Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യരാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയത് കമ്പിപ്പാര ശരീരത്തിൽ കുത്തിയിറക്കി; കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത് സമീപത്തെ മരത്തിൽ തൂങ്ങിയും; സന്ധ്യയെ കൊലപ്പെടുത്തി നീതിവാസൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

ആദ്യരാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തിയത് കമ്പിപ്പാര ശരീരത്തിൽ കുത്തിയിറക്കി; കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത് സമീപത്തെ മരത്തിൽ തൂങ്ങിയും; സന്ധ്യയെ കൊലപ്പെടുത്തി നീതിവാസൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആദ്യരാത്രിയിൽ തന്നെ ഭാര്യയെ മൃ​ഗീയമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ചെന്നൈ മിഞ്ചുർ സ്വദേശി നീതിവാസൻ(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം.

ഇരുപതോളം ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് നവദമ്പതികൾ വീട്ടിലെത്തുകയും ചെയ്തു. നീതിവാസനും സന്ധ്യയും സന്ധ്യയും ബന്ധുക്കൾ കൂടിയാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചപ്പോഴും തർക്കമൊന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ദമ്പതിമാരുടെ കിടപ്പുമുറിയിൽനിന്ന് സന്ധ്യയുടെ കരച്ചിൽ കേട്ടാണ് മറ്റുള്ളവർ വിവരമറിയുന്നത്.

കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. എന്നാൽ നീതിവാസനെ മുറിയിൽ കണ്ടില്ല. ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തിൽ നീതിവാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂർ പൊലീസ് പറഞ്ഞു.

ആദ്യരാത്രിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ്പ്രാഥമിക നി​ഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കയ്യിൽ കിട്ടിയ കമ്പിപ്പാര സന്ധ്യയുടെ ശരീരത്തിൽ കുത്തിഇറക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപെടാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP