വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് ഇറങ്ങിയത് ശംഖുമുഖത്ത് ഗണപതി വിഗ്രഹ നിമഞ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ്; രാത്രി ഒന്നരയ്ക്ക് രണ്ട് യുവാക്കൾ പുകവലിച്ച് നിൽക്കുന്നത് കണ്ട് വണ്ടി സഹിതം സ്റ്റേഷനിലെത്തിച്ച് വലിയതുറ പൊലീസ്; പിഴ ചുമത്തി വണ്ടി കസ്റ്റഡിയിൽ വെച്ചത് അടുത്ത ദിവസം രേഖകളുമായി എത്താൻ പറഞ്ഞും; നന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് സ്റ്റേഷൻ പരിധിയിൽ വെച്ചും; ക്ഷേത്ര പൂജാരി നന്ദുവിന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് അച്ഛൻ വിനു

എം മനോജ് കുമാർ
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കാണാതായി. നെയ്യാറ്റിൻകര പരശുവയ്ക്കൽ വില്ലേജിലെ മലംച്ചുറ്റ് ഹരിജൻ കോളനിയിലെ വിനുവിന്റെ മകൻ നന്ദു(18)വിനെയാണ് കാണാതായത്. അഞ്ചാം തീയതി പുലർച്ചെ രണ്ടുമണിയോടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നന്ദുവിനെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും പൊതുസ്ഥലത്ത് പുക വലിച്ചതിനും പൊലീസ് പിഴ ചുമത്തിയിരുന്നു. ബൈക്കിനു രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ബൈക്ക് പിടിച്ചു വച്ചിരുന്നു.
നന്ദു നൽകിയ ഫോൺ നമ്പറിൽ നന്ദുവിന്റെ ബന്ധുവിനെ വിളിച്ച് രാവിലെ ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ രണ്ടു പേരും പുറത്തിറങ്ങി. അതിനുശേഷം നന്ദുവിനെ കാണാതായി. പേരൂർക്കട ദുർഗാദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു നന്ദു. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ശാന്തിപ്പണി പഠിച്ചാണ് പേരൂർക്കട ദുർഗാ ക്ഷേത്രത്തിൽ കീഴ്ശാന്തിയായത്. വെട്ടുകാട് ബന്ധുവീടുണ്ട് നന്ദുവിന്. ഗണപതി വിഗ്രഹം നിമഞ്ജനത്തിനായി ശംഖുമുഖത്ത് പോകുന്നു എന്നാണ് നന്ദു പറഞ്ഞിരുന്നത്. അതിനാണ് ബൈക്കുമെടുത്ത് നന്ദു പുറപ്പെട്ടു പോയത്. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയം നന്ദുവിന് ഒപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇയാൾ നന്ദുവിന് ഒപ്പം ഉള്ള ആൾ എന്നല്ലാതെ ആര് എന്നതിനെക്കുറിച്ച് സൂചനകളില്ല. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് ശേഷം നന്ദു പിന്നെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.
'നന്ദു പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അതേ നിമിഷം തന്നെ നന്ദുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. നന്ദുവിനെക്കുറിച്ച് ഒരു വിവരവുമില്ല. അഞ്ചാം തീയതി പുലർച്ചെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് മകനെ കാണാതായി. അതിനുശേഷം മകനെക്കുറിച്ച് ഒരു വിവരവുമില്ല'-നന്ദുവിന്റെ അച്ഛൻ വിനു മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു ദിവസമായി മകനെ കാണാതായിട്ട്. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ്. സൈബർ സെൽ രേഖകൾ പ്രകാരം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് വലിയതുറ പൊലീസ് സ്റ്റേഷനിൽ വച്ചാണ്. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസ് അവനെ വിട്ടയച്ചു എന്നാണ് പറയുന്നത്.പക്ഷെ എന്റെ മകൻ തിരികെ എത്തിയിട്ടില്ല. രാവിലെ ഞങ്ങൾ വന്നു ബൈക്ക് രേഖകൾ കാണിച്ച് തിരികെ വാങ്ങി. പക്ഷെ വൈകീട്ട് ആയിട്ടും മകൻ മാത്രം തിരികെ വന്നില്ല. എന്റെ മൂത്ത മകൻ ആണ് നന്ദു. അവനു താഴെ രണ്ടു കുട്ടികൾ ഉണ്ട്. ഇവർ ചെറുപ്രായമാണ്. എന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു നന്ദു. അവനെന്തുപറ്റി എന്ന് അറിയില്ല.
എന്തായാലും രണ്ടു ദിവസമായി എന്റെ മകനെ കാണാനില്ല. വലിയതുറയിലും അറിയാവുന്ന ഇടത്തെല്ലാം തിരഞ്ഞു. ആളുകളെ വിട്ടു അന്വേഷിപ്പിച്ചു. ഒരു തുമ്പും ഇല്ല. പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് മകനെ കാണാതായത്. പൊലീസിന് ഉത്തരവാദിത്തമുണ്ട് ഈ കാര്യത്തിൽ. പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ അവൻ വീട്ടിൽ എത്തുമായിരുന്നു.
കാണാതാകുമ്പോൾ മകന്റെ ഒപ്പം ഉണ്ടായിരുന്നത് ഒരാൾ എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമല്ല. ലിഫ്റ്റ് ചോദിച്ചു കയറിയതാണ് എന്ന് പറയുന്നു. അയാൾ ആരാണ്? നന്ദുവുമായി ഇയാൾക്ക് ഉണ്ടായിരുന്ന ബന്ധം എന്ത്? ഇവർ ഇരുവരും ഒരുമിച്ച് പോയതാണോ? ഒരു കാര്യവും ഞങ്ങൾക്ക് അറിയില്ല. എന്റെ ഏക പ്രതീക്ഷയായ ആൺ തരിയെ നഷ്ടമായിരിക്കുന്നു. ഇനി അവനെ എവിടെ പോയി തിരയും എന്ന് പോലും അറിയില്ല. എന്തായാലും വലിയതുറ പൊലീസിലും കമ്മിഷണർ ഓഫീസിലുമൊക്കെ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വിനു പറയുന്നു.
വലിയതുറ പൊലീസ് മറുനാടന് നൽകുന്ന വിശദീകരണം ഇങ്ങനെ:
അഞ്ചിന് അതിരാവിലെ ഒന്നര മണിയോടെയാണ് നന്ദുവിനെയും ഒരാളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അവർ പുകവലിച്ച് നിൽക്കുകയായിരുന്നു. അടുത്ത് ബൈക്കുമുണ്ട്. ലൈസൻസ് ചോദിച്ചു. ലൈസൻസ് ഇല്ലാതെയാണ് വണ്ടി ഓടിച്ചത്. സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ എഴുതി. അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു. പക്ഷെ ബന്ധുവിന്റെ നമ്പർ ആണ് നൽകിയത്. അതിനാൽ ബന്ധുവിനെ വിളിച്ച് ബൈക്കിന്റെ രേഖകൾ ഹാജരാക്കി രാവിലെ ബൈക്ക് എടുത്തുകൊണ്ടു പോകാൻ പറഞ്ഞു. അത് കഴിഞ്ഞു രണ്ടുപേരെയും ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഒഴിവാക്കി വിട്ടു. അവർ എവിടെ പോയി എന്ന് പൊലീസിന് അറിയില്ല. പക്ഷെ സിസിടിവി ദൃശ്യങ്ങളിൽ ഇവർ ഇരുവരും പൊലീസ് സ്റ്റേഷന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഉണ്ട്. പരാതി ലഭിച്ച പ്രകാരം മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നന്ദു എവിടെയുണ്ടെന്നുള്ള ഒരു വിവരവും ലഭിച്ചില്ല-വലിയതുറ പൊലീസ് പറയുന്നു.
നന്ദുവിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അതുകൊണ്ട് തന്നെ കേസിനെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷെ നന്ദുവിന് വേണ്ടിയുള്ള കാത്തിരിപ്പും വേവലാതിയുമായി നന്ദുവിന്റെ വീട്ടുകാരും ബന്ധുക്കളും ഇപ്പോൾ പൊലീസ് സ്റ്റേഷനും അധികാര സ്ഥാനങ്ങളും കയറിയിറങ്ങുകയാണ്. നന്ദു എങ്ങോട്ട് എന്തിനു പോയി എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബന്ധുക്കൾ കാത്തിരിപ്പ് തുടരുന്നത്.
Stories you may Like
- വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്: ബിജു ലാൽ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ
- കസ്റ്റഡി മരണത്തിൽ ജ്യൂഡീഷ്യൽ കമ്മീഷൻ സത്യം കണ്ടെത്തുമ്പോൾ
- പരീക്ഷിക്കുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ അന്വേഷണ മാതൃക
- സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ കെ.ടി. റമീസിനെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു
- പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്