ചൈൽഡ് ഹോമിലേക്കു മാറ്റിയ കുഞ്ഞിനെ കൗൺസിലിംഗിൽ മനം മാറിയ അമ്മ മടക്കിക്കൊണ്ടുപോയെന്നു കാട്ടി കൃത്രിമ രേഖയുണ്ടാക്കിയ ശേഷം മറ്റൊരാൾക്ക് വിറ്റു; മലപ്പുറം ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളിത്തിനെ സ്ഥാനത്തു നീക്കി; ചെയർമാന്റേത് ഗുരുതര വീഴ്ച്ചയെന്ന് വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: സി.ഡബ്ല്യു.സി ചെയർമാനു മുന്നിൽ അമ്മ കൊണ്ടുവന്ന കുഞ്ഞിനെ മറ്റൊരാൾക്ക് മറിച്ചു വിറ്റ സംഭവത്തിൽ മലപ്പുറം ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിനെ തൽസ്ഥാനത്തുനിന്നും നീക്കി. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് ഷരീഫ് ഉള്ളത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. അവിഹിത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനെ യുവതി ശിശുക്ഷേമസമിതിയിൽ നിയമപ്രകാരം ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഈ കുഞ്ഞിനെ ചട്ടങ്ങൾ മറികടന്ന് മറ്റൊരാൾക്ക് വിൽപന നടത്തുകയായിരുന്നു.
തികച്ചും രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കേണ്ട മജിസ്ട്രേറ്റ് പദവിയുള്ള സ്ഥാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റേത്. എന്നാൽ ഈ സ്ഥാനത്തിരുന്ന് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയായിരുന്നു. ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൽസ്ഥാനത്ത് നിന്നും നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഷരീഫ് ഉള്ളത്തിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷിക്കുന്നത്. സമാനമായി അധികാര ദുർവിനിയോഗം നടത്തിയ സംഭവത്തിൽ വയനാട് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഉൾപ്പടെയുള്ള സമിതി അംഗങ്ങളെ സർക്കാർ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മലപ്പുറം ശിശുക്ഷേമസമിതി അദ്ധ്യക്ഷനെയും സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. നിലവിൽ സമിതി അംഗമായ അഡ്വ. ഹാരിസ് പഞ്ചിലിയെ ചെയർമാനായി നിയമിച്ചേക്കും.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസവും ജീവനും ഉൾ്പ്പെടെയുള്ള കാര്യങ്ങളിൽ ഇടപെട്ട് നീതി നടപ്പാക്കുന്നതിനുമാണ് കുട്ടികൾക്കായുള്ള വിവിധ സർക്കാർ ഏജൻസികളും കോടതികളും. ജന്മം നൽകുന്നവർക്ക് കുഞ്ഞിനെ വേണ്ടെങ്കിൽ, അവിഹിത ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളാണെങ്കിൽ പോലും ഏറ്റെടുത്ത് സർക്കാർ മന്ദിരത്തിൽ സംരക്ഷണം നൽകണമെന്നാണ് നിയമം. പിന്നീട് അനുവദിക്കുന്ന കാലാവധി കഴിഞ്ഞാൽ ചട്ടപ്രകാരം അപേക്ഷിക്കുന്നവർക്ക് ദത്ത് നൽകാനും നിയമം അനുവദിക്കുന്നുണ്ട്. 2015 ലാണ് സി.ഡബ്ല്യൂ.സി ചെയർമാനായിരുന്ന അഡ്വ.ഷരീഫ് ഉള്ളത്തിനെതിരെയുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറം ജില്ലക്കാരിയായ യുവതി കോഴിക്കോട്ടെ ആശുപത്രിയിൽ വച്ച് കുഞ്ഞിന് ജന്മം നൽകുകയുണ്ടായി. അവിഹിത ബന്ധത്തിലൂടെയുണ്ടായ കുഞ്ഞായതിനാൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷരീഫ് ഉള്ളത്തിനു മുന്നിൽ യുവതി കുഞ്ഞിനെ ഹാജരാക്കി.
ഇതനുസരിച്ച് കുഞ്ഞിനെ ചൈൽഡ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. അമ്മ കുഞ്ഞിനെ ബന്ധപ്പെട്ട സമിതിക്കു മുന്നിൽ സമർപ്പിച്ചാൽ അമ്മയെ കൗൺസിലിങ് നടത്താനുള്ള സമയപരിധിയുണ്ട്. ഇക്കാലയളവിൽ കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ അമ്മ തയ്യാറായാൽ അമ്മയ്ക്കു തന്നെ കുഞ്ഞിനെ വിട്ടുകൊടുക്കണമെന്നാണ് ചട്ടം. എന്നാൽ കൗൺസിലിങ് പിരീഡിൽ അമ്മയുടെ മനംമാറ്റത്തെ തുടർന്ന് കുഞ്ഞിനെ ഏൽപ്പിച്ചതായി കാണിച്ച് അഡ്വ. ഷരീഫ് ഉള്ളത്തിൽ കൃത്രിമ രേഖകളുണ്ടാക്കി കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നുവത്രെ. എന്നാൽ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഡയറക്ടർ എന്നിവർ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഇതുസംബന്ധിച്ച് മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതി ചെയർമാനെതിരെ ആരോപണം ഉയർന്നതോടെ കഴിഞ്ഞ രണ്ടു വർഷത്തോളമായി ചൈൽഡ് ലൈൻ ഏറ്റെടുക്കുന്ന കുട്ടികളെ അഡ്വ. ഷരീഫിനു മുന്നിൽ കൊണ്ടുവന്നിരുന്നില്ല. പകരം മറ്റു സമിതി അംഗങ്ങൾക്കു മുമ്പിലാണ് ഹാജരാക്കിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഷരീഫ് ഉള്ളത്തിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഈ മാസം രണ്ടിനാണ് സാമൂഹ്യനീതി വകുപ്പ് അഡ്വ. ഷരീഫ് ഉള്ളത്തിനെ തൽസ്ഥാനത്തു നിന്നും നീക്കിയതായി ഉത്തരവിറക്കിയത്. ഉത്തരവിൽ പറയുന്നതിങ്ങനെ: 'മാതാവ് സറണ്ടർ ചെയ്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷരീഫ് ഉള്ളത്തിൽ അനധികൃതമായി കൈമാറ്റം ചെയ്ത കേസിൽ പ്രഥമവിവര റിപ്പോർട്ടിലെ ആരോപണങ്ങൾ ഗുരുതരമായവയാണെന്നും ജുവനൈൽ ജസ്റ്റിൽ ആക്ട് അനുസരിച്ച് നിയമം നടപ്പിലാക്കുവാൻ ബാധ്യസ്ഥാനായ അധികാരസ്ഥാനം തന്നെ അതിന് വിപരീതമായി പ്രവർത്തിച്ചിരിക്കുന്നതിനാൽ 2015ലെ ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 27(7)(ശ) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുവാൻ സാമൂഹ്യനീതി ഡയറക്ടർ മേൽ പരാമർശം മുഖേന ശുപാർശ ചെയ്യുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷരീഫ് ഉള്ളത്തിൽ അധികാര ദുർവിനിയോഗം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനാൽ 2015 ലെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉത്തരവ് തിയതി പ്രാബല്യത്തിൽ ടിയാളെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.'
അതേസമയം തന്നോടുള്ള രാഷ്ട്രീയ വിരോധമാണ് കേസിനു പിന്നിലെന്നും അറബികല്യാണം, അനാഥശാല വിഷയം, കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടന മാഫിയ തുടങ്ങിയ വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുത്തതും ഇരകൾക്കൊപ്പം നിന്നതുമാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നതെന്നും അഡ്വ. ഷരീഫ് ഉള്ളത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 2015ൽ നടന്ന സംഭവത്തിൽ പൊലീസ് പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഇതുവരെ യാതൊരു നടപടിയുമുണ്ടാകാത്തത് ചട്ടപ്രകാരമാണ് തന്റെ നടപടിയെന്ന് ശരിവെക്കുന്നതാണെന്ന് ഷരീഫ് ഉള്ളത്തിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍