വ്യാജരേഖ ചമച്ച് രണ്ടര കോടി തട്ടിയ മാംഗോ ഫോൺ ഉടമകൾക്ക് ഒത്താശ ചെയ്ത് ഉന്നതർ; അറസ്റ്റിലായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാൻ ആദ്യം ഓടിയെത്തിയത് ജമാൽ മണക്കാടൻ; പ്രതികളെ ഫോൺ ലോഞ്ചിംഗിനെത്തിച്ചത് സമ്മർദ്ദം ശക്തമായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സോളാർ തട്ടിപ്പു കേസ് കേരളം ചർച്ച ചെയ്തു തുടങ്ങിയ വേളയിൽ കസ്റ്റഡിയിലെടുത്ത സരിത എസ് നായർക്ക് വേണ്ടി സഹായങ്ങൾ ചെയ്തു കൊടുക്കാൻ പൊലീസ് നിർബന്ധിതരായത് രാഷ്ട്രീയത്തിലെ ഉന്നത ഇടപെടലുകളെ തുടർന്നായിരുന്നു. ഇക്കാര്യം സരിത തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വ്യാജരേഖ സമർപ്പിച്ച് രണ്ടര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മാംഗോ ഫോൺ ഉടമകളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ഫോണിന്റെ ലോഞ്ചിംഗിനായി അറസ്റ്റു ചെയ്ത പ്രതികളെ ഉദ്യോഗസ്ഥർക്ക് വഴിവിട്ട് സഹായിക്കേണ്ടിയും വന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരട് ലേമെറിഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച ലോഞ്ചിങ് ചടങ്ങിലാണ് അറസ്റ്റു ചെയ്ത പ്രതികൾ പൊലീസ് അകമ്പടിയോടെ എത്തിയത്.
ഇങ്ങനെ ഉദ്യോഗസ്ഥർക്ക് പെരുമാറേണ്ടി വന്നത് ഭരണകക്ഷിയിലെ പ്രമുഖരുടെ ഇടപെടൽ മൂലവും ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദത്തെയും തുടർന്നായിരുന്നു. ഫലത്തിൽ ഇത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയായിപ്പോയി. ജോസുകുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും അറസ്റ്റു ചെയ്തുവെന്ന വിവരം അറിഞ്ഞതോടെ ഇവർക്ക് വേണ്ടി അരയും തലയും മുറുക്കി ആദ്യം രംഗത്തുവന്നത് കളമശ്ശേരി മുൻ മുൻസിപ്പൽ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ജമാൽ മണക്കാടനായിരുന്നു. ജമാൽ മണക്കാടൻ നേരിട്ട് തന്നെ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വഞ്ചനാ കേസിൽ പ്രതികളെ അറസ്റ്റു ചെയ്തത്. എം ഫോണിന്റെ ലോഞ്ചിങ് ദിവസമാണ് ലോഞ്ചിങ് നടന്ന ഹോട്ടിലെത്തി കൊച്ചി ഷാഡോ പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് വ്യാജ രേഖ ചമച്ച് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. മൊബൈൽ ഫോണിന്റെ ലോഞ്ചിങ് നടക്കന്നതിന് തൊട്ടു മുമ്പ് ഹോട്ടിലെത്തി ഷാഡോ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടുകയായിരുന്നു. 2014 ഡിസംബറിലാണ് ഇവർ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയിൽനിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്പയെടുത്തത്. 10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കർ സ്ഥലവുമാണ് ഈടു നൽകിയത്. ഈ വിവരം നേരത്തെ മറുനാടൻ മലായാളി റിപ്പോർട്ട് ചെയ്തിരുന്നു.
വായ്പ മുടങ്ങിയതോടെ നടത്തി അന്വേഷണത്തിൽ ഈടിനായി നൽകിയ വസ്തുക്കളുടെ രേഖകൾ വ്യാജമാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തി. തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് എം ഫോണിന്റെ പരസ്യങ്ങൽ കണ്ടപ്പോഴാണ് ഇതേപ്രതികൾ തന്നെയാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്നാണ് ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ച് പ്രതികൾ ഇവരാണെന്ന് പറഞ്ഞത്. ഇതോടെ ഹോട്ടലിലെത്തി ഷാഡോ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
എന്നാൽ മാംഗോ ഫോൺ ലോഞ്ചിന് മുമ്പ് ഉടമകൾ അറസ്റ്റിലായതോടെ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായതെന്നാണ് വിവരം. കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളായ ഇവർക്ക് വേണ്ടി ഉന്നത രാഷ്ട്രീയ പ്രവർത്തകർ തന്നെ രംഗത്തെത്തി. തലസ്ഥാനത്തു നിന്നും പോലും ഇവർക്ക് വേണ്ടി ഫോൺവിളികളുണ്ടായി. കൊച്ചിയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകർ പോലും ഇവർക്ക് വേണ്ടി രംഗത്തിറങ്ങി. ഇതോടെ അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം പൊളിയുകയായിരുന്നു.
കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് അകമ്പടിയോടെ പ്രതികളെ എം ഫോണിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാൻ കൊണ്ടുപോയത്. വഞ്ചനാ കേസിൽ ഇവർ അറസ്റ്റിലായതോടെ പരിപാടി നടത്തണമെങ്കിൽ മുൻകൂറായി പണം അടയ്ക്കണമെന്ന് ഹോട്ടൽ അധികൃതരും വ്യക്തമാക്കി. ഇതോടെ എം ഫോൺ ചെയർമാൻ കൂടിയായ റോജി അഗസ്റ്റിൻ ഇടപെട്ട് പണമടച്ചു. തുടർന്ന് ഹോട്ടലിൽ മാദ്ധ്യമപ്രവർത്തകരുടെ മുമ്പിൽ വച്ച് ഫോൺ താൽക്കാലികമായി പുറത്തിറക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഒമ്പത് മണിയോടെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും പൊലീസ് അകമ്പടിയോടെ ചടങ്ങിനെത്തിച്ചത്.
രാത്രി വൈകി തുടങ്ങിയ ഫോണിന്റെ ലോഞ്ചിങ് ചടങ്ങിലാണ് പ്രതികളുമായി പൊലീസ് എത്തിയത്. തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചു. അറസ്റ്റിലായ പ്രതികളെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് ചില ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കലും ഉന്നത രാഷട്രീയ ഇടപെടലുകളെ തുടർന്നായിരുന്നു വഴിവീട്ട ഈ നീക്കം. രാഷ്ട്രീയ സമ്മർദ്ദത്തിൽ നിയമങ്ങളെല്ലാം കാത്തിൽപ്പറത്തുകയാണ് ഉണ്ടായത്. മോഡലുകളുടെ അകമ്പടിയോടെ ഫോൺ ഇറക്കിയെന്ന് വരുത്തിയ ശേഷം പാർട്ടിയും സംഘടിപ്പിച്ചു. കലാപരിപാടിളും സംഘടിപ്പിച്ചിരുന്നു. ഇതിനെല്ലാം കാവൽ നിൽക്കേണ്ട അവസ്ഥയിലായി പൊലീസും.
അതേസമയം വായ്പ സംബന്ധിച്ച് ബാങ്കുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാൻ ശ്രമിച്ചുവരികയായിരുന്നുവെന്നുമാണ് എം ഫോൺ ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞത്. വ്യാജരേഖ ചമച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ഉത്തരം മുട്ടുകയും ചെയ്തു. ഫോൺ വിപണിയിൽ എത്തുമെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഓൺലൈൻ വഴി ലഭ്യമാക്കുമെന്നാണ് ഇവരുടെ പക്ഷം.
മലയാളിയുടെ സ്വന്തം ഫോൺ എന്ന പേരിൽ ഇന്നലെ പത്രങ്ങളിലൊക്കെ മാംഗോ ഫോൺ ലോഞ്ചിനെ കുറിച്ച് വൻ പരസ്യം വന്നിരുന്നു. ഇതിനിടെയാണ് ഇവർ അറസ്റ്റിലായത്. നിലവിൽ കളമശേരിയിലെ ബാങ്ക് ഓഫ് ബറോഡയിലും എസ്ബിറ്റിയിലുമായി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കേസ് നിലവിലുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണം നടക്കുമ്പോഴാണ് ഇന്നലത്തെ പ്രമുഖ പത്രങ്ങളിൽ മാംഗോ ഫോൺ പരസ്യം വന്നത്. അറസ്റ്റിലായവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ ഇവരുടെ ഉന്നത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളുണ്ട്. ഭരണ, പ്രതിപക്ഷ നേതാക്കന്മാരുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു യുവ എംഎൽഎയുടെയും ഒരു മന്ത്രിയുടെയും ഫോട്ടോയുണ്ട്. കൂടാതെ വാട്സ് ആപ്പിൽ ഒരു പ്രമുഖ ചാനലിന്റെ ലോഗോയാണ് ഇവർ ഉപയോഗിക്കുന്നതും.
ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 5,800 മുതൽ 34,000 രൂപ വരെയാണ് വില. എന്നാൽ ഫോൺ പുറത്തിറങ്ങും മുൻപേ ഉടമകൾ അറസ്റ്റിലായതോടെ മാംഗോ ബ്രാൻഡ് വിപണിയിൽ കാലുകുത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ എം ഫോണിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് മറുനാടൻ അന്വേഷണ പരമ്പര എഴുതിയതോടെ ഇവരുടെ അവകാശ വാദം വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്