കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
അമൽ രുദ്ര
മാനന്തവാടി: കുരുമുളക് കട്ട കള്ളനെ പൊക്കാൻ കേരള പൊലീസ് എത്തിപ്പെട്ടത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ. ഒന്നും രണ്ടും കോടിയല്ല. മൂന്നു കോടിയിലധികം രൂപയുടെ കുരുമുളകുമായാണ് തട്ടിപ്പു വീരൻ കടന്നു കളഞ്ഞത്. വയനാട് ജില്ലയിലെ പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചിക്കുകയായിരുന്നു മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി(59) എന്നയാൾ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2022 ൽ വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലുള്ള അഞ്ചാംമൈൽ എന്ന സ്ഥലയത്തെ മലഞ്ചരക്ക് വ്യാപാരിയാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. 2021 ൽ മുഹമ്മദ് ഗാനിയാനി വയനാട്ടിൽ എത്തുകയും വ്യാപാരിയുമായി സൗഹൃദത്തിലാവുകയും ചെയ്തു. തുടർന്ന് കുരുമുളക് വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്തു. ആദ്യം രണ്ടു ലോഡ് കുരുമുളക് മുംബൈ സ്വദേശിയായ പ്രതി വാങ്ങി. ഈ സമയത്ത് 12 കോടിയുടെ കച്ചവടമാണ് നടത്തിയത്. ഇതിൽ 8 കോടി രൂപ വയനാട്ടുകാരനു കൊടുത്തു. ബാക്കി അടുത്ത ലോഡ് എടുക്കാൻ വരുമ്പോൾ തരാമെന്നും പറഞ്ഞു.
എന്നാൽ പ്രതി മാസങ്ങളായിട്ടും തിരിച്ചു വരാത്തതിനെത്തുടർന്നു വ്യാപാരി വയനാട്ടിൽ നിന്നും സുഹൃത്തുക്കളുമായി മുംബൈക്ക് യാത്ര യാത്ര പുറപ്പെട്ടു. 2 ദിവസത്തെ യാത്രയ്ക്കു ശേഷം മുംബൈയിലെ ബാന്ദ്രയിലെ ചോട്ടാ ,രാജയുടെ കേന്ദ്രത്തിലെത്തിയ വ്യാപാരിക്കും സംഘത്തിനും നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമായിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചുവന്നു. പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇനി സമുംബൈക്ക് വന്നാൽ കാലു തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ തന്റെ പണം തിരികെ ലഭിക്കില്ല എന്നു മനസ്സിലായതോടെയാണ് വ്യാപാരി വെള്ളമുണ്ട പൊലീസിൽ പരാതി നൽകിയത്.
തുടർന്നു വെള്ളമുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ കുഞ്ഞബ്ദുള്ള മുംബൈയിലെ ബാന്ദ്രയിലേയ്ക്ക് മുഹമ്മദ് ഗാനിയാനിയെ അന്വേഷിച്ചു പോയി. തുടർന്ന് ബാന്ദ്ര പൊലീസിന്റെയും വയനാട് പൊലീസിന്റെയും നിർദ്ദേശപ്രകാരം സ്റ്റേഷനിൽ ഹാജരാകണം എന്നുള്ള നോട്ടീസ് നൽകി മടങ്ങുകയായിരുന്നു. എന്നാൽ 5 മാസം കഴിഞ്ഞിട്ടും പ്രതി വെള്ളമുണ്ട സ്റ്റേഷനിൽ ഹാജരാകാത്തതിനെത്തുടർന്ന് എസ്പിയുടെ (ആർ ആനന്ദ്) നിർദ്ദേശപ്രകാരം ഇയാളെ പൊക്കണമെന്ന് പൊലീസ് തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞമാസം 20 നു വയനാട് ഡിവൈഎസ്പി കേസിൽ ഇടപെട്ടതിനെത്തുടർന്നു പ്രതിയെ കുരുക്കാൻ കരുക്കൾ നീക്കി.
വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്. ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐ മൊയ്തു, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾഅസീസ്, സിവിൽ പൊലീസ് ഓഫീസർ നിസാർ എന്നിവരുൾപ്പെടുന്ന സംഘം മുംബൈയിലേക്ക് തിരിച്ചു. 2 ദിവസത്തെ യാത്രയ്ക്കു ശേഷം മുംബൈയിലെ ബാന്ദ്രയിലെത്തി. ചോട്ട രാജയുടെയും ദാവൂതിന്റെയും ചേരികൾ സ്ഥിതി ചെയ്യുന്ന സ്ഥലം. ദാദകൾ കൊടികുത്തി വാഴുന്ന ഇടം. മൂന്നാം ദിവസം പ്രതിയുടെ സങ്കേതത്തിലെത്തിയപ്പോൾ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കാതെ വന്നു. മുംബൈയിലെ സാന്റാക്രൂസ് എന്ന സ്ഥലത്തായിരുന്നു അവസാനം ലൊക്കേഷൻ കാണിച്ചത്. സുഹൃത്തിന്റെ മകളുമായാണ് ഇയാൾ ബോംബെയിലെ വിഖാറിൽ താമസിക്കുന്നത്. കുടുംബവും മക്കളും വേറെയുണ്ട്.
ഇവിടെയുള്ള അന്വേഷണത്തിൽ ഗാനിയാനി എന്ന വ്യക്തിയെക്കുറിച്ച് ആർക്കും അറിവില്ല. അന്വേഷം പ്രതിസന്ധിയിലായി. തുടർന്നു ചില നാട്ടുകാരുടെ സഹായയത്തോടെ ഇവരുടെ വാട്സ് ആപ്പിൽ നമ്പറിൽ പ്രതിയുമായി ബന്ധപ്പെടാൻ സാധിച്ചു. കോൾ അറ്റന്റ് ചെയ്ത പ്രതിയുമായി ബിസിനസ്സ് ആവശ്യവുമായി ബന്ധപ്പെട്ട് കാണണമെന്നും പറഞ്ഞു. ആദ്യം വിസമമ്മതിച്ചെങ്കിലും പിന്നീട് വരാമെന്നു സമ്മതിച്ചു. കണ്ടെയ്നറിൽ സാധനം വന്നിട്ടുണ്ട്. വലിയ വ്യാപാരമാണ് എന്നായിരുന്നു പറഞ്ഞത്. വരുന്ന സമയവും സ്ഥലവും വൈകീട്ട് അറിയിക്കാമെന്നും പ്രതി അറിയിച്ചു. തുടർന്ന് വൈകീട്ട് ഫോൺ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ അറമണിക്കൂറിനുള്ളി.ൽ കാണണമെന്നു പറഞ്ഞു.
അങ്ങനെ വൈകീട്ട് ബോംബെയിലെ ദാദറിൽ പ്രതി എത്തി. കേരള പൊലീസും ബാന്ദ്രയിയലെ കുറച്ചു ആളുകളും ദാദറിലെത്തി. പ്രതിയെ പൊലീസ് വളഞ്ഞു. കേരള .പൊലീസ് ആണ് നിങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണ്...നമുക്ക് കേരളത്തിലേയ്ക്ക് പോകണമെന്നും പറഞ്ഞു. പിന്നീട് പൊലീസ് വാഹനത്തിൽ പ്രതിയെ കയറ്റി. വഴി മദ്ധ്യേ സിനിമാ സ്റ്റൈലിൽ കേരള പൊലീസിന്റെ വാഹനം തടഞ്ഞു. തുടർന്ന് സാഹസീകമായി ഇടവഴിയിലേക്ക് വണ്ടി എടുത്തു ചീറിപ്പാഞ്ഞു. തുടർന്നു തൊട്ടടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിനും കംമ്പടി ഒരുക്കി. പിന്നീട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു പ്രതിയെ കേരളത്തിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി താമസിക്കുന്ന സ്ഥലത്തെത്തി അതിസാഹസികമായാണ് വെള്ളമുണ്ട പൊലീസ് പ്രതിയെ പിടികൂടിയത്.
അതേസമയം തട്ടിപ്പുകാരൻ വയനാട്ടുകാരനുമായി പരിചയപ്പെടുന്നത് കർണ്ണാടകയിലെ ഒരു ലോറി ഏജന്റ് മുഖേനെയാണ്. ഇയാളും ഇപ്പോൾ മുങ്ങി നടക്കുകയാണ്. പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ പൊലീസും ഞെട്ടി. ഇന്ത്യയിലെ നമ്പർ വൺ ബ്രാന്റുകളുടെ ഏജന്റാണ് എന്നുതോന്നിപ്പിക്കുന്ന വിധത്തിലുള്ള ഡാറ്റകളാണ മൊബൈലിൽ നിന്നും ലഭിച്ചത്. ഇയാൾക്ക് ലുധിയാനയിൽ അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റുമുണ്ട്. ജയ്പൂരിൽ ബിസിനസ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസും ഉണ്ട്.തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍