അവിഹിതം നേരിൽ കണ്ടത് പ്രകോപനമായി; നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ കൈയേറ്റം ചെയ്ത് തുടക്കം; കഴുത്തിൽ കിടന്ന ഷാളിൽ ചുറ്റിപ്പിടിച്ചു ആദ്യം ഞെരിച്ചത് പെറ്റമ്മ തന്നെ; ബലിഷ്ടമായ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയത് പെയിന്ററും; പത്താംക്ലാസുകാരിയെ അമ്മ ഇല്ലായ്മ ചെയ്തത് കാമുകനൊപ്പം സ്വൈരവിഹാരം നടത്താൻ; ഏക മകളെ കൊലപ്പെടുത്തിയത് വിശദീകരിച്ചത് തെല്ലും കൂസലില്ലാതെ; മഞ്ജുഷയും അനീഷും ചെയ്തത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെടുമങ്ങാട് 16 വയസ്സുകാരി മീരയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. മാതാവ് മഞ്ജുഷയെയും കാമുകൻ അനീഷിനെയും മാത്രമാണ് പൊലീസ് കേസിൽ പ്രതിയായി കാണുന്നത്. ഇവരല്ലാതെ മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തുന്നത്. മഞ്ജുഷയുടേയും അനീഷിന്റേയും അവിഹിതബന്ധം നേരിൽക്കണ്ട മീര എതിർത്തപ്പോൾ, നാട്ടിലുള്ള ചില ആൺകുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്ജുഷ കൈയേറ്റം ചെയ്തു. തുടർന്ന് മീരയുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. അതിന് ശേഷമായിരുന്നു കൊലപാതകം.
ഷാളുപയോഗിച്ച് കഴുത്ത് ഞെരിക്കുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുമ്പേ കിണറ്റിൽ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോവുകയാണെന്നും മഞ്ച പേരുമലയിൽ താമസിക്കുന്ന മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്ജുഷ വിളിച്ചറിയിച്ചു. തന്റെ വാടകവീട്ടിലെ സാമഗ്രികൾ അവിടെനിന്നു മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികൾ പിന്നീട് തമിഴ്നാട്ടിലേക്ക് മുങ്ങി. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പം സ്വൈരവിഹാരം നടത്താനായിരുന്നു ഇതെല്ലാം. ഇവരെ തെളിവെടുപ്പിന് എത്തിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തിൽ ഷാൾ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്.
കട്ടിലിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ ആദ്യം ഷാൾ ചുറ്റി ഞെരിച്ചതു മഞ്ജുഷയാണ്. പിന്നാലെ മഞ്ജുഷയുടെ കാമുകൻ അനീഷ് കൈകൾ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി പ്രതി അനീഷിന്റെ വീട്ടിലെത്തിച്ചു. മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാർ പലതവണ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ പോയതായും പ്രതികൾ വിവരിച്ചു.
കൊലപ്പെടുത്തിയ ശേഷം മീരയുടെ മൃതശരീരം അനീഷിന്റെ വീട്ടിലെത്തിച്ചു. ഇതിന് ശേഷം വീടിന്റെ മതിൽ വഴി കടത്തിയതായും തുടർന്ന് കല്ലുകെട്ടി കിണറ്റിലെറിഞ്ഞതായും അനീഷ് വിശദീകരിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടർന്നു മീരയുടെ ശരീരത്തിൽ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. സ്വന്തം വീട്ടിൽനിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. സന്ധ്യയോടെ ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തി. ഇതിനിടെയാണ് കൊലപാതകത്തിലേക്കുള്ള സംഭവങ്ങൾ നടന്നത്.
മീര മിക്കവാറും ഞായറാഴ്ചകളിൽ മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു. പള്ളിയിൽ പോകാനും ഒഴിവുസമയങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിൽ പങ്കെടുക്കേണ്ടതിനാൽ പിറ്റേന്നാണു മീര കാണാനെത്തിയത്.
മഞ്ജുഷയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. പഠന സാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യുട്ടർ സ്ഥാപനത്തിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെൺകുട്ടിക്ക് വേറെ രണ്ടു യുവാക്കളുമായി അടുപ്പമുണ്ടായിരുന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് ഈ രീതിയിൽ ബന്ധമുള്ള കാര്യം മഞ്ജുവിന് അറിയാമായിരുന്നു. ഈ കാര്യം മഞ്ജുഷ ചോദ്യം ചെയ്തപ്പോഴാണ് 'അമ്മ ഇങ്ങിനെയൊക്കെയല്ലേ നടക്കുന്നത്. പിന്നെ ഞാനും ഇങ്ങിനെ നടന്നാൽ എന്താണ് കുഴപ്പമെന്ന് മീര ചോദിച്ചത്. ഇതിലാണ് മഞ്ജു അപകടം മണക്കുന്നത്. ഇതേ മനസ്ഥിതിയിൽ തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തതെന്നാണ് പൊലീസ് നിഗമനം.
മീരയെ കഴുത്ത് ഞെരിച്ച് പാതിജീവനായി കിണറ്റിലെറിയുമ്പോൾ സ്ഥലം വിടാനുള്ള തീരുമാനം മഞ്ജുവും കാമുകനും കൂടി കൈകൊണ്ടിരുന്നു. അതിനാണ് മീര ഗുജറാത്തിലേക്ക് കാമുകന് ഒപ്പം ഒളിച്ചോടി എന്നും തങ്ങൾ അവരെ കണ്ടുപിടിക്കാൻ പോവുകയാണ് എന്നും വെളിപ്പെടുത്തി മഞ്ജുവും കാമുകനും കൂടി സ്ഥലം വിടുന്നത്. വിശ്വസനീയത വരുത്താൻ മീരയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ പേരാണ് ഒപ്പം ചേർത്തത്. രണ്ടു യുവാക്കളുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധങ്ങളും അവിഹിതവും തേടി മഞ്ജുവിന്റെ കുടുംബത്തിൽ കൂടി അന്വേഷണം നടത്തുമ്പോൾ ഞെട്ടിക്കുന്ന ദുരന്ത കഥകളാണ് ഈ കുടുംബത്തിൽ നിന്നും പൊലീസിന് അറിയാൻ കഴിഞ്ഞത്.
പതിനാറു വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. മുപ്പത്തി രണ്ടു വയസുള്ളപ്പോൾ മഞ്ജു പൊലീസ് പിടിയിലാവുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഒട്ടുവളരെ പേരുമായി മഞ്ജു അടുപ്പവും വഴിവിട്ട ബന്ധങ്ങളും പുലർത്തിയിരുന്നതായി പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ജീവിതം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കഷ്ടിച്ച് ഒരു വർഷം മാത്രമാണ് ആദ്യ ഭർത്താവിന് ഒപ്പം മഞ്ജു താമസിച്ചത്. വിവാഹത്തെ തുടർന്ന് മഞ്ജു ഗർഭിണിയായപ്പോൾ മൂന്നാം മാസമായപ്പോൾ ആദ്യഭർത്താവ് ഉടക്കി. മീര ഗർഭത്തിലിരിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്.
ഗർഭം അലസിപ്പിക്കണമെന്നാണ് ഭർത്താവ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ മഞ്ജു വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. തുടർന്നാണ് ഇവർ അകലുന്നത്. ഗർഭം അലസിപ്പിക്കാൻ എന്തുകൊണ്ട് മഞ്ജുവിനോട് ആദ്യഭർത്താവ് ആവശ്യപ്പെട്ടു എന്ന കാര്യം പൊലീസ് പരിശോധിക്കാനിരിക്കുകയാണ്. കുട്ടി തന്റെത് തന്നെയോ എന്ന സംശയം കാരണമാണോ ഗർഭം അലസിപ്പിക്കാൻ ഇയാൾ നിർബന്ധം പിടിച്ചത് എന്ന കാര്യവും പൊലീസിന് മുന്നിലുണ്ട്. മഞ്ജുവിന്റെ അച്ഛനും മദ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളായിരുന്നു എന്ന കാര്യം പൊലീസിന് മനസ്സിലായിട്ടുണ്ട്. മദ്യവും വഴിവിട്ട ബന്ധങ്ങളും കാരണം മഞ്ജുവിന്റെ അച്ഛൻ പ്രശ്നക്കാരനായാണ് തുടർന്നത് എന്ന് പൊലീസിന് മനസിലാക്കാനായിട്ടുണ്ട്.
തന്റെ സ്നേഹിതനോട് അയ്യായിരം രൂപ എങ്ങോട്ടു വാങ്ങിയാണ് ഇയാൾക്കൊപ്പം തന്നെ പ്രായമുള്ള മഞ്ജുവിനെ അച്ഛൻ വീണ്ടും കെട്ടിച്ചു വിടുന്നത്. വഴിവിട്ട ബന്ധങ്ങൾ ഹോബിയാക്കിയിരുന്ന മഞ്ജു ഇയാളോടൊപ്പവും കൂടുതൽ തുടർന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന അനീഷുമായി മഞ്ജു അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് അവിഹിത ബന്ധമായി മാറി. അതേസമയം മഞ്ജുവിന്റെ ജീവിതം അടുത്തു നിന്ന് കണ്ട മീരയും ഇതേ രീതിയിൽ പ്രതികാരബുദ്ധ്യാ സഞ്ചരിക്കാനും തുടങ്ങി. ഇതേ പ്രതികാര മനോഭാവം വെച്ച് തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മീരയുടെ ഈ രീതിയിലുള്ള വാദങ്ങൾ മഞ്ജുവിന് ചോദ്യം ചെയ്യാനും കഴിഞ്ഞില്ല.
ഇതിനെ തുടർന്ന് തന്നെയാണ് വിവാഹ ബന്ധം തകരും എന്ന് മനസിലാക്കിയിട്ടു കൂടി , മൂന്നാം മാസത്തിൽ മഞ്ജു സ്വയം തീരുമാനമെടുത്ത് രക്ഷിച്ചെടുത്ത സ്വന്തം മകളെ പതിനാറാം വയസിൽ കഴുത്ത് ഞെരിച്ച് കൊല്ലാനിടയാക്കിയതും. ഇപ്പോൾ മഞ്ജുവിന്റെ ജീവിത കഥ മുഴുവൻ പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Stories you may Like
- നെടുമങ്ങാട് മീര കൊലക്കേസിൽ വിചാരണ പൂർത്തിയായി
- ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു: മീര ജാസ്മിൻ
- നടി മീര നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി മീര മഞ്ജി; ചായ ആവശ്യപ്പെട്ട് നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്