മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; വിദേശത്തു ജോലിയെന്ന് പറഞ്ഞ് അദ്ധ്യാപികയുമായി അടുത്തു കൂടി; വിവാഹം കഴിക്കാമെന്ന് ധാരണയാക്കിയ ശേഷം പലപ്പോഴായി തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; വിവാഹ തട്ടിപ്പു വീരനെന്ന് ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി; പിന്നാലെ എത്തിയത് ഭീഷണിക്കോളുകൾ; കോഴിക്കോട്ടെ യുവതി ഭയപ്പാടിൽ
ജാസിം മൊയ്തീൻ
കോഴിക്കോട്: മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്ന് പുനർവിവാഹിതരാകാൻ താത്പര്യമുള്ള സാമ്പത്തിക ഭദ്രതതയുള്ള സ്ത്രീകളെ കണ്ടെത്തി വഞ്ചിക്കുന്നയാൾക്കെതിരെ പരാതി നൽകിയ സ്കൂൾ അദ്ധ്യാപികക്ക് ഫോൺ വഴി ഭീഷണി. മാവേലിക്കര കണ്ണമംഗലം നോർത്ത് ഇലഞ്ഞിവീട്ടിൽ തറയിൽ കെകെ ബാലൻ മകൻ ബിജുബാലൻ എന്ന വ്യക്തിക്കെതിരെ പരാതി നൽകിയ കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ഹയർസെകണ്ടറി വിഭാഗം അദ്ധ്യാപികയെയാണ് കഴിഞ്ഞ ദിവസവും ഇന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ബിജുബാലൻ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് അദ്ധ്യാപികയിൽ നിന്ന് 15 ലക്ഷം രൂപയിലധികം കൈക്കലാക്കിയ സംഭവത്തിൽ അദ്ധ്യാപിക കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി ഒത്തുതീർക്കാനെന്ന പേരിൽ തിരുവനന്തപുരം സ്വദേശിയായ സുമേഷ് ജിഎസ് എന്ന വ്യക്തിയാണ് ആദ്യം അദ്ധ്യാപികയെ ഫോണിൽ വിളിച്ചത്. എന്നാൽ നിങ്ങളുമായ സംസാരിക്കാൻ താത്പര്യമില്ലെന്ന് അദ്ധ്യാപിക അറിയിച്ചെങ്കിലും വീണ്ടും വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. കേസിൽ മദ്ധ്യസ്ഥനായിട്ടാണ് താൻ വിളിക്കുന്നത് എന്നാണ് സുമേഷ് എന്ന വ്യക്തി പറഞ്ഞത്. ബിജുബാലനാണ് അദ്ധ്യാപികയുടെ ഫോൺ നമ്പർ സുമേഷിന് നൽകിയത്. എന്നാൽ ബിജുബാലനെ അറിയില്ലെന്നും സുമേഷ് പറയുന്നു. പരാതിക്കാരിയെയോ ബിജുബാലനെയോ അറിയാത്ത ആൾ എങ്ങിനെയാണ് കേസിൽ മദ്ധ്യസ്ഥനാകുന്നത് എന്ന് ചോദിച്ചെങ്കിലും ഇയാൾ കൃത്യമായ മറുപടി നൽകിയില്ല. നിരവധി സ്ത്രീകളെ വഞ്ചിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തുകയും ചെയ്ത ബിജുബാലന് വേണ്ടി മദ്ധ്യസ്ഥനാകാൻ മലപ്പുറത്തുള്ള ഹബീഹ് എന്നയാളാണ് തന്നെ ചുമതലപ്പെടുത്തിയത് എന്നും സുമേഷ് ജിഎസ് ഫോണിൽ പറഞ്ഞു.
ഇതിന് മുമ്പ് 8902334879 എന്ന നമ്പറിൽ നിന്നും പേര് വെളിപ്പെടുത്താത്ത ഒരാൾ പരാതിക്കാരിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താക്കീത് നൽകാനാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ താലിബാനിൽ നിന്നാണ് എന്നാണ് മറുപടി നൽകിയത്. നേരത്തെ ബിജുബാലനുമായി ബന്ധപ്പെട്ട ഒരു ഫോൺ നമ്പറിലേക്ക് പരാതിക്കാരി തന്നിൽ ബിജുബാലൻ തട്ടിയെടുത്ത് പണം തിരികെ ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. എന്നാൽ ഇനി അത്തരം മെസേജുകൾ അയച്ചാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ഫോൺ ഇന്ന് ലഭിച്ച ഫോൺസന്ദേശത്തിൽ പറയുന്നു. ഭീഷണി കോളുകൾക്കെതിരെ അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന ഹയർസെക്കണ്ട സ്കൂൾ അദ്ധ്യാപികയാണ് മാവേലിക്കര കണ്ണമംഗലം നോർത്ത് ഇലഞ്ഞിവീട്ടിൽ തറയിൽ കെകെ ബാലൻ മകൻ ബിജുബാലൻ എന്ന വ്യക്തിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നിരവധി കള്ളങ്ങൾ പറഞ്ഞും 15 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന് കാണിച്ചാണ് പരാതി. വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപയോളം പരാതിക്കാരിയെ കബളിപ്പിച്ച് കൈക്കലാക്കിയെന്നാണ് പരാതി. വിവാഹമോചിതയും 18 വയസ്സുള്ള ആൺകുട്ടിയുടെ മാതാവും കോഴിക്കോട്ടെ ഒരു സ്കൂളിൽ ഹയർസെകണ്ടറി വിഭാഗം അദ്ധ്യാപികയുമായ പരാതിക്കാരി ശാദിഡോട്ട്കോം എന്ന മാട്രിമോണിയൽ സൈറ്റ് വഴിയാണ് ബിജുബാലനെ പരിചയപ്പെട്ടത്.
ഇരുവരും പ്രസ്തുത മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നവരാണ്. ഇരുവരും പുനർവിവാഹത്തിന് വേണ്ടിയാണ് പ്രസ്തുത സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. പരാതിക്കാരിയുടെ പ്രൊഫൈൽ കണ്ട് ബിജുബാലൻ ആദ്യം ഫോൺ വഴി ബന്ധപ്പെടുകയും പിന്നീട് കോഴിക്കോട് വെച്ച് ഇരുവരും നേരിൽ കാണുകയും ചെയ്തു. വിവാഹത്തിന് തയ്യാറാണെന്നും വിദേശ രാജ്യങ്ങളിൽ വിവിധ ബിസിനസുകൾ ഉണ്ടെന്നും നേരത്തെ വിവാഹം കഴിച്ചതാണെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും ബിജുബാലൻ പരാതിക്കാരിയെ ബോധ്യപ്പെടുത്തി. പിന്നീട് തുടർച്ചയായി മെസേജുകളയച്ചും ഫോൺ വിളിച്ചും പരാതിക്കാരിയുമായി മാനസികമായി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. വിവാഹം കഴിക്കാമെന്നും വീട്ടുകാരുമായി ആലോചിച്ച് ആചാരപ്രകാരം ചടങ്ങുകൾ നടത്താമെന്നും ബിജുബാലൻ പരാതിക്കാരിയെ ധരിപ്പിച്ചു.
മകൻ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പുറത്ത് പോകുമ്പോൾ തനിക്കൊരു കൂട്ട് വേണമെന്ന ചിന്തയിൽ പരാതിക്കാരിയും വിവാഹത്തിന് തയ്യാറായി. ഇതിനിടയിൽ പരാതിക്കാരിയുടെ മകന് ബാംഗ്ലൂരിലെ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. അഡ്മിഷൻ തിയ്യതി കഴിഞ്ഞിട്ടും അഡ്മിഷൻ ശരിയാകാത്തതിനെ തുടർന്ന് പരാതിക്കാരി പണം തിരികെ ചോദിക്കുകയും ചെയ്തു. അപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇതിനിടയിൽ പരാതിക്കാരിയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞതിന് മാത്രം അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് പരാതിക്കാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
പിന്നീട് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ ബിജുബാലൻ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തു. എന്തായാലും ഭാവിയിൽ നമ്മൾ വിവാഹിതരാവേണ്ടവരല്ലെ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിജുബാലൻ പണം വാങ്ങിയത്. കോളേജ് അഡ്മിഷന്റെ പേരിൽ അഞ്ച് ലക്ഷം രൂപ വാങ്ങിയതിന് ശേഷം 2019 ഡിസംബറിലാണ് ബിജുബാലൻ പിന്നീട് പണം ആവശ്യപ്പെട്ടത്. ബിസിനസ് ആവശ്യാർത്ഥം 67 ലക്ഷം രൂപ അത്യാവശ്യമായി വേണമെന്നും അതിലേക്കായി കുറച്ച് തുക കൂടി ശരിയാകാനുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് രണ്ട് തവണകളായി രണ്ടര ലക്ഷം രൂപ വാങ്ങി.
അത് തിരികെ തരാമെന്ന് പറഞ്ഞ് ചെക്കിന്റെ ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് 2020 ഫെബ്രുവരിയിൽ നാല് തവണയായി മറ്റൊരു രണ്ടര ലക്ഷം രൂപയും ബിജുബാലൻ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. അന്ന് അമ്മക്ക് അസുഖമാണെന്നും എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്നും വിധഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞാണ് അന്ന് പണം ആവശ്യപ്പെട്ടത്. മാതാപിതാക്കൾ മരണപ്പെട്ട പരാതിക്കാരി തന്റെ ഭർത്താവാകാൻ പോകുന്ന ആളിന്റെ അമ്മയ്ക്ക് വേണ്ടിയല്ലെ എന്ന് കരുതി പണം നൽകുകയും ചെയ്തു. പിന്നീട് ഒരു ബിസിനസിൽ ചേർക്കാനെന്ന് പറഞ്ഞ് 68500 രൂപയും പിന്നീട് ബാങ്കിൽ നിന്നും 10 കോടി രൂപ ലഭിക്കാനുണ്ട് അത് ലഭിക്കണമെങ്കിൽ പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കണമെന്നും അതിനായി അത്യാവശ്യം 110000 രൂപ വേണെന്നും പറഞ്ഞു.
രണ്ട് ദിവസങ്ങൾക്കകം ബാങ്കിൽ നിന്ന് 10 കോടി ലഭിക്കുമെന്നും അത് ലഭിച്ചാലുടൻ നേരത്തെ പരാതിക്കാരിയിൽ നിന്നും വാങ്ങിയ മുഴുവൻ പണവും തിരികെ നൽകാമെന്നും പറഞ്ഞു. അതിനായി രണ്ട് ഘട്ടങ്ങളിലായി 1 ലക്ഷം രൂപ ബിജുബാലൻ കൈക്കലാക്കുകയും ചെയ്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അന്വേഷിച്ചപ്പോൾ ബാങ്കിൽ നിന്നും ആ പണം ലഭിച്ചില്ലെന്നും രണ്ടാഴ്ച സമയമെടുക്കുമെന്നും അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനു പുറമെ രണ്ട് ഘട്ടങ്ങളായി 14000 രൂപ വേറെയും ഇയാൾ കൈക്കലാക്കിയിരുന്നു. പിന്നീട് മലേഷ്യയിൽ ബിജുബാലന്റെ ബിസിനസിൽ പങ്കാളിയാക്കാമെന്നും നാട്ടിലെ ജോലിയിൽ നിന്നും ലീവെടുത്ത് മലേഷ്യയിൽ പോയി ജോലി ചെയ്യാമെന്നും പറഞ്ഞ് വീണ്ടും പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തു. വിസയും മറ്റു കാര്യങ്ങളും ശരിയാക്കാനാണെന്നും പറഞ്ഞ് ആദ്യം 160000 രൂപയും പിന്നീട് വീട്ടിൽ വന്ന് രണ്ട് ലക്ഷം രൂപയും ബിജുബാലൻ കൈക്കലാക്കി.
ഇതിന് ശേഷം വിദേശത്ത് പോകുന്നതിനെ കുറിച്ചോ ബിസിനസിനെ കുറിച്ചോ സംസാരിക്കുന്നതൊന്നും ഇല്ലായാതായതോടെ പരാതിക്കാരി തന്റെ ഒരു ബന്ധുവിനോട് ബിജുബാലനെ കുറിച്ച് അന്വേഷിക്കാൻ പറയുകയായിരുന്നു. പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള ബന്ധുവും മറ്റു ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ബിജുബാലന് നിയമപരമായി നിലനിൽക്കുന്ന ഒരു ഭാര്യയും മകളുമുണ്ടെന്നും അവർ എറണാകുളത്ത് താമസിക്കുകയാണ് എന്നും കണ്ടെത്തുകയായിരുന്നു. ഇവരും കൂടി അറിഞ്ഞാണ് ബിജുബാലൻ ഈ തട്ടിപ്പുകൾ നടത്തുന്നത് എന്നും പരാതിക്കാരി പറയുന്നു. ബിജുബാലനെതിരെ രാജ്യത്തിന് പുറത്തും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ടെന്നും കണ്ടെത്തി.
കരുനാഗപ്പള്ളി പൊലീസ് ഇയാൾക്കെതിരെ ഒരു കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിൽ ഒരു കുടുംബത്തെ വഞ്ചിച്ചതിന്റെ പേരിൽ ഖത്തറിലും ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസിന്റെ പേരിൽ ഇയാൾക്ക് യാത്ര വിലക്കുമുണ്ടായിരുന്നു. എന്നാൽ ശാദിഡോട്ട്കോം വഴി തന്നെ പരിചയപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഇടപെട്ടുകൊണ്ട് ബിജുബാലന്റെ യാത്രവിലക്ക് താത്കാലികമായി നീക്കിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് ഇയാൾ മറ്റൊരു സ്ത്രീയുമൊത്ത് കുറച്ച് കാലം ദുബൈയിലും എത്തിയിരുന്നു. ശാദിഡോട്ട്കോം ഉൾപ്പെടെയുള്ള മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് സാമ്പത്തിക ഭദ്രതയുള്ള പുനർവിവാഹം ആലോചിക്കുന്ന സ്ത്രീകളുടെ പ്രൊഫൈലുകൾ തപ്പിയെടുത്ത് അവരെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും പരാതിക്കാരി പറയുന്നു.
പണം തിരികെ ലഭിക്കുന്നതിനായി പരാതിക്കാരി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഒരു സ്ത്രീയെയും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയെയും വഞ്ചിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബിജുബാലന്റെ വീട്ടുകാരും ഇയാളുടെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇയാൾ കഴിഞ്ഞ ദിവസം ചെന്നൈയിലുള്ള തായ്ലാന്റ് എംബസി വഴി തായാലാന്റിലേക്കുള്ള വിസക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. പലപ്പോഴായി പരാതിക്കാരിയിൽ നിന്നും 15,52,500 രൂപ ബിജുബാലൻ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരി നിരന്തരമായി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഒരു പ്രാവശ്യം ചെക്ക് കൊറിയർ വഴി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡിടിഡിസി കൊറിയറിന്റെ രസീറ്റ് അയച്ചുകൊടുത്തിരുന്നു.
എന്നാൽ ചെക്ക് വന്നിരുന്നില്ല. പിന്നീട് രസീതിയിലുള്ള കൊറിയർ ഓഫീസിൽ അന്വേഷിച്ചപ്പോൾ മനസ്സിലായത് ഒരു കവർ കൊണ്ടുവന്ന് അഡ്രസ് എഴുതി തന്നിരുന്നെന്നും ബില്ല് അടിച്ചതിന് ശേഷം രസീതിയുടെ ഫോട്ടോ എടുത്ത് കവറിൽ ഒരു സാധനം കൂടി വെക്കാനുണ്ടെന്ന് പറഞ്ഞ് കവർ തിരികെ വാങ്ങുകയുമായിരുന്നു എന്നാണ്. ഇത്തരത്തിൽ വളരെ ആസൂത്രിതമായിട്ടാണ് ബിജുബാലൻ ഓരോരുത്തരെയും പറ്റിക്കുന്നത്. നിലവിൽ പരാതിക്കാരിയെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മറ്റ് നമ്പറുകളിൽ നിന്ന് ബിജുബാലനെ ബന്ധപ്പെടാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും ആദ്യം ഫോണെടുക്കുയും ആരാണെന്ന് മനസ്സിലാക്കിയതിന് ശേഷം ആ നമ്പറുകളും ബ്ലോക്ക് ചെയ്യുകയാണുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്