കിസ് ഓഫ് ലവിന്റെ പ്രവർത്തകയെ ഫേസ്ബുക്കിൽ അശ്ലീലം പറഞ്ഞതിന് അറസ്റ്റിലായ യുവാവ് മിമിക്രി താരം ഏലൂർ ജോർജ്ജിനെ അധിക്ഷേപിച്ച കേസിലും പ്രതി; അമർജിത്തിനെ സന വലയിൽ വീഴ്ത്തിയത് സൗഹൃദം നടിച്ച് വിളിച്ചു വരുത്തി; തെറി വിളിച്ചത് മതവിശ്വാസത്തെ അവഹേളിച്ചതിനെന്ന് അമർജിത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന കമന്റുകളിട്ടതിന്റെ പേരിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊലീസ് പിടിയിലായതിനെ തുടർന്നുണ്ടായ ഫേസ്ബുക്ക് പൊങ്കാലകൾക്ക് അവസാനമില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നതിന് എതിരെ പരാതി നൽകിയ യുവതിയുടെയും കൂട്ടുകാരികളുടെയും വാളിൽ കലിയടങ്ങാതെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും തെറിവിളി പെരുകുകയാണ്. യുവതികൾ ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും ചില ചിത്രങ്ങൾ പോസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് ആദ്യം ചേരിതിരിഞ്ഞുള്ള ചർച്ച ഉണ്ടായത്. പിന്നാലെ തെറിവിളികളും അധിക്ഷേപങ്ങളും പെരുകുകയായിരുന്നു. ഇതിന് ഒടുവിലാണ് വിഷയം പൊലീസിലേക്ക് നീങ്ങുന്നതും പരാതിയിൽ ഒരു യുവാവിനെ അറസ്റ്റു ചെയ്യുന്നതും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് അമർജിത്തിനെ അറസ്റ്റെന്നാണ് കൊച്ചി സെൻട്രൻ പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.
എറണാകുളം സ്വദേശിനിയായ യുവതിയുടെ ഫെയ്സ് ബുക്ക് ഫ്രണ്ട് ആയതിനുശേഷം യുവതി തന്റെ അക്കൗണ്ടിൽ ഇട്ട പോസ്റ്റിനെ ചോദ്യം ചെയ്യുകയും തുടർന്ന് അശ്ലീല ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയും സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും, ഇത് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തിരുവനന്തപുരം, പാറശാല പുത്തൻവീട്ടിൽ അമർജിത്തനെയാണ് പൊലീസ് പിടികൂടിയത്. ദിയ സന എന്ന വ്യക്തി നൽകിയ പരാതിയിലാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തത്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തെറിവിളികൾ ഇപ്പോഴും കൊഴുക്കുന്നത്. ഈ വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ അമർജിത്താണെന്ന് ബോധ്യമായതോടെയാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അമർജിത്ത് മാത്രമല്ല, കുറ്റക്കാരെന്നും രണ്ട് പക്ഷവും ഇതിൽ കുറ്റക്കാരെന്നുമാണ് മറുവാദം. അമർജിത്തിനൊപ്പം പ്രവാസികളടക്കമുള്ളവരുടെ സംഘം തന്നെ ഉൾപ്പെട്ടിച്ചുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരന്തരമായി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഇവർക്കെതിരെ തെറിവിളികളുടെ ബഹളമാണ്. എന്നാൽ തന്റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അറസ്റ്റിലായ അമർജിത്തിന്റെ വിശദീകരണം.
ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് അമർജിത് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. അമർജിത്തിന്റെ പേജിൽ നിന്ന് തുടർച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നെന്ന പരാതി ദിയ സന നൽകിയതിനെതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഫേസ്ബുക്ക് ചാറ്റിൽ അശ്ലീലം വിളമ്പിയ ചെറുപ്പക്കാരന്റെ ചാറ്റ് സ്ക്രീൻഷോട്ടുകൾ ദിയ വാളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് കിങ്ങേഴ്സ് എന്ന ഗ്രൂപ്പിൽ നിന്നും അലവലാതി ഷായി എന്ന ഫേക്ക്ഐഡിയിൽ നിന്നും തെറിവിളികൾ വന്നുകൊണ്ടിരുന്നു.
പോസ്റ്റിൽ തന്നെ അനുകൂലിച്ച് സംസാരിച്ച രഹനാ ഫാത്തിമയ്ക്കും നേരെ സൈബർ ആക്രമണം ഉണ്ടായതായും ദിയ സന പറയുന്നു. ഇരുവരുടേയും ഫോട്ടോകൾ മോർഫ് ചെയ്തു മറ്റു ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഫേക്ക് ഐഡി സംഘം ഫോൺ നമ്പർ തപ്പിപ്പിടിച്ച് തെറിവിളിക്കാനും തുടങ്ങി. ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് അമർജിത്ത് രാധാകൃഷ്ണനാണെന്ന് പിന്നീട് മനസ്സിലായിയെന്നും ദിയ പറയുന്നു. സ്ഥിരമായി തെറിവിളിയും അപമാനിക്കലും പതിവായതോടെ ഞങ്ങൾ നിയമനടപടിക്ക് ഒരുങ്ങി.
ഫേക്ക്ഐഡികൾ ഉപയോഗിച്ചുമുള്ള നീക്കമായിരുന്നതിനാൽ പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. സുഹൃത്തുക്കൾ ചേർന്നാണ് പെൺതെരുവ് എന്ന പ്രതിഷേധ പരിപാടി നടത്തിയത്. സ്ത്രീത്വത്തെ സൈബിറിടങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 'പെൺതെരുവ്' സംഘടിപ്പിച്ചത്. എന്നിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് കളത്തിലിറങ്ങാൻ പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചത്.
സൗഹൃദം ഭാവിച്ച് അമർജിത്തുമായി ചാറ്റ് ചെയ്തു. ചാറ്റിൽ വിശ്വാസം തോന്നിയ അമർജിത്ത് നേരിട്ട് കാണാമെന്ന് സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിലെത്താൻ അമർജിത്തിനോട് ആവശ്യപ്പെട്ടു. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ അമർജിത്തിനെ പരാതിക്കാരികളെല്ലാം ചേർന്ന് കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിലേൽപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക, പിന്തുടർന്ന് ശല്യം ചെയ്യുക, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് അമർജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് പറഞ്ഞു. അമർജിത്തിനെതിരെ എറണാകുളത്ത് മാത്രമായി എട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം അമർജിത്തിന്റെ അറസ്റ്റോടെയും സൈബർ ലോകത്തെ തെറിവിളികൾക്ക് കുറവില്ല. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഫെമിനിസ്റ്റ് ആശയം പുലർത്തുന്ന രണ്ട് ദിയയുടെയും രഹനയുടെയും ഫേസ്ബുക്ക് പേജുകളിൽ തെറിവിളികളുടെ ബഹളമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് ചുംബന സമരത്തിന്റെ സംഘാടകരായ കിസ് ഓഫ് ലവിന്റെ പ്രവർത്തകരായിരുന്നു രണ്ടു പേരും. ഇതിന്റെ പേരിൽ കൂടിയാണ് ഒരു വിഭാഗം ആളുകൾ ഇരുവർക്കുമെതിരെ കടുത്ത അധിക്ഷേപം ചൊരിയുന്നത്. സദാചാരം പഠിപ്പിക്കാൻ വരുന്നവർക്കെതിരെ രൂക്ഷമായ ശൈലിയാണ് രണ്ട് യുവതികളും സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരിലാണ് രണ്ട് പേരെയും തെറിവിളിക്കാൻ ഒരു കൂട്ടർ മത്സരിച്ച് രംഗത്തിറങ്ങിയത്.
അതേസമയം സന്തോഷ് പണ്ഡിറ്റിനെ ഫൽവേഴ്സ് ചാനലിന്റെ പരിപാടിക്കിടയിൽ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി, സിനിമ താരം ഏലൂർ ജോർജിനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ അസഭ്യം പറഞ്ഞതും അമർജിത്താണെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ കീഴിൽ കമന്റിട്ടതിന് ഏലൂർ ജോർജിന്റെ പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പാറശാല പുത്തൻവീട്ടിൽ അമർജിത്ത് രാധാകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കവേയാണ് കൊച്ചിയിൽ അറസ്റ്റിലായ അമർജിത്ത് തന്നെയാണ് ജോർജ്ജിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയതെന്ന് വ്യക്തമായതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍