വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് ഇറങ്ങിയത് ശംഖുമുഖത്ത് ഗണപതി വിഗ്രഹ നിമഞ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ്; രാത്രി ഒന്നരയ്ക്ക് രണ്ട് യുവാക്കൾ പുകവലിച്ച് നിൽക്കുന്നത് കണ്ട് വണ്ടി സഹിതം സ്റ്റേഷനിലെത്തിച്ച് വലിയതുറ പൊലീസ്; പിഴ ചുമത്തി വണ്ടി കസ്റ്റഡിയിൽ വെച്ചത് അടുത്ത ദിവസം രേഖകളുമായി എത്താൻ പറഞ്ഞും; നന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് സ്റ്റേഷൻ പരിധിയിൽ വെച്ചും; ക്ഷേത്ര പൂജാരി നന്ദുവിന്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് അച്ഛൻ വിനു
എം മനോജ് കുമാർ
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കാണാതായി. നെയ്യാറ്റിൻകര പരശുവയ്ക്കൽ വില്ലേജിലെ മലംച്ചുറ്റ് ഹരിജൻ കോളനിയിലെ വിനുവിന്റെ മകൻ നന്ദു(18)വിനെയാണ് കാണാതായത്. അഞ്ചാം തീയതി പുലർച്ചെ രണ്ടുമണിയോടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നന്ദുവിനെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും പൊതുസ്ഥലത്ത് പുക വലിച്ചതിനും പൊലീസ് പിഴ ചുമത്തിയിരുന്നു. ബൈക്കിനു രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ബൈക്ക് പിടിച്ചു വച്ചിരുന്നു.
നന്ദു നൽകിയ ഫോൺ നമ്പറിൽ നന്ദുവിന്റെ ബന്ധുവിനെ വിളിച്ച് രാവിലെ ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ രണ്ടു പേരും പുറത്തിറങ്ങി. അതിനുശേഷം നന്ദുവിനെ കാണാതായി. പേരൂർക്കട ദുർഗാദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു നന്ദു. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ശാന്തിപ്പണി പഠിച്ചാണ് പേരൂർക്കട ദുർഗാ ക്ഷേത്രത്തിൽ കീഴ്ശാന്തിയായത്. വെട്ടുകാട് ബന്ധുവീടുണ്ട് നന്ദുവിന്. ഗണപതി വിഗ്രഹം നിമഞ്ജനത്തിനായി ശംഖുമുഖത്ത് പോകുന്നു എന്നാണ് നന്ദു പറഞ്ഞിരുന്നത്. അതിനാണ് ബൈക്കുമെടുത്ത് നന്ദു പുറപ്പെട്ടു പോയത്. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയം നന്ദുവിന് ഒപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇയാൾ നന്ദുവിന് ഒപ്പം ഉള്ള ആൾ എന്നല്ലാതെ ആര് എന്നതിനെക്കുറിച്ച് സൂചനകളില്ല. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് ശേഷം നന്ദു പിന്നെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.
'നന്ദു പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അതേ നിമിഷം തന്നെ നന്ദുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. നന്ദുവിനെക്കുറിച്ച് ഒരു വിവരവുമില്ല. അഞ്ചാം തീയതി പുലർച്ചെ വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് മകനെ കാണാതായി. അതിനുശേഷം മകനെക്കുറിച്ച് ഒരു വിവരവുമില്ല'-നന്ദുവിന്റെ അച്ഛൻ വിനു മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടു ദിവസമായി മകനെ കാണാതായിട്ട്. വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ്. സൈബർ സെൽ രേഖകൾ പ്രകാരം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് വലിയതുറ പൊലീസ് സ്റ്റേഷനിൽ വച്ചാണ്. രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസ് അവനെ വിട്ടയച്ചു എന്നാണ് പറയുന്നത്.പക്ഷെ എന്റെ മകൻ തിരികെ എത്തിയിട്ടില്ല. രാവിലെ ഞങ്ങൾ വന്നു ബൈക്ക് രേഖകൾ കാണിച്ച് തിരികെ വാങ്ങി. പക്ഷെ വൈകീട്ട് ആയിട്ടും മകൻ മാത്രം തിരികെ വന്നില്ല. എന്റെ മൂത്ത മകൻ ആണ് നന്ദു. അവനു താഴെ രണ്ടു കുട്ടികൾ ഉണ്ട്. ഇവർ ചെറുപ്രായമാണ്. എന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു നന്ദു. അവനെന്തുപറ്റി എന്ന് അറിയില്ല.
എന്തായാലും രണ്ടു ദിവസമായി എന്റെ മകനെ കാണാനില്ല. വലിയതുറയിലും അറിയാവുന്ന ഇടത്തെല്ലാം തിരഞ്ഞു. ആളുകളെ വിട്ടു അന്വേഷിപ്പിച്ചു. ഒരു തുമ്പും ഇല്ല. പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് മകനെ കാണാതായത്. പൊലീസിന് ഉത്തരവാദിത്തമുണ്ട് ഈ കാര്യത്തിൽ. പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ അവൻ വീട്ടിൽ എത്തുമായിരുന്നു.
കാണാതാകുമ്പോൾ മകന്റെ ഒപ്പം ഉണ്ടായിരുന്നത് ഒരാൾ എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമല്ല. ലിഫ്റ്റ് ചോദിച്ചു കയറിയതാണ് എന്ന് പറയുന്നു. അയാൾ ആരാണ്? നന്ദുവുമായി ഇയാൾക്ക് ഉണ്ടായിരുന്ന ബന്ധം എന്ത്? ഇവർ ഇരുവരും ഒരുമിച്ച് പോയതാണോ? ഒരു കാര്യവും ഞങ്ങൾക്ക് അറിയില്ല. എന്റെ ഏക പ്രതീക്ഷയായ ആൺ തരിയെ നഷ്ടമായിരിക്കുന്നു. ഇനി അവനെ എവിടെ പോയി തിരയും എന്ന് പോലും അറിയില്ല. എന്തായാലും വലിയതുറ പൊലീസിലും കമ്മിഷണർ ഓഫീസിലുമൊക്കെ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വിനു പറയുന്നു.
വലിയതുറ പൊലീസ് മറുനാടന്‍ നൽകുന്ന വിശദീകരണം ഇങ്ങനെ:
അഞ്ചിന് അതിരാവിലെ ഒന്നര മണിയോടെയാണ് നന്ദുവിനെയും ഒരാളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അവർ പുകവലിച്ച് നിൽക്കുകയായിരുന്നു. അടുത്ത് ബൈക്കുമുണ്ട്. ലൈസൻസ് ചോദിച്ചു. ലൈസൻസ് ഇല്ലാതെയാണ് വണ്ടി ഓടിച്ചത്. സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ എഴുതി. അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു. പക്ഷെ ബന്ധുവിന്റെ നമ്പർ ആണ് നൽകിയത്. അതിനാൽ ബന്ധുവിനെ വിളിച്ച് ബൈക്കിന്റെ രേഖകൾ ഹാജരാക്കി രാവിലെ ബൈക്ക് എടുത്തുകൊണ്ടു പോകാൻ പറഞ്ഞു. അത് കഴിഞ്ഞു രണ്ടുപേരെയും ഞങ്ങൾ സ്റ്റേഷനിൽ നിന്നും ഒഴിവാക്കി വിട്ടു. അവർ എവിടെ പോയി എന്ന് പൊലീസിന് അറിയില്ല. പക്ഷെ സിസിടിവി ദൃശ്യങ്ങളിൽ ഇവർ ഇരുവരും പൊലീസ് സ്റ്റേഷന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഉണ്ട്. പരാതി ലഭിച്ച പ്രകാരം മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നന്ദു എവിടെയുണ്ടെന്നുള്ള ഒരു വിവരവും ലഭിച്ചില്ല-വലിയതുറ പൊലീസ് പറയുന്നു.
നന്ദുവിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അതുകൊണ്ട് തന്നെ കേസിനെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷെ നന്ദുവിന് വേണ്ടിയുള്ള കാത്തിരിപ്പും വേവലാതിയുമായി നന്ദുവിന്റെ വീട്ടുകാരും ബന്ധുക്കളും ഇപ്പോൾ പൊലീസ് സ്റ്റേഷനും അധികാര സ്ഥാനങ്ങളും കയറിയിറങ്ങുകയാണ്. നന്ദു എങ്ങോട്ട് എന്തിനു പോയി എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബന്ധുക്കൾ കാത്തിരിപ്പ് തുടരുന്നത്.
Stories you may Like
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- താമീർ ജാഫ്രിയുടെ കസ്റ്റഡി മരണം: ജയിലിലെ പീഡനത്തിൽ അന്വേഷണം
- താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തത് ചേളാരിയിൽ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്
- താനൂർ കസ്റ്റഡി കൊലക്കേസിൽ വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി പരിശീലനത്തിന്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍