Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻസ്റ്റാഗ്രാം വഴി പതിനാലുകാരിയെ ആദ്യം പരിചയപ്പെട്ടത് 30 കാരൻ; സന്ദേശങ്ങൾ അയച്ച് പാട്ടിലാക്കിയ ശേഷം മയക്കുമരുന്നിന് അടിമയാക്കി; രാത്രി പെൺകുട്ടിയുടെ വീട്ടിലെ മുകൾ നിലയിൽ എത്തി ചൂഷണം; മറ്റുസുഹൃത്തുക്കളെ വിളിച്ചുവരുത്തിയും പീഡനം; മലപ്പുറത്തെ കേസിൽ കന്മനം സ്വദേശികളായ മുഹമ്മദ് റഫീക്കും മുഹമ്മദ് അഫ്ലഹും പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പതിനാലുകാരിയെ ആദ്യം പരിചയപ്പെട്ടത് 30 കാരൻ; സന്ദേശങ്ങൾ അയച്ച് പാട്ടിലാക്കിയ ശേഷം മയക്കുമരുന്നിന് അടിമയാക്കി; രാത്രി പെൺകുട്ടിയുടെ വീട്ടിലെ മുകൾ നിലയിൽ എത്തി ചൂഷണം; മറ്റുസുഹൃത്തുക്കളെ വിളിച്ചുവരുത്തിയും പീഡനം; മലപ്പുറത്തെ കേസിൽ കന്മനം സ്വദേശികളായ മുഹമ്മദ് റഫീക്കും മുഹമ്മദ് അഫ്ലഹും പിടിയിൽ

ആർ പീയൂഷ്

മലപ്പുറം: പതിനാലുകാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചപ്പെട്ടത് പ്രധാന പ്രതിയായ 30 കാരൻ. ആദ്യം ഇയാൾ പെൺകുട്ടിയെ സന്ദേശങ്ങൾ അയച്ച് വശത്താക്കിയ ശേഷം നേരിൽ കാണുകയും പിന്നീട് മയക്കു മരുന്ന് നൽകുകയുമായിരുന്നു. പതിയെ കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കിയ ശേഷമായിരുന്നു പീഡനം. പിന്നീട് മറ്റു പലരും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പതിയെ എല്ലാവരും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഒളിവിൽ പോയ ഏഴു പ്രതികളിൽ രണ്ട് പേരെ എറണാകുളത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലഹ്(22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റഫീഖ്(22) എന്നിവരാണ് അറസ്റ്റിലായവർ. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാന പ്രതിയായ 30 കാരൻ ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. ഇയാൾക്ക് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും തല്ല് വേണ്ടുവോലം കിട്ടിയിരുന്നു. കേസായതോടെയാണ് ഒളിവിൽ പോയത്. പ്രതികൾ മറ്റ് പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അറസ്റ്റിലായ രണ്ട് പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഒളിവിൽ പോയിരിക്കുന്ന പ്രതികളുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരിക.ാണ്. കർണ്ണാടകയിൽ ഒളിവിൽ കഴിയുന്ന പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

മലപ്പുറത്തെ ഒരു സ്‌ക്കൂളിലെ ഒൻപതാംക്ലാസ്സ് വിദ്യാർത്ഥിനിയായ 14കാരിയാണ് പീഡനത്തിരയായത്. പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുകയും ചങ്ങാത്തം അരുതാത്ത ബന്ധത്തിലേക്ക് പോകുകയുമായിരുന്നു. കഞ്ചാവും മയക്കുമരുന്നും പെൺകുട്ടി യുവാക്കളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴും രാത്രിയിൽ യുവാക്കൾ വീട്ടിലേക്ക് വരാൻ തുടങ്ങി. വീട്ടിലെ മുകൾ നിലയിലായിരുന്നു പെൺകുട്ടിയുടെ കിടപ്പു മുറി. രാത്രിയിൽ വീട്ടുകാർ ഉറങ്ങുമ്പോൾ വാതിൽ തുറന്നു കൊടുത്താണ് യുവാക്കളെ വീട്ടിൽ കയറ്റിയിരുന്നത്. വീട്ടിലെത്തിയ യുവാക്കൾ പെൺകുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.

പീഡന വിവരം വീട്ടിൽ അറിഞ്ഞതോടെ പെൺകുട്ടിയെ മാതാവ് ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടിൽ വന്നു പോയിരുന്നവരുടെ വിവരം പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ പിതാവ് ഗൾഫിലാണ്. മാതാവും ഇളയ സഹോദരനും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് താമസം. മാതാവ് പെൺകുട്ടിയുടെ അമ്മാവനോട് ഇക്കാര്യം പറയുകയും അമ്മാവനും ബന്ധുക്കളും ചേർന്ന് യുവാക്കളുടെ വീട്ടിൽ കയറി മർദ്ദിക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാത്ത യുവാക്കളുടെ മാതാപിതാക്കൾ പൊലീസിൽ മർദ്ദനത്തിനെതിരെ പരാതി നൽകിയതോടെയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി ചൈൽഡ്ലൈനിലെത്തിയത്. ചൈൽഡ്ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകി. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ യുവാക്കൾ എല്ലാവരും ഒളിവിൽ പോകുകയായിരുന്നു.

7 യുവാക്കളും കൂട്ടം ചേർന്നല്ല പീഡനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർ തമ്മിൽ പരസ്പരം ബന്ധവുമില്ല. പെൺകുട്ടി ഓൺലൈൻ ക്ലാസ്സിനായി ഉപയോഗിച്ചിരുന്ന മൊബൈലിൽ നിന്നാണ് ഇൻസ്റ്റാഗ്രാം വഴി യുവാക്കളെ പരിചയപ്പെട്ടത്. പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തമാകുകയായിരുന്നു. പീഡനം നടത്തിയ യുവാക്കൾ എല്ലാവരും കർണ്ണാടകയിൽ പഠിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമാണ്. പൊലീസ് കേസെടുത്തു എന്ന വിവരം ലഭിച്ചതോടെ രണ്ടു പേർ എറണാകുളത്ത് ഒളിവിൽ പോയി. പൊലീസ് എറണാകുളത്തെത്തി കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് പേർ കർണ്ണാടകയിൽ ഒളിവിൽ കഴിയുന്ന വിവരം പൊലീസിനെ ലഭിച്ചു. ഇവരെ കണ്ടെത്തിയതായും ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

പെൺകുട്ടി ബന്ധുവിനോട് പീഡന വിവരം തുറന്നു പറഞ്ഞതിനാൽ മാത്രമാണ് വിവരം പുറത്തറിഞ്ഞത്. അല്ലെങ്കിൽ ഇക്കാര്യം ആരും അറിയില്ലായിരുന്നു. രാത്രി കാലങ്ങളിലായിരുന്നു പെൺകുട്ടി യുവാക്കളെ വിളിച്ചു വരുത്തിയിരുന്നത്. പെൺകുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകർ കൗൺസിലിങ്ങിന് വിധേയമാക്കി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP