'പീഡന ഡോക്ടർ' ഷാഫിക്ക് വിദ്യാഭ്യാസം ഒമ്പതാം ക്ലാസ് മാത്രം..! ഹിന്ദു പെൺകുട്ടികളെ വല വീശാൻ മാട്രിമോണിയൽ സൈറ്റിൽ നായർ യുവാവായി പരസ്യം നൽകി; വിദേശത്ത് നഴ്സിങ് ജോലി ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് റിക്വസ്റ്റ് അയച്ച് വെട്ടിൽ വീഴ്ത്തി; പ്രണയക്കെണിയിൽ വീണാൽ കാമം തീർക്കുന്നത് അതിക്രൂരമായി
കോട്ടയം: ഡോക്ടർ ചമഞ്ഞ് യുവതികളെ വശീകരിച്ച് പീഡിപ്പിക്കുകയും പണം തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത കേസിൽ പിടിയിലായ മുഹമ്മദ് ഷാഫിക്ക് വെറും ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നു വ്യക്തമായി. ഇയാൽ പ്രത്യകതരം മാനസിവാകവസ്ഥയ്ക്ക് ഉടമസ്ഥനാണെന്നാണ് പൊലീസ് പറയുന്നത്. നായർ സമുദായത്തിൽപ്പെട്ടയാളാണെന്നു പറഞ്ഞു മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നല്കയിരുന്ന ഷാഫി നായർ സമുദായത്തിൽപ്പെട്ട യുവതികളെ മാത്രമാണു തട്ടിപ്പിന് ഇരയാക്കിയിരുന്നത്.
മലപ്പുറം പാലോത്ത് പൂവത്തിങ്കൽ ഇരുമ്പടശേരിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷാഫി(30) ദുബായിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജനായ ഡോ. സതീഷ് രാഘവൻ എന്ന പേരിലാണു മാട്രിമോണിയൽ സൈറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പും പീഡനവും നടത്തിയിരുന്നത്. മുപ്പതോളം യുവതികളിൽ നിന്നായി 50 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. രണ്ടരലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയിലാണ് ഷാഫി പിടിയിലായത്. നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഷാഫിയെ തന്ത്രപൂർവം പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ഷാഫിയെ (30) വിശദമായി ചോദ്യം ചെയ്ത പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരതകളുടെ കഥകളാണു ലഭിച്ചത്. ആറു വർഷമായി ലൈംഗികപീഡനം ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകൾ നിലവിലുണ്ട്. മുഹമ്മദ് ഷാഫി പിടിയിലായതോടെ നിരവധി പെൺകുട്ടികൾ പരാതിയുമായി പത്തനംതിട്ട പൊലീസിനെ സമീപിച്ചു.
എളുപ്പത്തിൽ ആർക്കും കണ്ടു പിടിക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഷാഫിയുടെ തട്ടിപ്പുകളിൽ അധികവും. മാട്രിമോണിയൽ വെബ് സൈറ്റുകളിൽ വിവാഹ പരസ്യം നൽകി അതുവഴി പെൺകുട്ടികളെ വലയിലാക്കുന്ന രീതിയായിരുന്നു ഷാഫിയുടേത്. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെയുള്ള തട്ടിപ്പിന്റെ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തികച്ചും മാന്യമായി, ആരും പെട്ടെന്ന് സംശയിക്കാത്ത വിവാഹപരസ്യത്തിലൂടെ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയത്.
നായർ യുവാവ്, 28 വയസ്, എം.ബി.ബി.എസ് (സ്പെഷ്യലൈസ്ഡ് ഇൻ കാർഡിയോളജി), ഉയർന്ന സാമ്പത്തികം, വിദേശത്ത് ജോലി എന്നിങ്ങനെ പരിചയപ്പെടുത്തുന്ന പ്രൊഫൈലാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റിൽ ഉപയോഗിച്ചത്.
വിളിക്കേണ്ട സമയവും,ഫോൺ നമ്പറുകളും കൃത്യമായി ഉൾപ്പെടുത്തിയിരുന്നു. വിദേശത്ത് ജോലി ചെയ്യാൻ താത്പര്യമുള്ള ബിഎസ്സി നഴ്സുമാർക്ക് മുൻഗണന എന്ന് പരസ്യത്തിൽ ചേർക്കുകയും ചെയ്യും. കൂടാതെ നഴ്സുമാരായ പെൺകുട്ടികൾക്ക് ഇയാൾ റിക്വസ്റ്റും അയക്കും. തുടർന്ന് ഇവരുടെ മാതാപിതാക്കളുടെ നമ്പർ വാങ്ങി വിവരങ്ങൾ ചോദിച്ചറിയുകയും വീട്ടിലെത്തി പെണ്ണുകാണുകയും ചെയ്യും. ഇതോടെ വീട്ടുകാരും പെൺകുട്ടിയും ഇയാളെ വിശ്വസിക്കും. പിന്നെ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി അവളുമായി പ്രണയത്തിലാകും.
വിദേശജോലിയും ഡോക്ടർക്കൊപ്പം നല്ലൊരു ജീവിതവും സ്വപ്നംകാണുന്ന ഏതൊരു പെൺകുട്ടിയും ഇതോടെ ഷാഫിയുടെ കെണിയിൽ വീഴും. തുടർന്ന് ഹോട്ടലുകളിലും മറ്റും കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഷാഫിയുടെ പതിവ്. കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കനായതുകൊണ്ട് പെൺകുട്ടികൾ നിർബന്ധത്തിന് വഴങ്ങുമായിരുന്നു. എന്നാൽ കാര്യം കഴിയുന്നതോടെ ഷാഫി മുങ്ങും.
വലയിൽ വീഴുന്ന പെൺകുട്ടികളെ ആഡംബര ഹോട്ടലുകളിലെത്തിച്ചാണ് ഷാഫി പീഡിപ്പിച്ചിരുന്നത്. തന്റെ ലക്ഷ്യം സാധിക്കാനായി പെൺകുട്ടികളെ വീട്ടിൽ നിന്ന് ചാടിക്കാനും ഒരു മാർഗ്ഗം കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനോ, അവിടത്തെ ജോലിക്കാര്യം ശരിയാക്കുന്നതിനോ വേണ്ടി വ്യാജ ഇന്റർവ്യൂ സംഘടിപ്പിക്കും. ഇതിൽ പെൺകുട്ടിയെ പങ്കെടുപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് പറയുന്നതോടെ വീട്ടുകാർ സമ്മതിക്കും. ഇതിന് വേണ്ടി ഇന്റർവ്യൂ അറിയിപ്പ് വ്യാജമായി ഉണ്ടാക്കി പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്യും.
ഇന്റർവ്യു സ്ഥലം ഏതെങ്കിലും ഹോട്ടൽ ആയിരിക്കും. പെൺകുട്ടി ഹോട്ടലിലെത്തിയാൽ പിന്നെ ഇയാളുടെ വിധം മാറും. പിന്നെ എങ്ങനെയും കാര്യം സാധിക്കുകയാണ് ലക്ഷ്യം. ആദ്യം നിർബന്ധിക്കും. പിന്നെ പ്രലോഭിപ്പിക്കും. അതിലും രക്ഷയില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ഇതിൽ ഏതെങ്കിലുമൊന്നിൽ പെൺകുട്ടി വീണിരിക്കും. പീഡനത്തിനിടയിൽ ഇരയെ ശാരീരികമായി ഉപദ്രവിക്കുകയെന്നത് ഇയാളുടെ ക്രൂര വിനോദമായിരുന്നു. അസഭ്യംപറഞ്ഞും മുടിയിൽ കുത്തിപ്പിടിച്ചും കടിച്ചുമെല്ലാം ഇയാൾ കാമം തീർക്കും. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തുകയും ചെയ്യും. ഇവ പെൺകുട്ടിയെ കാണിക്കുകയും തനിക്കെതിരെ തിരിഞ്ഞാൽ ഇവ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഒൻപതാം ക്ളാസിൽ സ്കൂൾ പഠനം നിർത്തിയ മുഹമ്മദ് ഷാഫി, പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഹോം നഴ്സിംഗിൽ പരിശീലനം നേ&്വംിഷ;ടിയിരുന്നു. തുടർന്ന് വായനയിലൂടെ മെഡിക്കൽ വിഷയങ്ങളിലും മൊബൈൽ, ഇന്റർനെറ്റ് സാങ്കേതിക രംഗത്തും സാമാന്യജ്ഞാനം നേടി. ഇംഗ്ളീഷിലും ഹിന്ദിയിലും ആകർഷകമായ സംസാരം. ഡോ. സതീഷ് രാഘവനെന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്ന മുഹമ്മദ് ഷാഫി നല്ല വായനാ ശീലമുള്ള ആളായിരുന്നു. ആരോഗ്യ ശാസ്ത്രഗ്രന്ഥങ്ങൾ ധാരാളമായി വായിച്ചിരുന്ന ഷാഫി, ഈ അറിവുകൾ വിളമ്പിയാണ് പല പെൺകുട്ടികളെയും വലയിൽ വീഴ്ത്തിയത്. ഹോം നഴ്സിങ് പഠനവും ആശുപത്രികളിലെ ജോലിയുമാണ് ഇത്തരം അറിവുകൾ നേടാൻ സഹായിച്ചത്. ഇതെല്ലാം കൈമുതലാക്കിക്കൊണ്ടാണ് ഒൻപതാം ക്ളാസുകാരനായ ഷാഫി ഡോക്ടറുടെ കുപ്പായമണിഞ്ഞത്.
കബളിപ്പിച്ചെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. ആറു വർഷം മുമ്പ് മുബൈയിലെ ഒരു നഴ്സിങ് സ്ഥാപനത്തിൽ ജോലി ചെയ്യവെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ ചതിച്ച് പണം തട്ടിയതാണ് ആദ്യ കേസ്. പിന്നീട് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദുബായിലും വിവിധ ജോലികൾ ചെയ്തു. ഇവിടെയും ഷാഫി സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒമ്പതാം ക്ളാസിൽ വച്ച് പഠിപ്പു നിർത്തിയ മുഹമ്മദ് ഷാഫി സ്വകാര്യ ബസ് ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വലയിൽ വീഴുന്ന പെൺകുട്ടികൾക്കെല്ലാം തന്റെ വിസിറ്റിങ് കാർഡ് നൽകുന്ന രീതി ഷാഫിക്ക് ഉണ്ടായിരുന്നു. ദുബായിലെ ആശുപത്രിയുടെ പേരിൽ തയ്യാറാക്കിയ വിസിറ്റിങ് കാർഡാണ് നൽകിയിരുന്നത്. വിവാഹാലോചന നടത്തിയ പെൺകുട്ടികൾ അവരുടെ സുഹൃത്തുക്കളുമായും മറ്റ് നഴ്സുമാരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഭാവി വരന്റെ വിസിറ്റിങ് കാർഡ് അവർ പരസ്പരം കാണിച്ചതോടെയാണ് അവരിൽ പലരുടെയും ഭാവി വരൻ ഒരാൾതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറു വർഷം മുമ്പ് വിദേശത്തു പോയ ഇയാൾ തട്ടിപ്പു തുടങ്ങിയിട്ട് അഞ്ചു വർഷമായെന്ന് പൊലീസ് പറയുന്നു.
ഷാഫിയുടെ തട്ടിപ്പിനിരയായ കുലശേഖരപതി സ്വദേശിനി നാല് മാസം മുമ്പാണ് മുഹമ്മദ് ഷാഫിക്കെതിരെ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി യുവതിയുടെ രണ്ടര ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. അന്നു മുതൽ ഷാഫി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ വിദേശത്തും സ്വദേശത്തും മാറി മാറി പറക്കുന്ന ഷാഫിയെ പിടികൂടുകയെന്നത് പൊലീസിന് തലവേദനയായിരുന്നു
ഇയാളുടെ യഥാർത്ഥ ടെലിഫോൺ നമ്പർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വലയിലാകുന്ന പെൺകുട്ടികളുടെ തിരിച്ചറിയൽ രേഖകൾ വച്ച് ബാങ്ക് അക്കൗണ്ട് തുറന്നാണ് ഷാഫി പണമിടപാടുകൾ നടത്തിയിരുന്നത്. കൂടാതെ ഇവരുടെ പേരിൽ സിം കാർഡുകളും ഇയാൾ സ്വന്തമാക്കിയിരുന്നു. ഷാഫിയെക്കുറിച്ച് പൊലീസിന് ആകെ അറിയാമായിരുന്നത് പരാതിക്കാരി നൽകിയ മാട്രിമോണിയൽ സൈറ്റ് ഐ ഡി മാത്രമായിരുന്നു. പിന്നെ പൊലീസ് കൂടുതലായൊന്നും ആലോചിച്ചില്ല, പ്രതിയെ കുടുക്കാൻ പൊലീസും ഒരു വ്യാജ പ്രൊഫൈലുണ്ടാക്കി. ബി.എസ്.സി നഴ്സ് ആണെന്ന് രേഖപ്പെടുത്തിയായിരുന്നു പ്രൊഫൈൽ. തുടർന്ന് ഷാഫിക്ക് റിക്വസ്റ്റ് അയച്ചു. ഒരു പെൺകുട്ടി ഇങ്ങോട്ട് റിക്വസ്റ്റ് അയച്ചതുകണ്ട് ഷാഫി ഉടൻ മറുപടി സന്ദേശം വന്നു.പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചായിരുന്നു ഷാഫിയുടെ മെസേജ് എത്തി. ഒരു പൊലീസുകാരി തന്നെ ഇതിനായി നായികയായി അഭിനയിച്ചുവെന്നാണ് അറിയുന്നത്. പിന്നീട് പെൺകുട്ടിയുടെ പിതാവാണെന്ന് പറഞ്ഞ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഷാഫിയെ വിളിക്കുകയായിരുന്നു. വീട്ടിൽ വന്ന് പെണ്ണ് കാണണമെന്നാവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ പത്തനംതിട്ടയിലെത്തിയ ഷാഫിയെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിലുള്ള സമാന കേസുകളെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.
Stories you may Like
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- വടകരയിൽ അങ്കം കുറിക്കാൻ ഷാഫിയെ കണ്ണൂരോടെ യാത്രയാക്കി പാലക്കാട്ടെ പ്രവർത്തകർ
- വടകരയിൽ ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റെത് പെർമനറ്റ് വിസയും
- വടകരയിൽ ഷാഫി പറമ്പിലിന്റെ മാസ് എൻട്രി
- വടകരയിിൽ മത്സരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ ഞെട്ടി; ഷാഫി പറമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്