Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളിൽ വീണ് പണം അക്കൗണ്ടിലിട്ടാൽ വാടക വീട്ടിലേക്ക് കസ്റ്റമേഴ്‌സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓൺലൈൻ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറെ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോൾ

വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളിൽ വീണ് പണം അക്കൗണ്ടിലിട്ടാൽ വാടക വീട്ടിലേക്ക് കസ്റ്റമേഴ്‌സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓൺലൈൻ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറെ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊരട്ടി: വീണ്ടും തൃശ്ശൂരിൽ നിന്ന് പെൺവാണിഭ മാഫിയ കുടുങ്ങി. കോവിഡു കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം നടത്തിയ സംഘമാണ് പിടിയിലായത്. രണ്ട് സ്ത്രീകളടക്കം പത്തുപേർ അറസ്റ്റിലായി. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓൺലൈൻ വഴി ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്നത്.

സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പൊലീസ് പറയുന്നു. യുവതികളുടെ ചിത്രങ്ങൾ ആദ്യം വാട്‌സാപ്പിലൂടെ അയച്ചുനൽകി കച്ചവടം ഉറപ്പിക്കും. പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയവും അറിയിക്കും. കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്നത് വമ്പൻ ഇടപാടുകളായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടുമ്പോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും വീട്ടിലുണ്ടായിരുന്നു.

ഓൺലൈൻ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കുകയും പണം ഓൺലൈൻ വഴി ലഭിക്കുന്നതിനെത്തുടർന്ന് ഇരകളെ എത്തിക്കുകയുമാണ് രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതൽ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു കച്ചവടം. ഇവരുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളിൽനിന്ന് യുവതികളെ എത്തിച്ചായിരുന്നു പെൺവാണിഭം. അതിരപ്പിള്ളി, തൃശ്ശൂർ, മാള, സ്റ്റേഷനുകളിൽ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവർ പ്രതിയാണ്.

കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ സിന്ധുവും കൂട്ടാളിയായ സുധീഷും പാലക്കാട് സ്വദേശിയായ മറ്റൊരു സ്ത്രീയും ഇടപാടുകാരായ ഏഴ് പേരും പിടിയിലായിരുന്നു. സുധീഷ് എന്നയാൾ കഴിഞ്ഞ നാല് വർഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ഇരുവരും ചേർന്ന് മുരിങ്ങൂരിൽ വാടകയ്ക്ക് വീട് എടുത്തത്. തുടർന്ന് ഇടപാടുകാരെ ഇവിടേക്ക് വിളിച്ചുവരുത്തി പെൺവാണിഭം നടത്തുകയായിരുന്നു. ഇടപാടുകാരിൽനിന്ന് പണം സ്വീകരിക്കാൻ ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചു. 19,000 രൂപയും മദ്യവും ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളാണ് പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം അയച്ചിരുന്നത്. ഇടപാടുകാർ എത്തിയ നാല് ബൈക്കുകളും ഒരു കാറും പൊലീസ് പിടിച്ചെടുത്തു.

ഇവർ മുരിങ്ങൂർ കോട്ടമുറി ജങ്ഷനിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത് തുണി മൊത്തവ്യാപാരത്തിനെന്ന പേരിലായിരുന്നു. അറസ്റ്റിലായ ഒന്നാം പ്രതി വെറ്റിലപ്പാറ മാതിരപ്പിള്ളി സിന്ധു (37) വിന്റെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. പിടിയിലായ പത്ത് പേരെയും റിമാൻഡ് ചെയ്തു. സിന്ധുവിനെ കൂടാതെ കൊന്നക്കുഴി ഓട്ടോക്കാരൻ റിന്റോ (35), ആലുവ അമ്പലത്തുപറമ്പിൽ ഷിയാസ് (32), ആളൂർ ചാരുവിള പുത്തൻവീട്ടിൽ ശ്യാം (26), വെള്ളാഞ്ചിറ പുളിയാനി വിൻസ് (26), എലഞ്ഞിപ്ര സിതാര നഗർ കളപ്പാട്ടിൽ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂർ പൊയ്ക സുധീഷ് (37), വെണ്ണൂർ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്പിള്ളി സുജിത് (37), മൂലംകോട് പഴാർത്തി രാജി (37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിൽ പ്രതികളെ എത്തിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവാണെങ്കിൽ ജയിലിലേക്ക് മാറ്റും.

ഒന്നാം പ്രതി അഡ്‌മിനായ വാട്‌സാപ്പ് ഗ്രൂപ്പാണ് പെൺവാണിഭത്തിന് ഉപയോഗിച്ചിരുന്നത്. അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കാനുള്ള ഉപാധിയായും ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് കച്ചവടത്തിന് തുടക്കമിടുന്നത്. പണം അക്കൗണ്ടിൽ ഇട്ടുവെന്ന് ഉറപ്പിച്ചശേഷം വാടകക്കെട്ടിടത്തിലേക്ക് വരാൻ ഇടപാടുകാരോട് ആവശ്യപ്പെടും. സ്ത്രീകളെ നേരത്തെ ഇവിടെ എത്തിച്ചിട്ടുണ്ടാവും. ചൊവ്വാഴ്ച വൈകീട്ടോടെ ഇടപാടുകരെത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും നേരത്തെ സിന്ധു പിടിയിലായിരുന്നു. ഇവർക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം ആണെന്നും കണ്ടെത്തിയിരുന്നു. അന്ന് മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയിൽ നാലുപേർ പിടിയിലായിരുന്നു. പെൺകുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടിൽ പലർക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു.

അന്ന് ഒളിസങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. സിന്ധു പിടിയിലാകുമ്പോൾ മദ്യപിച്ച നിലയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വിദ്യാർത്ഥിനിയെ പലർക്കും കാഴ്ചവച്ചതായി സിന്ധു സമ്മതിച്ചുയ തുടർന്ന് വൈദ്യ പരിശോധനയ്ക്കും മറ്റും ശേഷം ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഡിവൈഎസ്‌പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ കാടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ, ചന്ദ്രമോഹൻ, ദമ്പതിമാരായ ഗീതു, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷവും വാണിഭം തുടരുകയായിരുന്നു.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹൻ, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലർക്കും കാഴ്ച വച്ചതായുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണു അന്ന് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP