പ്രളയ സഹായം വന്നപ്പോൾ കേന്ദ്രം നിർദ്ദേശിച്ചത് യുഎഇയിൽ നിന്ന് ഒന്നും വാങ്ങരുതെന്ന്; ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെ അറിയിക്കണമെന്ന ചട്ടം പാടെ ലംഘിക്കപ്പെട്ടു; ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും കള്ളക്കളി; ലൈഫ് മിഷനിൽ വിദേശകാര്യമന്ത്രാലയം ഉടക്കിൽ; പിണറായി സർക്കാർ കുരക്കിലേക്ക്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും; സ്വപ്നയുടെ കമ്മീഷൻ വെളിപ്പെടുത്തലിൽ ഉന്നതർ കുടുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങുമ്പോൾ അത് സംസ്ഥാന സർക്കാരിന് വമ്പൻ പണിയായി മാറും. വിദേശകാര്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഇതോടെ ഈ കേസിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തളിയുകയാണ്. കള്ളപണം വെളുപ്പിക്കലിൽ എൻഫോഴ്സ്മന്റെ ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. അവരുടെ നിലപാടും വിഷയത്തിൽ അഴിമതിയുള്ളതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കള്ളപ്പണത്തിന് പിന്നിൽ ബിനാമി ഇടപാടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. വിദേശ സഹായത്തിന്റെ വിവരങ്ങൾ റവന്യു ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്.
2019 ജൂലൈ 11നാണ് റെഡ് ക്രസന്റുമായി കേരളസർക്കാർ ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നു ചടങ്ങ്. എമിറേറ്റ്സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താനും ലൈഫ് മിഷൻ സിഇഒ യു.വി. ജോസുമാണ് കരാറിൽ ഒപ്പുവച്ചത്. വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കു യൂണിടാക് സമർപ്പിച്ച രൂപരേഖ പ്രകാരം 20 കോടി രൂപ ചെലവു വരുമെന്നു ലൈഫ് മിഷൻ കണക്കാക്കിയിരുന്നതായി ഉന്നതർ. എങ്കിൽ കമ്മിഷൻ ഇനത്തിൽ ഇതിൽ നിന്നു 4.25 കോടി രൂപ മാറുമ്പോൾ, പദ്ധതിയുടെ ഗുണനിലവാരം കുറയും. സ്വർണ്ണ കടത്തിൽ പിടിയിലായ സ്വപ്നാ സുരേഷിന്റെ കൈക്കൂലി വെളിപ്പെടുത്തൽ അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് പുലിവാലാണ്.
2018 ലെ പ്രളയ സമയത്ത് കേരളത്തിനു യുഎഇ നേരിട്ടു സഹായം പ്രഖ്യാപിച്ചപ്പോൾ സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. ഈ നിബന്ധന കേന്ദ്രം മാറ്റാതിരിക്കെ, സംസ്ഥാന സർക്കാർ എങ്ങനെയാണ് യുഎഇയുമായി കരാർ ഒപ്പിട്ടതെന്നാണ് അന്വേഷിക്കുന്നത്. ഏതു വിദേശ രാജ്യത്തു നിന്നും സംസ്ഥാന സർക്കാരിനു സഹായം സ്വീകരിക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ അനുവദിക്കാതെ സ്വീകരിക്കാനാവില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. ലൈഫ് മിഷനും ഇതിന് സമാനമായ തരത്തിലെ പുനരധിവാസ പദ്ധതിയാണ്. അതുകൊണ്ട് തന്നെ യുഎഇ സഹായം വാങ്ങിയത് ശറിയായില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുക്കുകയാണ്.
ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെയും അറിയിക്കണം. ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്രബജറ്റിലും പരാമർശിക്കാറുണ്ട്. സ്വപ്നാ സുരേഷിനും മറ്റും കൈക്കൂലി 4.25 കോടിയെന്നത് ഈ പദ്ധതിയിൽ നിന്നാണെന്ന വാദം വ്യാഖ്യാനമാണെന്ന നിലപാടിലാണു ലൈഫ് മിഷൻ. സർക്കാരിന്റെ ഏജൻസി തന്നെ 20 കോടി രൂപ മൂല്യം കണക്കാക്കിയ നിർമ്മാണ പദ്ധതിയിൽ നിന്ന് കുറയുന്ന ഓരോ രൂപ പദ്ധതിയുടെ നിലവാരത്തെ ബാധിക്കാൻ പോ്ന്നതാണ്.
യൂണിടാക്കിന്റെ പക്കൽ നിന്ന് എസ്റ്റിമേറ്റ് വാങ്ങി പരിശോധിച്ചിട്ടില്ലെന്നും പകരം അവർ അയച്ച പ്ലാൻ പരിശോധിച്ചാണു തുക കണക്കാക്കിയതെന്നുമാണു ലൈഫ് മിഷന്റെ മറുപടി. 2019 ഓഗസ്റ്റ് 17, 22 തീയതികളിലാണു യൂണിടാക്കിൽ നിന്നു പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷനു ലഭിക്കുന്നത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണു പ്ലാൻ എന്ന് എൻജിനീയർമാരടങ്ങിയ സംഘം പരിശോധിച്ച് ഉറപ്പാക്കി. പദ്ധതിയുമായി മുന്നോട്ടു പോകാൻ ഓഗസ്റ്റ് 26 ന് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിനു കത്തയച്ചു. മാനദണ്ഡപ്രകാരമാണു പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതെന്നു ലൈഫ് മിഷൻ എൻജിനീയർമാർ ഉറപ്പു വരുത്തുന്നുണ്ടെന്നാണ് ഔദ്യോഗിക നിലപാട്. ലൈഫ് പാർപ്പിട സമുച്ചയത്തിനു പ്രീഫാബ് സാങ്കേതികവിദ്യ നിശ്ചയിച്ചിരുന്നെങ്കിലും റെഡ് ക്രസന്റ് സൗജന്യമായി കെട്ടിടം നിർമ്മിച്ചു നൽകാൻ തയാറായപ്പോൾ ഇത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
പദ്ധതിയിൽ നിന്നു പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് ആയ ഹാബിറ്റാറ്റിനെ ഒഴിവാക്കാൻ സർക്കാർ നടത്തിയതു വഴിവിട്ട നീക്കങ്ങൾ ആണെന്ന റിപ്പോർട്ടുകളും ചർച്ചയിലുണ്ട്. യൂണിടാക് നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ടും അക്കാര്യം ഹാബിറ്റാറ്റിൽ നിന്നു മറച്ചുവച്ചു. പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് അറിയിച്ചതിനെ തുടർന്നാണ് 2019 ഒക്ടോബർ 31 നു ഹാബിറ്റാറ്റ് പിന്മാറിയത്. എന്നാൽ ഓഗസ്റ്റ് 29 നു തന്നെ യൂണിടാക് വടക്കാഞ്ചേരിയിൽ കോൺക്രീറ്റ് കെട്ടിടനിർമ്മാണം തുടങ്ങിയിരുന്നു. മിഷൻ ആവശ്യപ്പെട്ട പ്രകാരം വടക്കാഞ്ചേരിയിലെ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പല തവണ അവർ പുതുക്കി. അതിനിടെ 2019 ഓഗസ്റ്റ് 2 ന് പദ്ധതി അനിശ്ചിത കാലത്തേക്കു നിർത്തിവച്ചതായി ലൈഫ് മിഷൻ അറിയിച്ചു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കാരണമായി പറഞ്ഞത്.
റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ട് 22 ദിവസം കഴിഞ്ഞായിരുന്നു ഇത്. 2 മാസത്തിനു ശേഷം ഒക്ടോബർ 31 ന് ലൈഫ് മിഷൻ ഓഫിസിൽ വിളിച്ച യോഗത്തിൽ പദ്ധതിക്കു പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണു തീരുമാനമെന്ന് ഹാബിറ്റാറ്റിനെ അറിയിച്ചു. ലൈഫ് മിഷൻ എൻജിനീയറിങ് ഹെഡ്, ചീഫ് എൻജിനീയർ, ഹാബിറ്റാറ്റ് പ്രോജക്ട്സ് ചീഫ് എൻജിനീയർ എന്നിവരാണു പങ്കെടുത്തത്. പ്രീ ഫാബ് സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യമില്ലെന്നും പിന്മാറുന്നെന്നും ഹാബിറ്റാറ്റ് അറിയിച്ചു.
അതിനിടെ ഭവന സമുച്ചയ പദ്ധതി ഇടപാടിലെ കമീഷൻ തട്ടിപ്പ് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് നിയമപരമായി അന്വേഷിക്കാനാകുമെങ്കിൽ അന്വേഷിക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്ന് സെക്രട്ടേറിയറ്റ് യോഗ ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമപരമായി സാധ്യമാകുന്ന ഏതുതരം അന്വേഷണത്തിനും സംസ്ഥാന സർക്കാർ തയാറാകും. കമീഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ തെറ്റാണ്. കമീഷൻ പറ്റാവുന്ന പദ്ധതിയല്ല ലൈഫ് മിഷൻ. സിപിഎമ്മിലെയോ എൽ.ഡി.എഫിലേയോ സർക്കാറിലെയോ ലൈഫ് മിഷന്റെയോ ആരും കമീഷൻ പറ്റിയെന്ന് ആക്ഷേപമില്ല. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ കമീഷൻ പറ്റിയെന്നാണ് ആക്ഷേപം.
രണ്ടേകാൽ ലക്ഷം പേർക്ക് വീട് നിർമ്മിച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ വക്രീകരിക്കാൻ വിവാദത്തെ ചിലർ ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്?ടാവ് ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന്റെ ചാനൽ വഴി നടത്തുന്ന ഓരോ വെളിപ്പെടുത്തലുകൾക്കും മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ കുടുക്കിയിടാനൊരുക്കിയ കള്ളക്കേസെന്ന് ലാവലിനെ ഹൈക്കോടതി വിലയിരുത്തിയതുപോലെ തന്നെയാകും ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന രണ്ടാം ലാവലിൻ എന്ന പേരിലെ കള്ളക്കഥക്കുമെന്നും കോടിയേരി പറഞ്ഞു
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്