അബോർഷൻ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ആരിഫയുടെ ഉപദേശം വിനയാകും; ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ച് റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത് ലക്ഷ്മി പ്രമോദും; റംസിയുടെ ആത്മഹത്യാ പ്രേരണാക്കേസിൽ കേസ് ഡയറിയും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്: സീരിയൽ നടിയും ഭർത്താവും ഇപ്പോഴും ഒളിവിൽ തന്നെ
അഡ്വ നാഗരാജ്
തിരുവനന്തപുരം: ഏഴുവർഷം പ്രണയിച്ച ശേഷം പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതിൽ മനംനൊന്തുകൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസിന്റെ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. റംസിയെ ഗർഭഛിദ്രം നടത്തിയതിന് അറസ്റ്റ് ഭയന്ന് പ്രതിശ്രുത വരന്റെ ജ്യേഷ്ഠൻ അസറുദീനും ഇയാളുടെ ഭാര്യയും ടെലിവിഷൻ സീരിയൽ താരവുമായ ലക്ഷ്മി. പി. പ്രമോദും അറസ്റ്റ് ഭയന്ന് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതി ഉത്തരവ്. ജാമ്യഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. സുരേഷ് കുമാർ ഉത്തരവിട്ടു.
സെപ്റ്റംബർ 3നാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാളത്തുങ്കൽ പടിഞ്ഞാറ്റതിൽ നിന്നും കൊട്ടിയത്ത് വാടകക്ക് താമസിക്കുന്ന റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) യാണ് വീട്ടിൽ തൂങ്ങി മരിച്ചത്. എന്നാൽ സംഭവത്തിൽ ജനരോഷമുണ്ടായപ്പോൾ പ്രതിശ്രുത വരൻ കൊല്ലം പള്ളിമുക്ക് ഇക്ബാൽനഗർ ഹാരിഷ് മൻസിലിൽ ഹാരിഷ് മുഹമ്മദിനെ (26) മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത്. കേസന്വേഷണ വീഴ്ചക്ക് കൊട്ടിയം പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ പിന്നീട് സസ്പെന്റ് ചെയ്തു.
ഹരീഷും റംസിയും ജുമാ മസ്ജിദിൽ വച്ച് വിവാഹിതരായതായുള്ള ജമാഅത്തിന്റെ മഹല്ല് കമ്മിറ്റി നൽകിയ വ്യാജ വിവാഹ സാക്ഷ്യപത്രം ഉപയോഗിച്ചാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ റംസിയെ നടി കൊണ്ടു പോയി അബോർഷൻ നടത്തിയത്. ഷൂട്ടിംഗിനായി ബംഗളൂരുക്ക് പോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനുനയിപ്പിച്ചാണ് റംസിയെ വീട്ടിൽ നിന്നും കൊണ്ടുപോയത്. ഷൂട്ടിങ് വേളയിൽ നടിയുടെ കുഞ്ഞിനെ നോക്കാനെന്ന വ്യാജേനയാണ് ഗൂഢാലോചന നടത്തി റംസിയെ നടി കൂട്ടിക്കൊണ്ടു പോയത്.
ഹരീഷിനെ കൂടാതെ സംഭവത്തിൽ പങ്കുള്ള ഹാരീഷിന്റെ മാതാവ് ആരിഫയേയും ജ്യേഷ്ഠനെയും ഭാര്യ സീരിയൽ നടിയേയും റംസിയെ ഗർഭച്ഛിദ്രം ചെയ്യാൻ കൂട്ടുനിന്ന മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും റംസിയുടെ കുടുംബം പൊലീസ് മേലധികാരികൾക്ക് പരാതി സമർപ്പിച്ചതിനെ തുടർന്നാണ് സീരിയൽ നടിയും ഭർത്താവും ഒളിവിൽ പോയി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
ഹാരിഷുമായി ഏഴു വർഷങ്ങളായി പ്രണയത്തിലായിരുന്നു റംസി. ഇയാളുമായുള്ള വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഹാരീഷും കുടുംബവും വിവാഹ തീയതി മാറ്റി വച്ച് റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഹരീഷിന്റെ ജ്യേഷ്ഠ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദുമായും റംസി സൗഹൃദത്തിലായിരുന്നു. ഇവർ സമൂഹമാധ്യമങ്ങളിൽ ഒന്നിച്ച് ടിക് ടോക് വീഡിയോകളും ചെയ്തിട്ടുണ്ട്. വിവാഹ ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളിൽ റംസി പങ്ക് വെച്ച് ടിക് ടോക് വീഡിയോകൾ ഇപ്പോൾ വൈറലാണ്.
റംസിയും ഹാരിഷും പഠിക്കുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയ ബന്ധം ഇരു വീട്ടുകാരും അറിയുകയും എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവെക്കുകയുമായിരുന്നു. ഹാരീഷിന് ജോലി ലഭിക്കുന്ന മുറക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരു കുടുംബവും.
ഒന്നര വർഷം മുമ്പ് ധാരണ പ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ബിസിനസ് ആവശ്യത്തിന് ആഭരണവും പണവും നൽകി. വീട്ടുകാരറിയാതെയും റംസി തന്റെ സ്വർണ്ണ കമ്മലടക്കം ഹാരീഷിന് നൽകി പകരം മുക്കുപണ്ടമണിഞ്ഞ് സ്വന്തം വീട്ടുകാരിൽ നിന്ന് വിവരം മറച്ചുവെച്ചു. പിന്നീട് വിവാഹത്തെ പറ്റി പറയുമ്പോൾ ഹാരിഷ് പല ഒഴിവു കഴിവുകൾ പറയാൻ തുടങ്ങി. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരീഷിന് കൂടുതൽ പണവും സമ്പത്തുമുള്ള മറ്റൊരു വിവാഹാലോചന വന്നതോടെ റംസിയെ ബോധപൂർവ്വം കരുക്കൾ നീക്കി തഴയുകയായിരുന്നു. അതി ലേക്കായാണ് രഹസ്യമായി ഗർഭച്ഛിദ്രം ചെയ്യിച്ചത്.
ഹാരീഷിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റംസി. ഇത് സംബന്ധിച്ച് റംസിയും ഹാരീഷും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകൾ പൊലീസിന് ലഭിച്ചു. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിലൂടെ ഹാരിഷിന് റംസി അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീഷിന്റെ മാതാവ് അരീഫയെ റംസി ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു. എന്നാൽ അബോർഷൻ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളുവെന്നും പുറത്താരോടും പറയണ്ടായെന്നുമുള്ള ഉപദേശമാണ് ആരിഫ നൽകിയത്. തുടർന്നാണ് പകൽ 11.30 മണിയോടെ റംസി ആത്മഹത്യ ചെയ്തത്. ആരിഫയുമായുള്ള സംഭാഷണവും സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേ സമയം കൊട്ടിയം പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 മാത്രം ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗർഭച്ഛിദ്രം നടത്തിയതിനും വ്യാജ വിവാഹ രേഖയുണ്ടാക്കിയതിനും ഉള്ള കുറ്റങ്ങൾ ചുമത്തി അഡീഷണൽ റിപ്പോർട്ട് നാളിതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. എന്നാൽ നാമമാത്രമായി ലക്ഷ്മി പ്രമോദിന്റെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്യാതെ കൊട്ടിയം പൊലീസ് വിട്ടയക്കുകയായിരുന്നു. അന്വേഷണം നടത്തിയതായി പ്രഹസനം നടത്തി അന്വേഷണ ഉദ്യോഗസ്ഥരായ കൊട്ടിയം - കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർമാർ ലക്ഷ്മിയുടെ മൊബൈൽ ഫോൺ മാത്രം ബന്തവസിലെടുക്കുകയായിരുന്നു. കൈയിൽ കിട്ടിയ പ്രതിയെ മൊബൈൽ ഫോൺ മാത്രം കസ്റ്റഡിയിലെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വഴി പെട്ടിയുടെ താക്കോൽ പൊലീസിന്റെ കൈയിലും പെട്ടി കള്ളൻ കൊണ്ടുപോയ അവസ്ഥയിലുമാണെന്നാണ് പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നത്. പരസ്പര ധാരണയിൽ പൊലീസ് ഒത്താശയോടെയാണ് പ്രതികൾ ഒളിവിൽ പോയി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതെന്ന ആരോപണവുമുണ്ട്.
തങ്ങൾ നിരപരാധികളാണെന്നും കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് നിർദ്ദേശം കൊടുക്കണമെന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ ലക്ഷ്മി പ്രമോദും ഭർത്താവ് അസറുദീനും ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍