Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിലെ റിസോർട്ടിൽ 'ഗേൾസിനെ' എത്തിക്കുന്നത് ഫർഹാനയിലൂടെ കുട്ടികളെ വശീകരിച്ച്; ഇടവേളകളിൽ മനുഷ്യക്കടത്തും ബലാത്സംഗവും; ബത്തേരി മടക്കിമലക്കാരൻ ഇല്ല്യാസ് വാണിഭക്കാർക്കിടയിൽ ബിച്ചു; വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും വീടുകൾ മാറി താമസിച്ചും കണ്ണുവെട്ടിച്ച് നടന്ന വാണിഭ വീരൻ ഒടുവിൽ പിടിയിൽ; ഫർസാനയുടെ മൊഴിയിൽ കുടുങ്ങിയത് വമ്പൻ ബ്രോക്കർ; റിസോർട്ട് സെക്സ് മാഫിയയെ തകർക്കാൻ ഉറച്ച് അന്വേഷണം

വയനാട്ടിലെ റിസോർട്ടിൽ 'ഗേൾസിനെ' എത്തിക്കുന്നത് ഫർഹാനയിലൂടെ കുട്ടികളെ വശീകരിച്ച്; ഇടവേളകളിൽ മനുഷ്യക്കടത്തും ബലാത്സംഗവും; ബത്തേരി മടക്കിമലക്കാരൻ ഇല്ല്യാസ് വാണിഭക്കാർക്കിടയിൽ ബിച്ചു; വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും വീടുകൾ മാറി താമസിച്ചും കണ്ണുവെട്ടിച്ച് നടന്ന വാണിഭ വീരൻ ഒടുവിൽ പിടിയിൽ; ഫർസാനയുടെ മൊഴിയിൽ കുടുങ്ങിയത് വമ്പൻ ബ്രോക്കർ; റിസോർട്ട് സെക്സ് മാഫിയയെ തകർക്കാൻ ഉറച്ച് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊയിലാണ്ടി: അന്തർ സംസ്ഥാനപെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിക്കമഗളൂരിൽനിന്ന് പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള പെൺകുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന പെൺവാണിഭ റാക്കറ്റിൽപ്പെട്ട കർണാടക സ്വദേശിനി ഫർസാന (35) നേരത്തെ അറസ്റ്റിലായിരുന്നു. സെക്സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് റിച്ചു.

ഫർസാനയും ഇയാളുടെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോർട്ടിൽ പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായാണ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്. പിടികൂടാതിരിക്കാൻ വാഹനങ്ങൾ മാറി മാറി ഉപയോഗിക്കുകയും വീടുകൾ മാറി താമസിക്കുകയുമാണ് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ വരെ ഇയാളുടെ കൈവശമുണ്ട്. മനുഷ്യക്കടത്ത്, ബലാൽസംഘം, കേസുകളും ഇയാളുടെ പേരിലുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ എസ്ഐ ശ്രീനിവാസൻ , പി .മോഹനകൃഷ്ണൻ, എംപി.ശ്യാം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസിന്റെ അന്വേഷണ പാടവമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

2019ൽ തിരുവമ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ റിസോർട്ടുടമയടക്കം മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂർ വളമംഗലം എണ്ണക്കോട്ട് പറമ്പിൽ മൻസൂർ പാലത്തിങ്കൽ (27), കൊണ്ടോട്ടി തുറക്കൽ മൻസിൽ വീട്ടിൽ നിസാർ ബാബു (37), റിസോർട്ടുടമ മലപ്പുറം ചീക്കോട് വാവൂർ തെക്കുംകോളിൽ മുഹമ്മദ്ബഷീർ (49) എന്നിവരാണ് പിടിയിലായത്. കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പിലെ ഹിൽവ്യൂ റിസോർട്ടിൽ 2019 ഫെബ്രുവരി 12-നാണ് പെൺകുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്.

ഫർസാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേർക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേർ പിടിയിലായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ ഭ്രൂണ പരിശോധനയിൽ പിടിയിലായ നിസാർ ബാബുവാണ് ഗർഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ട് പൊലീസ് വളഞ്ഞപ്പോൾ ഓടുന്നതിനിടയിൽ കല്ലുവെട്ട് കുഴിയിൽ വീണപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്.

പെൺകുട്ടിയുടെ ചിക്മംഗളൂരിലെ വീടിനടുത്തുള്ള ഫർസാനയുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ് കക്കാടംപൊയിലിൽ എത്തിയത്. ഫർസാന ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ വലയിലാക്കിയതായാണ് പൊലീസിന് ലഭിച്ച വിവരം. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിൽഇവരെ ദ്വിഭാഷിയുടെ സഹായത്താൽ പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് റിച്ചുവിന്റെ പങ്ക് തെളിഞ്ഞത്. കർണ്ണാടക സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെ ദാരിദ്രം മുതലെടുത്ത് പണംനൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഫർസാന കേരളത്തിലെത്തിച്ചത്. പെൺകുട്ടിയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഫർസാന കേരളത്തിലെത്തച്ചത്. ആദ്യം വയനാട്ടിലെ വിവിധയിടങ്ങളിലും പെൺകുട്ടിയെ പണത്തിനായി പലർക്കും കാഴ്‌ച്ചവെച്ചു. തുടർന്നാണ് കോഴിക്കോട് കക്കാടംപൊയ്‌ലിൽ റിസോർട്ടിലെത്തിച്ചത്. ഇവിടെവെച്ച് മലപ്പുറം തുറക്കൽ സ്വദേശി നിസാർബാബുവാണ്‌പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP