Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻവശത്തെ ഷട്ടർ അടഞ്ഞു കിടക്കും; സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലൂടെ കച്ചവടം; ലോക്ക്ഡൗൺ ലംഘിച്ച് കിളിവാതിൽ വിൽപ്പന നടത്തിയതിന് അടൂർ കരിക്കിനേത്ത് ഉടമ ജോസ് കരിക്കിനേത്ത് അടക്കം എട്ടു പേർ അറസ്റ്റിൽ: റെയ്ഡ് നടന്നത് എസ്‌പി കെ.ജി.സൈമണിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്

മുൻവശത്തെ ഷട്ടർ അടഞ്ഞു കിടക്കും; സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലൂടെ കച്ചവടം; ലോക്ക്ഡൗൺ ലംഘിച്ച് കിളിവാതിൽ വിൽപ്പന നടത്തിയതിന് അടൂർ കരിക്കിനേത്ത് ഉടമ ജോസ് കരിക്കിനേത്ത് അടക്കം എട്ടു പേർ അറസ്റ്റിൽ: റെയ്ഡ് നടന്നത് എസ്‌പി കെ.ജി.സൈമണിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്

ശ്രീലാൽ വാസുദേവൻ

അടൂർ: ലോക്ക് ഡൗൺ ലംഘിച്ച് കിളിവാതിൽ കച്ചവടം നടത്തിയതിന് കരിക്കിനേത്ത് സിൽക്സ് ഉടമയും പത്തനംതിട്ട കരിക്കിനേത്തുകൊലക്കേസിലെ പ്രതിയുമായ ജോസ് കരിക്കിനേത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് ജോസിനെയും എട്ടു ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തത്. വിഷുവും ഈസ്റ്ററും പ്രമാണിച്ച് അടൂർ കരിക്കിനേത്തിൽ രഹസ്യ കച്ചവടം നടന്നു വരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിനെ പരിശോധനയ്ക്ക് അയച്ചത്. തുണിക്കടയും മുൻവശം അടഞ്ഞു കിടക്കുകയാണ്.

സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊലീസ് ചെല്ലുമ്പോൾ തുണിയെടുക്കാൻ വന്ന മൂന്നു പേരും കൂടിയുണ്ടായിരുന്നു. ഇവർ മകന്റെ വിവാഹ ആവശ്യത്തിന് വേണ്ടി തുണി എടുക്കാൻ എത്തിയതായിരുന്നു. എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. മൂന്നു സെയിൽസ് ഗേൾസും ഇവിടെ ഉണ്ടായിരുന്നു. എട്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് കട തുറന്ന് തുണി എടുത്തു നൽകുകയായിരുന്നു. നാലു ദിവസമായി ഈ രീതിയിൽ കച്ചവടം നടന്നു വരികയായിരുന്നു. അടൂർ പൊലീസിൽ വിവരം അറിയിച്ചാൽ ജോസിന് അതു ചോർന്നു കിട്ടുമെന്ന് മനസിലാക്കിയാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറിയത്. ലോക്കൽ പൊലീസിനെ അറിയിക്കാതെ സ്പെഷൽ ബ്രാഞ്ചും ഷാഡോ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് കേസ്.

പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യറായിരുന്ന ആനിക്കാട് സ്വദേശി ബാബുവിനെ കടയ്ക്കുള്ളിലിട്ട് ചവിട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോസ് കരിക്കിനേത്ത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത് ഇയാൾ വൈകിപ്പിക്കുകയാണ്. ഇയാൾക്ക് വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP