ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്‌സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്‌ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി
എം മനോജ് കുമാർ
തിരുവനന്തപുരം: എന്താണ് ടെക്നോ പാർക്ക് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾക്ക് പറയാൻ ഒരു മറുപടിയേ കാണൂ. ലക്ഷങ്ങൾ ശമ്പളം നല്കുന്നയിടം, നന്നായി ജോലി ചെയ്താൽ കൂടുതൽ ശമ്പളം, ആകർഷകമായ വിദേശ യാത്രകൾ, ആൺ പെൺ വേർതിരിവില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന സ്ഥലം. ഇതൊക്കെയാണ് മലയാളികൾക്ക് ടെക്നോ പാർക്ക്. പക്ഷെ ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് ടെക്നോ പാർക്ക് എന്ന ഐടിയുടെ മായിക ലോകത്തിന്റെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെടുന്നത്. ഇത്തരം യഥാർത്ഥ ചിത്രമാണ് രാഖി അപ്പു അരവിന്ദ് എന്ന ടെക്നോ പാർക്ക് ജീവനക്കാരി ജില്ലാ ലേബർ ഓഫീസർക്ക് നൽകിയ പരാതിയിൽ അനാവരണം ചെയ്യപ്പെടുന്നത്.
ഏഴു വർഷമായി ടെക്നോപാർക്കിലെ ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിൽ തനിക്കുണ്ടായിരുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമായത് എങ്ങിനെയെന്നാണ് ഈ പരാതിയിൽ രാഖി വിശദമാക്കുന്നത്. കുടുംബവും കുട്ടികളും ആയി കഴിയുന്ന ഒരു യുവതിക്ക് യാതൊരു കാരണവുമില്ലാതെ ജോലി നഷ്ടമായാൽ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നും രാഖി ചോദിക്കുന്നു. ടെക്നോപാർക്ക് പകർന്നു നൽകുന്ന തൊഴിൽ സംസ്‌കാരം ജീവനക്കാരുടെ മേൽ കുതിര കയറുന്നതിന്റെയും മാനസികസംഘർഷങ്ങളിൽ കുടുങ്ങി ജീവിതം നരകതുല്യമായി മാറുന്നതെങ്ങിനെയെന്നും രാഖി നൽകിയ പരാതിയിലും രാഖിയുടെ വാക്കുകളിലും തെളിയുകയാണ്.
ജോലിയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ട് രാഖിയുടെ ജീവിതം നശിപ്പിച്ച ശേഷവും കമ്പനി ടെർമിനേഷൻ ലെറ്ററിൽ വീണ്ടും പകപോക്കൽ രീതി അനുവർത്തിക്കുന്ന ചെയ്യുന്നത്. ടെർമിനേഷൻ ലെറ്ററിൽ നിരത്തുന്ന ആരോപണങ്ങൾ വഴി ഒരു കമ്പനിയിലും രാഖിക്ക് ജോലി ലഭിക്കില്ലെന്നും കമ്പനി ഉറപ്പിക്കുന്നു. നിങ്ങളുടെ പെരുമാറ്റം ടീമിന് തൃപ്തികരമല്ല. അൺ പ്രൊഫഷണൽ സമീപനമാണ് രാഖിയുടെത്. നിങ്ങളുടെ ഭാഗത്ത് നിന്ന് വന്ന മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി നിങ്ങളെ പിരിച്ചുവിടുകയാണ്. പിരിച്ചുവിടൽ ലെറ്ററിൽ ക്രൂരമായി കമ്പനി എഴുതി ചേർക്കുന്നു. ടെക്നോ പാർക്കിലെ ഒരു കമ്പനിയിലും രാഖിക്ക് ജോലി ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ ലെറ്റർ വഴി കമ്പനി ചെയ്യുന്നത്. കമ്പനി ടെർമിനേഷൻ ലെറ്ററിൽ എഴുതിയ ഈ കാരണങ്ങൾ കണ്ടു നടുങ്ങിയാണ് കമ്പനിയിൽ ഇതുവരെ ഒരാളോടും മോശമായി പെരുമാറിയിട്ടില്ലാത്ത രാഖി നേരെ ലേബർ ഓഫീസറുടെ മുന്നിൽ പരാതിയുമായി എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമായ ആർഎം എഡ്യുക്കേഷൻ സൊല്യൂഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഏഴു വർഷമായി രാഖിയുടെ ജോലിയാണ് ഇക്കഴിഞ്ഞ മെയ് 14 നു യാതൊരു കാരണവുമില്ലാതെ തെറിച്ചത്. പ്രസവാവധി കഴിഞ്ഞു ഈ ഡിസംബറിൽ വന്നത് മുതൽ കമ്പനിയിൽ രാഖി റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന മാനേജർ സത്യന് രാഖിയുടെ കഴിവുകളിൽ സംശയം. തുടക്കക്കാരിയായ ഒരു യുവതിയെ വച്ചാൽ രാഖിയെക്കാളും കൂടുതൽ ജോലി ചെയ്യിക്കാമല്ലോ. ഇത്ര സീനിയർ ആയ യുവതി ജോലിക്ക് ആവശ്യമുണ്ടോ? ഏത് രീതിയിൽ എങ്കിലും രാഖിയെ പറഞ്ഞുവിടണം. അതിനു മാനേജർ കണ്ട വഴി ടീം ലീഡർ ആയ, സീനിയർ ആയ രാഖിയെക്കൊണ്ട് ജൂനിയർ എക്‌സിക്യൂട്ടീവിന്റെ ജോലി ചെയ്യിക്കുകയായിരുന്നു. മാനസികമായി എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമോ? അത്രയും ബുദ്ധിമുട്ടിക്കൽ വേറെയും!. ജോലി രാജി വയ്ക്കാൻ രാഖി സന്നദ്ധത കാണിക്കാതെ മുന്നോട്ട് പോയപ്പോൾ ഒടുവിൽ നിർബന്ധിത ടെർമിനേഷനും. ടെക്കി ജോലിയുടെ ആകർഷണീയത മാറ്റി വച്ചാൽ തൊഴിൽ പീഡനത്തിന്റെയും മാനസികമായ ആക്രമണങ്ങളുടെയും വിളനിലമാവുകയാണ് നിളയെന്നും പമ്പയെന്നും ഭവാനിയെന്നും ഗംഗയെന്നും ലീലയെന്നും വിളിപ്പേരുള്ള തിരുവനന്തപുരത്തെ ടെക്നോപാർക്ക് ബിൽഡിംഗുകൾ.
ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ പീഡനങ്ങളെക്കുറിച്ച് രാഖി മറുനാടനോട് പറഞ്ഞതിങ്ങനെ:
2012 ഫെബ്രുവരി 15 നാണു ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമായ ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിൽ ടെക്നോ പാർക്കിൽ ഞാൻ ജോലിക്ക് കയറുന്നത്. ഈ ഫെബ്രുവരിയിൽ ഏഴു വർഷം ഞാൻ തികയ്ക്കുകയും ചെയ്തിരുന്നു. ടെക്നോ പാർക്കിലെ ഈ കമ്പനിയിൽ ഏഴു വർഷം തികഞ്ഞ വേളയിൽ കമ്പനി എനിക്ക് കൂടുതൽ പരിഗണനകളും ഉത്തരവാദിത്തങ്ങളുമാണ് ഏൽപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ഏഴു വർഷം തികഞ്ഞ ഈ വേളയിൽ എനിക്ക് കമ്പനിയിൽ നിന്ന് നിരന്തര മാനസിക പീഡനവും നിർബന്ധിത പിരിച്ചുവിടലുമാണ് ലഭിച്ചത്. ഒരു കമ്പനിയും അനുവർത്തിക്കാത്ത മാനസിക ആക്രമണങ്ങൾക്ക് കമ്പനി എങ്ങിനെ വിധേയമാക്കുകയും എന്നെ ഈ മെയ് 14 നു പിരിച്ചു വിടുകയും ചെയ്തു. കമ്പനിയിലെ സത്യൻ എന്ന മാനേജരിൽ നിന്നാണ് എനിക്ക് നിരന്തരം പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. സീനിയർ ടീം ലീഡർ ആയിരിക്കെ ജൂനിയർ ചെയ്യേണ്ട ജോലികൾ സത്യൻ എന്നെ ഏൽപ്പിക്കുകയും മാനസികമായി നിരന്തരം ആക്രമണം എനിക്ക് മേൽ നടത്തുകയും ചെയ്തു. എന്നിട്ടും ജോലിയിൽ തുടർന്ന കമ്പനി എന്നെ പിരിച്ചുവിട്ടു. സത്യനെതിരെ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന് പരാതി നൽകിയെങ്കിലും എല്ലാവരും കൂടി ഒത്തുചേർന്നു ദുരാരോപണങ്ങൾ ഉന്നയിച്ച് എന്നെ പിരിച്ചുവിടുകയായിരുന്നു.
യുകെയിൽ ആണ് കമ്പനിയുടെ പ്രധാന ഓഫീസ്. തിരുവനന്തപുരത്ത് തന്നെ ആയിരത്തോളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണിത്. ബ്രിട്ടൻ കമ്പനി ആണെങ്കിലും ഇന്ത്യയിൽ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനിക്ക് ഓഫീസ് ഉള്ളത്. എഡ്യുക്കേഷൻ റിലേറ്റഡ് ആയിട്ടുള്ള സോഫ്റ്റ് വെയർ ഉണ്ടാക്കുന്ന കമ്പനിയാണ് ആർഎം എഡ്യുക്കേഷൻ സൊല്യൂഷൻ. യുകെയിലെ സ്‌കൂളുകളിൽ ആണ് കമ്പനി ഈ സോഫ്‌റ്റ്‌വെയർ വിറ്റഴിക്കുന്നത്. ഈ കമ്പനിയുടെ ഫിനാൻസിലാണ് ഞാൻ ജോലി ചെയ്യുന്നത്. സീനിയർ എക്‌സിക്യൂട്ടീവ് ആയാണ് ജോലി തുടങ്ങിയത്. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ടീം ലീഡർ ആയി പ്രൊമോഷൻ ലഭിച്ചു. പ്രോസസ് ലീഡർ എന്ന തസ്തികയിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്തിരുന്നത്. അക്കൗണ്ടന്റ്‌സ് ചെയ്യുന്ന അതെ ജോലി ചെയ്യണം. കൂടെ ടീം മെമ്പർമാരെ നോക്കുന്ന റെസ്‌പോൺസിബിലിറ്റി കൂടിയുണ്ട്. എനിക്ക് പക്ഷെ റെസ്‌പോൺസിബിലിറ്റി തന്നിരുന്നില്ല. പൊസിഷൻ ഫോറിൽ ആണ് ഞാൻ തുടർന്നത്. പുതുതായി വരുന്ന ആളുകൾ ചെയ്യുന്ന ജോലിയാണ് പക്ഷെ എനിക്ക് തന്നിരുന്നത്.
തസ്തിക പ്രകാരം ചെയ്യേണ്ടിരുന്നത് ഉയർന്ന ജോലി; തുടർന്നത് മനഃപൂർവമുള്ള ഇടിച്ചു താഴ്‌ത്തലുകൾ
ഇത്രയും പൊസിഷൻ മാറിയിട്ടും പുതിയ ടാസ്‌ക് അസൈൻ ചെയ്യാത്ത കാര്യം പല തവണ മാനേജർമാരോട് ഞാൻ ചോദിച്ചിരുന്നു. തസ്തിക പ്രകാരം ഉയർന്ന ജോലി. ചെയ്യുന്നത് പക്ഷെ താഴ്ന്ന ജോലിയും. റോൾ നോക്കിയാൽ ഞാൻ ചെയ്യേണ്ടിയിരുന്ന ജോലിയല്ല ഇത്. പല രീതിയിൽ ഇവർ എന്നെ ഒഴിവാക്കാൻ നോക്കുകയായിരുന്നു. അതിന്റെ ഭാഗമാണ് മനഃപൂർവം എന്നെ അപമാനിക്കുന്ന ജോലികൾ തന്നുകൊണ്ടിരുന്നത്. എല്ലാ സീനിയർ ജീവനക്കാരോടും കമ്പനി തുടർന്നിരുന്ന സ്ട്രാറ്റജി ഇതാണ്. എല്ലാവരോടും അവർ പയറ്റുന്ന രീതിയും ഇതാണ്. യോഗ്യത പ്രകാരം അവർ ഒന്നുകിൽ ജീവനക്കാർക്ക് ചെയ്യാൻ കഴിയാത്ത ജോലിനൽകും. എല്ലാം ജീവനക്കാരെ ഒഴിവാക്കാൻ ഇവർ പയറ്റുന്ന തന്ത്രങ്ങളുടെ ഭാഗം. ഇത് തന്നെയാണ് കമ്പനിയിൽ അവർ എന്നോടും പയറ്റിയതും.ജീവനക്കാരെകൊണ്ടു തനിയെ രാജിവയ്‌പ്പിക്കാൻ ലക്ഷ്യം വയ്ക്കുന്ന സ്ട്രാറ്റജിയാണിത്. എനിക്ക് മുൻപ് ഉണ്ടായിരുന്ന സീനിയേഴ്‌സ് എല്ലാം ജോലി രാജി വെച്ച് പോയി. പക്ഷെ ഞാനിത് റിപ്പോർട്ട് ചെയ്തു. കമ്പനി എച്ച്ആറിന് എന്റെ പരാതി പൊല്ലാപ്പായി.
ഞാൻ കമ്പനിക്ക് മൂല്യമില്ലാത്ത സ്റ്റാഫ് ആണെന്നാണ് എച്ച്ആർ വിഭാഗം എന്നെ വിളിപ്പിച്ചിട്ട് എന്നോട് പറഞ്ഞത്. രാഖി ചെയ്യുന്ന ജോലി ചെയ്യാൻ സീനിയർ ആയ ഒരാളെ ആവശ്യമില്ല. പുതുതായി ജോലി തുടങ്ങുന്ന ഒരാളെ മതി. അപ്പോൾ പുതിയ റോൾ ചോദിച്ചപ്പോൾ പറഞ്ഞു. പുതിയ റോൾ തരാൻ കഴിയില്ല. ഹൈ കോസ്റ്റ് കമ്പനിക്ക് താങ്ങാൻ കഴിയില്ല എന്നൊക്കെ പറഞ്ഞു മാനസികമായി തകർക്കും. കമ്പനി മാനേജേഴ്‌സിനു വേണ്ടത് അവരോടു കംഫർട്ട് ആയി സംസാരിക്കുന്ന ആളുകളെയാണ്. അത് ആണായാലും പെണ്ണായാലും. പ്രൊഫഷണൽ സമീപനം വെച്ച് പുലർത്തുന്ന ആളെ സത്യൻ എന്ന മാനേജർക്ക് ഇഷ്ടമല്ല. ഇതും സത്യന് എന്നോട് വിരോധം തോന്നാൻ ഒരു കാരണമായി. എല്ലാവർക്കും അവരെ ഈ രീതിയിൽ സുഖിപ്പിച്ച് നിർത്താൻ കഴിയുമോ? രാഖി ചോദിക്കുന്നു. ഇങ്ങിനെ പെരുമാറുന്ന വനിതാ ജീവനക്കാർക്ക് ഒരു ചുക്കും ഇപ്പോഴും സംഭവിച്ചിട്ടില്ല. ജോലിയല്ല ഈ കമ്പനിയിൽ പ്രധാനം. ജോലി എങ്ങിനെ ചെയ്താലും ഈ കാരണം ഉള്ളിൽ വെച്ച് അവർ തൃപ്തരല്ല എന്ന് പറയും. ഒരു പോയിന്റ് എത്തുമ്പോൾ എല്ലാവർക്കും പ്രശ്‌നം വരും. എനിക്കും ഇതേ പ്രശ്‌നം വന്നു. ഞാൻ മാറി നിന്നപ്പോൾ അവർ പറഞ്ഞു. ടീമുമായി കോർഡിനെറ്റ് ആകുന്നില്ല എന്നും പറയും. താഴെയുള്ളവരെക്കൊണ്ടു നമ്മെ ഭരിപ്പിക്കാൻ ശ്രമിക്കും. എല്ലാം മാനസികമായുള്ള ആക്രമണത്തിന്റെ ഭാഗം. ഇത്തരം ആക്രമണം പതിവായപ്പോൾ ഒടുവിൽ ഞാൻ എച്ച്ആർ വിഭാഗത്തിന് പരാതി അയച്ചു. എച്ച്ആറും പക്ഷെ എല്ലാത്തിനും കൂട്ടുനിൽക്കുന്നതായാണ് പിന്നീട് ഞാൻ കണ്ടത്.
ടീമുമായി യോജിച്ചു പോകുന്നില്ല; പിരിച്ചുവിടാൻ നിരത്തിയത് ദുരാരോപണങ്ങൾ
ഞാൻ എന്ത് ചെയ്താലും പിന്നെ എനിക്ക് കുറ്റമായി. സ്റ്റാഫുമായി യോജിച്ച് പോകുന്നില്ല എന്ന് എച്ച് ആർ വിഭാഗം പറഞ്ഞു. ഒടുവിൽ എനിക്ക് പിരിച്ചുവിടൽ ലെറ്ററും അടിച്ചു തന്നു. ടെക്നോ പാർക്കിലെ ഒരു കമ്പനിയും എനിക്ക് ജോലി തരില്ല എന്ന് ഉറപ്പിക്കുന്ന പിരിച്ചുവിടൽ ലെറ്ററാണ് കമ്പനി നൽകിയത്. ലെറ്ററിലെ വാക്കുകളും ഈ രീതിയിൽ ഉള്ളതാണ്. സത്യന് മുൻപിരുന്ന മാനേജർ അത്ര പ്രശ്‌നക്കാരിയല്ലായിരുന്നു. അവർക്ക് ഞാൻ ചെയ്യുന്ന ജോലിയും എന്റെ കമ്മിറ്റ്‌മെന്റും അറിയാമായിരുന്നു. അവരും ഈ പീഡനം മടുത്താണ് കമ്പനി വിട്ടത്. ഈ വനിതയ്ക്ക് പകരം വന്ന മാനേജർ സത്യനുമായി അടുപ്പമുള്ളയാൾ ആയിരുന്നു. ഇതോടെയാണ് ജോലിയിൽ, ജോലി സ്ഥലത്ത് എന്റെ ദുരിതം ഇരട്ടിച്ചത്. ഞാൻ അപ്പോൾ ഗർഭിണിയുമായിരുന്നു. ഈ സമയത്ത് എനിക്ക് ലീവും നിഷേധിക്കപ്പെട്ടു. കമ്പനി അനുവദിച്ച 22 ലീവുകൾ ഉണ്ട്. എന്നിട്ടാണ് ഈ അവസ്ഥ. പക്ഷെ എപ്പോൾ ലീവ് ചൂണ്ടിക്കാട്ടി പ്രശ്‌നമുണ്ടാക്കും. മനഃപൂർവം എടുക്കുന്ന ലീവ് അല്ലിത്. ലീവിന് ഫോൺ ചെയ്താൽ എടുക്കുകയുമില്ല.
പ്രസവം കഴിഞ്ഞു വന്നതോടെ പ്രശ്‌നങ്ങൾ കൂടുതലായി. ഡിസംബറിലാണ് ഞാൻ വീണ്ടും ജോയിൻ ചെയ്തത്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കും എന്ന പ്രതീക്ഷയിലാണ് പ്രസവാവധി കഴിഞ്ഞു ഞാൻ വന്നത്. സത്യൻ ഈ സമയത്ത് എന്നോട് ഒരിക്കൽ മോശമായി ശബ്ദമുയർത്തി സംസാരിച്ചു. സത്യൻ നേരെ എന്റെ മാനേജർ അല്ല. എനിക്ക് തൊട്ടുമുകളിൽ ഉള്ള മാനേജരോടാണ് ഞാൻ റിപ്പോർട്ടു ചെയ്യേണ്ടത്. ആ മാനേജർ ആണ് സത്യന് റിപ്പോർട്ട് ചെയ്യേണ്ടത്. പക്ഷെ എല്ലാ തീരുമാനങ്ങളും സത്യന്റേതായിരുന്നു. ഇതെല്ലാം ഞാൻ എച്ച്ആറിന് നൽകിയ പരാതിയിൽ ഉണ്ട്. ലിംഗപരമായ പക്ഷപാതിത്വം കൂടിയുള്ളായിരുന്നു സത്യൻ. വനിത എന്ന നിലയിൽ ഇതും എനിക്ക് പ്രശ്‌നമായി. ഈ ഘട്ടത്തിൽ എക്‌സിക്യൂട്ടീവ് ലെവലിൽ ഉള്ള പയ്യൻ രാജിവെച്ചു. അതോടെ ആ ജോലി കൂടി എന്നോട് ചെയ്യാൻ സത്യൻ നിർദ്ദേശിച്ചു. തസ്തിക പ്രകാരമുള്ള വ്യത്യാസം പറഞ്ഞപ്പോൾ രാജി വെച്ച് പോകാനായിരുന്നു നിർദ്ദേശം. ഒരു തരത്തിലും രാജിവെച്ച് പോകില്ലെന്ന് ഞാൻ തീർത്ത് പറയുകയും ചെയ്തു. രാജി വയ്ക്കില്ലെന്നത് പറഞ്ഞത് സത്യന് രസിച്ചില്ല. ഇതോടെ എനിക്ക് നേരെ വന്നത് വേട്ടയാടലാണ്. എന്നെ രാജി വയ്‌പ്പിക്കാൻ വേറെ രീതിയിൽ പ്രഷർ വന്നു. പിന്നെയും മൂന്നു മാസം കൂടി ഞാൻ പിടിച്ചു നിന്നു. എച്ച്ആറിൽ ഞാൻ പരാതി നൽകിയപ്പോൾ എച്ച്ആർ ഒരു മീറ്റിങ് വെച്ചു.
ഫിനാൻസ് വിഭാഗത്തിൽ റോളില്ലെന്നു പറഞ്ഞു; ഒടുവിൽ നൽകിയത് നിർബന്ധപൂർവമുള്ള പിരിച്ചുവിടലും
ഞാൻ ടാർജറ്റ് അച്ചീവ് ചെയ്യുന്നില്ല എന്ന് മാനേജർമാർ പരാതി പറഞ്ഞു. ഞാൻ അത് കൗണ്ടർ ചെയ്തു. എല്ലാ രേഖകൾ സഹിതം ഞാൻ ചോദ്യം ചെയ്തു. എന്നോട് മോശമായി സംസാരിച്ചത് ഹൈലൈറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ എല്ലാവരും എനിക്ക് എതിരാകുന്ന കാഴ്ചയാണ് കണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാം എന്നാണ് എച്ച്ആർ പറഞ്ഞിരുന്നത്. പക്ഷെ മെയ് 14 നു എന്നെ വിളിച്ചു രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. ഞാൻ രാജി വയ്ക്കാം. എനിക്ക് മുകളിലുള്ള മാനേജർമാരുടെ മാനസിക ആക്രമണം കാരണം ഞാൻ രാജിവയ്ക്കുന്നു എന്ന് എഴുതി നൽകാം എന്നാണ് ഞാൻ പറഞ്ഞത്. ഇതവർ സമ്മതിച്ചില്ല. ഞാൻ മോശമായി പെരുമാറി എന്ന് ജീവനക്കാരുടെ പരാതിയുണ്ടെന്നു എച്ച്ആർ എന്നോട് പറഞ്ഞു. ആരോടാണ് ഞാൻ മോശമായി പെരുമാറുന്നത്. എങ്ങിനെ ഞാൻ മോശമായി പെരുമാറി അത് പറയാൻ അവർ എന്നോട് പറഞ്ഞു. ഒന്നിനും അവർക്ക് മറുപടിയുണ്ടായിരുന്നില്ല. സ്വന്തമായി രാജി വയ്ക്കാൻ അവർ പിന്നീടും ആവശ്യപ്പെട്ടു. രാജി വയ്ക്കാൻ തയ്യാറാകാത്തപ്പോൾ അവർ പറഞ്ഞു. രാഖിക്ക് ഇവിടെ ഫിനാൻസ് വിഭാഗത്തിൽ റോൾ ഒന്നുമില്ല എന്ന് പറഞ്ഞു ടെർമിനേഷൻ ലെറ്റർ നൽകുകയാണ് ചെയ്തത്- രാഖി പറയുന്നു.
ഏഴു വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്നാണ് രാഖിക്ക് പൊടുന്നനെ ജോലി നഷ്ടമായത്. വ്യാജ ആരോപണങ്ങൾ ചമച്ച് താൻ ജോലി ചെയ്ത കമ്പനി തന്നെ പുറത്താക്കിയതിൽ ഉള്ളുലഞ്ഞാണ് രാഖി മറുനാടനോട് സംസാരിച്ചത്. സീനിയർ ആയ ആളുകളെ പുകച്ചു പുറത്തു ചാടിക്കുന്ന ആർഎം എഡ്യുക്കേഷൻ സൊല്യൂഷന്റെ തനി നിറമാണ് പരാതിയിലൂടെയും വാക്കുകളിലൂടെയും രാഖി തുറന്നു കാട്ടുന്നത്. ജോലി നഷ്ടമായ വേദനകൾ ഉള്ളിലൊതുക്കി ലേബർ ഓഫീസറുടെ പരാതിയിൽ തീർപ്പുണ്ടാക്കുന്നതും കാത്തിരിക്കുകയാണ് രാഖി ഇപ്പോൾ.
Stories you may Like
- ഇസ്ലാം സ്വീകരിച്ചെന്ന് പറഞ്ഞ നടി രാഖി സാവന്ത് മലക്കം മറിഞ്ഞു
- കരുനാഗപ്പള്ളിയിലേത് ഞെട്ടിപ്പിക്കുന്ന ജോലി തട്ടിപ്പ് ശ്രമം
- തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റു; മുൻ ഭർത്താവിനെതിരെ വീണ്ടും രാഖി സാവന്ത്
- 'സൈനികനെ' കുടുക്കിയത് പൊലീസ് ബ്രില്യൻസ്
- അമ്പൂരി രാഖി കൊലക്കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷ വെള്ളിയാഴ്ച
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍