ക്രൂര മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റ അമേരിക്കക്കാരന്റെ ചികിത്സയ്ക്ക് സൈക്യാട്രിസ്റ്റ് ഉൾപ്പെട്ട മെഡിക്കൽ ബോർഡ്; അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയുടെ നില അതീവ ഗുരുതരം തന്നെയെന്ന് സൂചന; മൃതപ്രായനായ വിദേശിയെ പ്രശ്നക്കാരനും മനോരോഗിയുമാക്കി കേസെടുത്ത് സംഭവം ഒതുക്കാൻ നീക്കം നടത്തി പൊലീസും; ഞങ്ങളല്ല തല്ലിയതെന്ന് പറഞ്ഞ് നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ 64-മത് ജന്മദിനാഘോഷങ്ങൾക്കായി കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെത്തുകയും ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്ത അമേരിക്കൻ പൗരൻ മരിയോ സപ്പോട്ടോയുടെ (37) നില ഗുരുതരമായി തന്നെ തുടരുന്നതായി സൂചന.
മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്ത് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിൽ നടന്ന തർക്കമാണ് മാരിയോയ്ക്ക് മർദ്ദനമേൽക്കാൻ കാരണമെന്ന് പറയുന്ന പൊലീസ് അതീവ ഗുരുതരാവസ്ഥയിലായ മരിയ്ക്കെതിരെയാണ് നീങ്ങുന്നത്. ഇയാൾക്കെതിരെ പ്രശ്നമുണ്ടാക്കിയതിന് കേസും പൊലീസ് ചാർജു ചെയ്തുകഴിഞ്ഞു. മർദ്ദനമേറ്റയാളാണ് കുറ്റക്കാരനെന്ന നിലയിൽ പൊലീസ് നീങ്ങുന്നത് വാദിയെ പ്രതിയാക്കുന്ന സംഭവമാണെന്നും ഇതോടെ വിമർശനം ഉയർന്നിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് മരിയോ. ഇയാളുടെ വിദഗ്ധ ചികിത്സിക്കായും ആരോഗ്യനില വിലയിരുത്തുന്നതിനുമായും പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മെഡിക്കൽ കോളേജ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റതിനാൽ അത്യന്തം മോശമാണ് ഇയാളുടെ നിലയെന്നാണ് അറിയുന്നത്. ഇതിനിടെയാണ് മെഡിസിൻ, സർജറി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട സംഘത്തെ വിദഗ്ധ ചികിത്സയ്ക്കായും ആരോഗ്യ നില വിലയിരുത്താനും നിയോഗിച്ചിട്ടുള്ളത്.
ആരോഗ്യനില തൃപ്തികരമാണെങ്കിലും എം.ആർ.ഐ. സ്കാനിങ് ഫലവും മറ്റും ഈ മെഡിക്കൽ ബോർഡ് വിലയിരുത്തിയ ശേഷമായിരിക്കും ഐ.സി.യുവിൽ നിന്നും മാറ്റുന്നതും ഡിസ്ചാർജ് ചെയ്യുന്ന കാര്യവും തീരുമാനിക്കുകയെന്നാണ് അറിയിപ്പിൽ പറയുന്നത്. അതേസമയം മനോരോഗ വിദഗ്ധനേയും കൂടി പ്രത്യേക ബോർഡിൽ ഉൾപ്പെടുത്തിയത് ഇയാൾ മാനസിക നില തെറ്റി അക്രമം നടത്തിയതെന്ന് വരുത്തി കേസ് വഴിതിരിക്കാനുള്ള നീക്കമാണോയെന്ന വിമർശനവും ഉയരുന്നു. അമൃതാനന്ദമയീ മഠത്തിൽ വച്ചാണ് മരിയോയ്ക്ക് ക്രൂരമായ മർദ്ദനമേറ്റതെന്ന പ്രചരണം ശക്തമാണ്. ഇത് മറച്ചുവയ്ക്കാൻ മരിയോയ്ക്കെതിരെ കേസെടുത്ത് സംഭവം ഒതുക്കാൻ നീക്കമുണ്ടെന്നാണ് ആരോപണം.
ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ മെഡിസിൻ ഐസിയുവിൽ വിദഗ്ധ ചികിത്സയിലാണ് മരിയോ സപ്പോട്ടോ. മഠത്തിനോട് ചേർന്നുള്ള കോഫീ ഷോപ്പിൽ കയറി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മരിയോയ്ക്ക് മർദ്ദനമേറ്റെന്ന നിലയിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.
എങ്കിൽ തന്നെയും മരിയോടെ മർദ്ദിച്ചവർക്കെതിരെയും കേസുണ്ടാവണം. പൊലീസ് ആ വഴിക്ക് ഒന്നും വ്യക്തമാക്കുന്നില്ല. മാത്രമല്ല, സംസാരിക്കാൻ ആവുന്ന സ്ഥിതിയിൽ ആയിരുന്നിട്ടും മരിയോയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നതും ചർച്ചയാവുന്നുണ്ട്. ക്രൂരമായി മർദ്ദനം ഏറ്റുവെന്നത് ഡോക്ടർമാരും സ്ഥിരീകിരിക്കുന്നുണ്ട്. ഈ അമേരിക്കകാരന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പോലും അതിലൊന്നും ആർക്കും പങ്കില്ലാത്ത വിധമാണ് തിരക്കഥ ഒരുങ്ങുന്നതെന്നാണ് സൂചന.
അമൃതാനന്ദമയീ മഠത്തിന് സംഭവത്തിൽ ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം പൊലീസ് വിശദീകരിച്ചത് ഇപ്രകാരം: ശനിയാഴ്ച രാത്രി എട്ട് മണിയോടെ മാരിയോ ലോട്ടസ് കഫേ എന്ന കോഫി ഷോപ്പിൽ എത്തുകയും അതിക്രമിച്ച് കയറി റഫ്രിജറേറ്റർ തുറന്ന് ഒരു കുപ്പി വെള്ളവുമായി പുറത്തേക്ക് പോയി. കുപ്പിവെള്ളത്തിന്റെ പണം കൊടുക്കാതെ പുറത്തേക്ക് കടന്ന മാരിയോ പോളിനെ കടയുടമ ശ്യാംദാസ് പിൻതുടർന്ന് പിടിച്ചു നിർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഈ സമയം കയ്യിലിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ശ്യാംദാസിനെ ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ തന്നെ ആക്രമിക്കാൻ വരുകയാണിവർ എന്ന് കരുതി മാരിയോ കോഫി ഷോപ്പിലെ കസേരകൾ നാട്ടുകാർക്ക് നേരെ എറിഞ്ഞു. പിന്നീട് കടൽതീരത്ത് കച്ചവടം നടത്തുകയായിരുന്ന ഐസ് ക്രീം വിൽപ്പനക്കാരനെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞു. ഈ വാഹനം മറിച്ചിടാനും ശ്രമം നടത്തി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വിലങ്ങു വച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനത്തിൽ നിന്നും മാരിയോ പുറത്തേക്ക് ചാടി കൂടുതൽ അക്രമാസക്തനായി. ഇതോടെ കയർ ഉപയോഗിച്ച് കെട്ടി വരിഞ്ഞ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതാണ് സംഭവത്തെകുറിച്ച് പൊലീസ് ഭാഷ്യം.
ക്രൂര മർദ്ദനം നടത്തിയത് നാട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യാതൊരു രീതിയിലും വിദേശ പൗരനെ ആക്രമിച്ചിട്ടില്ലെന്നും അക്രമാസക്തനായ ഇയാളെ പൊലീസിന് പിടികൂടാൻ വേണ്ട സഹായം മാത്രമേ ചെയ്തുള്ളുവെന്നും നാട്ടുകാർ പറയുന്നു. ഇതോടെ വെട്ടിലാവുന്നത് പൊലീസാണ്. വിദേശ പൗരന് ക്രൂര മർദ്ദനമേറ്റത് പൊലീസിന്റെ ഭാഗത്ത് നിന്നാണോ അതോ വേറെ എവിടെവച്ചെങ്കിലും ഇയാൾക്ക് മർദ്ദനമേറ്റോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരൂഹമായി തുടരുന്നത്.
സ്ഥിരമായി കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നയാളാണ് മാരിയോ പോളെന്നും ഇയാൾ ആശ്രമത്തിൽ വളരെയധികം ശല്യമുണ്ടാക്കുന്നയാളുമാണെന്നാണ് രഹസ്യവിവരം. ഇത് മൂലം അശ്രമ അധികൃതരുടെ കണ്ണിലെ കരടായി മാറി. ആശ്രമത്തിന് പുറത്തുണ്ടായ അക്രമണത്തിൽ പൊലീസ് പിടികൂടിയപ്പോൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ആശ്രമ അധികൃതർ പൊലീസിന് നിർദ്ദേശം കൊടുക്കുകയായിരുന്നു എന്ന് അശ്രമത്തിനകത്ത് നിന്നുള്ള ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ആശ്രമ അധികൃതരുടെ പെരുമാറ്റമെന്നതിനാൽ കേസ് ഒതുക്കിത്തീർക്കാൻ നീക്കം നടക്കുന്നതായി വിമർശനം ഉയരുന്നുണ്ട്.
ആശ്രമത്തിലെത്തിയ വിദേശ പൗരന് വേണ്ട നിയമ സഹായങ്ങളൊന്നും തന്നെ ഇവർ ചെയ്തുകൊടുത്തിട്ടില്ല. പൊലീസ് ഇത് വരെ മൊഴി പോലും എടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോഫി ഷോപ്പിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയെന്ന കടയുടമ ശ്യാമിന്റെ പരാതിയിൽ പൊലീസ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ ഇടുകയും മഹസറെഴുതുകയും ചെയ്തു. ഒരു വിദേശ പൗരന് ക്രൂരമായി മർദ്ദനമേറ്റ് മൃതപ്രായനായി കിടക്കുമ്പോഴും പൊലീസ് തിരിഞ്ഞു നോക്കാത്തത് ഈ വിഷയത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്.
ഐസിയുവിന് മുന്നിൽ മഠം തന്നെ കാവലിന് ആളെ നിയോഗിച്ചിട്ടുണ്ട്. യുവാവിന്റെ വിവരങ്ങൾ തിരക്കി ആരൊക്കെ വരുന്നുവെന്നും എന്തക്കെ സംഭവിക്കുന്നുവെന്നും നിരീക്ഷിക്കാനും പ്രത്യേകം ആളുകളുണ്ട്. യുവാവിന്റെ കാര്യങ്ങൾ തിരക്കിയെത്തുന്നവരോട് നിങ്ങൾക്ക് ഇതൊക്കെ അറിയേണ്ട കാര്യമെന്തെന്നാണ് ചിലർ ചോദിച്ചത്. അതായത് വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ പ്രത്യേക നിർദ്ദേശവും ജാഗ്രതയുമാണ് മഠം അതികൃതർ കൈക്കൊണ്ടിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇയാൾക്ക് കൂട്ടിരിപ്പുകാരനായി ഒരു വിദേശിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ മരിയോയെ സംബന്ധിക്കുന്ന ഒരു വിവരവും ഇയാൾക്ക് അറിയില്ലെന്നാണ് ഇയാൾ തന്നെ പറയുന്നത്.
Stories you may Like
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
- നിപ്പയിൽ ഭീതി അതിവേഗം വിട്ടൊഴിയുമെന്ന് പ്രതീക്ഷ
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- ഒല്ലൂർ സെന്ററിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ മർദ്ദനം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്