പെരിന്തൽമണ്ണയിൽ എത്തിയത് വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാൻ; ബാഗിലുള്ള ചുരിദാർ അണിയിച്ച് വിവാഹ പന്തലിലേക്ക് കയറ്റി വട്ടത് ഒരു സംഘം ആളുകളെന്ന് ഷഫീഖിന്റെ പരാതി; ഭാര്യയുമായി വേർപിരിഞ്ഞതിന്റെ മാനസിക പ്രശ്നങ്ങൾക്ക് യുവാവ് അടിമയെന്ന് ബന്ധുക്കളും; പെൺവേഷം കെട്ടി യുവതികൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ എടത്തനാട്ടുകര സ്വദേശിയെ മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിച്ചവരും കുടുങ്ങും; പെരിന്തൽമണ്ണയിലെ ഓഡിറ്റോറിയത്തിൽ സംഭവിച്ചതിന്റെ പൊരുൾ തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പെൺവേഷം കെട്ടി വിവാഹ സ്ഥലത്ത് യുവതികൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ കൂട്ടംചേർന്ന് പൊതിരെ തല്ലിയ സംഭവത്തിൽ ദുരൂഹത ഏറെ. കല്ല്യാണവീട്ടിലുള്ളവർ യുവാവിനെ കൈകാര്യം ചെയ്തതോടെ സംഭവം കേസായി. എന്നാൽ ഏത് തരത്തിൽ ഈ കേസിനെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മർദ്ദനമേറ്റത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ചുരിദാറിനു മീതെ മഫ്തയണിഞ്ഞു സ്ത്രീകൾക്കിടയിലൂടെ ഷെഫീഖ് തിരക്കി നടന്നത്. സംശയം തോന്നിയ യുവതിയാണു ബന്ധുക്കളെ വിവരമറിയിച്ചത്. ആദ്യം കല്ല്യാണവീട്ടിലെ സ്ത്രീകൾ പരിശോധന നടത്തിയതോടെ മഫ്തക്കുള്ളിൽ പുരുഷനാണന്നു തെളിഞ്ഞു. മോഷ്ടാവെന്നാരോപിച്ച് മർദ്ദനവും ഉണ്ടായി. വിവാഹ പന്തലിലെ ബന്ധുക്കൾ ചേർന്നു വളഞ്ഞുവച്ചു ചോദ്യം ചെയ്തെങ്കിലും പെൺവേഷം കെട്ടി വെറുതെ വന്നുവെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യലിനിടെ വിവാഹം നടക്കുന്ന പെരിന്തൽമണ്ണയിലെ ഹാളിനുള്ളിൽ വച്ചും റോഡിൽ വച്ചും യുവാവിനെ പലവട്ടം മർദിച്ചു. മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു യുവാവിന്റെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യം പൊലീസിനുണ്ട്.
യുവാവിന് അൽപം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേർപിരിഞ്ഞെന്നും ബന്ധുക്കൾ പറയുന്നു. വേർപിരിഞ്ഞ ഭാര്യയുടെ ഉപേക്ഷിക്കാൻ കൊണ്ടുപോയ വസ്ത്രങ്ങൾ നാട്ടുകാരിൽ ചിലർ ചേർന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാൽ യുവാവിന്റെ ബന്ധുക്കൾ പറയുന്നത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സംഘം ആളുകൾ തന്നെ നിർബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖും പറയുന്നത്. ഇതു സംബന്ധിച്ച് ഷഫീഖ് പൊലീസിൽ പരാതി നൽകി.
വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാനാണ് പെരിന്തൽമണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകൾ ബാഗ് തുറന്ന് ചുരിദാർ എടുക്കുകയും നിർബന്ധിച്ച് ധരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഷഫീഖ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ചുരിദാർ ധരിപ്പിച്ചതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ വിവാഹത്തിനെത്തിയവർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ പോലെ ഷെഫീഖും പറയുന്നത്.
ഷെഫീഖിനെ സംഘം ചേർന്ന് മർദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈൽ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം. സാധാരണ വിവാഹ പന്തലുകളിൽ സദ്യകഴിക്കാനും മറ്റും ആളുകൾ വ്യാജ ഐഡന്റിറ്റിയിൽ എത്താറുണ്ട്. ഇത്തരത്തിലൊരു കേസായാണ് പൊലീസ് ആദ്യം ഇതിനെ എടുത്തത്. അപ്രതീക്ഷിതമായാണ് ഷഫീഖ് പരാതി നൽകിയത്. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടി. ഈ സാഹചര്യത്തിൽ പ്രദേശത്തെ സിസിടിവി മുഴുവൻ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- തോൽവിയിൽ മനം മടുക്കാത്ത ഉത്സാഹ ശീലം; ഓരോ തവണയും റാങ്ക് നില മെച്ചപ്പെടുത്തി മോഹത്തിന് പിന്നാലെ; ഐപിഎസ് ട്രെയിനിങ്ങിനിടയിലും തുടർന്ന പഠനം; ജോലി ചെയ്തുകൊണ്ടു തന്നെ കഠിനാദ്ധ്വാനം; ഐഎഎസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- കൊല്ലത്തെ ബിജെപിയിൽ വ്യാജ മെത്രാൻ ഉയർത്തി വിട്ട അലയൊലികൾ അവസാനിക്കുന്നില്ല; വ്യാജൻ വലിഞ്ഞു കയറി വന്നതെന്ന് ഒരു വിഭാഗം; ക്ഷണിച്ചിട്ടാണ് വന്നതെന്ന് ജെയിംസ് ജോർജ്; അവസരം മുതലെടുത്ത് എൽഡിഎഫും യുഡിഎഫും
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍