അമ്മയുടെ വാദം പൊലീസ് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല

അമ്മയുടെ കാമുകനായ അനീഷുമായി പെൺകുട്ടിക്ക് രൂപപ്പെട്ട അടുപ്പം മനസിലാക്കിയാണോ മീരയെ 'അമ്മ കൊന്നത് എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. പെൺകുട്ടിക്ക് താനുമായി അടുപ്പമുണ്ടായിരുന്ന കാര്യം ചോദ്യം ചെയ്യൽ വേളയിൽ അനീഷ് സമ്മതിച്ചതിനെ തുടർന്നാണ് ഈ രീതിയിലുള്ള അന്വേഷണം കൂടി പൊലീസ് മുന്നോട്ടു നീക്കുന്നത്. മീര ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമായിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇപ്പോൾ പരിശോധിക്കുന്നുണ്ട്. പക്ഷെ ഇരുപത് ദിവസത്തോളം കിണറിൽ കിടന്നു അഴുകിയത് കാരണം ഇത്തരം കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിൽ തന്നെ തെളിയാനുള്ള സാധ്യതകൾ വിദൂരമാണെന്നാണ് പൊലീസ് അനുമാനം. പക്ഷെ മഞ്ജുവിനെയും കാമുകനെയും ചോദ്യം ചെയ്ത് യഥാർത്ഥ വസ്തുതകൾ വെളിയിൽ കൊണ്ടുവരാനാണ് പൊലീസ് ഒരുങ്ങുന്നത്.

അതേസമയം പെൺകുട്ടിക്ക് വേറെ രണ്ടു യുവാക്കളുമായി അടുപ്പമുണ്ടായിരുന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് ഈ രീതിയിൽ ബന്ധമുള്ള കാര്യം മഞ്ജുവിന് അറിയാമായിരുന്നു. ഈ കാര്യം മഞ്ജു ചോദ്യം ചെയ്തപ്പോഴാണ് 'അമ്മ ഇങ്ങിനെയൊക്കെയല്ലേ നടക്കുന്നത്. പിന്നെ ഞാനും ഇങ്ങിനെ നടന്നാൽ എന്താണ് കുഴപ്പമെന്ന് മീര ചോദിച്ചത്. ഇതിലാണ് മഞ്ജു അപകടം മണക്കുന്നത്. ഇതേ മനസ്ഥിതിയിൽ തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തതെന്നാണ് പൊലീസ് നിഗമനം. കാമുകനുമായുള്ള അവിഹിതം മീര കണ്ടതിനെ തുടർന്നാണ് മീരയെ കൊന്നതെന്ന അമ്മയുടെ വെളിപ്പെടുത്തൽ പൊലീസ് തള്ളിക്കളയുന്നത്. തന്റെ വഴിവിട്ട ജീവിതം മോളും പിന്തുടരുന്നതും തന്റെ കാമുകനുമായി കൂടി അടുപ്പമുണ്ടാക്കിയതും മഞ്ജുവിനു രസിച്ചില്ല. ഇതിന്റെ പേരിൽ വഴക്കും സ്വാഭാവികമായിരുന്നു. ഇത്തരമൊരു വഴക്കിന്റെ ഒടുക്കത്തിലാണ് മീരയെ മഞ്ജുവും അനീഷും കൂടി കൊല്ലുന്നത് എന്നാണ് അന്വേഷണത്തിൽ ഇപ്പോൾ തെളിഞ്ഞു വരുന്ന കാര്യം.

മീരയെ കഴുത്ത് ഞെരിച്ച് പാതിജീവനായി കിണറ്റിലെറിയുമ്പോൾ സ്ഥലം വിടാനുള്ള തീരുമാനം മഞ്ജുവും കാമുകനും കൂടി കൈകൊണ്ടിരുന്നു. അതിനാണ് മീര ഗുജറാത്തിലേക്ക് കാമുകന് ഒപ്പം ഒളിച്ചോടി എന്നും തങ്ങൾ അവരെ കണ്ടുപിടിക്കാൻ പോവുകയാണ് എന്നും വെളിപ്പെടുത്തി മഞ്ജുവും കാമുകനും കൂടി സ്ഥലം വിടുന്നത്. വിശ്വസനീയത വരുത്താൻ മീരയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ പേരാണ് ഒപ്പം ചേർത്തത്. രണ്ടു യുവാക്കളുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധങ്ങളും അവിഹിതവും തേടി മഞ്ജുവിന്റെ കുടുംബത്തിൽ കൂടി അന്വേഷണം നടത്തുമ്പോൾ ഞെട്ടിക്കുന്ന ദുരന്ത കഥകളാണ് ഈ കുടുംബത്തിൽ നിന്നും പൊലീസിന് അറിയാൻ കഴിഞ്ഞത്.

പതിനാറു വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. മുപ്പത്തി രണ്ടു വയസുള്ളപ്പോൾ മഞ്ജു പൊലീസ് പിടിയിലാവുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഒട്ടുവളരെ പേരുമായി മഞ്ജു അടുപ്പവും വഴിവിട്ട ബന്ധങ്ങളും പുലർത്തിയിരുന്നതായി പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ജീവിതം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കഷ്ടിച്ച് ഒരു വർഷം മാത്രമാണ് ആദ്യ ഭർത്താവിന് ഒപ്പം മഞ്ജു താമസിച്ചത്. വിവാഹത്തെ തുടർന്ന് മഞ്ജു ഗർഭിണിയായപ്പോൾ മൂന്നാം മാസമായപ്പോൾ ആദ്യഭർത്താവ് ഉടക്കി. മീര ഗർഭത്തിലിരിക്കുമ്പോഴാണ് ഈ പ്രശ്‌നം വരുന്നത്.

ഗർഭം അലസിപ്പിക്കണമെന്നാണ് ഭർത്താവ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ മഞ്ജു വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. തുടർന്നാണ് ഇവർ അകലുന്നത്. ഗർഭം അലസിപ്പിക്കാൻ എന്തുകൊണ്ട് മഞ്ജുവിനോട് ആദ്യഭർത്താവ് ആവശ്യപ്പെട്ടു എന്ന കാര്യം പൊലീസ് പരിശോധിക്കാനിരിക്കുകയാണ്. കുട്ടി തന്റെത് തന്നെയോ എന്ന സംശയം കാരണമാണോ ഗർഭം അലസിപ്പിക്കാൻ ഇയാൾ നിർബന്ധം പിടിച്ചത് എന്ന കാര്യവും പൊലീസിന് മുന്നിലുണ്ട്. മഞ്ജുവിന്റെ അച്ഛനും മദ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളായിരുന്നു എന്ന കാര്യം പൊലീസിന് മനസ്സിലായിട്ടുണ്ട്. മദ്യവും വഴിവിട്ട ബന്ധങ്ങളും കാരണം മഞ്ജുവിന്റെ അച്ഛൻ പ്രശ്‌നക്കാരനായാണ് തുടർന്നത് എന്ന് പൊലീസിന് മനസിലാക്കാനായിട്ടുണ്ട്.

തന്റെ സ്‌നേഹിതനോട് അയ്യായിരം രൂപ എങ്ങോട്ടു വാങ്ങിയാണ് ഇയാൾക്കൊപ്പം തന്നെ പ്രായമുള്ള മഞ്ജുവിനെ അച്ഛൻ വീണ്ടും കെട്ടിച്ചു വിടുന്നത്. വഴിവിട്ട ബന്ധങ്ങൾ ഹോബിയാക്കിയിരുന്ന മഞ്ജു ഇയാളോടൊപ്പവും കൂടുതൽ തുടർന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന അനീഷുമായി മഞ്ജു അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് അവിഹിത ബന്ധമായി മാറി. അതേസമയം മഞ്ജുവിന്റെ ജീവിതം അടുത്തു നിന്ന് കണ്ട മീരയും ഇതേ രീതിയിൽ പ്രതികാരബുദ്ധ്യാ സഞ്ചരിക്കാനും തുടങ്ങി. ഇതേ പ്രതികാര മനോഭാവം വെച്ച് തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മീരയുടെ ഈ രീതിയിലുള്ള വാദങ്ങൾ മഞ്ജുവിന് ചോദ്യം ചെയ്യാനും കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് തന്നെയാണ് വിവാഹ ബന്ധം തകരും എന്ന് മനസിലാക്കിയിട്ടു കൂടി , മൂന്നാം മാസത്തിൽ മഞ്ജു സ്വയം തീരുമാനമെടുത്ത് രക്ഷിച്ചെടുത്ത സ്വന്തം മകളെ പതിനാറാം വയസിൽ കഴുത്ത് ഞെരിച്ച് കൊല്ലാനിടയാക്കിയതും. ഇപ്പോൾ മഞ്ജുവിന്റെ ജീവിത കഥ മുഴുവൻ പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP