ഒരു പേപ്പർ കൊടുത്തുവിടുന്നു; അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും; ധാരണാപത്രം അടിയന്തരമായി തയാറാക്കണമെന്ന കുറിപ്പുമായി കള്ളക്കളിക്ക് തുടക്കം; ഒറ്റ ദിവസം കൊണ്ട് കഴിയില്ലെന്ന് മറുപടി നൽകിയപ്പോൾ പറ്റില്ലെന്ന അന്ത്യശാസനം; പിന്നെ ശരവേഗത്തിൽ എല്ലാം റെഡ്ഡി; ശിവശങ്കറിനെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന നിലപാടിൽ യുവി ജോസും; ലൈഫ് മിഷനിൽ സർവ്വവും ശിവശങ്കര മയം; സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും പ്രതികളാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ലൈഫ് മിഷന്റെ വിവാദ ഇടപാടുകളിൽ ഫയൽനീക്കം ദ്രുതഗതിയിലാക്കിയതിനും റെഡ്ക്രസന്റുമായി ധാരണയിൽ എത്തിയതിനും പിന്നിലെ മുഖ്യആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനാണെന്നു സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ. ചരടുവലിച്ചതു പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ മേധാവി പദവികൾ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ശിവശങ്കറും ലൈഫ് മിഷൻ കേസിൽ പ്രതിയാകും. സ്വപ്നാ സുരേഷും സന്ദീപ് നായരും പ്രതികളാകാനും സാധ്യതയുണ്ട്. നിലവിൽ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കേസാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവുകൾ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ അഴിമതിയിലും ്അന്വേഷണം സജീവമാക്കും.
ഒറ്റ ദിവസംകൊണ്ടു റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടതു ശിവശങ്കരന്റെ സ്വാധീനത്തിന് ഉദാഹരണമാണെന്നു സിബിഐ. വിലയിരുത്തുന്നു. ഇതിനു നിയമ, തദ്ദേശഭരണ വകുപ്പുകൾ ശിവശങ്കരന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങി. പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ശിവശങ്കരിന്റെ ഓഫീസിലും സിബിഐ. പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എൻ.ഐ.എ. പിടിച്ചെടുത്ത അദ്ദേഹത്തിന്റെ ലാപ്പ്ടോപ്പിലെ വിവരങ്ങളും ശേഖരിക്കും. ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപാടുകൾക്ക് നേതൃത്വം വഹിച്ചതു ശിവശങ്കരനായിരുന്നു.
ഏറ്റവുമൊടുവിൽ ലൈഫ് മിഷൻ സിഇഒ. ആയ യു.വി. ജോസും ശിവശങ്കരന്റെ നിർദ്ദേശാനുസരണം ധാരണാപത്രം ഒപ്പിടുകയായിരുന്നു. ശിവശങ്കരന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സിബിഐ. പരിശോധിക്കും. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ഒരു അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു..
2018ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ദുബായ് സന്ദർശനത്തിനിടെയാണു സ്വപ്ന സുരേഷിന്റെ സഹായത്തോടെ ശിവശങ്കർ റെഡ്ക്രസന്റുമായി ബന്ധപ്പെടുന്നത്. പക്ഷേ, ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ റെഡ്ക്രസന്റ് ഇടപാടിലും കമ്മിഷൻ വാങ്ങിയതിലും ശിവശങ്കറിനു ബന്ധമില്ലെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാൽ സിബിഐ. ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാൽ സ്വപ്ന സുരേഷും ശിവശങ്കരനും ലൈഫ് മിഷൻ കേസിൽ പ്രതികളായേക്കുമെന്നാണു സൂചനയെന്നും മംഗളം വാർത്തയിൽ വിശദീകരിക്കുന്നു. എസ് നാരായണനാണ് ഈ വാർത്ത നൽകുന്നത്.
ശിവശങ്കരൻ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ലൈഫ് മിഷൻ സിഇഒ: യു.വി. ജോസിന്റെ പക്ഷം. ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാത്തത് ഇക്കാര്യത്തിൽ പണം നേരിട്ട് കൈപ്പറ്റാത്തതുകൊണ്ടാണെന്നും യു.എ.ഇ. സർക്കാർ ഫ്ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു സമ്മതിച്ചതിനാലുമാണ്. കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ 20 കോടി രൂപയുടെ ഫൽറ്റ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. അതിന്റെ രൂപരേഖ തയാറാക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ബാക്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചത് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കരനാണെന്നാണു ജോസിന്റെ നിലപാട്. ഇത് ശിവശങ്കറിനെ കൂടുതൽ കുരുക്കിലാകും.
ഇക്കാര്യങ്ങൾ സിബിഐ. പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കും. ഒപ്പം ശിവശങ്കരനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഉടൻ നോട്ടീസും നൽകും. എൻ.ഐ.എ., ഇ.ഡി. എന്നീ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും സാധ്യതയുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണത്തിനു ശേഖരിച്ച നാലു ഫയലുകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് സിബിഐ. കത്ത് നൽകുമെന്നും വാർത്ത പറയുന്നു.
ശിവശങ്കറിന്റെ നിർദ്ദേശവും മംഗളം വാർത്തയായി നൽകുന്നുണ്ട്, ലൈഫ് മിഷൻ ഇടപാട് എം. ശിവശങ്കരൻ നേരിട്ട് തന്നെയായിരുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമാണിതെന്നാണ് വാർത്ത. 'ഒരു പേപ്പർ കൊടുത്തുവിടുന്നു, അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും. ധാരണാപത്രം അടിയന്തരമായി തയാറാക്കണം'ശിവശങ്കരൻ തദ്ദേശഭരണവകുപ്പ് ഉന്നതർക്കു നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു.
ഇതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കുറിപ്പുംനൽകി. ഒറ്റദിവസംകൊണ്ട് ധാരണാപത്രം തയാറാക്കാനാകില്ലെന്നും നിയമവകുപ്പിന് അയയ്ക്കണമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പക്ഷേ, ശിവശങ്കർ തൃപ്തനായില്ല. നിയമവകുപ്പിന് അയച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ധാരണാപത്രം തയാറാക്കണമെന്നായിരുന്നു അന്ത്യശാസനം. തുടർന്നു ശരവേഗത്തിൽ ധാരണാപത്രം തയാറാക്കി ശിവശങ്കരനു മുന്നിൽ എത്തിക്കുകയായിരുന്നു. ഇതാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ഫ്ളാറ്റുകളുടെ നിർമ്മാണച്ചുമതല യുണിടാക്കിന് നൽകിയതുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെടുത്തത് മൂന്ന് നിർണായക കത്തിടപാടുകൾ പുറത്തു വന്നിട്ടുണ്ട്. ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക്കിന് നിർമ്മാണച്ചുമതല നൽകിയത് റെഡ് ക്രസന്റ് അറിയാതെയാണെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കത്തിടപാടുകളിൽ നിന്നാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
യു.എ.ഇയിലെ സ്പോൺസർ 15 കോടി രൂപ നൽകുമെന്നും ഈ പണത്തിന് നിർമ്മിക്കാൻ പറ്റുന്ന വീടഡുകളുടെ പ്രാൻ സമർപ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് കത്താണ് ഒന്നാമത്തെ രേഖ. കോൺഫിഡൻഷ്യൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപിൽ 30നാണ് ഹാബിറ്റാറ്റിന് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഏജൻസിയായ ലൈഫ് മിഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കത്തിലുണ്ട്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ കത്ത്. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
അതേസമയം തുടക്കത്തിൽ പരിഗണിച്ചിരുന്ന ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. യുണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന് കത്തുകളിൽ നിന്നും വ്യക്തമാണെങ്കിലും ഇതു സംബന്ധിച്ച ഒരു ഫയലും ലൈഫ് മിഷനില്ല. ഈ സാഹചര്യത്തിലാണ് യുണിടാക്കിന് വേണ്ടി ആരെങ്കിലും ഇടപെട്ടോയെന്ന ചോദ്യം
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്