മോഷ്ടിക്കാൻ ബെസ്റ്റ് ടൈം രാത്രിയല്ല.. പകൽ; തലസ്ഥാനത്ത് മോഷണത്തിന് പുതിയ തിയറി അവതരിപ്പിച്ച മായാവി അരുണും കൂട്ടാളിയും കുടുങ്ങി; വലയിലായത് പത്തിലേറെ മോഷണങ്ങൾ തിരുവനന്തപുരത്ത് മാത്രം സമർത്ഥമായി നടപ്പാക്കിയ ചങ്ങാതിമാർ; നോട്ടമിടുന്നത് പകൽ ഒഴിഞ്ഞുനിൽക്കുന്ന ആളില്ലാ വീടുകളിലെ സ്വർണവും പണവും; മുമ്പ് കല്യാണ വീടുകൾ നോട്ടമിട്ടവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ റൂട്ടുമാറ്റിയെങ്കിലും പിടിയിലായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുമ്പ് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം. എന്നാൽ പിടിക്കപ്പെ്ട്ടു. ശിക്ഷയും കിട്ടി. ഇതോടെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒന്ന് റൂ്ട്ട് മാറ്റിപ്പിടിച്ചു. പകൽ മോഷണം. അതും ആളില്ലാ വീടുകൾ കേന്ദ്രീകരിച്ച്. പക്ഷേ വീണ്ടും പിടിയിലായതോടെ ചുരുളഴിഞ്ഞത് തലസ്ഥാനം കേന്ദ്രീകരിച്ച് മാത്രം നടന്ന പത്തോളം മോഷണക്കേസുകൾ.
പകൽ സമയത്ത് കറങ്ങി നടന്ന് വീടുകൾ കത്തിപ്പൊളിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും സിറ്റി ഷാഡോ പൊലീസിന്റ സഹായത്തോടെ മണ്ണന്തല പൊലീസാണ് പിടികൂടുന്നത്. മണികണ്ഠേശ്വരം പന്നികുഴിക്കര വേറ്റിക്കൊണം ബീനാ ഭവനിൽ മായാവി അരുൺ എന്നും വെറ്റിക്കോണം അരുൺ എന്നും വിളിക്കുന്ന അരുൺ (31), കടകംപള്ളി വില്ലേജിൽ ചാക്ക ഐടിഐയ്ക്ക് സമീപം മൈത്രി നഗറിൽ സുധീർ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രന്റെ നിർദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
തെളിയുന്നത് പത്ത് മോഷണങ്ങൾ
തിരുവനന്തപുരം നഗരത്തിൽ നടന്ന പത്തോളം മോഷണങ്ങളാണ് തെളിഞ്ഞത്. കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതുൽ മോഹനന്റെ വീടിന്റെ മുൻവശം വാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും ക്യാഷും കവർന്ന കേസ്, ശ്രീകാര്യം ചെല്ലമംഗലം വാർഡിൽ വെഞ്ചാവോട് ശ്രീനഗർ അജിത്ത് ലൈനിൽ ഐശ്വര്യയിൽ ശ്രീധരൻപിള്ള മകൻ വിനുരാജിന്റെ വീട് തേങ്ങാ പൊതിക്കുന്ന പാര ഉപയോഗിച്ച് മുൻവശം വാതിൽ പൊളിച്ച് 18 പവനോളം സ്വർണ്ണാഭരണങ്ങൾ, വാച്ച്, ക്യാഷ് തുടങ്ങിയവ കവർന്ന കേസ് ... ഇതെല്ലാം ആദ്യ കേസുകൾ.
ശ്രീകാര്യം എഞ്ചിനീയറിങ് കോളജിന് സമീപം പുളിക്കൽ ക്ഷേത്രത്തിന് സമീപമുള്ള രെു വീട് മുൻവശം വാതിൽ പകൽ സമയം കുത്തിപ്പൊളിച്ച് ക്യാഷ് കവർന്ന കേസ്, ശ്രീകാര്യം പാങ്ങപ്പാറ പുളിക്കൽ ക്ഷേത്രത്തിന് സമീപം ഒരു ഇരുനില വീടിന്റെ മുൻവശം വാതിൽ കുത്തിപ്പൊളിച്ച് പണം കവർന്ന കേസും ഉൾപ്പെടെ ഈ അടുത്ത കാലത്തുണ്ടായ നിരവധി പകൽ മോഷണങ്ങൾ ഇവരുടെ അറസ്റ്റോടെ തെളിഞ്ഞു.
2017ൽ പത്തോളം മോഷണം നടത്തിയതിന് ഷാഡോ പൊലീസ് പിടികൂടി എട്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ പുറത്തിറങ്ങിയാണ് ഇയാൾ വീണ്ടും മോഷണം നടത്തിയത്. മുൻപ് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. കല്യാണം നടക്കുന്ന വീടുകൾ കണ്ടെത്തി സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നു കൂടും. പലരും വന്നു പോകുന്നതിനാൽ ഇവരെ വീട്ടിലെ ആൾക്കാർ ശ്രദ്ധിക്കാത്തത് മറയാക്കി വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസ്സിലാക്കിയ ശേഷം വീട്ടുകാർ കല്യാണ മണ്ഡപത്തിൽ പോകുന്ന തക്കം നോക്കി വീടുകളിൽ മോഷണം നടത്തും. ഇത്തരത്തിൽ ഇയാൾക്ക് പേരൂർക്കട, മ്യൂസിയം, വട്ടിയൂർക്കാവ്, പൂജപ്പുര എന്നീ സ്റ്റേറ്റഷനുകളിലായി മുപ്പതൊളം കേസ്സുകളാണുള്ളത്. ഈ രീതിയിലുള്ള തുടരെ മോഷണം പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പകൽ കറങ്ങി നടന്നുള്ള മോഷണം ആരംഭിച്ചത്.
പകൽ സമയത്ത് കറങ്ങി നടക്കുന്ന ഇയാൾ ആളില്ലാത്ത വീടുകൾ കണ്ടാൽ മതിൽ ചാടിക്കടന്ന് അകത്ത് കയറി വീട്ടിൽ തന്നെയുള്ള പിക്കാസ്, മൺവെട്ടി, പാര എന്നിവ ഏതെങ്കിലും ഉപയോഗിച്ച് മുൻഭാഗത്തെ കതക് തകർത്ത് അകത്ത് കയറി സ്വർണ്ണവും പണവും മറ്റു വില പിടിപ്പുള്ള ചെറിയ സാധനങ്ങളും എടുത്ത ശേഷം കടന്നു കളയും.
മോഷണം നടത്തി കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ ചാക്ക ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പണ ഇടപാട് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കൂട്ട് പ്രതിയായ സുധീറാണ്. മോഷണ മുതലുകളിലെ സ്വർണം വിറ്റ് കിട്ടുന്ന പണം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി നടക്കാനും വില കൂടിയ മദ്യം വാങ്ങി ഉപയോഗിക്കുന്നതിനുമാണ് ഇരുവരും ചെലവഴിച്ചിരുന്നത്. ഇത്തവണയും മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച് ഇരുവരും ബാംഗ്ലൂരിൽ വിനോദയാത്ര പോയിരുന്നു.
സിറ്റി പൊലിസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം എ സി ശിവസുതൻ പിള്ള, മണ്ണന്തല എസ് ഐ രാകേഷ്, ശ്രീകാര്യം എസ് ഐ സനോജ്, ഷാഡോ എസ് ഐ സുനിൽ ലാൽ, ഷാഡോ എ എസ് ഐമാരായ അരുൺകുമാർ, യശോധരൻ ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍