മദ്രസകളിലെ പീഡനത്തെ കുറിച്ച് റെജീന തുറന്നെഴുതിയപ്പോൾ തെറിവിളിച്ചവർ എവിടെ? തിരൂരിൽ മദ്രസാ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത് ഏഴുവയസുകാരിയെ; അന്വേഷണത്തിൽ പുറത്തുവന്നത് ഏഴു കുട്ടികളെ നീചമായി പീഡിപ്പിച്ച വിവരം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മദ്രസകളിലെ അദ്ധ്യാപകർ നടത്തുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തക വി പി റെജീന തുറന്നെഴുതിയപ്പോൾ അതിനെ തുറന്നെതിർക്കാൻ രംഗത്തെത്തിയത് പ്രബലരായ മുസ്ലിം സംഘടനകളുടെ വക്താക്കൾ തന്നെയായിരുന്നു. റെജീനയുടെ തുറന്നെഴുത്തിന്റെ പേരിൽ അസഹിഷ്ണുക്കളായവർ അവർക്കെതിരെ നിരന്തരം തെറിവിളികളുമായി രംഗത്തെത്തി. എന്നാൽ, റെജീന പറയുന്ന പൊതുവായ കാര്യമല്ലെങ്കിലും ചില മദ്രസകളിലെങ്കിലും പീഡന വിഷയങ്ങൾ നടത്തുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. മദ്രസാ അദ്ധ്യാപകൻ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭംവം പൂഴ്ത്തിവെക്കാൻ ശ്രമിച്ചിട്ടും പുറത്തുവന്നത് മലപ്പുറത്തെ തിരൂരിൽ നിന്നുമാണ്. പീഡനം നടന്ന് നാലു ദിവസത്തിനു ശേഷമാണ് തിരൂർ പുല്ലൂരിൽ മദ്രസാ അദ്ധ്യാപകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ ക്രൂരസംഭവം പുറത്താകുന്നത്.
കേസ് ഒതുക്കിത്തീർക്കാൻ അതീവ ശ്രമം നടത്തി വരുന്നതിനിടെയാണ് ജിഷയുടേതുൾപ്പടെ പീഡന സംഭവങ്ങൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചർച്ചയാവുകയും ചെയ്തത്. ഇതോടെ സംഭവം അറിഞ്ഞ നാട്ടുകാർ ജില്ലാ ചൈൽഡ്ലൈൻ, പൊലീസ് എന്നീ വിഭാഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിൽനിന്നും ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തറിയുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിന്മേൽ മദ്രസാധ്യാപകനായ പുല്ലൂർ ചെറുപറമ്പിൽ സി.പി. അബ്ദുറഹിമാൻ മുസ്ലിയാർ (45) ക്കെതിരെ പൊലീസ് കേസെടുത്തു. തിരുന്നാവായ എടക്കുളം സ്വദേശിയായ ഇയാൾ പുല്ലൂരിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ്. പീഡനം നടത്തിയ മദ്രസ അദ്ധ്യാപകന്റെ രണ്ടു പെൺമക്കൾ ഇതേ മദ്രസയിൽ പഠിക്കുന്നുണ്ട്.
സംഭവം നടക്കുന്നത് ഏപ്രിൽ 30 ശനിയാഴ്ച. എന്നാൽ ഇന്നലെയായിരുന്നു പൊലീസിനെയും ചൈൽഡ് ലൈനെയും വിവരമറിയിച്ചത്. സംഭവം നടന്നതിനു ശേഷം വീട്ടുകാരുമായി ബന്ധമുള്ള ഏതാനും പേരും നാട്ടിലെ ചില പ്രമുഖരും ഇടപെട്ട് കേസ് ഒതുക്കാൻ ശ്രമം നടത്തിവരികയായിരുന്നു. എന്നാൽ കേസ് ഒതുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കളും നാട്ടുകാരായ ചിലരും ചേർന്ന് രംഗത്തു വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പല സ്ഥലങ്ങളിലായി നടന്ന പീഡന സംഭവങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ചയായത് ഇവരെ രംഗത്തുവരാൻ പ്രേരിപ്പിച്ചു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങിൽ പരാതിക്കാരിയായ കുട്ടിക്കു പുറമെ മറ്റ് ഏഴുകുട്ടികളെ ഒരു വർഷത്തോളമായി ഈ മദ്രസ അദ്ധ്യാപകൻ പീഡനത്തിനിരയാക്കിയതായി കുട്ടികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. നീചവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ഇയാൾ മറ്റു കുട്ടികളെയും ഉപയോഗപ്പെടുത്തി എന്നാണ് ഇത് വ്യക്തമാക്കുന്നത്. വേലി തന്നെ വിളവു തിന്നുന്നതിന്റെ ഉത്തമ ഉദാഹരണം.
പതിവു പോലെ മദ്രസ വിട്ട് വീട്ടിലെത്തിയ ഏഴു വയസുകാരിയായ കുട്ടി വീട്ടിലെത്തിയതു മുതൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് കുട്ടിയെ മാതാവ് കുളിപ്പിക്കുന്നതിനിടെയാണ് ജനനേന്ദ്രിയത്തിൽ ശക്തമായ വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതോടെ വിഷയം ചോദിച്ചറിഞ്ഞതോടെയാണ് ഉസ്താദ് പിടിച്ചതാണെന്ന് കുട്ടി മാതാവിനോടു പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി കാണപ്പെട്ടു. സംഭവം മദ്രസയിലെ പ്രധാനാധ്യാപകനെയും കമ്മിറ്റിയിലെ മറ്റു ചിലരെയും വീട്ടുകാർ വിവരമറിയിച്ചു.
എന്നാൽ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ച് മൂന്ന് ദിവസത്തിനു ശേഷമാണെങ്കിലും ചൈൽഡ് ലൈനെ വിവരമറിയിക്കുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾ നൽകിയ മൊഴിയിൽ കൂടുതൽ പേരെ പീഡിപ്പിച്ചതായി പുറത്തു വന്നു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടികളെ സ്ഥിരമായി പീഡനത്തിനിരയാക്കിയിരുന്നുവത്രെ. ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന ഇയാൾ കുട്ടികളെ മേശയുടെ അടുത്തേക്ക് വിളിപ്പിച്ചായിരുന്നു അശ്ലീല വേഴ്ച്ചകളിൽ ഏർപ്പെട്ടിരുന്നത്. ഇയാളുടെ ആഭാസത്തരങ്ങൾ കുട്ടികൾ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
പീഡന വിവരം പുറത്തായി മൂന്നു ദിവസം വരെ പ്രതി നാട്ടിലുണ്ടായിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചൊവ്വാഴ്ച രാത്രിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ മദ്രസ അദ്ധ്യാപകനെ വീട്ടിലേക്കു വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ സംഭവം നിഷേധിക്കുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഇയാളെ മർദിക്കുകയുണ്ടായി. സംഭവം കൈവിട്ടു പോകുമെന്നു തോന്നിയതോടെ പ്രതി അന്നു തന്നെ ഒളിവിൽ പോവുകയായിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങിനു ശേഷം കുട്ടിയുടെ മാതാവ് തിരൂർ പൊലീസിൽ നൽകിയ പരാതിയിൻേമേൽ കുട്ടികൾക്കുള്ള നേരെയുള്ള അതിക്രമം, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഈ അദ്ധ്യാപകനെതിരെ കേസെടുത്തു. മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന റിപ്പോർട്ട് ഇന്ന് പൊലീസിനു കൈമാറുമെന്ന് ജില്ലാ ചൈൽഡ് ലൈൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മറ്റു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തേക്കും. ഇതോടെ പ്രതിയുടെ മറ്റു പീഡന സംഭവങ്ങളും അന്വേഷണ പരിതിയിൽ വരും.
മദ്രസാ മാനേജ്മെന്റ് പ്രതിയായ അദ്ധ്യാപകനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും പെൺമക്കളുള്ള രക്ഷിതാക്കളുടെ ആശങ്ക തീരുന്നില്ല. മദ്രസാ അദ്ധ്യാപകരംഗത്തുള്ള ഇത്തരം പുഴുക്കുത്തുകൾ കാരണം മദ്രസാ പ്രസ്ഥാനത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ ആഴ്ത്തിയിരിക്കുകയാണ്. അറിവ് പകരേണ്ട അദ്ധ്യാപകരിൽ നിന്നു തന്നെ കൊടും പീഡനങ്ങൾ അടുത്തിടെ വർദ്ധിച്ചിരിക്കുന്നത് രക്ഷിതാക്കളുടെ ആധി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സംഭവം അറിഞ്ഞതിനു ശേഷം ഇയാളെ മദ്രസയിൽനിന്നും പുറത്താക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍