Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനം രാജശേഖരൻ തട്ടിപ്പു കേസിൽ പ്രതിയായതോടെ ആറന്മുളയിലെ ജ്യോത്സ്യന് പണം മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ അണിയറ നീക്കം; പ്രവീണിന്റെ ഇടപാടുകൾ തനിക്കറിയില്ല; കമ്പനിയെ കുറിച്ച് സംസാരിച്ചിരുന്നു; പണമിടപാട് അറിയില്ല; കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും കുമ്മനം

കുമ്മനം രാജശേഖരൻ തട്ടിപ്പു കേസിൽ പ്രതിയായതോടെ ആറന്മുളയിലെ ജ്യോത്സ്യന് പണം മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ അണിയറ നീക്കം; പ്രവീണിന്റെ ഇടപാടുകൾ തനിക്കറിയില്ല; കമ്പനിയെ കുറിച്ച് സംസാരിച്ചിരുന്നു; പണമിടപാട് അറിയില്ല; കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും കുമ്മനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ കുമ്മനം രാജശേഖരൻ അറസ്റ്റിലായേക്കുമെന്ന് വന്നതോടെ ആറന്മുളയിലെ ജ്യോത്സ്യനിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകി പരാതി പിൻവലിപ്പിക്കാൻ നീക്കം തുടങ്ങി. നാളത്തന്നെ പണം മടക്കി നൽകി പരാതി ഒഴിവാക്കാനുള്ള തിരക്കിട്ട ചർച്ചകൾ ആറന്മുള കേന്ദ്രീകരിച്ച് നടക്കുകയാണ്. കുമ്മനം രാജശേഖരനും അദ്ദേഹത്തോട് അടുപ്പമുള്ള ഏതാനും ചില അഭിഭാഷകരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത നിലയ്ക്ക് എത്ര വമ്പനായാലും അറസ്റ്റ് ചെയ്യാനാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നിർദ്ദേശിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കി ആറന്മുള പൊലീസ് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സിആർ ഹരികൃഷ്ണന്റെ പരാതിയിൽ ആറന്മുള പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 406, 420, 34 വകുപ്പുകൾ പ്രകാരം നമ്പർ 1934/20 ആയിട്ടാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. പ്രവീണിന്റെ ഇടപാടുകൾ തനിക്കറിയില്ലെന്ന് പറഞ്ഞ് കുമ്മനം കൈയൊഴിഞ്ഞിരിക്കുകയാണ്. തന്നെ പ്രതി ചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കമ്പനി തുടങ്ങുന്ന കാര്യം പരാതിക്കാരൻ പറഞ്ഞിരുന്നു. പണമിടപാടിനെ കുറിച്ച് അറിയില്ല. ആശയപരമായ കാര്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ. തന്നെ കുടുക്കിയതാണെന്നും കുമ്മനം പറഞ്ഞു.

അതേ സമയം, സമാന രീതിയിലുള്ള മറ്റു ചില തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കുമ്മനത്തിനെതിരേ ഒരാൾ പരാതി നൽകുകയും പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കുകയും ചെയ്തതോടെ നേരത്തേ തട്ടിപ്പിന് ഇരയായവരിൽ ചിലർക്ക് പരാതി നൽകാനുള്ള ധൈര്യമായിട്ടുണ്ട്. പരാതിക്കാരനായ ഹരികൃഷ്ണൻ നമ്പൂതിരി ഇതേപ്പറ്റി ഇതു വരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭിഭാഷകനായ മാത്തൂർ സുരേഷ് മാത്രമാണ് മാധ്യമങ്ങളോട് ഇതേപ്പറ്റി സംസാരിക്കുന്നത്.

ഹരികൃഷ്ണനോട് താൻ പണമിടപാടുകളെ കുറിച്ച് സംസാരിച്ചിട്ടില്ല എന്ന കുമ്മനത്തിന്റെ വാദം ശരിയല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കുമ്മനവുമായി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും ഹരികൃഷ്ണന്റെ കൈവശമുള്ളതായി അറിയുന്നു. കുമ്മനത്തിന്റെ സന്തത സഹചാരി പ്രവീൺ വി പിള്ള, പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, കുമ്മനം രാജശേഖരൻ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് ഒന്നു മുതൽ ഒമ്പതു വരെ പ്രതികൾ.

പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് രഹിത ബാനർ നിർമ്മിക്കുന്ന ന്യൂഭാരത് ബയോടെക്നോളജി എന്ന കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരിൽ നിന്ന് പണം വാങ്ങിയെന്നും സൂചനയുണ്ട്. പാലക്കാട് ഫാക്ടറി തുടങ്ങി സ്വദേശി തുണി ഉൽപന്നങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി എന്നാണ് ഹരികൃഷ്ണനോട് പറഞ്ഞിരുന്നത്.

ശബരിമല ദേവപ്രശ്നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോത്സ്യനാണ് സിആർ ഹരികൃഷ്ണൻ. 2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ശ്രീധരൻ പിള്ളയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ശാന്തി പാലസിൽ വച്ചാണ് ഇതു സംബന്ധിച്ച് ആദ്യ കൂടിക്കാഴ്ച നടന്നത്. ശബരിമല ദേവപ്രശ്നം നടക്കുന്ന സമയത്ത് കുമ്മനം മിസോറാം ഗവർണറായിരുന്നു. അന്ന് ശബരിമല ദർശനത്തിന് ചെന്ന കുമ്മനം അവിടെ വച്ചും ഇതുമായി ചർച്ച നടത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുമ്മനത്തിന്റെ പിഎ എന്ന് പരിചയപ്പെടുത്തിയാണ് പ്രവീൺ ഹരികൃഷ്ണനെ പാർട്ണർഷിപ്പിലേക്ക് ആകർഷിച്ചത്. പ്രവീണും ആറന്മുള സ്വദേശിയാണ്. കുമ്മനത്തെ വിശ്വസിച്ചാണ് താൻ പണം നൽകിയത് എന്നാണ് ഹരികൃഷ്ണൻ പറയുന്നത്. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 36 ലക്ഷം രൂപ ഹരികൃഷ്ണൻ പണം ട്രാൻസ്ഫർ ചെയ്തു. ഭാര്യയുടെ അക്കൗണ്ടിൽ നിന്നാണ് ആറു ലക്ഷം ട്രാൻസ്ഫർ ചെയ്തതെന്ന് പരാതിയിലുണ്ട്.

ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ നൽകാൻ തയാറായില്ല. കമ്പനി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ 500 രൂപയുടെ പത്രത്തിൽ കരാറും എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണന് ഉറപ്പിനായി നൽകി.

2018 നവംബർ 17 ന് ഒന്നും രണ്ടും പ്രതികൾ ഹരികൃഷ്ണനെ വിളിച്ചിട്ട് കമ്പനി ഉദ്ഘാടനം മിസോറാം ഗവർണറുടെ ഓഫീസിൽ വച്ച് നടന്നതായി സേവ്യർ എന്നൊരാൾ ഫോണിൽ വിളിച്ച് അറിയിച്ചു. 17.3 2019 ന് ചെങ്ങന്നൂർ ക്ഷേത്രത്തിൽ വച്ച് പ്രവീണിന്റെ വിവാഹമായിരുന്നു. അവിടെ വച്ച് 10,000 രൂപ കുമ്മനം കൈവായ്പയും വാങ്ങിയത്രേ. 5.6.20 ൽ ആറന്മുള ബാലാശ്രമത്തിൽ വച്ച് ഹരികൃഷ്ണൻ കുമ്മനത്തെ കണ്ടു. പൈസ തിരികെ തരാൻ ഹരികുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അയാളെ കണ്ട

15.6.20 ന് ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിൽ വച്ച് ചർച്ച. രാത്രി 10 വരെ തുടർന്നു. ബ്ലാങ്ക് ചെക്കും കരാറും തിരികെ നൽകണം. ചർച്ചയ്ക്ക് പ്രവീണും വിജയനും. 16.6 20 ൽ എഗ്രിമെന്റും ചെക്കും രജിസ്റ്റർ ചെയ്ത് അയച്ചു കൊടുത്തു. കേസിന് പോകാതിരിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനുമായിട്ടാണ് തിരികെ വാങ്ങിയത്. പല തവണ പണം ചോദിച്ചിട്ടും കൊടുക്കാൻ വന്നപ്പോഴാണ് എസ്‌പിക്ക് പരാതി നൽകിയത്. എസ്‌പി ആറന്മുള പൊലീസിന് കൈമാറി കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP