അൽഖ്വയ്ദയിൽ ആകൃഷ്ടനായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജിഹാദിയാകാൻ ഇറങ്ങിത്തിരിച്ചു; 2010 ഡിസംബറിൽ ക്രിസ്മസ് ദിനത്തിൽ ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖരെ ബോംബ് വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയിൽ ജയിലിൽ അകത്തായി; അതീവ അപകടകാരിയെന്ന് കോടതി പറഞ്ഞിട്ടും പരോൾ അനുവദിച്ചത് ശരീരത്തിൽ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച്; തലങ്ങും വിലങ്ങും കത്തിവീശി ലണ്ടൻ നഗരത്തിൽ രണ്ടുപേരെ കൊന്നുതള്ളിയ ഉസ്മാൻഖാൻ പാക് വംശജനായ ഭീകരൻ
മറുനാടൻ ഡെസ്ക്
ലണ്ടൻ: വെള്ളിയാഴ്ചയുണ്ടായ കത്തിയാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് സംഭവത്തിന്റെ ദുരൂഹതയഴിച്ച് സ്കോട്ട്ലൻഡ്യാർഡ് പൊലീസ്. രണ്ടുപേരുടെ മരണത്തിനും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് 28 കാരനായ അൽഖ്വയ്ദ ഭീകരൻ ഉസ്മാൻ ഖാൻ ആണ്. ബ്രിട്ടീഷ് പൗരത്വം കിട്ടിയ പാക് വംശജനാണ് ഇയാൾ. ലണ്ടൻ ബ്രിഡ്ജിന് സമീപം തലങ്ങും വിലങ്ങും കത്തിവീശി നിരപരാധികളെ അരിഞ്ഞിട്ട ഇയാളെ സ്കോട്ട്ലൻഡ് യാർഡ് വെടിവെച്ച് മിനിട്ടുകൾക്കുള്ളിൽ കൊലപ്പെടുത്തിയിരുന്നു. കൗമാരകാലം രോഗിയായ അമ്മയോടൊപ്പം ഉസ്മാൻ ഖാൻ പാക്കിസ്ഥാനിലാണ് കഴിഞ്ഞിരുന്നത്. ഭീകര സംഘടനയായ അൽ ഖ്വയ്ദയിൽ ആകൃഷ്ടനായ ഉസ്മാൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജിഹാദിയാകാൻ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സ്കോട്ട്ലൻഡ് യാർഡിന്റെ ഭീകരവിരുദ്ധ സേന അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസുവിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് സ്കോട്ട്ലൻഡ് യാർഡ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭീകരവിരുദ്ധ സേനയ്ക്ക് നേതൃത്വം നൽകുന്ന നീൽ ബസു ഇന്ത്യൻ വംശജനായ പൊലീസ് ഓഫീസറാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിലാണ് ഉസ്മാൻ ഖാൻ കൊല്ലപ്പെട്ടത്. ലണ്ടൻ ബ്രിഡ്ജിനടുത്തുള്ള ചരിത്ര പ്രധാന്യമുള്ള ഫിഷ്മോംഗേഴ്സ് ഹാളിൽ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയിൽ ഉസ്മാൻ ഖാൻ പങ്കെടുത്തതായി നീൽ ബസു പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങി പകൽ 1.58നാണ് ആക്രമണം തുടങ്ങിയത്. വൈകാതെ ഇയാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു.
പുറത്തുവിടരുതെന്ന കോടതി നിർദ്ദേശം അവഗണിച്ചു
സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച ഇയാൾ ചെറുപ്പം മുതലേ ജിഹാദി അനുഭാവിയാണെന്ന് പൊലീസ് പറയുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇയാൾ, രോഗിയായ അമ്മയോടൊപ്പം പാക്കിസ്ഥാനിലാണ് കൗമാരകാലത്ത് കഴിഞ്ഞിരുന്നത്. ഇവിടെവച്ചാണ് ജിഹാദി ആശയങ്ങൾ അയാളുടെ തലയിൽ കയറിയത്.
2010ലാണ് ഉസ്മാൻ ഖാൻ ജയിലിലാവുന്നത്. ആ വർഷത്തെ ക്രിസ്മസ് ദിനത്തിൽ അന്നത്തെ ബ്രിട്ടീഷ് മേയർ ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖരെ ബോംബുവെച്ച് കൊല്ലാനുള്ള ഇവരുടെ ഗൂഢാലോചന പൊലീസ് പൊളിക്കയായിരുന്നു. വിചാരണക്കോടതി ഇയാൾ ലക്ഷണമൊത്ത ജിഹാദിയാണെന്നും അതിനാൽ പറുത്തുവിടരുത് എന്നും പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് പരോളിൽ പുറത്തിറങ്ങിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണൽ നീൽ ബസു പറഞ്ഞു. ശരീരത്തിൽ ഇലക്ട്രോണിക് ടാഗ് ധരിക്കാമെന്ന് സമ്മതിച്ച ശേഷമാണ് ഉസ്മാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. ടാഗ് ധരിച്ചാൽ ഇയാളുടെ ചലനങ്ങൾ പൊലീസ് കൃത്യമായി മനസ്സിലാക്കാനാകും. എന്നാൽ ഉസ്മാൻ ലണ്ടൻ ബ്രിഡ്ജിന് സമീപമെത്തുന്നത് പൊലീസ് അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. ജയിലിൽ നിന്നിറങ്ങിയ ഉസ്മാൻ സ്റ്റഫോഡിലായിരുന്നു താമസിച്ചിരുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 2012-ൽ എട്ട് വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി ഉസ്മാന് വിധിച്ചത്. ഇതിനെതിരെ ഉസ്മാൻ അപ്പീൽ നൽകി. 2013-ൽ അപ്പീൽ പരിഗണിച്ച കോടതി 16 വർഷത്തെ തടവുശിക്ഷ വിധിച്ചത്.
അതിനിടെ ഇയാൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഭീകരരെ ജയിൽ മോചിതരാക്കുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലണ്ടൻ ബ്രിഡ്ജിൽ ആക്രമണം നടത്തിയ ഭീകരന്റെ കാര്യത്തിൽ ഇങ്ങനെയൊരു തെറ്റാണ് സംഭവിച്ചതെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഭീകരനെന്ന് തെളിയിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞയാൾ പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് ഗുരുതരമായ പ്രശ്നമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ തന്റെ മണ്ഡലത്തിൽ നിന്ന് ഡൗണിങ് സ്ട്രീറ്റിൽ തിരിച്ചെത്തിയ ജോൺ കോബ്ര കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. പൊലീസും ജനങ്ങളും അടിയന്തര സേവന വിഭാഗവും നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിന് നേരെ നിന്ന് അതിനെ കീഴടക്കുന്നത് അത്ഭുതകരമായ ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനം കാണിച്ചത് അസാമാന്യ ധൈര്യം
പ്രാദേശിക സമയം വെള്ളിയാഴ്ച പകൽ 1.58നാണ് ഒരു യുവാവ് കത്തിയുമായി ആൾക്കൂട്ടത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുത്തത്. ലണ്ടൻ ബ്രിഡ്ജിന്റെ വടക്കുഭാഗത്ത് ഫിഷ്മോംഗേഴ്സ് ഹാളിന് മുന്നിലാണ് സംഭവം. ജനക്കൂട്ടം പരിഭ്രാന്തരായി ഓടിയപ്പോൾ യുവാവ് കത്തി വീശിക്കൊണ്ടിരിക്കുയായിരുന്നു. ഒരു സ്ത്രീയും പുരുഷനും കത്തിക്കുത്തേറ്റ് മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ലണ്ടൻ ബ്രിഡ്ജ് പരിസരമാകെ ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായാൻ തുടങ്ങി. രണ്ട് മിനിട്ടിനകം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സ്ഥലത്തെത്തി.അപ്പോഴേക്ക് ജനങ്ങൾ തന്നെ അക്രമിയെ പിടിച്ചുനിർത്തിയിരുന്നു. പിന്നീട് പൊലീസ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി. വെടിവെക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ഭീകരാക്രമണം ഉണ്ടായപ്പോൾ ജനങ്ങളും പൊലീസും പ്രകടിപ്പിച്ച ധൈര്യത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൊതുജനങ്ങളും പൊലീസും കാണിച്ച അസാമാന്യ ധൈര്യം കാരണമാണ് അക്രമിയെ കൊലപ്പെടുത്താൻ സാധിച്ചതെന്ന് ബോറി ജോൺസൺ പറഞ്ഞു. ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ, ഡിക്ക് തുടങ്ങിയവരും ജനങ്ങളെയും പൊലീസിനെയും അഭിനന്ദിച്ചു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 2017-ൽ ലണ്ടർ ബ്രിഡ്ജിൽ ആക്രമണം നടത്തിയപ്പോൾ 11 പേരായിരുന്നു കൊല്ലപ്പെട്ടത്. ആ സംഭവത്തിന് ശേഷം ലണ്ടൻ ബ്രിഡ്ജിൽ സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു.
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ആർത്തിയിലുണ്ടായ അപകടമെന്നും വിലയിരുത്തൽ; കടൽ ടൂറിസം പ്രതിസന്ധിയിൽ
- തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
- ബീച്ച് ടൂറിസം സാമ്പത്തിക കരുത്താകുമെന്ന പ്രതീക്ഷയിൽ കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍