ബ്ലാക്ക് മെയിലിംഗും പണംതട്ടലും പതിവ് പരിപാടി; കെണിയിൽ വീഴുന്ന ഇരകളെ കൈകാര്യം ചെയ്യാൻ മാളിൽ പ്രത്യേക ഇടിമുറി; ബ്ലാക്ക്മെയിലിങ് മുഖ്യസൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി; എൻഐടി പ്രൊഫസറെ കുടുക്കിയതിന് മുമ്പ് കഴിഞ്ഞ ദിവസം ഒരുപെൺകുട്ടിയെയും മോഷണം ആരോപിച്ച് അപമാനിച്ചു; കരുക്കൾ നീക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ; കോഴിക്കോട് ഫോക്കസ് മാളിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേർ
കെ വി നിരഞ്ജൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മാളിൽ എൻഐടി പ്രൊഫസറെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തെത്തുടർന്ന പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. മാളുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ്, അറസ്റ്റിലായ ഫോക്കസ് മാൾ ജീവനക്കാരെ അധികരിച്ചു നടക്കുന്ന അന്വേഷണം വെളിച്ചം വീശുന്നത്. ഖെരൊഖ്പൂർ എൻഐടി യിൽ പ്രഫസറായ പ്രശാന്ത് ഗുപ്തയായിരുന്നു കഴിഞ്ഞ ദിവസം മാവൂർ റോഡിലെ ഫോക്കസ് മാൾ ജീവനക്കാരുടെ തട്ടിപ്പിനിരയായത്. മാളിലെ നാല് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യസൂത്രധാരനും ഫോക്കസ് ഹൈപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജറും വടകര സ്വദേശിയുമായ യാഹ്യ, കവർച്ചയ്ക്ക് കൂട്ടു നിന്ന ഇവന്റ് മാനേജർ കമാൽ എന്നിവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിങ്, കൊള്ളയടി തുടങ്ങിയവകുപ്പുകൾ പ്രകാരം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.
പ്രൊഫസർ ഗുപ്തയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനു സമാനമായി മുൻപും പല സംഭവങ്ങളും നടന്നിട്ടുണ്ടെന്നും അവയ്ക്കു പിന്നിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് സൂചന. ഒരു പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഇവർ മോഷണം ആരോപിച്ച് അപമാനിച്ചിരുന്നു. മാളിനുള്ളിൽ ജീവനക്കാരുടെ കെണിയിലാകുന്ന ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഇടിമുറി തന്നെയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ യാഹ്യയുടെ എരഞ്ഞിപ്പാലത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ബ്ലാക്ക് മെയിലിംഗും പണം തട്ടലും നടന്നിരുന്നത്. തന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് യാഹ്യ ഇത്തരം സംഭവങ്ങൾ പുറത്തുവരാതെ നോക്കി. ഇതേ കാരണം കൊണ്ടു തന്നെ പരാതിപ്പെടാനും പലപ്പോഴും ഇരകളാകുന്നവർ ഭയന്നു. ഗുപ്തയുടെ സംഭവം ഉണ്ടായപ്പോഴും അത് പുറത്തു വരാതിരിക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദം ഉണ്ടായിരുന്നു. മാധ്യമങ്ങൾക്ക് പ്രതികളുടെ ഫോട്ടോ പോലും നൽകരുതെന്ന നിർദ്ദേശമാണ് പൊലീസിന് ലഭിച്ചത്.
പൊലീസിന്റെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ യാഹിയയും സംഘവും നിർബാധം തങ്ങളുടെ തട്ടിപ്പ് തുടർന്നേനെ. തന്റെ പരാതിയോട് ഉടനടി പ്രതികരിക്കുകയും പ്രതികളെ വലയിലാക്കുകയും ചെയ്ത പൊലീസിന് പ്രശാന്ത് ഗുപ്ത നന്ദി പറഞ്ഞു. ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ പല മാളുകളും ബാർ ഹോട്ടലുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കെണിയിലകപ്പെടുന്നവർ പരാതി നൽകാതെ പോകുന്നതാണ് സംഭവങ്ങൾ പുറത്തുവരാതിരിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു. യാഹിയയെയും കമാലിനെയും അറസ്റ്റ് ചെയ്താൽ എത്ര പേർ ഇതുവരെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അറിയാൻ കഴിയുമെന്ന് പൊലീസ്് പ്രതീക്ഷിക്കുന്നു. പൊലീസ് നടപടിയെത്തുടർന്ന് കൂടുതൽ പേർ പരാതികളുമായി കടന്നു വരാനുള്ള സാധ്യതയുമുണ്ട്. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയുടേതാണ് ഹൈപ്പർമാർക്കറ്റ്. സ്ഥാപന ഉടമയുടെ അറിവോടെയായിരുന്നോ കൊള്ളസംഘം പ്രവർത്തിച്ചിരുന്നത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രൊഫസറുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വലിയ തോതിൽ പണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. മാവൂർ റോഡ് ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു പ്രൊഫസർ പ്രശാന്ത് ഗുപ്ത. ഷോപ്പിങിനിടെ ഫോൺ വന്നപ്പോൾ റേഞ്ച് കിട്ടാതെ സംസാരിക്കാൻ ഇദ്ദേഹം പുറത്തേക്കിറങ്ങി. നാട്ടിലുള്ള ഭാര്യക്കായി മുന്നു ലിപ്സ്റ്റിക്കുകൾ ഇദ്ദേഹം കൈയിലെടുത്തിരുന്നു. തുടർന്ന് പ്രൊഫസർ സാധനങ്ങൾ മോഷ്ടിക്കുവാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. സ്ഥിരമായി ഇദ്ദേഹം സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. ഇടിമുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വിലകൂടി വാച്ച്, മൊബൈൽ ഫോൺ, 7500 രൂപ, എടിഎം കാർഡ് എന്നിവ നിർബന്ധപൂർവം വാങ്ങുകയും ചെയ്തു. എടിഎം കാർഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സ്വൈപിങ് മെഷീൻ മുഖേന ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു.
പുറത്തു പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്ത വരുമെന്നും സമൂഹ മാധ്യമങ്ങളിൽ പടം സഹിതം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പ്രൊഫസർ ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഭാര്യയെയും മറ്റും വിളിച്ചു പറയുമെന്നും ഇവർ ഭീഷണി മുഴക്കി. മാനഹാനി ഭയന്ന ഗുപ്ത സംഭവിച്ചതെന്താണെന്ന് ആരോടും ആദ്യം പറഞ്ഞില്ല.
എന്നാൽ വ്യാഴാഴ്ച പ്രൊഫസറുമായി ബന്ധപ്പെട്ട ജീവനക്കാർ സിവിൽ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച കസബ പൊലീസ എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥാപനം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രൊഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും , പണം പിൻവലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപർ മാർക്കറ്റിന്റെ ലോക്കറിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. പ്രൊഫസറിൽ നിന്നും കവർന്ന ഒരു ലക്ഷം രൂപ തിരികെ നൽകാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
കോഴിക്കോട്ടെ കച്ചവടക്കാർക്ക് ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു ബന്ധവുമില്ലെന്നും വൻകിട മാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് കച്ചവടക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. നല്ല നിലയിൽ സത്യസന്ധമായി കച്ചവടം നടത്തുന്നവരാണ് കോഴിക്കോട്ടെ വ്യാപാരികൾ. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍