സ്ത്രീകളുമായി ചങ്ങാത്തം കൂടാൻ ഉപയോഗിച്ചിരുന്നത് വ്യാജ പ്രൊഫൈൽ; മേജർ അമിതിന്റെ ഭാര്യ ഷൈൽസയെ പാട്ടിലാക്കുന്നതും വ്യാജ പ്രൊഫൈൽ വഴി; ഷൈൽസയെ കൂടാതെ അടുത്ത ബന്ധമുണ്ടായിരുന്നത് ഡൽഹി സ്വദേശികളായ മൂന്നുസ്ത്രീകളുമായി; ശല്യം കടുത്തപ്പോൾ സൈനിക കോടതിയിൽ പരാതി നൽകുമെന്ന് ഷൈൽസ ഭീഷണി മുഴക്കി; കൊലയ്ക്ക് മുമ്പ് മേജർ നിഖിൽ കയർത്തുസംസാരിച്ചതും ഭീഷണിയെ ചൊല്ലി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കരസേനാ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസ ദ്വിവേദിയുടെ കൊലപാതകക്കേസിലെ പ്രതി മേജർ നിഖിൽ റായി ഹന്ദ സ്ത്രീകളുമായി ചങ്ങാത്തം കൂടിയിരുന്നത് ഫേക് പ്രൊഫൈൽ വഴി.ശ്രീനഗറിൽ ജോലി നോക്കുന്ന സമയത്താണ് ഈ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഷൈൽസയെ പരിചയപ്പെട്ടത്. 2015 ലായിരുന്നു ആ സംഭവം.
മേജർ നിഖിന്റെ രണ്ടുഫോണുകൾ പൊലീസ് പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് സോഷ്യൽനെറ്റ് വർക്കിങ് സൈറ്റിനായി രണ്ടു വൃത്യസ്ത അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമായി.യഥാർഥ പ്രൊഫൈലിൽ താൻ കരസേനാ ഉദ്യോഗസ്ഥനാണെന്ന് പരാമർശിക്കുന്നുണ്ട്. വ്യാജപ്രൊഫൈലിൽ ഡൽഹി കേന്ദ്രമായ ബിസിനസ്കാരനെന്നാണ് അവകാശപ്പെടുന്നത്.
വ്യാജ അക്കൗണ്ട് വഴി ഷൈൽസയോട് മാത്രമല്ല മറ്റുപല സ്ത്രീകളുമായും ചാറ്റിങ് അടക്കമുള്ള ആക്ടിറ്റിവിറ്റീസ് ഉണ്ടായിരുന്നു. കോൾ റോക്കോഡ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, ഷൈൽസയെ കൂടാതെ ഡൽഹി സ്വദേശികളായ മററുമൂന്ന് സ്ത്രീകളുമായും നിരന്തര ബന്ധമുണ്ടായിരുന്നെന്ന് തെളിഞ്ഞു.ഈ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് സമീപിച്ചിട്ടുണ്ട്.
2015 മുതലാണ് ഷൈൽസയുമായി മേജർ നിഖിൽ ചാറ്റിങ് തുടങ്ങിയത്. ആറുമാസത്തിന് ശേഷം ഷൈൽസയോട് താനാരാണെന്ന് വെളിപ്പെടുത്തി. തുടർന്നാണ് ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ മേജറെ മീററ്റിലേക്ക് സ്ഥലംമാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം അപ്പോൾ സാകേതിലായിരുന്നു താമസം.സാകേതിലേക്ക് മാറ്റം ആവശ്യപ്പെടുന്നതിന് പകരം നാഗാലാൻഡിലെ ദിമാപൂരിലേക്കാണ് ഇയാൾ സ്ഥലംമാറ്റം വാങ്ങിയത്. ഇവിടെ വച്ച് ഷൈൽസയുമായി കൂടെക്കൂടെ കാണാൻ തുടങ്ങി.ബന്ധം വളർന്നപ്പോൾ, തന്റെ ഭർത്താവ് അമിതിനെയും പരിചയപ്പെടുത്തി. ഒപ്പം വീട്ടിലെ പാർട്ടിയിലേക്ക് മേജർ നിഖിലിനെ ക്ഷണിക്കുകയും ചെയ്തു.
എന്നാൽ, മേജർ നിഖിലിന്റെ പെരുമാറ്റം മോശമാവുകയും കുടുംബകാര്യങ്ങളിൽ കൈകടത്തൽ കൂടുകയും ചെയ്തപ്പോൾ, മുതിർന്ന കരസേന ഉദ്യോഗസ്ഥർക്ക് മുമ്പാകെ താൻ പരാതിപ്പെടുമെന്ന് ഷൈൽസ ഭീഷണി മുഴക്കി.തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാനും ആവശ്യപ്പെട്ടു.രണ്ടാഴ്ച മുമ്പ് തന്നെ കോർട്ട് മാർഷ്യലിന് വിധേയനാക്കുമെന്നും ഷൈൽസ ഭീഷണി മുഴക്കിയതായി മേജർ് നിഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇതിനെ തുടർന്നാണ് തന്റെ മകനെ പ്രവേശിപ്പിച്ചിരുന്ന ആർമി ബേസ് ആശുപത്രിയിലേക്ക് ശനിയാഴ്ച ഷൈൽസയെ മേജർ ക്ഷണിച്ചത്. കാറിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഷൈൽസയുടെ കഴുത്ത് മുറിച്ചത്.
കാറിൽ നിന്ന് ഇറങ്ങിയോടിയ ഷൈൽസയുടെ മേൽ മൂന്ന് തവണയാണ് മേജർ കാർ കയറ്റിയത്. അപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.ഇതിന് ശേഷം ഭാര്യാസഹോദരിയെ ആശുപത്രിയിൽ നിന്ന് വിളിച്ച് സാകേതിൽ കൊണ്ടാക്കി. സംഭവമുണ്ടായ സ്ഥലത്തേക്ക് മൂന്ന് തവണ മടങ്ങി വന്നെങ്കിലും പൊലീസിനെ കണ്ട് ആശുപത്ര്ിയിലേക്ക് തന്നെ മടങ്ങി. ആശുപത്രിയിൽ വച്ച് മേജർ അമിത് നിഖിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു.തുടർന്ന് ഫോണിൽ വിളിച്ച് ആശുപത്രിയിൽ എത്തിയത് എന്തിനാണെന്ന ചോദിച്ചപ്പോൾ, തന്റെ മകന്റെ ചികിൽസയ്ക്കായി ആണെന്ന് മേജർ നിഖിൽ മറുപടി പറയുകയും ചെയ്തു.
നിഖിൽ സാകേതിലെ വസതിയിലേക്ക് പോയ സമയത്ത് അമിത് നരൈന പൊലീസ് സ്റ്റേഷനിലെത്തി തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി നൽകുകയായിരുന്നു.ആ സമയത്ത് ക്രൈം നടന്ന സ്ഥലത്തെ ഫോട്ടോകൾ പൊലീസ് കാണിക്കുകയും തന്റെ ഭാര്യയാണ് അപകടത്തിൽ പെട്ടതെന്ന് മേജർ അമിത് തിരിച്ചറിയുകയും ചെയ്തു.ഹന്ദയുടെ മാതാപിതാക്കളോട് മകൻ എവിടെയന്ന് ചോദിച്ചപ്പോൾ, നിഖിൽ മീററ്റിലേക്ക് രക്ഷപ്പെടുകയും ഫോൺ ഓഫാക്കുകയും ചെയ്തു.
ഷൈൽസയ്ക്ക് തന്നോട് കടുത്ത പ്രണയമെന്ന് നിഖിൽ
അതസമയം, മേജർ അമിത് ദ്വിവേദയുടെ ഭാര്യ ഷൈൽസയ്ക്ക് തന്നോട് അഗാധപ്രണയമായിരുന്നുവെന്നാണ് നിഖിലിന്റെ അവകാശവാദം.ഒടുവിൽ ഒഴിയാബാധയായപ്പോൾ താൻ വകവരുത്തുകയായിരുന്നുവെന്ന് മേജർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഗതി നേരേ മറിച്ചാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഷൈൽസയുടെ തുറന്ന ഇടപെടലും സൗഹൃദവും നിഖിൽ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമൃത്സറിൽ അഭിഭാഷകനായ സഹോദരൻ പറയുന്നു. ഷൈൽസ തന്നെ വിവാഹം കഴിക്കണമെന്നആഗ്രഹം പൂവണിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് തന്റെ ഇരയാക്കാൻ നിഖിൽ തീരുമാനിച്ചത്.
ശനിയാഴ്ചയാണു വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ അമിത്തിന്റെ ഭാര്യയെ ഷൈലജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. ആർമി ബേസ് ഹോസ്പിറ്റലിൽ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു.ഫിസിയോതെറപ്പിക്കെന്ന പേരിൽ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തി. ഡ്രൈവർ തിരികെ പോകുകയും ചെയ്തു. ആശുപത്രിയിൽ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറിൽ ഇരുവരും ഡൽഹി കന്റോൺമെന്റിലേക്കാണു പോയത്.യാത്രയ്ക്കിടെ കാറിനുള്ളിൽ ഇരുവരും വാക്കേറ്റത്തിലേർപ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖിൽ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാർ കയറ്റിയിറക്കുകയും ചെയ്തു.
ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്റ്റേഷനിൽ നൽകുന്നത്. അതിനു മുൻപേ തന്നെ വഴിയാത്രക്കാർ ബ്രാർ സ്ക്വയറിലെ വിജനമായ റോഡിൽ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.
പ്രതിക്കു വേണ്ടി ഡൽഹി പൊലീസ് ഇരുനൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. ആറു സംഘങ്ങളായിട്ടായിരുന്നു ഡൽഹി പൊലീസിന്റെ അന്വേഷണം. ആർമി ബേസ് ആശുപത്രി പരിസരത്തെ രണ്ടു സിസിടിവികളിൽ നിന്ന് ഷൈലജ കാറിൽ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ കാറിന്റെ നമ്പർ കണ്ടെത്താനായില്ല. തുടർന്ന് ആർമി ബേസ് ആശുപത്രിക്കും സാകേതിലെ നിഖിലിന്റെ കുടുംബവീടിനും ഇടയ്ക്കുള്ള നൂറോളം സിസിടിവികൾ പരിശോധിച്ചു. അതിൽ നിന്നാണു കാർ നമ്പർ ലഭിക്കുന്നത്. അന്വേഷണ സംഘം നിഖിലിന്റെ കുടുംബവീട്ടിലെത്തിയെങ്കിലും ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. ഒരുപക്ഷേ മീററ്റിലേക്കു പോയിട്ടുണ്ടാകാമെന്ന വിവരം സഹോദരനാണു നൽകുന്നത്. അതോടെ ആർമി ഗെസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അഞ്ഞൂറോളം ഇടങ്ങളിൽ തിരച്ചിൽ ശക്തമാക്കി. സംഭവം നടന്ന് 20 മണിക്കൂറിനുള്ളിൽ നിഖിലിനെ പിടികൂടാനുമായി. മീററ്റ് കന്റോൺമെന്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിഖിൽ രാജ്യം വിടാനുള്ള നീക്കത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ ഫോണിലെ കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ പൊലീസിനു ശക്തമായ തെളിവുകളും ലഭിച്ചു. ജനുവരി മുതൽ ഇതുവരെ മൂവായിരത്തിലേറെ തവണ നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്ന സമയം ഇയാൾ ബ്രാർ സ്ക്വയറിലുണ്ടായിരുന്നതായും വ്യക്തമായി. അതോടെയാണ് അറസ്റ്റ് ചെയ്തത്. നിഖിലിനെ കോടതി നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മനിഷ ത്രിപാഠിയുടേതാണ് ഉത്തരവ്.
2015ൽ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരിൽ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡൽഹിയിലേക്ക് മാറിയെങ്കിലും നിഖിൽ ഷൈൽസയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു.
ഒരു തവണ ഷൈൽസയും നിഖിലും വിഡിയോ കോൾ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാൻ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നൽകുകയും ചെയ്തിരുന്നു.കൊലപാതകത്തിന് ശേഷം വാഹനം കഴുകി വൃത്തിയാക്കാൻ നിഖിൽ ശ്രമിച്ചിട്ടുെണ്ടങ്കിലും ചക്രത്തിലെ ചോരപ്പാടുകൾ പൂർണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍