Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനേഴുകാരിയെ പീഡിപ്പിച്ച കാമുകനെയും ഭാര്യയേയും റിമാന്റ് ചെയ്തത് രണ്ടാഴ്‌ച്ചത്തേക്ക്; അഖിൽ അങ്കമാലിയിലും പ്രസീദ തൃശൂരിലുമുള്ള കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ; ജയിലിലേക്ക് മാറ്റുക ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം

പതിനേഴുകാരിയെ പീഡിപ്പിച്ച കാമുകനെയും ഭാര്യയേയും റിമാന്റ് ചെയ്തത് രണ്ടാഴ്‌ച്ചത്തേക്ക്; അഖിൽ അങ്കമാലിയിലും പ്രസീദ തൃശൂരിലുമുള്ള കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ; ജയിലിലേക്ക് മാറ്റുക ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് പീഡിപ്പിച്ച കേസിൽ പിടിയിലായ കാമുകനും ഭാര്യയും റിമാൻഡിൽ. തൊടുപുഴ സ്വദേശിയായ അഖിലിനെയും ഭാര്യ പ്രസീദയെയും രണ്ടാഴ്ചത്തേക്കാണ് മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തത്. ക്വാറൻറീൻ കാലാവധി പൂ‍ർത്തിയാക്കിയാൽ ഇരുവരെയും ജയിലിലേക്ക് മാറ്റും. അഖിൽ അങ്കമാലിയിലും പ്രസീദ തൃശൂരിലുമുള്ള കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലാണ്.

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ 23കാരനായ അഖിൽ ശിവന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് 36കാരിയായ ഭാര്യ പ്രസീദ കുട്ടൻ ആയിരുന്നു. അഖിൽ ശിവൻ ഫേസ്‌ബുക്കിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളരുന്നതിനിടെ ഇയാൾ പാലക്കാട് സ്വദേശിനിയായ പ്രസീദയെ പരിചയപ്പെടുകയായിരുന്നു. പ്രസീദ ഒരു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പെൺകുട്ടിയെ കൂടി ഒപ്പം താമസിപ്പിക്കാം എന്ന ധാരണയിലാണ് യുവാവ് പ്രസീദയെ വിവാഹം കഴിക്കുന്നത്. 17 വയസുകാരിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.

ഇക്കഴിഞ്ഞ 18നാണ്‌ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്‌. ഫെയ്‌സ്‌ബുക്ക്‌ വഴിയാണ്‌ അഖിൽ പെൺകുട്ടിയുമായി പരിചയത്തിലായത്‌. പിന്നീട്‌ സ്‌നേഹം നടിച്ച്‌ അടുപ്പത്തിലായി. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്‌ കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനാൽ അഖിൽ പെൺകുട്ടിയെ 2 മാസം മുൻപു കടത്തിക്കൊണ്ടുപോയിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും അഖിലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഇയാൾക്ക്‌ മറ്റൊരു ഭാര്യയുണ്ട്‌ എന്ന്‌ മനസിലാക്കിയ പെൺകുട്ടി മാനസികമായി തകരുകയും തുടർന്ന്‌ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തു. ആശുപത്രിയിൽ നിന്നാണ്‌ പ്രതിയും ഭാര്യയും ചേർന്ന്‌ പെൺകുട്ടിയെ കൊല്ലങ്കോട്ടേക്ക്‌ കടത്തിക്കൊണ്ടുപോയത്‌. പ്രതിയുടെ ഭാര്യയുടെ വസതിയിൽ കഴിഞ്ഞ പെൺകുട്ടി ഇതിനിടയിൽ രക്ഷപ്പെട്ടിരുന്നു. മൂവരും ഒരുമിച്ചു താമസിച്ചിരുന്ന വയനാട്ടിലെ വീട്ടിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പിന്തുടർന്നു വന്ന അഖിലിനെയും പ്രസീദയെയും പൊലീസ് സംഘം മൂവാറ്റുപുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP