സർക്കാർ പെൻഷൻ വാങ്ങുന്ന ഭർത്താവിനെ ആശ്രിതനെന്ന് കാട്ടി ചികിൽസാനുകൂല്യം എഴുതിയെടുത്തു; ആനുകൂല്യം കൈപ്പറ്റുന്ന സമയത്ത് കെ.ഭാസ്കരൻ മട്ടന്നൂർ നഗരസഭ ചെയർമാൻ; മെഡിക്കൽ റീഇമ്പേഴ്മെന്റ് വിവാദത്തിൽ വി.മുരളീധരന്റെ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ മന്ത്രി കെ.കെ.ശൈലജ കൂടുതൽ കുരുക്കിലേക്ക്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ചികിൽസാച്ചെലവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ കുരുക്കിലേക്ക്. ഭർത്താവ് കെ.ഭാസ്കരൻ മാസ്റ്ററുടെ പേരിൽ അനധികൃതമായി ചികിൽസാ ചെലവ് എഴുതിയെടുത്തുവെന്നാണ് ആരോപണം.മന്ത്രിക്കെതിരെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി.മുരളീധരൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് വകുപ്പിനു നോട്ടിസ് അയയ്ക്കാൻ നിർദ്ദേശിച്ച കോടതി, കേസ് അടുത്ത പതിമൂന്നിലേക്കു പരിഗണിക്കാൻ മാറ്റി.
8500 രൂപയിൽ കൂടുതൽ തുക പെൻഷൻ വാങ്ങുന്നവർ ആശ്രിതരുടെ പട്ടികയിൽ വരില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണു ഭർത്താവ് കെ.ഭാസ്കരന്റെ ചികിൽസയുടെ പേരിൽ മന്ത്രി കെ.കെ. ശൈലജ തുക കൈപ്പറ്റിയത്. ചികിൽസാചെലവ് സർക്കാരിൽനിന്നു വാങ്ങുന്ന സമയത്തു ഭാസ്കരൻ മുനിസിപ്പൽ ചെയർമാനായിരുന്നു. 81,130 രൂപ ഭർത്താവിന്റെ ചികിൽസാ ചെലവിന്റെ പേരിൽ മന്ത്രി എഴുതിയെടുത്തതു നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുർവിനിയോഗവുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.
1994 ലെ നിയമസഭാംഗങ്ങൾക്കായുള്ള ചികിൽസാ സൗകര്യങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ നിഷ്കർഷിക്കുന്നതുപോലെ പൂർണമായ ആശ്രിതനല്ല കെ.ഭാസ്കരൻ മാസ്റ്റർ എന്നതാണ് ഹർജിയുടെ കാതൽ.മട്ടന്നൂർ പഴശ്ശരാജ സർക്കാർ എൽപി സ്കൂളിൽ നിന്ന് വിരമിച്ച വ്യക്തിയാണ് ആരോപിതയുടെ ഭർത്താവ്.വിരമിക്കലിന് ശേഷം മട്ടന്നൂർ മുൻസിപ്പാലിറ്റി ചെയർമാനായി 2012 മുതൽ 2017 വരെ സേവനമനുഷ്ടിച്ചു. ചികിൽസാനൂകൂല്യങ്ങൾ മന്ത്രി എഴുതിയെടുത്ത കാലയളവിൽ,മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ ഓണറേറിയവും അലവൻസുകളും കെ.ഭാസ്കരൻ മാസ്റ്റർ കൈപ്പറ്റിയിട്ടുണ്ട്. മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം 33,000 രൂപയിലേറെ പെൻഷൻ ആനുകൂല്യങ്ങളായും ഓണറേറിയമായും കൈപ്പറ്റുന്നുണ്ടായിരുന്നു.ഇക്കാര്യങ്ങൽ മറച്ചുവച്ചാണ് കെ.കെ.ശൈലജ ചികിൽസാനുകൂല്യങ്ങൾ അനധികൃതമായി എഴുതിയെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.പൊതുഖജനാവിലെ പണം ഇങ്ങനെ അനധികൃതമായി വാങ്ങിയത് പൊതുതാൽപര്യത്തിന് വിരുദ്ധമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
അതേസമയം, ചികിൽസാനുകൂല്യങ്ങൾ എഴുതിയെടുത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. മന്ത്രി പദവി ഉപയോഗിച്ച് ഭർത്താവിന്റെ ചികിൽസയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ല.
മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭർത്താവും മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ കെ.ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിൽസാച്ചെലവും സർക്കാരിൽനിന്ന് ഈടാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. വാർത്ത വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
മന്ത്രിമാരുടെ മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമാണ് അപേക്ഷ നൽകിയത്. ചട്ടപ്രകാരം മന്ത്രിമാർക്കു ഭർത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിൽസാ സഹായം ഈടാക്കാം. ഇതുപ്രകാരം പെൻഷൻകാരുടെ ചികിൽസാചെലവ് സർക്കാരിൽനിന്ന് ഈടാക്കാം. മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും എല്ലാം ഇത്തരത്തിൽ വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിൽസാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.
മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയോ റീ-ഇംപേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടർചികിൽസയ്ക്കു മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്. ഹാജരാക്കിയ ബില്ലുകളിൽ ആഹാര സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന പേരിൽ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുൾപ്പെടെയുള്ള ബില്ല് ഒന്നിച്ചുനൽകുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭർത്താവിനെ ചികിൽസിച്ച ആശുപത്രിയിൽനിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നൽകിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നൽകുകയോ ചെയ്തിട്ടില്ല.
മരിച്ചുപോയ അമ്മയുടെ ചികിൽസാ ബില്ലിനെ സംബന്ധിച്ചു ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ബിൽ എവിടെയും ഹാജരാക്കിയിട്ടില്ല. മട്ടന്നൂർ എൽഎം ആശുപത്രിയിലേയും എകെജി ആശുപത്രിയിലേയും ബില്ലുകൾ റീ-ഇംപേഴ്സ്മെന്റിനായി ഹാജരാക്കിയിരുന്നു. ഏതെങ്കിലും ആശുപത്രിയുടെ വ്യാജ ബില്ല് ഹാജരാക്കിയിട്ടുണ്ടെങ്കിൽ വാർത്ത നൽകിയവർ തെളിയിക്കണം. അപേക്ഷയിൽ ഒരിടത്തു തലശേരി എന്ന് തെറ്റായി അച്ചടച്ചതിനെ അപകീർത്തികരമായ പ്രചരണത്തിന്റെ വേദിയാക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്.
അപേക്ഷയിൽ സമർപ്പിച്ച എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിലും രേഖകളിലും മട്ടന്നൂർ എൽഎം ആശുപത്രിയിലെ ഡോക്ടറാണ് ഒപ്പിട്ടത്. അമ്മ ഡിസ്ചാർജാകും മുൻപ് ബില്ല് സമർപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഒന്നിലേറെ തവണ അമ്മ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. ചികിൽസയുടെ ഓരോ ഘട്ടത്തിലും റീ-ഇംപേഴ്സ്മെന്റ് നടത്തുകയാണ് ചെയ്തത്. ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് മന്ത്രി അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാർത്തകൾക്ക് പിന്നിൽ സർക്കാരിന്റെ പ്രതിഛായ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.എന്നാൽ മതിയായ രേഖകൾ ഹാജരാക്കാതെയാണ് മന്ത്രി ആനുകൂല്യങ്ങൽ കൈപ്പറ്റിയിതെന്ന് വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.81,130 രൂപ ഭർത്താവിന്റെ ചികിൽസാ ചെലവിന്റെ പേരിൽ മന്ത്രി എഴുതിയെടുത്തതു നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുർവിനിയോഗവുമാണ്. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.=
Stories you may Like
- സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിയിട്ടില്ല; കെ കെ ശൈലജ
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- ടി.പി കേസ് തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല: കെ.കെ ശൈലജ
- വ്യാജ ഐ.ഡി വെച്ച് കള്ളി എന്നുവിളിച്ച് അധിക്ഷേപിക്കുന്നു: കെ.കെ ശൈലജ
- വടകരയിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ ചർച്ചയാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍