Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മടവൂരിൽ ദമ്പതികളെ ചുട്ടുകൊന്നത് തന്റെ മകന്റെ ആത്മഹത്യക്ക് കാരണക്കാരെന്ന പേരിൽ; നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ പ്രതിക്കും ദാരുണാന്ത്യം; ശശിധരന്റെ മരണം ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ; 27 വർഷം നീണ്ട പകയിൽ എരിഞ്ഞടങ്ങിയത് മൂന്ന് ജീവനുകൾ

മടവൂരിൽ ദമ്പതികളെ ചുട്ടുകൊന്നത് തന്റെ മകന്റെ ആത്മഹത്യക്ക് കാരണക്കാരെന്ന പേരിൽ; നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ പ്രതിക്കും ദാരുണാന്ത്യം; ശശിധരന്റെ മരണം ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ; 27 വർഷം നീണ്ട പകയിൽ എരിഞ്ഞടങ്ങിയത് മൂന്ന് ജീവനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മടവൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി ചുട്ടെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരൻ മരിച്ചു. ദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ശശിധരൻ മരിച്ചത്. കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരൻ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.

പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണു മരിച്ചത്. ശശിധരൻ നായരെ നാട്ടുകാരാണു പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. സെപ്റ്റംബർ 30ന് രാവിലെ 11.30നാണു സംഭവം. നിലവിളി കേൾക്കുകയും പുകയും തീയും കാണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതിൽ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മരിച്ചു. പൊള്ളലേറ്റ നിലയിലാണ് ശശിധരൻ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്.

27 വർഷം മുൻപ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശശിധരന്റെ മകനെ ഗൾഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ നിരാശനായ മകൻ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണത്തിലെ മനോവിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു.

ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരൻ കടുത്ത ശത്രുതയിലായി. ശശിധരന്റെ മകൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്തിടെ പ്രഭാകരക്കുറുപ്പിനെ പൊലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് ദമ്പതികളെ ചുട്ടെരിച്ച് കൊലപ്പെടുത്തിയത്.

തന്റെ മകന്റെ ആത്മഹത്യക്ക് ഇടയാക്കിയത് മടവൂർ സ്വദേശിയ പ്രഭാകരക്കുറുപ്പാണെന്ന് ചിന്തിച്ചാണ് ശശിധരരൻ നായർ പ്രഭാകര കുറപ്പിനെയും ഭാര്യ വിമലാകുമാരിയെയും തീകൊളുത്തി കൊലപ്പെടുത്തിയത്. കിളിമാനൂരിലെ ഈ കേസ് പ്രദേശവാസകളെ ശരിക്കും ഞെട്ടിച്ചിരുന്നു.

കാത്തിരുന്ന് പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് മറ്റാരെങ്കിലും സഹായം ചെയ്തോ എന്ന സംശയവും ഉയരുന്നിരുന്നു. സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വ്യക്തതക്കായി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.

കിളിമാനൂർ-പാരിപ്പള്ളി റോഡിനോട് ചേർന്ന പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ വിമുക്തഭടനായ ശിധരൻ നായർ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്, ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്.

വീടിന്റെ മുറ്റത്ത് ശശിധരൻനായർ പൊള്ളലേറ്റ നിലയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടഞ്ഞു. 85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ശശിധരൻ നായർ ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരിച്ചത്.

നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരിൽ വീടു വാങ്ങി. ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്.

പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകൾ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസം. ഇവർ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരൻ വീട്ടിലെത്തിയത്. വാതിൽ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP