Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിലെ പ്രണയം മുതലെടുത്ത് കുട്ടിയുടെ അമ്മയുടെ അശ്ലീലത ചതിയിലൂടെ ചിത്രീകരിച്ച് എഫ്ബിയിൽ ലൈവാക്കി; തൊണ്ടി മുതൽ കണ്ടെടുക്കാനാവാത്ത 'ദിലീപ് മോഡൽ' അന്വേഷണം; ലൈക്കിനും കാശിനും വേണ്ടിയുള്ള സെക്‌സ് ലൈവിൽ കാമുകനെ കുടുക്കാനുറച്ച് കാമുകിയും; സാക്ഷി മൊഴികൾ തെളിവാക്കി കുറ്റപത്രവും അന്തിമ ഘട്ടത്തിൽ; അടിമാലിയിലെ ചതയദിന തൽസമയത്തിൽ ലിനു ഇപ്പോഴും അകത്തുതന്നെ; ബലാത്സംഗം ഒഴിവാക്കി പ്രതിയെ പൂട്ടാൻ പൊലീസ്

ഫേസ്‌ബുക്കിലെ പ്രണയം മുതലെടുത്ത് കുട്ടിയുടെ അമ്മയുടെ അശ്ലീലത ചതിയിലൂടെ ചിത്രീകരിച്ച് എഫ്ബിയിൽ ലൈവാക്കി; തൊണ്ടി മുതൽ കണ്ടെടുക്കാനാവാത്ത 'ദിലീപ് മോഡൽ' അന്വേഷണം; ലൈക്കിനും കാശിനും വേണ്ടിയുള്ള സെക്‌സ് ലൈവിൽ കാമുകനെ കുടുക്കാനുറച്ച് കാമുകിയും; സാക്ഷി മൊഴികൾ തെളിവാക്കി കുറ്റപത്രവും അന്തിമ ഘട്ടത്തിൽ; അടിമാലിയിലെ ചതയദിന തൽസമയത്തിൽ ലിനു ഇപ്പോഴും അകത്തുതന്നെ; ബലാത്സംഗം ഒഴിവാക്കി പ്രതിയെ പൂട്ടാൻ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി:സംസ്ഥാനത്തെ ആദ്യത്തെ സെക്‌സ് ലൈവ് കേസും ദിലീപ് കേസിന്റെ വഴിയെ. കേസിലെ നിർണ്ണായ തൊണ്ടിമുതലായ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. തമിഴ് നാട്ടിലെ ഒളിവ് ജീവിതത്തിനിടെ മധുര ആർ കെ പാളയത്ത് വച്ച് ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ തട്ടിയെടുത്ത് കടന്നെന്നാണ് കേസിലെ ഏക പ്രതി രാജാക്കാട് സ്വദേശി ലിനു അടിമാലി പൊലീസിൽ നൽകിയിട്ടുള്ള മൊഴി.

ഇതുപ്രകാരം അന്വേഷക സംഘം മധുരയിലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കിയെങ്കിലും മൊബൈൽ വീണ്ടെടുക്കാനായിട്ടില്ല.സമാനമായ അവസ്ഥയാണ് നടൻ ദലീപ് പ്രതിയായ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചാർജ്ജ് ചെയ്തിട്ടുള്ള കേസിലും സംജാതമായിട്ടുള്ളത്. ഏറെ വിവാദങ്ങൾ വഴിതെളിച്ച കേസിൽ കുറ്റപത്രം നൽകിയെങ്കിലും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ അന്വേഷക സംഘം ഇപ്പോഴും നെട്ടോട്ടത്തിലാണ്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ താൻ അഡ്വ.പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നായിരുന്നു ഒരു ഘട്ടത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി പൊലീസിൽ വെളിപ്പെടുത്തിയത്.

ഇതുപ്രകാരം പൊലീസ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോൾ ഫോൺ തന്റെ സഹായി നശിപ്പിച്ചെന്ന് മൊഴി നൽകിയെങ്കിലും പൊലീസ് ഇപ്പോഴും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.കേസിലെ നിർണ്ണായ തൊണ്ടിയായ മൊബൈൽ ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ കേസിൽ മൊബൈൽ കണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അടുത്തിടെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. സമാനമാണ് സെക്‌സ് ലൈവ് കേസിലെ അവസ്ഥയും. സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം താൻ അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ സെപ്തംമ്പറിലാണ് അടിമാലി പൊലീസ് ലൈവ് സെക്‌സ് സംമ്പന്ധിച്ച കേസ് ചാർജ്ജ് ചെയ്തത്.

ഇതിനകം അന്വേഷണം പൂർത്തിയായ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അടിമാലി പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതിക്കെതിരെ ചാർജ്ജ് ചെയ്തിട്ടുള്ള കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി ഐ പി.കെ.സാബു മറുനാടനോട് വ്യക്തമാക്കി. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്നദൃശ്യങ്ങൾ ഹോട്ടൽ ജീവനക്കാരനായ ലിനു സമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.വീട്ടമ്മയുടെ പരാതിയിൽ ഇയാളെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇയാൾ ഇപ്പോഴും റിമാന്റിലാണ്.

ചോദ്യം ചെയ്യലിൽ മുമ്പ് പലസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യം താൻ ഇന്റർനെറ്റിലിട്ടതായി ലിനു വെളിപ്പെടുത്തിയായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. പരാതികളില്ലാത്ത സാഹചര്യത്തിൽ ഇത് സംമ്പന്ധിച്ച് കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലന്ന നിലപാടിലായിരുന്നു അന്വേഷക സംഘം. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താൻ സെക്‌സ് മൊബൈലിൽ പകർത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകൾ അങ്കാലാപ്പിലായിരുന്നു. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നായിരുന്നു ഇക്കൂട്ടരുടെ ആശങ്ക. എഫ് ബിയിൽ സെക്സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനാണെന്ന് ലിനു വെളിപ്പെടുത്തിയെന്നും ഇത് മുഖവിലക്കെടുക്കാൻ തയ്യാറാവാതെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തായി ലിനുവെളിപ്പെടുത്തിയതെന്നും കേസിന്റെ ആദ്യഘട്ടത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടർന്നുള്ള വൈരാഗ്യം മനസ്സിൽ കിടന്നതിനാലാണ് താൻ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഓണാഘോഷത്തിനിടെയാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങൾ ലൈവായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പീഡനരംഗങ്ങൾ ലൈവായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. ഇരട്ട സഹോദരിയുള്ള യുവതിയായിരുന്നു സോഷ്യൽ മീഡിയയിൽ കത്തിപടർന്ന വീഡിയോയിലെ ലിനുവിന്റെ പങ്കാളി.ഇതോടെ ഇരട്ട സഹോദരിയെയും പലരും സംശയിച്ചു.വീട്ടിൽ പ്രശ്നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നൽകുകയായിരുന്നു. എങ്ങനേയും വിഡീയോ പിൻവലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു വീട്ടമ്മ നൽകിയ പരാതിയിലെ മുഖ്യ ആവശ്യം.

വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും. എന്നാൽ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായി. അതിനാൽ കുറ്റപത്രത്തിൽ ബലാത്സംഗം ചുമത്തിയിട്ടില്ല. പകരം അശ്ലീല ദൃശ്യങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നെന്നാണ് ലിനുവിനെതിരെ ചാർജ്ജ്് ചെയ്തിട്ടുള്ളത്. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയായിരുന്നു കേസിലെ ഏക പ്രതി ലിനു.അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് ലിനു പരിചയപ്പെടുന്നത്.പരിചയം പ്രണയമായതോടെ യുവതിയുടെ അടിമാലിയിലെ വാടക വീട്ടിലും ലിനു എത്തിയിരുന്നു.

ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് യുവതി ആറു മാസം മുമ്പ് ലിനുവുമായി അടുക്കുന്നത്.അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ ഇയാളെ പ്രശ്നം ഒതുക്കി തീർക്കാമെന്നും പറഞ്ഞ് യുവതിയുടെ ബന്ധുക്കളെക്കൊണ്ട് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP