Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിഹിതം നേരിൽ കണ്ടത് പ്രകോപനമായി; നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ കൈയേറ്റം ചെയ്ത് തുടക്കം; കഴുത്തിൽ കിടന്ന ഷാളിൽ ചുറ്റിപ്പിടിച്ചു ആദ്യം ഞെരിച്ചത് പെറ്റമ്മ തന്നെ; ബലിഷ്ടമായ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയത് പെയിന്ററും; പത്താംക്ലാസുകാരിയെ അമ്മ ഇല്ലായ്മ ചെയ്തത് കാമുകനൊപ്പം സ്വൈരവിഹാരം നടത്താൻ; ഏക മകളെ കൊലപ്പെടുത്തിയത് വിശദീകരിച്ചത് തെല്ലും കൂസലില്ലാതെ; മഞ്ജുഷയും അനീഷും ചെയ്തത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

അവിഹിതം നേരിൽ കണ്ടത് പ്രകോപനമായി; നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ കൈയേറ്റം ചെയ്ത് തുടക്കം; കഴുത്തിൽ കിടന്ന ഷാളിൽ ചുറ്റിപ്പിടിച്ചു ആദ്യം ഞെരിച്ചത് പെറ്റമ്മ തന്നെ; ബലിഷ്ടമായ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയത് പെയിന്ററും; പത്താംക്ലാസുകാരിയെ അമ്മ ഇല്ലായ്മ ചെയ്തത് കാമുകനൊപ്പം സ്വൈരവിഹാരം നടത്താൻ; ഏക മകളെ കൊലപ്പെടുത്തിയത് വിശദീകരിച്ചത് തെല്ലും കൂസലില്ലാതെ; മഞ്ജുഷയും അനീഷും ചെയ്തത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. മാതാവ് മഞ്ജുഷയെയും കാമുകൻ അനീഷിനെയും മാത്രമാണ് പൊലീസ് കേസിൽ പ്രതിയായി കാണുന്നത്. ഇവരല്ലാതെ മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തുന്നത്. മഞ്ജുഷയുടേയും അനീഷിന്റേയും അവിഹിതബന്ധം നേരിൽക്കണ്ട മീര എതിർത്തപ്പോൾ, നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്ജുഷ കൈയേറ്റം ചെയ്തു. തുടർന്ന് മീരയുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. അതിന് ശേഷമായിരുന്നു കൊലപാതകം.

ഷാളുപയോഗിച്ച് കഴുത്ത് ഞെരിക്കുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുമ്പേ കിണറ്റിൽ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോവുകയാണെന്നും മഞ്ച പേരുമലയിൽ താമസിക്കുന്ന മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്ജുഷ വിളിച്ചറിയിച്ചു. തന്റെ വാടകവീട്ടിലെ സാമഗ്രികൾ അവിടെനിന്നു മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികൾ പിന്നീട് തമിഴ്‌നാട്ടിലേക്ക് മുങ്ങി. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പം സ്വൈരവിഹാരം നടത്താനായിരുന്നു ഇതെല്ലാം. ഇവരെ തെളിവെടുപ്പിന് എത്തിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തിൽ ഷാൾ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്.

കട്ടിലിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി ഞെരിച്ചതു മഞ്ജുഷയാണ്. പിന്നാലെ മഞ്ജുഷയുടെ കാമുകൻ അനീഷ് കൈകൾ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി പ്രതി അനീഷിന്റെ വീട്ടിലെത്തിച്ചു. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാർ പലതവണ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ പോയതായും പ്രതികൾ വിവരിച്ചു.

കൊലപ്പെടുത്തിയ ശേഷം മീരയുടെ മൃതശരീരം അനീഷിന്റെ വീട്ടിലെത്തിച്ചു. ഇതിന് ശേഷം വീടിന്റെ മതിൽ വഴി കടത്തിയതായും തുടർന്ന് കല്ലുകെട്ടി കിണറ്റിലെറിഞ്ഞതായും അനീഷ് വിശദീകരിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടർന്നു മീരയുടെ ശരീരത്തിൽ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. സ്വന്തം വീട്ടിൽനിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. സന്ധ്യയോടെ ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തി. ഇതിനിടെയാണ് കൊലപാതകത്തിലേക്കുള്ള സംഭവങ്ങൾ നടന്നത്.

മീര മിക്കവാറും ഞായറാഴ്ചകളിൽ മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു. പള്ളിയിൽ പോകാനും ഒഴിവുസമയങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിൽ പങ്കെടുക്കേണ്ടതിനാൽ പിറ്റേന്നാണു മീര കാണാനെത്തിയത്.

മഞ്ജുഷയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. പഠന സാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യുട്ടർ സ്ഥാപനത്തിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെൺകുട്ടിക്ക് വേറെ രണ്ടു യുവാക്കളുമായി അടുപ്പമുണ്ടായിരുന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് ഈ രീതിയിൽ ബന്ധമുള്ള കാര്യം മഞ്ജുവിന് അറിയാമായിരുന്നു. ഈ കാര്യം മഞ്ജുഷ ചോദ്യം ചെയ്തപ്പോഴാണ് 'അമ്മ ഇങ്ങിനെയൊക്കെയല്ലേ നടക്കുന്നത്. പിന്നെ ഞാനും ഇങ്ങിനെ നടന്നാൽ എന്താണ് കുഴപ്പമെന്ന് മീര ചോദിച്ചത്. ഇതിലാണ് മഞ്ജു അപകടം മണക്കുന്നത്. ഇതേ മനസ്ഥിതിയിൽ തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തതെന്നാണ് പൊലീസ് നിഗമനം.

മീരയെ കഴുത്ത് ഞെരിച്ച് പാതിജീവനായി കിണറ്റിലെറിയുമ്പോൾ സ്ഥലം വിടാനുള്ള തീരുമാനം മഞ്ജുവും കാമുകനും കൂടി കൈകൊണ്ടിരുന്നു. അതിനാണ് മീര ഗുജറാത്തിലേക്ക് കാമുകന് ഒപ്പം ഒളിച്ചോടി എന്നും തങ്ങൾ അവരെ കണ്ടുപിടിക്കാൻ പോവുകയാണ് എന്നും വെളിപ്പെടുത്തി മഞ്ജുവും കാമുകനും കൂടി സ്ഥലം വിടുന്നത്. വിശ്വസനീയത വരുത്താൻ മീരയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ പേരാണ് ഒപ്പം ചേർത്തത്. രണ്ടു യുവാക്കളുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധങ്ങളും അവിഹിതവും തേടി മഞ്ജുവിന്റെ കുടുംബത്തിൽ കൂടി അന്വേഷണം നടത്തുമ്പോൾ ഞെട്ടിക്കുന്ന ദുരന്ത കഥകളാണ് ഈ കുടുംബത്തിൽ നിന്നും പൊലീസിന് അറിയാൻ കഴിഞ്ഞത്.

പതിനാറു വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. മുപ്പത്തി രണ്ടു വയസുള്ളപ്പോൾ മഞ്ജു പൊലീസ് പിടിയിലാവുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഒട്ടുവളരെ പേരുമായി മഞ്ജു അടുപ്പവും വഴിവിട്ട ബന്ധങ്ങളും പുലർത്തിയിരുന്നതായി പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ജീവിതം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കഷ്ടിച്ച് ഒരു വർഷം മാത്രമാണ് ആദ്യ ഭർത്താവിന് ഒപ്പം മഞ്ജു താമസിച്ചത്. വിവാഹത്തെ തുടർന്ന് മഞ്ജു ഗർഭിണിയായപ്പോൾ മൂന്നാം മാസമായപ്പോൾ ആദ്യഭർത്താവ് ഉടക്കി. മീര ഗർഭത്തിലിരിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്.

ഗർഭം അലസിപ്പിക്കണമെന്നാണ് ഭർത്താവ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ മഞ്ജു വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. തുടർന്നാണ് ഇവർ അകലുന്നത്. ഗർഭം അലസിപ്പിക്കാൻ എന്തുകൊണ്ട് മഞ്ജുവിനോട് ആദ്യഭർത്താവ് ആവശ്യപ്പെട്ടു എന്ന കാര്യം പൊലീസ് പരിശോധിക്കാനിരിക്കുകയാണ്. കുട്ടി തന്റെത് തന്നെയോ എന്ന സംശയം കാരണമാണോ ഗർഭം അലസിപ്പിക്കാൻ ഇയാൾ നിർബന്ധം പിടിച്ചത് എന്ന കാര്യവും പൊലീസിന് മുന്നിലുണ്ട്. മഞ്ജുവിന്റെ അച്ഛനും മദ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളായിരുന്നു എന്ന കാര്യം പൊലീസിന് മനസ്സിലായിട്ടുണ്ട്. മദ്യവും വഴിവിട്ട ബന്ധങ്ങളും കാരണം മഞ്ജുവിന്റെ അച്ഛൻ പ്രശ്നക്കാരനായാണ് തുടർന്നത് എന്ന് പൊലീസിന് മനസിലാക്കാനായിട്ടുണ്ട്.

തന്റെ സ്നേഹിതനോട് അയ്യായിരം രൂപ എങ്ങോട്ടു വാങ്ങിയാണ് ഇയാൾക്കൊപ്പം തന്നെ പ്രായമുള്ള മഞ്ജുവിനെ അച്ഛൻ വീണ്ടും കെട്ടിച്ചു വിടുന്നത്. വഴിവിട്ട ബന്ധങ്ങൾ ഹോബിയാക്കിയിരുന്ന മഞ്ജു ഇയാളോടൊപ്പവും കൂടുതൽ തുടർന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന അനീഷുമായി മഞ്ജു അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് അവിഹിത ബന്ധമായി മാറി. അതേസമയം മഞ്ജുവിന്റെ ജീവിതം അടുത്തു നിന്ന് കണ്ട മീരയും ഇതേ രീതിയിൽ പ്രതികാരബുദ്ധ്യാ സഞ്ചരിക്കാനും തുടങ്ങി. ഇതേ പ്രതികാര മനോഭാവം വെച്ച് തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മീരയുടെ ഈ രീതിയിലുള്ള വാദങ്ങൾ മഞ്ജുവിന് ചോദ്യം ചെയ്യാനും കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് തന്നെയാണ് വിവാഹ ബന്ധം തകരും എന്ന് മനസിലാക്കിയിട്ടു കൂടി , മൂന്നാം മാസത്തിൽ മഞ്ജു സ്വയം തീരുമാനമെടുത്ത് രക്ഷിച്ചെടുത്ത സ്വന്തം മകളെ പതിനാറാം വയസിൽ കഴുത്ത് ഞെരിച്ച് കൊല്ലാനിടയാക്കിയതും. ഇപ്പോൾ മഞ്ജുവിന്റെ ജീവിത കഥ മുഴുവൻ പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP